HOME
DETAILS

ഫ്രാങ്കോ 'വിശുദ്ധൻ'

  
Web Desk
January 14 2022 | 19:01 PM

%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8b-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b5%bb

കോട്ടയം
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ടു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് ബിഷപ്പിനെ വെറുതെവിടുന്ന ഒറ്റവരി വിധി പറഞ്ഞത്. ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധിപ്രസ്താവത്തിൽ പറഞ്ഞു.
കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ ഫ്രാങ്കോ 13 തവണ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്നാണ് കേസ്. 105 ദിവസത്തെ വിസ്താരത്തിനു ശേഷമാണ് വിധി. ബലാത്സംഗം, മേലധികാരമുപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ, ആവർത്തിച്ചുള്ള ബാലാത്സംഗം, അധികാര ദുർവിനിയോഗം നടത്തിയുള്ള ലൈംഗിക ചൂഷണം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, അന്യായമായ തടഞ്ഞുവയ്ക്കൽ, സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ബിഷപ്പിനുമേൽ ചുമത്തിയിരുന്നത്.


വിധി പറയുന്ന പശ്ചാത്തലത്തിൽ കോടതിക്കകത്തും പുറത്തും വൻ സുരക്ഷാ സന്നാഹങ്ങളാണ് ഇന്നലെ പൊലിസ് ഒരുക്കിയിരുന്നത്. ബോംബ്, ഡോഗ് സ്ക്വാഡുകൾ രാവിലെ തന്നെ കോടതിയിൽ പരിശോധന നടത്തി. രാവിലെ 9.30ഓടെ വിധി കേൾക്കാനായി മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് പിൻവാതിലിലൂടെ ഫ്രാങ്കോ കോടതിയിലെത്തി. സഹോദരങ്ങളായ ഫിലിപ്പ്, ചാക്കോ എന്നിവർക്കൊപ്പമാണ് ഫ്രാങ്കോ വന്നത്.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജിതേഷ് ജെ. ബാബുവും സുബിൻ കെ. വർഗീസും അന്വേഷണോദ്യോഗസ്ഥരായ ഡിവൈ.എസ്.പി കെ. സുഭാഷ്, എസ്.ഐ മോഹൻദാസ് എന്നിവരും പ്രതിഭാഗത്തിനു വേണ്ടി സി.എസ് അജയനും കോടതിയിൽ ഹാജരായി.


11ന് ജഡ്ജി എത്തി. ആദ്യ കേസായിത്തന്നെ ബിഷപ്പ് കേസ് വിളിച്ചു. 11.05ന് വിധി പ്രസ്താവിച്ചു. ആദ്യം ഇംഗ്ലീഷിലും പിന്നീട് മലയാളത്തിലും വായിച്ച വിധി കേട്ട് ഫ്രാങ്കോയുടെ അഭിഭാഷകൻ സന്തോഷിച്ചപ്പോൾ സ്തംഭിച്ച അവസ്ഥയിലായിരുന്നു പ്രോസിക്യൂഷൻ ബെഞ്ച്.


തുടർന്ന് കോടതിമുറിക്ക് പുറത്തിറങ്ങിയ ഫ്രാങ്കോ, പൊട്ടിക്കരഞ്ഞുകൊണ്ട് സഹോദരങ്ങളെയും അഭിഭാഷകരെയും കെട്ടിപ്പിടിച്ചു. അഭിഭാഷകരോട് നന്ദി പറഞ്ഞു. വിധിക്കു തൊട്ടുപിന്നാലെ ജലന്തർ രൂപതയുടെ പ്രത്യേക പത്രക്കുറിപ്പും പുറത്തുവന്നു. ബിഷപ്പിന്റെ നിരപരാധിത്വത്തിൽ വിശ്വസിച്ചവർക്കും നിയമസഹായം നൽകിയവർക്കും നന്ദി അറിയിച്ചുകൊണ്ടുള്ളതായിരുന്നു പത്രക്കുറിപ്പ്.
തുടർന്ന് മാധ്യമങ്ങളോട് പ്രതികരിക്കാതെ പുഞ്ചിരിയോടെ കൈകൾ കൂപ്പി ബന്ധുക്കളുടെ വലയത്തിൽ ഫ്രാങ്കോ വാഹനത്തിലേക്ക്. വാഹനത്തിനുള്ളിൽവച്ച് ദൈവത്തിനു സ്തുതിയായിരിക്കട്ടെ എന്നുമാത്രം പ്രതികരിച്ചു. തുടർന്ന് കളത്തിപ്പടിയിലെ ധ്യാനകേന്ദ്രത്തിലേക്ക്. വിധി വന്നതിനു പിന്നാലെ ബിഷപ്പ് അനുകൂലികൾ കോടതിക്കു പുറത്ത് മധുരം വിതരണം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു

National
  •  2 days ago
No Image

യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു:  ഫ്രാൻസിൽ വിമാനത്താവളം അടച്ചു;  സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ 

International
  •  2 days ago
No Image

തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ

Kerala
  •  2 days ago
No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  2 days ago
No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  2 days ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  2 days ago
No Image

ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

International
  •  2 days ago
No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  2 days ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  2 days ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  2 days ago