HOME
DETAILS

കല്യാണവീട്ടിലെ ബോംബേറ്: ഒരാൾകൂടി അറസ്റ്റിൽ

  
backup
February 17, 2022 | 7:18 AM

%e0%b4%95%e0%b4%b2%e0%b5%8d%e0%b4%af%e0%b4%be%e0%b4%a3%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ac%e0%b5%8b%e0%b4%82%e0%b4%ac%e0%b5%87%e0%b4%b1%e0%b5%8d


സ്വന്തം ലേഖകൻ
കണ്ണൂർ
തോട്ടടയിൽ കല്യാണവീട്ടിലുണ്ടായ ബോംബേറിൽ യുവാവ് തല പൊട്ടിച്ചിതറി മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കാടമ്പൂരിലെ പറമ്പത്ത് മാധവി ഹൗസിൽ സനാദ്(24) ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. മുഖ്യപ്രതി മിഥുന് വടിവാൾ എത്തിച്ചു നൽകിയത് സനാദ് ആണെന്ന് കണ്ണൂർ അസി. പൊലിസ് കമ്മിഷണർ പി.പി സദാനന്ദൻ പറഞ്ഞു.
കേസിൽ മിഥുൻ, ഗോകുൽ, അക്ഷയ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. മിഥുന്റെ നിർദേശപ്രകാരം അക്ഷയ് ആണ് ബോംബെറിഞ്ഞത്. മിഥുനും അക്ഷയും ചേർന്നാണ് ബോംബ് നിർമിച്ചതെന്നും എ.സി.പി വ്യക്തമാക്കി. കറുത്ത കാറിൽ വടിവാളുമായാണ് സനാദ് സംഭവ സ്ഥലത്തെത്തിയത്.
പ്രശ്‌നം ഉണ്ടാകുകയാണെങ്കിൽ ഇടപെടാനായിരുന്നു ഇയാളെത്തിയത്. വടിവാൾ വീശിയത് മിഥുൻ ആണെന്നും എ.സി.പി പറഞ്ഞു. പ്രതികൾ ബോംബ് നിർമിച്ച സ്ഥലത്തുനിന്ന് ബോംബ് ഉണ്ടാക്കാനുപയോഗിച്ച വസ്തുക്കളുടെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. മിഥുനിന്റെ വീടിനടുത്തുവച്ചാണ് ബോംബ് ഉണ്ടാക്കിയത്. ഇയാളുടെ വീട്ടിനടുത്തുവച്ചു തന്നെ ബോംബുകളിലൊന്ന് പൊട്ടിച്ച് പരീക്ഷിച്ചിരുന്നു.ട്രഞ്ചിങ് ഗ്രൗണ്ടിൽ വച്ചാണ് ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തിയതെന്ന പ്രചാരണം തെറ്റാണെന്നും എ.സി.പി വ്യക്തമാക്കി. കല്യാണവീട്ടിൽ തലേന്ന് രാത്രിയിലുണ്ടായ പ്രശ്‌നങ്ങളുടെ തുടർച്ചയാണ് പിറ്റേന്നത്തെ ആക്രമണമെന്നും എ.സി.പി പറഞ്ഞു. ബോംബേറിന് മുമ്പ് സംഭവസ്ഥലത്ത് സംഘർഷമുണ്ടായി. സംഘർഷത്തിനിടെ മിഥുന് മർദനമേറ്റതോടെ ഇയാൾ വടിവാൾ വീശി. ഇതിന് പിന്നാലെയാണ് അക്ഷയ് ബോംബ് എറിഞ്ഞതെന്നും എ.സി.പി പറഞ്ഞു.
കൊല്ലപ്പെട്ട ജിഷ്ണുവിന്റെ കൈവശം സ്‌ഫോടകവസ്തു ഉണ്ടായിരുന്നില്ല. താഴെ ചൊവ്വയിലെ കടയിൽ നിന്ന് നാലായിരം രൂപയ്ക്ക് പടക്കം വാങ്ങിയത് കല്യാണവീട്ടിൽ പൊട്ടിക്കാനായിരുന്നു. അത് സാധാരണ പടക്കം മാത്രമാണെന്നും അസിസ്റ്റന്റ് കമ്മിഷണർ പറഞ്ഞു. മൂന്നു ബോംബുകളാണ് സംഘം കൊണ്ടുവന്നത്. ആദ്യത്തേത് എറിഞ്ഞെങ്കിലും പൊട്ടിയില്ല. രണ്ടാമത്തേത് ജിഷ്ണുവിന്റെ തലയ്ക്ക് കൊണ്ടു. മൂന്നാമത്തെ ബോംബ് സംഭവസ്ഥലത്തു നിന്ന് പൊലിസ് കണ്ടെടുത്തുവെന്നും എ.സി.പി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  7 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  7 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  7 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  7 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  7 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  7 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  7 days ago
No Image

ഖത്തർ വിമാന സർവീസുകൾ: ചില റൂട്ടുകളിൽ മാറ്റങ്ങൾ; യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിർദേശം

qatar
  •  7 days ago
No Image

'വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാന്‍ പാടില്ല'; ആശുപത്രിക്കകത്ത് രാഷ്ട്രീയത്തിന് വിലക്ക് ഏര്‍പ്പെടുത്തി കെ. മുരളീധരന്‍

Kerala
  •  7 days ago
No Image

വി. എ ഹസ്സൻ അഹമദ് നഹ്ജുർറശാദ് ട്രസ്റ്റ് ചെയർമാൻ 

latest
  •  7 days ago