HOME
DETAILS

കല്യാണവീട്ടിലെ ബോംബേറ്: ഒരാൾകൂടി അറസ്റ്റിൽ

  
backup
February 17, 2022 | 7:18 AM

%e0%b4%95%e0%b4%b2%e0%b5%8d%e0%b4%af%e0%b4%be%e0%b4%a3%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ac%e0%b5%8b%e0%b4%82%e0%b4%ac%e0%b5%87%e0%b4%b1%e0%b5%8d


സ്വന്തം ലേഖകൻ
കണ്ണൂർ
തോട്ടടയിൽ കല്യാണവീട്ടിലുണ്ടായ ബോംബേറിൽ യുവാവ് തല പൊട്ടിച്ചിതറി മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കാടമ്പൂരിലെ പറമ്പത്ത് മാധവി ഹൗസിൽ സനാദ്(24) ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. മുഖ്യപ്രതി മിഥുന് വടിവാൾ എത്തിച്ചു നൽകിയത് സനാദ് ആണെന്ന് കണ്ണൂർ അസി. പൊലിസ് കമ്മിഷണർ പി.പി സദാനന്ദൻ പറഞ്ഞു.
കേസിൽ മിഥുൻ, ഗോകുൽ, അക്ഷയ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. മിഥുന്റെ നിർദേശപ്രകാരം അക്ഷയ് ആണ് ബോംബെറിഞ്ഞത്. മിഥുനും അക്ഷയും ചേർന്നാണ് ബോംബ് നിർമിച്ചതെന്നും എ.സി.പി വ്യക്തമാക്കി. കറുത്ത കാറിൽ വടിവാളുമായാണ് സനാദ് സംഭവ സ്ഥലത്തെത്തിയത്.
പ്രശ്‌നം ഉണ്ടാകുകയാണെങ്കിൽ ഇടപെടാനായിരുന്നു ഇയാളെത്തിയത്. വടിവാൾ വീശിയത് മിഥുൻ ആണെന്നും എ.സി.പി പറഞ്ഞു. പ്രതികൾ ബോംബ് നിർമിച്ച സ്ഥലത്തുനിന്ന് ബോംബ് ഉണ്ടാക്കാനുപയോഗിച്ച വസ്തുക്കളുടെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. മിഥുനിന്റെ വീടിനടുത്തുവച്ചാണ് ബോംബ് ഉണ്ടാക്കിയത്. ഇയാളുടെ വീട്ടിനടുത്തുവച്ചു തന്നെ ബോംബുകളിലൊന്ന് പൊട്ടിച്ച് പരീക്ഷിച്ചിരുന്നു.ട്രഞ്ചിങ് ഗ്രൗണ്ടിൽ വച്ചാണ് ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തിയതെന്ന പ്രചാരണം തെറ്റാണെന്നും എ.സി.പി വ്യക്തമാക്കി. കല്യാണവീട്ടിൽ തലേന്ന് രാത്രിയിലുണ്ടായ പ്രശ്‌നങ്ങളുടെ തുടർച്ചയാണ് പിറ്റേന്നത്തെ ആക്രമണമെന്നും എ.സി.പി പറഞ്ഞു. ബോംബേറിന് മുമ്പ് സംഭവസ്ഥലത്ത് സംഘർഷമുണ്ടായി. സംഘർഷത്തിനിടെ മിഥുന് മർദനമേറ്റതോടെ ഇയാൾ വടിവാൾ വീശി. ഇതിന് പിന്നാലെയാണ് അക്ഷയ് ബോംബ് എറിഞ്ഞതെന്നും എ.സി.പി പറഞ്ഞു.
കൊല്ലപ്പെട്ട ജിഷ്ണുവിന്റെ കൈവശം സ്‌ഫോടകവസ്തു ഉണ്ടായിരുന്നില്ല. താഴെ ചൊവ്വയിലെ കടയിൽ നിന്ന് നാലായിരം രൂപയ്ക്ക് പടക്കം വാങ്ങിയത് കല്യാണവീട്ടിൽ പൊട്ടിക്കാനായിരുന്നു. അത് സാധാരണ പടക്കം മാത്രമാണെന്നും അസിസ്റ്റന്റ് കമ്മിഷണർ പറഞ്ഞു. മൂന്നു ബോംബുകളാണ് സംഘം കൊണ്ടുവന്നത്. ആദ്യത്തേത് എറിഞ്ഞെങ്കിലും പൊട്ടിയില്ല. രണ്ടാമത്തേത് ജിഷ്ണുവിന്റെ തലയ്ക്ക് കൊണ്ടു. മൂന്നാമത്തെ ബോംബ് സംഭവസ്ഥലത്തു നിന്ന് പൊലിസ് കണ്ടെടുത്തുവെന്നും എ.സി.പി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദീനക്കടുത്ത് വാഹനാപകടം: മലയാളി കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു

Saudi-arabia
  •  5 days ago
No Image

തമിഴ്‌നാട്ടിൽ ഡിഎംകെ തന്നെ വിശ്വസ്ത സഖ്യം; ടിവികെയുമായുള്ള അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്

National
  •  5 days ago
No Image

കരുളായിയിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടെത്തി

Kerala
  •  5 days ago
No Image

വെനസ്വേല ഇനി അമേരിക്കൻ ഭരണത്തിന് കീഴിലെന്ന് ഡോണൾഡ് ട്രംപ്; കണ്ണ് കെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം പുറത്തുവിട്ട് വൈറ്റ് ഹൗസ്

International
  •  5 days ago
No Image

രണ്ട് മാസമായി 12 വയസുകാരനെ ചങ്ങലയിൽ ബന്ധിച്ചു ക്രൂരത; 'കടുംകൈ' ചെയ്തത് മോഷണം തടയാനെന്ന് മാതാപിതാക്കൾ

National
  •  5 days ago
No Image

യെമനിൽ സമാധാനം പുനഃസ്ഥാപിക്കണം; സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ബഹ്‌റൈൻ

bahrain
  •  5 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണ്ണയം വേഗത്തിലാക്കി കോൺഗ്രസ്; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ സ്ക്രീനിങ് കമ്മിറ്റികളെ പ്രഖ്യാപിച്ചു

National
  •  5 days ago
No Image

സലാലയിലേക്ക് വിദേശികളുടെ ഒഴുക്ക്; വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ 10 ശതമാനം വർദ്ധനവ്

oman
  •  5 days ago
No Image

ട്രിപ്പിൾ റെക്കോർഡിൽ തിളങ്ങി സഞ്ജു; 2026ലെ ആദ്യ നേട്ടം കേരളത്തിനൊപ്പം

Cricket
  •  5 days ago
No Image

മസ്‌കത്തിൽ 363 മില്യൺ റിയാലിന്റെ റോഡ് വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ഒമാൻ സർക്കാർ

oman
  •  5 days ago