
ഗള്‍ഫും കേരള മുസ്‌ലിംകളും
മൊയ്തു അഴിയൂര്‍
കേരള മുസ്‌ലിംകളുടെ ഗള്‍ഫ് പ്രവാസം 50 ആണ്ട് പിന്നിടുകയാണ്. പ്രവാസം രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഒരു സമൂഹമാണ് കേരള മുസ്‌ലിംകള്‍. പോയ നൂറ്റാണ്ടില്‍ ജീവിതത്തിന് പുതിയ അര്‍ഥതലം തേടി അവര്‍ എത്തിയ സമൃദ്ധിയുടെ പച്ചപ്പുല്‍മേടുകളായിരുന്നു അന്നത്തെ ബര്‍മയും(മ്യാന്‍മര്‍) സിലോണും(ശ്രീലങ്ക) മലേഷ്യയും സിങ്കപ്പൂരുമെല്ലാം.
അറേബ്യന്‍ ഉള്‍ക്കടല്‍ തീരത്ത് ഓര്‍ക്കാപ്പുറത്താണ് പെട്രോ ഡോളറിന്റെ ഉറവ പൊട്ടിയത്. സമ്പന്നതയുടെ ഈ സ്വപ്‌ന ഭൂമിക ആദ്യം അറിയപ്പെട്ടിരുന്നത് പേര്‍ഷ്യ എന്ന പേരിലായിരുന്നു. പിന്നെ അത് അറേബ്യന്‍ ഗള്‍ഫായി. തുടര്‍ന്നാണ് കുവൈത്തും ദുബായിയും മലയാളികളുടെ ചുണ്ടില്‍ പ്രതീക്ഷയുടെ പുതിയ ഉണര്‍ത്തുപാട്ടായി ഉമ്മവെച്ചുണരുന്നത്. ഒട്ടകപ്പാലും ഉണക്ക കാരക്കയും പച്ചമീനും കഴിച്ച് ആടിനെ മേച്ച് അലഞ്ഞുതിരിഞ്ഞ് ജീവിച്ച വന്യ മരുഭൂ വിശാലതയിലെ ഒരു ഗോത്ര ജനപഥത്തില്‍ മഹാത്ഭുതമായി സംഭവിച്ച ദൈവികാനുഗ്രഹം. ഭൂഗര്‍ഭത്തില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ പ്രവാഹം.
എഴുപതുകളുടെ തുടക്കമാണത്. ചേക്കേറാനൊരു ചില്ല തേടി ദിശയറിയാതെ അലയുകയായിരുന്നു കേരളത്തിലെ തൊഴിലില്ലാ യുവത്വം. നഗര നാട്ടിന്‍പുറ ഭേദമന്യേ ഈ ശുഭവാര്‍ത്ത കേരളക്കരയില്‍ പടര്‍ന്നത് കാട്ടുതീയിനെക്കാള്‍ വേഗത്തിലായിരുന്നു. തൊഴിലില്ലാ യുവത്വത്തിന്റെ സുന്ദര, സുരഭില, മോഹന സ്വപ്‌നങ്ങളില്‍ പ്രതീക്ഷകളുടെ ഒരായിരം പൂത്തിരികള്‍ കത്തി. അന്നുവരെ കേട്ടിട്ടില്ലാത്ത പുതിയ കുറെ പദങ്ങള്‍ മലയാളികളുടെ നാവിന്‍തുമ്പില്‍ നടനമാടി. പാസ്‌പോര്‍ട്ട്, എന്നോസി, വിസ, സ്‌പോണ്‍സര്‍, അര്‍ബാബ്...
രേഖകളില്ലാത്തവര്‍ കടല്‍ കടക്കാന്‍ കള്ളലോഞ്ചിലൂടെയുള്ള മരണം മുന്നില്‍ കണ്ടുള്ള യാത്രയ്ക്കു തയാറായി. ബഗ്ദാദിലേക്ക് മുഹിയുദ്ദീന്‍ ശൈഖിന്റെ മഖ്ബറ കാണാനുള്ള വിസയടിപ്പിച്ച് കപ്പലിലൂടെയുള്ള യാത്രയ്ക്കിടയിലെ വഴിയിലിറങ്ങല്‍. കപ്പിത്താന് കൈമടക്ക് കൊടുത്തുള്ള ചവിട്ടി കയറ്റല്‍. പാകിസ്താന്‍ വഴി ഹിന്ദുകുഷ് പാമീര്‍ പര്‍വതനിരകള്‍ താണ്ടി ഇറാനിലൂടെയുള്ള കാല്‍നടയാത്ര. അങ്ങനെ അതിസാഹസികതയുടെ അനേകം വഴികളിലൂടെ പലരും അക്കരയെത്തി.
ഒട്ടേറെപ്പേര്‍ റാസല്‍ഖൈമയിലെ കടലലകളിലും ഖോര്‍ഫുക്കാനിലെ മലമടക്കുകളിലും ഒമാനിലെ പാറമടകളിലും ഇറാനിലെ മരുക്കാട്ടിലും ജഡമായി. മഴയും പുഴയുമില്ലാത്ത ഊഷരതയില്‍, അതിശൈത്യത്തില്‍ അവര്‍ ജീവിതം ദിനാറുകള്‍ക്കും ദിര്‍ഹമുകള്‍ക്കുമായി ഹോമിച്ചു.
കെട്ടിടനിര്‍മാണ ജോലികളിലെ സഹായികള്‍, സമൂസക്കാര്‍, സമ്പന്ന അറബി വീടുകളിലെ കുശിനിക്കാര്‍, പോര്‍ട്ടുകളിലെ ദിവസവേതനക്കാരായ ചുമട്ടുകാര്‍, സായിപ്പിന്റെ വീട്ടിലെ ടോയിലറ്റ് കഴുകുന്ന ഹൗസ് ബോയിമാര്‍. കൂടുതല്‍ പേര്‍ക്കും ലഭിച്ചത് ഇത്തരം ജോലികളായിരുന്നു. നേരത്തെ എത്തിപ്പെട്ട ഗുജറാത്തികള്‍ മാത്രമായിരുന്നു അന്ന് ഗള്‍ഫ് നാടുകളില്‍ കച്ചവടക്കാരായി ഉണ്ടായിരുന്ന ഇന്ത്യന്‍ വംശജര്‍.
കിട്ടുന്ന തുച്ഛമായ വേതനത്തിന്റെ ഇന്ത്യന്‍ കറന്‍സിയുമായുള്ള അവിശ്വസനീയമായ മൂല്യവര്‍ധനവാണ് അവരെ ആകര്‍ഷിച്ചത്. അതിനാല്‍ അവര്‍ ആഹാരം വയറു നിറച്ചു കഴിക്കാതെയാണ് ജോലി ചെയ്തത്.
അറബിക്കഥയിലെ അത്ഭുത വിളക്കിന്റെ ക്ഷണികതയിലായിരുന്നു കേരളത്തിലെ മുസ്‌ലിം സാമൂഹിക ജീവിതപരിസരങ്ങളില്‍ മാറ്റത്തിന്റെ മണി മുഴങ്ങിയത്. കൊച്ചുകൊച്ചു കുടിലുകളുടെ സ്ഥാനത്ത് ഇഫ്രീത്ത് ജിന്നിന്റെ കഥകളിലെ പോലെ കൂറ്റന്‍ കൊട്ടാരങ്ങളുയര്‍ന്നു.
'ഹറാം പിറന്നവന്‍' എന്നു വിളിച്ച് സമൂഹം ഭ്രഷ്ട് കല്‍പിച്ച് അകറ്റിനിര്‍ത്തിയവനെ പൊതുസമൂഹം മാന്യനായ അതിഥിയായി ക്ഷണിച്ചുവരുത്തി ഹാരാര്‍പ്പണം നടത്തി മഹല്ലിന്റെ അധിപനാക്കി. തുളകള്‍ അടയാതിരിക്കാന്‍ ഇരുമ്പ് വളയങ്ങളിട്ട ഉമ്മമാരുടെ കാതുകളില്‍ കൊലുസുകളേറെയുളുള പൊന്നലിക്കത്തുകള്‍ മിന്നിത്തിളങ്ങി. പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ സ്മാരകശിലയിലെ ഖുറൈഷി പാത്തുവിന്റെ വംശപരമ്പരയില്‍പെട്ട പലരും പണ്ട് പണിയെടുത്ത ഖാന്‍ ബഹദൂര്‍മാരുടെ ആഭിജാത്യത്തിന്റെയും തറവാടിത്തത്തിന്റെയും കോട്ടകൊത്തളങ്ങള്‍ പൊളിച്ചുമാറ്റി ഏതോ മുജ്ജന്മ പകപോക്കലിന്റെ വാശിയോടെ പുതുവാസമുറപ്പിച്ചു.
എഴുപതുകളുടെ മധ്യത്തോടെയാണ് കേരളത്തിന്റെ നാട്ടുവഴികളില്‍ ഗള്‍ഫിന്റെ നവ്യവും ഹൃദയഹാരിയുമായ സുഗന്ധം വീശിത്തുടങ്ങുന്നത്. ജന്നാത്തുല്‍ ഫിര്‍ദൗസിന്റെ, ബ്രൂട്ടിന്റെ, യാഡ്‌ലിയുടെ, സീക്കോഫൈവ് വാച്ചിന്റെ, നാഷനല്‍ പനാസോണിക്കിന്റെ, ത്രീ ഫൈവിന്റെ, ജപ്പാന്‍ നിര്‍മിത തുണിത്തരങ്ങളുടെ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തെരുവുനായകൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകിയാൽ പിഴ ചുമത്തും; ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷൻ
National
• 4 days ago
ബഹ്‌റൈനിൽ ഫുഡ് ട്രക്കുകളുടെ ലൈസൻസ് സ്വദേശികൾക്ക് മാത്രമാക്കാൻ നീക്കം; പ്രവാസികൾക്ക് തിരിച്ചടി ആകും
bahrain
• 4 days ago
അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ മരണപ്പെട്ടത് 17 പേർ
Kerala
• 4 days ago
ഖത്തറിൽ ഇന്നും നാളെയും ഇടിക്കും മഴയ്ക്കും സാധ്യത | Qatar Weather Updates
qatar
• 4 days ago
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്
National
• 4 days ago
നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്
International
• 4 days ago
'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി
International
• 4 days ago
പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്
Cricket
• 4 days ago
വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്
Kerala
• 4 days ago
'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി
National
• 4 days ago
"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ
uae
• 5 days ago
വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക
Cricket
• 5 days ago
യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ചിലവ് വരുന്നത് ലക്ഷങ്ങൾ
uae
• 5 days ago
മെസിയുടെ വിരമിക്കൽ മത്സരം ആ ടീമിനൊപ്പം ആയിരിക്കണം: മുൻ സഹതാരം
Football
• 5 days ago
കേരളത്തിലും എസ്.ഐ.ആര് ആരംഭിച്ചു; തീവ്രപരിശോധനക്ക് തയ്യാറെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്; പേര് പരിശോധിക്കേണ്ടത് ഇങ്ങനെ
Kerala
• 5 days ago
ഓവര്‍ ടേക്കിംഗ് നിരോധിത മേഖലയില്‍ അശ്രദ്ധമായ ഡ്രൈവിംഗ്; കാര്‍ കണ്ടുകെട്ടി ദുബൈ പൊലിസ്
uae
• 5 days ago
കളിക്കളത്തിൽ ആ ബൗളറെ നേരിടാൻ വളരെ ബുദ്ധിമുട്ടാണ്: ഗിൽ
Cricket
• 5 days ago
405 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 399 ഡിറ്റനേറ്ററുകള്‍; പാലക്കാട് ഓട്ടോറിക്ഷയില്‍ നിന്ന് വന്‍ സ്ഫോടക ശേഖരം പിടികൂടി
Kerala
• 5 days ago
'കുറഞ്ഞ വിലയില്‍ കാര്‍': വ്യാജ പരസ്യം ചെയ്ത് തട്ടിപ്പ്; സഊദിയില്‍ പ്രവാസികള്‍ അറസ്റ്റില്‍
Saudi-arabia
• 5 days ago
ഒറ്റ റൺസ് പോലും നേടാതെ ഇതിഹാസത്തെ വീഴ്ത്താം; സ്വപ്‌ന നേട്ടത്തിനരികെ സഞ്ജു
Cricket
• 5 days ago
വീണ്ടും മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചു; ആക്കുളത്തെ സ്വിമ്മിങ് പൂള് ആരോഗ്യ വകുപ്പ് പൂട്ടി
Kerala
• 5 days ago