HOME
DETAILS

കല്യാണവീട്ടിലെ ബോംബേറ്: ഒരാൾകൂടി അറസ്റ്റിൽ

  
backup
February 17, 2022 | 7:18 AM

%e0%b4%95%e0%b4%b2%e0%b5%8d%e0%b4%af%e0%b4%be%e0%b4%a3%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ac%e0%b5%8b%e0%b4%82%e0%b4%ac%e0%b5%87%e0%b4%b1%e0%b5%8d


സ്വന്തം ലേഖകൻ
കണ്ണൂർ
തോട്ടടയിൽ കല്യാണവീട്ടിലുണ്ടായ ബോംബേറിൽ യുവാവ് തല പൊട്ടിച്ചിതറി മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കാടമ്പൂരിലെ പറമ്പത്ത് മാധവി ഹൗസിൽ സനാദ്(24) ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. മുഖ്യപ്രതി മിഥുന് വടിവാൾ എത്തിച്ചു നൽകിയത് സനാദ് ആണെന്ന് കണ്ണൂർ അസി. പൊലിസ് കമ്മിഷണർ പി.പി സദാനന്ദൻ പറഞ്ഞു.
കേസിൽ മിഥുൻ, ഗോകുൽ, അക്ഷയ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. മിഥുന്റെ നിർദേശപ്രകാരം അക്ഷയ് ആണ് ബോംബെറിഞ്ഞത്. മിഥുനും അക്ഷയും ചേർന്നാണ് ബോംബ് നിർമിച്ചതെന്നും എ.സി.പി വ്യക്തമാക്കി. കറുത്ത കാറിൽ വടിവാളുമായാണ് സനാദ് സംഭവ സ്ഥലത്തെത്തിയത്.
പ്രശ്‌നം ഉണ്ടാകുകയാണെങ്കിൽ ഇടപെടാനായിരുന്നു ഇയാളെത്തിയത്. വടിവാൾ വീശിയത് മിഥുൻ ആണെന്നും എ.സി.പി പറഞ്ഞു. പ്രതികൾ ബോംബ് നിർമിച്ച സ്ഥലത്തുനിന്ന് ബോംബ് ഉണ്ടാക്കാനുപയോഗിച്ച വസ്തുക്കളുടെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. മിഥുനിന്റെ വീടിനടുത്തുവച്ചാണ് ബോംബ് ഉണ്ടാക്കിയത്. ഇയാളുടെ വീട്ടിനടുത്തുവച്ചു തന്നെ ബോംബുകളിലൊന്ന് പൊട്ടിച്ച് പരീക്ഷിച്ചിരുന്നു.ട്രഞ്ചിങ് ഗ്രൗണ്ടിൽ വച്ചാണ് ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തിയതെന്ന പ്രചാരണം തെറ്റാണെന്നും എ.സി.പി വ്യക്തമാക്കി. കല്യാണവീട്ടിൽ തലേന്ന് രാത്രിയിലുണ്ടായ പ്രശ്‌നങ്ങളുടെ തുടർച്ചയാണ് പിറ്റേന്നത്തെ ആക്രമണമെന്നും എ.സി.പി പറഞ്ഞു. ബോംബേറിന് മുമ്പ് സംഭവസ്ഥലത്ത് സംഘർഷമുണ്ടായി. സംഘർഷത്തിനിടെ മിഥുന് മർദനമേറ്റതോടെ ഇയാൾ വടിവാൾ വീശി. ഇതിന് പിന്നാലെയാണ് അക്ഷയ് ബോംബ് എറിഞ്ഞതെന്നും എ.സി.പി പറഞ്ഞു.
കൊല്ലപ്പെട്ട ജിഷ്ണുവിന്റെ കൈവശം സ്‌ഫോടകവസ്തു ഉണ്ടായിരുന്നില്ല. താഴെ ചൊവ്വയിലെ കടയിൽ നിന്ന് നാലായിരം രൂപയ്ക്ക് പടക്കം വാങ്ങിയത് കല്യാണവീട്ടിൽ പൊട്ടിക്കാനായിരുന്നു. അത് സാധാരണ പടക്കം മാത്രമാണെന്നും അസിസ്റ്റന്റ് കമ്മിഷണർ പറഞ്ഞു. മൂന്നു ബോംബുകളാണ് സംഘം കൊണ്ടുവന്നത്. ആദ്യത്തേത് എറിഞ്ഞെങ്കിലും പൊട്ടിയില്ല. രണ്ടാമത്തേത് ജിഷ്ണുവിന്റെ തലയ്ക്ക് കൊണ്ടു. മൂന്നാമത്തെ ബോംബ് സംഭവസ്ഥലത്തു നിന്ന് പൊലിസ് കണ്ടെടുത്തുവെന്നും എ.സി.പി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്ബോളിൽ ആ താരം മറഡോണയെ പോലെയാണ്: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  21 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി; അന്വേഷണച്ചുമതല റൂറൽ എസ്.പി കെ.എസ്. സുദർശന്

Kerala
  •  21 days ago
No Image

മിന്നു മണിയെ വാങ്ങാൻ ആളില്ല; മറ്റൊരു മലയാളി താരത്തെ റാഞ്ചി മുംബൈ ഇന്ത്യൻസ്

Cricket
  •  21 days ago
No Image

റിയാദ് മെട്രോയ്ക്ക് ഗിന്നസ് റെക്കോർഡ്; ലോകത്തിലെ ഏറ്റവും നീളം കൂടിയ ഡ്രൈവറില്ലാ ട്രെയിൻ ശൃംഖല

Saudi-arabia
  •  21 days ago
No Image

പ്രത്യേക അറിയിപ്പ്: കൊച്ചി കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  21 days ago
No Image

ആ താരത്തിനെതിരെ പന്തെറിയാനാണ് ഞാൻ ഏറ്റവും ബുദ്ധിമുട്ടിയത്: മിച്ചൽ സ്റ്റാർക്ക്

Cricket
  •  21 days ago
No Image

രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ; നാട്ടിലേക്ക് പണം അയക്കാൻ തിരക്കുകൂട്ടി യുഎഇ പ്രവാസികൾ

uae
  •  21 days ago
No Image

സീബ്ര ലൈനിലെ നിയമലംഘനം; കാൽനടയാത്രക്കാരെ വാഹനം ഇടിച്ചാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും, വൻ പിഴയും

Kerala
  •  21 days ago
No Image

യുഎഇ ദേശീയ ദിനം; അജ്മാനിലും റാസൽഖൈമയിലും നാളെ ഈദുൽ ഇത്തിഹാദ് പരേഡുകൾ നടക്കും

uae
  •  21 days ago
No Image

ഐതിഹാസിക നേട്ടത്തിൽ തിളങ്ങി സഞ്ജു; അടിച്ചെടുത്തത് ടി-20യിലെ പുത്തൻ നാഴികക്കല്ല്

Cricket
  •  21 days ago