HOME
DETAILS

നമ്പർ 18 ഹോട്ടൽ പോക്‌സോ കേസ് പേരിനൊരു ബിസിനസ് മീറ്റ്; ലക്ഷ്യം പെൺകുട്ടികളെ വലയിലാക്കൽ അഞ്ജലിയുടെ ഇടപെടൽ സ്ഥിരീകരിച്ച് പൊലിസ്

  
backup
February 17, 2022 | 7:18 AM

%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%bc-18-%e0%b4%b9%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%bd-%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8b-%e0%b4%95%e0%b5%87%e0%b4%b8


സ്വന്തം ലേഖിക
കൊച്ചി
ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലിലേക്ക് പോക്‌സോ കേസിലെ അതിജീവിതയെ ഉൾപ്പെടെ പ്രതികളിലൊരാളായ അഞ്ജലി റീമദേവ് എത്തിച്ചത് ബിസിനസ് മീറ്റിന് എന്ന് തെറ്റിദ്ധരിപ്പിച്ചെന്ന് സ്ഥിരീകരണം. ഇതിനായി നഗരത്തിലെ ഒരു മാളിൽ തട്ടിക്കൂട്ട് മീറ്റ് ഒരുക്കുകയായിരുന്നെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചു.സംഭവം നടക്കുന്ന തലേന്ന് മാളിൽ വിളിച്ച് നിക്ഷേപകർക്കും സംരംഭകർക്കുമായി ബിസിനസ് മീറ്റ് നടത്താൻ സൗകര്യം ഒരുക്കണമെന്ന് പറഞ്ഞതായി മാൾ മാനേജർ പറയുന്നു.
വെറും 15 മിനിറ്റ് മാത്രമാണ് കൂടിക്കാഴ്ചകൾ നീണ്ടുനിന്നത്. മാസങ്ങൾക്കുമുമ്പും അഞ്ജലി ഏതാനും പെൺകുട്ടികളുമായും മാളിൽ എത്തിയിരുന്നതായും മാനേജർ പറഞ്ഞു. പെൺകുട്ടികളെ കൂടാതെ ഒരു മുതിർന്ന സ്ത്രീയും അഞ്ജലിക്കൊപ്പമുണ്ടായിരുന്നു. തുടർചർച്ചകൾക്ക് വീണ്ടും വരുമെന്നും മറ്റൊരു മാളിൽ തങ്ങൾക്ക് ഓഫിസുണ്ടെന്നും അഞ്ജലി പറഞ്ഞതായും മാനേജർ വെളിപ്പെടുത്തി. പെൺകുട്ടികളെ ഹോട്ടലിലെത്തിക്കുന്നതിനും ദുരുപയോഗം ചെയ്യുന്നതിനുമായി ബിസിനസ് മീറ്റ് എന്ന മറപിടിക്കുകയായിരുന്നുവെന്ന് പരാതിക്കാരി പൊലിസിന് നേരത്തെ മൊഴി നൽകിയിരുന്നു.
പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ
തിങ്കളാഴ്ചത്തേക്ക് മാറ്റി
കൊച്ചി
പോക്‌സോ കേസിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.
പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ ആവശ്യമുന്നയിച്ചു. എന്നാൽ തിങ്കളാഴ്ച വരെ പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കേസിൽ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാനുണ്ടെന്ന് പ്രതികൾ കോടതിയെ അറിയിച്ചതിനെതുടർന്ന് തെളിവുകൾ ആവശ്യമുണ്ടെങ്കിൽ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി.
കൂടാതെ തെളിവുകൾ ഹാജരാക്കാൻ സാവകാശം വേണമെന്നും പരാതിക്കാരി എല്ലാ ദിവസവും ചാനലിൽ വരുന്നുവെന്നും പ്രതികളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
മൂന്ന് മാസമായി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നു റോയി വയലാട്ട് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിലമ്പൂരില്‍ തകര്‍ന്നടിഞ്ഞ് എല്‍.ഡി.എഫ്; അന്‍വറിന്റെ തൃണമൂലിനും സമ്പൂര്‍ണ പരാജയം

Kerala
  •  12 days ago
No Image

'പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന ഭാവവും തന്നെക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛവും'; മേയര്‍ ആര്യാ രാജേന്ദ്രനെതിരെ സി.പി.എം കൗണ്‍സിലര്‍

Kerala
  •  12 days ago
No Image

ഇടതിനെ തോല്‍പ്പിച്ചത് വര്‍ഗീയത; സിപിഎമ്മിന്റെ ഭൂരിപക്ഷ വര്‍ഗീയ പ്രീണനം ബിജെപിക്ക് ഗുണം ചെയ്തു; വി.ഡി സതീശന്‍

Kerala
  •  12 days ago
No Image

കെപിസിസി പ്രസിഡന്റിന്റെ വാര്‍ഡില്‍ ആദ്യ ജയം നേടി യുഡിഎഫ്; എൽഡിഎഫിനെ അട്ടിമറിച്ചു

Kerala
  •  12 days ago
No Image

2020ൽ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ്; ഇത്തവണ അടിതെറ്റി; സിപിഎം സ്ഥാനാർഥി തോറ്റത് ആയിരം വോട്ടുകൾക്ക്

Kerala
  •  12 days ago
No Image

മഹാരാഷ്ട്രയിലെ ഏഴു ജില്ലകളില്‍ മൂന്നു വര്‍ഷത്തിനിടെ 14,526 ശിശുമരണം; പോഷകാഹാരക്കുറവ് പ്രധാന കാരണം

Kerala
  •  12 days ago
No Image

ശബരിമല വിവാദം വോട്ടായില്ല; പന്തളത്ത് തകര്‍ന്നടിഞ്ഞ് ബിജെപി; ഭരണം കൈവിട്ടു; മുനിസിപ്പാലിറ്റി എൽഡിഎഫ് പിടിച്ചെടുത്തു

Kerala
  •  12 days ago
No Image

ജനം പ്രബുദ്ധരാണ്, എത്ര മറച്ചാലും കാണേണ്ടത് അവര്‍ കാണും; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  12 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രയല്‍ റണ്ണില്‍ ബഹുദൂരം കുതിച്ച് യു.ഡി.എഫ്; പ്രകടമായത് ഭരണവിരുദ്ധവികാരം 

Kerala
  •  12 days ago
No Image

ഒരു ദിവസം പോലും പ്രചാരണത്തിനിറങ്ങിയില്ല, ഒളിവിലിരുന്ന് ജനവിധി തേടിയ ഫ്രഷ് കട്ട് സമരസമിതി ചെയര്‍മാന് മിന്നുന്ന വിജയം

Kerala
  •  12 days ago