HOME
DETAILS

വിദേശ എം.ബി.ബി.എസ്: ഇന്ത്യയില്‍ യോഗ്യത നേടാന്‍ അപേക്ഷിക്കാം

  
backup
March 31, 2022 | 5:11 AM

4523123


വിദേശത്ത് എം.ബി.ബി.എസ് യോഗ്യത നേടിയ ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ മെഡിക്കല്‍ കൗണ്‍സില്‍ (നാഷനല്‍ മെഡിക്കല്‍ കമ്മിഷന്‍ (www.nmc.org.in) രജിസ്‌ട്രേഷന്‍ നേടി പ്രാക്ടിസ് ചെയ്യുന്നതിനുള്ള എഫ്.എം.ജി.ഇ (Foreign Medical Graduate Examination) എന്ന സ്‌ക്രീനിങ് ടെസ്റ്റിന് ഏപ്രില്‍ 4 വരെ അപേക്ഷിക്കാം. ഒ.സി.ഐ വിഭാഗക്കാരും ഈ നിബന്ധന പാലിക്കണം. ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, കാനഡ, യു.കെ, യു.എസ്.എ എന്നീ രാജ്യങ്ങളില്‍ നിന്ന് മെഡിക്കല്‍ യോഗ്യത നേടിയവര്‍ ഈ പരീക്ഷ എഴുതേണ്ട.


വിദ്യാര്‍ഥി നേടിയ വിദേശ ബിരുദം ആ രാജ്യത്ത് മെഡിക്കല്‍ പ്രാക്ടിഷണറായി എന്റോള്‍ ചെയ്യാന്‍ വേണ്ട യോഗ്യതയായിരിക്കണം. ഇക്കാര്യത്തില്‍ അവിടത്തെ ഇന്ത്യന്‍ എംബസിയുടെ ഉറപ്പ് ലഭിച്ചിരിക്കുകയും വേണം. ഈ വര്‍ഷം ഏപ്രില്‍ 20നെങ്കിലും വിദേശ ബിരുദം നേടിയിരിക്കണം. ഈ തീയതിക്കകം പരീക്ഷാഫലം പ്രഖ്യാപിച്ചതിന്റെ രേഖയും ഹാജരാക്കണം. പ്രസക്തമായ കേസുകളില്‍ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം.


ജൂണ്‍ 4നു പരീക്ഷ നടത്തുമെന്ന് 'നാഷനല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ്' (NBEMS) അറിയിച്ചിട്ടുണ്ട്. www.nbe.edu.in എന്ന സൈറ്റിലുടെ അപേക്ഷ സമര്‍പ്പിക്കാം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കോയമ്പത്തൂര്‍, ബംഗളൂവുരു, ചെന്നൈ, മുംബൈ, ഡല്‍ഹി അടക്കം ദേശീയതലത്തില്‍ 50 പരീക്ഷാകേന്ദ്രങ്ങള്‍. അപേക്ഷാ ഫീസ് 7,080 രൂപ ഓണ്‍ലൈനായി അടയ്ക്കാം. രാവിലെയും ഉച്ച കഴിഞ്ഞുമായി 150 മിനിറ്റ് വീതമുള്ള 2 സെഷനുകളില്‍ കംപ്യൂട്ടര്‍ വഴി പരീക്ഷ നടത്തും. ഓരോന്നിലും 150 മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങള്‍. തെറ്റുത്തരത്തിനു നെഗറ്റീവ് മാര്‍ക്കില്ല. പരീക്ഷാഫലം ജൂണ്‍ 30നോടടുത്ത്. ആകെയുള്ള 300 മാര്‍ക്കില്‍ 150 എങ്കിലും നേടിയാല്‍ വിജയിക്കും. ഉത്തരങ്ങള്‍ പുനഃപരിശോധിക്കുകയോ വീണ്ടും കൂട്ടിനോക്കുകയോ ഇല്ല. മേയ് 20 മുതല്‍ പരിശീലനത്തിനുള്ള ഡെമോ ടെസ്റ്റ് വെബ്‌സൈറ്റിലുണ്ടായിരിക്കും. എത്ര തവണ വേണമെങ്കിലും പരീക്ഷയെഴുതാം. പക്ഷേ, വിജയശതമാനം പൊതുവേ കുറഞ്ഞ പരീക്ഷയായതിനാല്‍, കഴിയുന്നത്ര നന്നായി തയാറെടുത്ത് യോഗ്യത നേടുന്നതു പ്രധാനം. വിശദ വിവരങ്ങള്‍ക്ക്:www.nbe.edu.in



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  a day ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  a day ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  a day ago
No Image

ജിസിസി സംയുക്ത സിവിൽ ഏവിയേഷൻ ബോഡിയുടെ ആസ്ഥാനമായി യുഎഇയെ തിരഞ്ഞെടുത്തു

uae
  •  a day ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  a day ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  a day ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  a day ago
No Image

2026-ൽ യുഎഇയിലെ പണമിടപാടുകൾ മാറും; നിങ്ങൾ കാണാനിടയുള്ള 6 സുപ്രധാന മാറ്റങ്ങൾ

uae
  •  a day ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  a day ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  a day ago