HOME
DETAILS

എല്ലാവരുടെയും നേതാവ്

  
backup
March 07, 2022 | 4:10 AM

hyderalai-thangal-jifri-thangal-writes1234

സയ്യിദ് ജിഫ്‌രി
മുത്തുക്കോയ തങ്ങൾ

നിലപാടുകളിൽ ഉറച്ചുനിന്ന് ജനങ്ങളെ ചേർത്തുനിർത്തിയ നേതാവായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. പഠനകാലം മുതൽ തന്നെയുള്ള ബന്ധമാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായുള്ളത്. ജീവിതത്തിൽ കണിഷമായി സൂക്ഷ്മത കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഏത് പ്രതിസന്ധിയിലും മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾക്ക് തങ്ങൾ മുൻഗണന നൽകി. ജനങ്ങളോടൊപ്പം നിലകൊള്ളാനാണ് തങ്ങൾ ആഗ്രഹിച്ചത്. തന്റെ പിതാവിന്റെ പാതയിൽ രാഷ്ട്രീയരംഗത്തു നേതൃതലത്തിൽ പ്രവർത്തിക്കുന്നതോടൊപ്പം കേരളത്തിലെ ഏറ്റവും വലിയ മതസംഘടനാ നേതൃനിരയിലും തങ്ങൾ നിലകൊണ്ടു. സമസ്തയുമായി ബന്ധപ്പെട്ട സുപ്രധാനമായ പല തീരുമാനങ്ങൾക്കും തീർപ്പ് കൽപിക്കാൻ അദ്ദേഹം മുൻനിരയിൽ നിന്ന് പ്രവർത്തിച്ചു. ഏത് യോഗത്തിലെത്തിയാലും ക്രിയാത്മകമായി തങ്ങൾ ഇടപെടും. തനിക്ക് പറയാനുള്ള അഭിപ്രായം സൗമ്യമായി അവതരിപ്പിക്കും. എല്ലാ വിഷയങ്ങളിലും ഉറച്ച നിലപാടുകളുടെ ഉടമയായിരുന്നു തങ്ങൾ.


തന്റെ ജേഷ്ഠ സഹോദരങ്ങൾക്ക് ഇല്ലാത്ത ഭാരം സത്യത്തിൽ ഹൈദരലി തങ്ങൾക്ക് ഏൽക്കേണ്ടിവന്നിരുന്നു. മുസ്ലിം ലീഗിന്റെ നേതൃരംഗത്ത് നിലയുറപ്പിച്ച മുഹമ്മദലി ശിഹാബ് തങ്ങളുടെ കാല ശേഷം ആ ഉത്തരവാദിത്വവും സമസ്തയുടെ നേതൃരംഗത്തെ സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ കാലശേഷം ആ ഉത്തരവാദിത്വവും ഹൈദരലി തങ്ങളുടെ ചുമലിലായി. സമസ്തയോടൊപ്പം എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും അദ്ദേഹം ഉറച്ചുനിന്നു. സുന്നി വിശ്വാസാദർശങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകളെല്ലാം.


സമസ്തയുടെ പ്രസിഡന്റായി എന്നെ നിയുക്തനാക്കുന്നതിൽ തങ്ങൾ അതീവ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എനിക്ക് ബൈപ്പാസ് സർജറി കഴിഞ്ഞ് ബോധം വന്നപ്പോൾ ആദ്യം കണ്ടത് തങ്ങളുടെ മുഖമായിരുന്നു. സൗമ്യതയുടെ മെയ്‌വഴക്കത്തിൽ ഏതൊരുകാര്യവും കൈകാര്യം ചെയ്യുന്ന അതിബുദ്ധിമാനായ നയതന്ത്രജ്ഞൻ കൂടിയായിരുന്നു തങ്ങൾ. അതിസങ്കീർണമായ പലവിഷയങ്ങളും നിസാരമായി കൈകാര്യം ചെയ്യാനുള്ള തങ്ങളുടെ കഴിവ് അപാരമായിരുന്നു.
കേരളത്തിലെ നിരവധി മഹല്ലുകളിലെ ഖാസിയായിരുന്ന തങ്ങൾ. പല മഹല്ലുകളിലും വിഷയങ്ങളിൽ ഇടപെടാൻ എന്നോട് ആവശ്യപ്പെടാറുണ്ടായിരുന്നു. ഞാൻ പലകാര്യങ്ങളിലും തീരുമാനം കൈകൊള്ളൽ തങ്ങളുമായി കൂടിയാലോചിച്ച ശേഷമായിരുന്നു.


കേരളത്തിലെ മതസംഘടനയുടെയും മുസ്ലിം ലീഗിന്റെയും നേതൃരംഗത്ത് നിലകൊള്ളുന്നതോടൊപ്പം മറ്റുമതസ്ഥരുടെ പ്രീതി പിടിച്ചുപറ്റാൻ തങ്ങൾക്ക് സാധിച്ചു. നമ്മുടെ നാട്ടിലം സൗഹൃദാന്തരീക്ഷം നിലനിർത്താൻ തങ്ങളുടെ പലനിലപാടുകളും സഹായകമായിട്ടുണ്ട്. വിനയാന്വിതനായി, പുഞ്ചിരിയോടെ പ്രതിസന്ധികളെ അതിജീവിച്ച ആ സൗമ്യസാന്നിധ്യം ഇനിയില്ല. പക്ഷേ, ആ മഹാജീവിതം കാണിച്ച മാതൃക നമുക്ക് പുൽകാം... നാഥൻ പാരത്രിക ജീവിതം സന്തോഷത്തിലാക്കട്ടെ...



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അയ്യപ്പന്റെ സ്വർണം കട്ടവരിൽ മന്ത്രിമാരും മുൻ മന്ത്രിമാരും ഉണ്ടെന്ന് രമേശ് ചെന്നിത്തല; സിപിഎം അറസ്റ്റിലായ നേതാക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നു

Kerala
  •  7 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം; ഉച്ചയ്ക്ക് ശേഷം കേരളത്തിൽ മഴയെത്തിയേക്കും

Weather
  •  7 days ago
No Image

സ്വർണ്ണം വീണ്ടും കുതിക്കുന്നു; ഇന്നും വില വർധിച്ചു

Economy
  •  7 days ago
No Image

ഇന്ത്യക്ക് വെനിസ്വേലൻ എണ്ണ വിൽക്കാൻ തയ്യാറെന്ന് സൂചന നൽകി അമേരിക്ക; ഉപരോധം തകർത്ത വ്യാപാരത്തിന് പച്ചക്കൊടി

International
  •  7 days ago
No Image

മലയാളികളെ വലയിട്ട് വൻ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; കോഴിക്കോട് രണ്ടുപേരിൽനിന്ന് നഷ്ടപ്പെട്ടത് 2 കോടിയോളം രൂപ, കൊച്ചിയിൽ നഷ്ടം 3 കോടി!

Kerala
  •  7 days ago
No Image

എക്‌സൈസിൽ 648 തസ്തിക സൃഷ്ടിക്കണമെന്ന് ശുപാർശ: സർക്കാർ തീരുമാനം നീളുന്നു

Kerala
  •  7 days ago
No Image

കടമെടുത്തത് 3100 കോടി; തിരിച്ചടച്ച പകുതിയിലധികം തുകയും പലിശയിനത്തിൽ; കെ.എസ്.ആർ.ടി.സിയുടെ കടം തീർക്കാൻ വർഷങ്ങൾ വേണ്ടി വരുമെന്ന് ഓഡിറ്റ് റിപ്പോർട്ട്

Kerala
  •  7 days ago
No Image

സി.പി.എം നിയന്ത്രണത്തിലുള്ള റബ്‌കോയ്ക്ക് സർക്കാരിന്റെ വഴിവിട്ട സഹായം; 76.25 കോടി കുടിശികയിൻമേൽ റിക്കവറിക്കുള്ള സ്റ്റേ ഒരു വർഷത്തേക്ക് കൂടി നീട്ടി

Kerala
  •  7 days ago
No Image

കൂട്ടിയിടി ഒഴിവാക്കാൻ 'വെഹിക്കിൾ ടു വെഹിക്കിൾ' ആശയവിനിമയ സംവിധാനം വരുന്നു; പ്രവർത്തിക്കാൻ മൊബൈൽ നെറ്റ്‌വർക്കോ ഇന്റർനെറ്റോ ആവശ്യമില്ല

National
  •  7 days ago
No Image

'ഞാൻ കുടിച്ച കണ്ണീരിനും കുടുംബത്തിനേറ്റ അപമാനങ്ങൾക്കും എത്ര കോടി രൂപ കിട്ടിയാലും അധികമാവില്ല' ; കള്ളക്കേസിൽ തടവിലടച്ചതിന് നഷ്ടപരിഹാരം വേണം: വി.കെ താജുദ്ദീൻ

Kerala
  •  7 days ago