HOME
DETAILS

ഫ്രാങ്കോ 'വിശുദ്ധൻ'

  
Web Desk
January 14 2022 | 19:01 PM

%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8b-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b5%bb

കോട്ടയം
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ടു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് ബിഷപ്പിനെ വെറുതെവിടുന്ന ഒറ്റവരി വിധി പറഞ്ഞത്. ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധിപ്രസ്താവത്തിൽ പറഞ്ഞു.
കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ ഫ്രാങ്കോ 13 തവണ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്നാണ് കേസ്. 105 ദിവസത്തെ വിസ്താരത്തിനു ശേഷമാണ് വിധി. ബലാത്സംഗം, മേലധികാരമുപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ, ആവർത്തിച്ചുള്ള ബാലാത്സംഗം, അധികാര ദുർവിനിയോഗം നടത്തിയുള്ള ലൈംഗിക ചൂഷണം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, അന്യായമായ തടഞ്ഞുവയ്ക്കൽ, സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ബിഷപ്പിനുമേൽ ചുമത്തിയിരുന്നത്.


വിധി പറയുന്ന പശ്ചാത്തലത്തിൽ കോടതിക്കകത്തും പുറത്തും വൻ സുരക്ഷാ സന്നാഹങ്ങളാണ് ഇന്നലെ പൊലിസ് ഒരുക്കിയിരുന്നത്. ബോംബ്, ഡോഗ് സ്ക്വാഡുകൾ രാവിലെ തന്നെ കോടതിയിൽ പരിശോധന നടത്തി. രാവിലെ 9.30ഓടെ വിധി കേൾക്കാനായി മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് പിൻവാതിലിലൂടെ ഫ്രാങ്കോ കോടതിയിലെത്തി. സഹോദരങ്ങളായ ഫിലിപ്പ്, ചാക്കോ എന്നിവർക്കൊപ്പമാണ് ഫ്രാങ്കോ വന്നത്.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജിതേഷ് ജെ. ബാബുവും സുബിൻ കെ. വർഗീസും അന്വേഷണോദ്യോഗസ്ഥരായ ഡിവൈ.എസ്.പി കെ. സുഭാഷ്, എസ്.ഐ മോഹൻദാസ് എന്നിവരും പ്രതിഭാഗത്തിനു വേണ്ടി സി.എസ് അജയനും കോടതിയിൽ ഹാജരായി.


11ന് ജഡ്ജി എത്തി. ആദ്യ കേസായിത്തന്നെ ബിഷപ്പ് കേസ് വിളിച്ചു. 11.05ന് വിധി പ്രസ്താവിച്ചു. ആദ്യം ഇംഗ്ലീഷിലും പിന്നീട് മലയാളത്തിലും വായിച്ച വിധി കേട്ട് ഫ്രാങ്കോയുടെ അഭിഭാഷകൻ സന്തോഷിച്ചപ്പോൾ സ്തംഭിച്ച അവസ്ഥയിലായിരുന്നു പ്രോസിക്യൂഷൻ ബെഞ്ച്.


തുടർന്ന് കോടതിമുറിക്ക് പുറത്തിറങ്ങിയ ഫ്രാങ്കോ, പൊട്ടിക്കരഞ്ഞുകൊണ്ട് സഹോദരങ്ങളെയും അഭിഭാഷകരെയും കെട്ടിപ്പിടിച്ചു. അഭിഭാഷകരോട് നന്ദി പറഞ്ഞു. വിധിക്കു തൊട്ടുപിന്നാലെ ജലന്തർ രൂപതയുടെ പ്രത്യേക പത്രക്കുറിപ്പും പുറത്തുവന്നു. ബിഷപ്പിന്റെ നിരപരാധിത്വത്തിൽ വിശ്വസിച്ചവർക്കും നിയമസഹായം നൽകിയവർക്കും നന്ദി അറിയിച്ചുകൊണ്ടുള്ളതായിരുന്നു പത്രക്കുറിപ്പ്.
തുടർന്ന് മാധ്യമങ്ങളോട് പ്രതികരിക്കാതെ പുഞ്ചിരിയോടെ കൈകൾ കൂപ്പി ബന്ധുക്കളുടെ വലയത്തിൽ ഫ്രാങ്കോ വാഹനത്തിലേക്ക്. വാഹനത്തിനുള്ളിൽവച്ച് ദൈവത്തിനു സ്തുതിയായിരിക്കട്ടെ എന്നുമാത്രം പ്രതികരിച്ചു. തുടർന്ന് കളത്തിപ്പടിയിലെ ധ്യാനകേന്ദ്രത്തിലേക്ക്. വിധി വന്നതിനു പിന്നാലെ ബിഷപ്പ് അനുകൂലികൾ കോടതിക്കു പുറത്ത് മധുരം വിതരണം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  6 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  7 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  7 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  7 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  7 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  7 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  8 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  8 hours ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  8 hours ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  8 hours ago