HOME
DETAILS

കല്യാണവീട്ടിലെ ബോംബേറ്: ഒരാൾകൂടി അറസ്റ്റിൽ

  
backup
February 17, 2022 | 7:18 AM

%e0%b4%95%e0%b4%b2%e0%b5%8d%e0%b4%af%e0%b4%be%e0%b4%a3%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ac%e0%b5%8b%e0%b4%82%e0%b4%ac%e0%b5%87%e0%b4%b1%e0%b5%8d


സ്വന്തം ലേഖകൻ
കണ്ണൂർ
തോട്ടടയിൽ കല്യാണവീട്ടിലുണ്ടായ ബോംബേറിൽ യുവാവ് തല പൊട്ടിച്ചിതറി മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കാടമ്പൂരിലെ പറമ്പത്ത് മാധവി ഹൗസിൽ സനാദ്(24) ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. മുഖ്യപ്രതി മിഥുന് വടിവാൾ എത്തിച്ചു നൽകിയത് സനാദ് ആണെന്ന് കണ്ണൂർ അസി. പൊലിസ് കമ്മിഷണർ പി.പി സദാനന്ദൻ പറഞ്ഞു.
കേസിൽ മിഥുൻ, ഗോകുൽ, അക്ഷയ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. മിഥുന്റെ നിർദേശപ്രകാരം അക്ഷയ് ആണ് ബോംബെറിഞ്ഞത്. മിഥുനും അക്ഷയും ചേർന്നാണ് ബോംബ് നിർമിച്ചതെന്നും എ.സി.പി വ്യക്തമാക്കി. കറുത്ത കാറിൽ വടിവാളുമായാണ് സനാദ് സംഭവ സ്ഥലത്തെത്തിയത്.
പ്രശ്‌നം ഉണ്ടാകുകയാണെങ്കിൽ ഇടപെടാനായിരുന്നു ഇയാളെത്തിയത്. വടിവാൾ വീശിയത് മിഥുൻ ആണെന്നും എ.സി.പി പറഞ്ഞു. പ്രതികൾ ബോംബ് നിർമിച്ച സ്ഥലത്തുനിന്ന് ബോംബ് ഉണ്ടാക്കാനുപയോഗിച്ച വസ്തുക്കളുടെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. മിഥുനിന്റെ വീടിനടുത്തുവച്ചാണ് ബോംബ് ഉണ്ടാക്കിയത്. ഇയാളുടെ വീട്ടിനടുത്തുവച്ചു തന്നെ ബോംബുകളിലൊന്ന് പൊട്ടിച്ച് പരീക്ഷിച്ചിരുന്നു.ട്രഞ്ചിങ് ഗ്രൗണ്ടിൽ വച്ചാണ് ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തിയതെന്ന പ്രചാരണം തെറ്റാണെന്നും എ.സി.പി വ്യക്തമാക്കി. കല്യാണവീട്ടിൽ തലേന്ന് രാത്രിയിലുണ്ടായ പ്രശ്‌നങ്ങളുടെ തുടർച്ചയാണ് പിറ്റേന്നത്തെ ആക്രമണമെന്നും എ.സി.പി പറഞ്ഞു. ബോംബേറിന് മുമ്പ് സംഭവസ്ഥലത്ത് സംഘർഷമുണ്ടായി. സംഘർഷത്തിനിടെ മിഥുന് മർദനമേറ്റതോടെ ഇയാൾ വടിവാൾ വീശി. ഇതിന് പിന്നാലെയാണ് അക്ഷയ് ബോംബ് എറിഞ്ഞതെന്നും എ.സി.പി പറഞ്ഞു.
കൊല്ലപ്പെട്ട ജിഷ്ണുവിന്റെ കൈവശം സ്‌ഫോടകവസ്തു ഉണ്ടായിരുന്നില്ല. താഴെ ചൊവ്വയിലെ കടയിൽ നിന്ന് നാലായിരം രൂപയ്ക്ക് പടക്കം വാങ്ങിയത് കല്യാണവീട്ടിൽ പൊട്ടിക്കാനായിരുന്നു. അത് സാധാരണ പടക്കം മാത്രമാണെന്നും അസിസ്റ്റന്റ് കമ്മിഷണർ പറഞ്ഞു. മൂന്നു ബോംബുകളാണ് സംഘം കൊണ്ടുവന്നത്. ആദ്യത്തേത് എറിഞ്ഞെങ്കിലും പൊട്ടിയില്ല. രണ്ടാമത്തേത് ജിഷ്ണുവിന്റെ തലയ്ക്ക് കൊണ്ടു. മൂന്നാമത്തെ ബോംബ് സംഭവസ്ഥലത്തു നിന്ന് പൊലിസ് കണ്ടെടുത്തുവെന്നും എ.സി.പി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്‍- യു.എസ് ചര്‍ച്ച ഇന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍; നേതാക്കള്‍ സുറിച്ചിലെത്തി

International
  •  14 days ago
No Image

മമതക്ക് പണികൊടുത്ത് വിമതർ; തൃണമൂലിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; 440 കോടിയുടെ നിക്ഷേപത്തിൽ അന്വേഷണം

Kerala
  •  14 days ago
No Image

കുതിച്ചുയർന്ന് കോഴിമുട്ട വില; സർവകാല റെക്കോർഡിലേക്ക് 

Kerala
  •  14 days ago
No Image

'കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിയണം, പാര്‍ട്ടിക്ക് വേണ്ടത് മുഴുവന്‍ സമയ അധ്യക്ഷനെ'  സണ്ണി ജോസഫ് മാറണമെന്നാവശ്യപ്പെട്ട് ഡി.സി.സി ഓഫിസിന് മുന്നില്‍ ഫ്ലക്‌സ്

Kerala
  •  14 days ago
No Image

ജനസംഖ്യാ കണക്കെടുപ്പ്; ആദ്യഘട്ടത്തിൽ പ്രവാസികൾ ഉൾപ്പെടില്ല

Kerala
  •  14 days ago
No Image

വീര്യം കുറഞ്ഞ മദ്യവിൽപന  ആരംഭിക്കാനുള്ള നീക്കം വിവാദത്തിൽ

Kerala
  •  14 days ago
No Image

കെ.എസ്.ഇ.ബിയില്‍ 3400 കോടിയുടെ കരാർ; ദുരൂഹത

Kerala
  •  14 days ago
No Image

സഊദിയിലെ സ്‌കൂള്‍ പരീക്ഷാ ഫലങ്ങള്‍ നാളെ മുതല്‍; എജൂക്കേഷന്‍ പോര്‍ട്ടലിലും തവക്കല്‍ന ആപ്പിലും ലഭ്യമാകും

Saudi-arabia
  •  14 days ago
No Image

ഇന്ന് ലോക പിതൃദിനം; ഉപേക്ഷിക്കപ്പെട്ടവർക്ക് കൂട്ടായി രണ്ട് കൂട്ടുകാരികൾ

Kerala
  •  14 days ago
No Image

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റ് ഇന്ന്; തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രവേശനം

Kerala
  •  14 days ago