HOME
DETAILS

ദുന്നൂന്‍ ആശുപത്രിയില്‍

  
backup
April 18, 2021 | 4:19 AM

6546486841652-2

വിശ്രുത ഈജിപ്ഷ്യന്‍ സൂഫി ദുന്നൂനിന് ശരിക്കും മാനസിക നിലതെറ്റിയിരുന്നു. അദ്ദേഹത്തിന്റെ നിസ്തന്ദ്രമായ ആത്മീയോന്മാദം അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ക്കെല്ലാം വലിയ ശല്യമായി. എങ്കിലും വളരെ അടുത്ത ആളുകള്‍ അവയെല്ലാം സഹിച്ചു കൂടെനിന്നു.


ഒടുവിലത് അസഹ്യമായ ഘട്ടത്തിലെത്തി. അദ്ദേഹത്തിന്റെ ഭ്രാന്ത് സന്തതസഹചാരികളിലേക്കും പടരും എന്നായപ്പോള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതാണ് നല്ലത് എന്ന് സുഹൃത്തുക്കള്‍ തീരുമാനിച്ചു. ദുന്നൂന്‍ തന്റെ ചുറ്റുമുള്ള ആളുകളെ കൊണ്ട് പൊറുതിമുട്ടിയിരുന്നു. അതിനാല്‍ ജയില്‍ പോലെയുള്ള ആശുപത്രിയില്‍ പോവുന്നതിനോട് അദ്ദേഹത്തിന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. അവിടെയെങ്കിലും കുറച്ചു സമാധാനം കിട്ടുമല്ലോ എന്ന് അദ്ദേഹം കരുതി. അവിടെയാവുമ്പോള്‍ ഇഷ്ട ഗ്രന്ഥങ്ങള്‍ വായിച്ചും ധ്യാനിച്ചും സ്വസ്ഥമായി കഴിയാം.
അങ്ങനെ ദുന്നൂന്‍ ആശുപത്രിയില്‍ ആക്കപ്പെട്ടു.


ദുന്നൂനിന്റെ അഭാവം അദ്ദേഹത്തിന്റെ സുഹൃത്തുക്കളെന്നു പറയുന്നവര്‍ക്ക് വലിയ അസ്വസ്ഥത സൃഷ്ടിച്ചു. അവര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ തുടങ്ങി. ദുന്നൂന്‍ ഭ്രാന്തിന്റെ ലക്ഷണങ്ങളെല്ലാം നന്നായി പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. സുഹൃത്തുക്കള്‍ക്ക് അതു സുപരിചിതമായിരുന്നതിനാല്‍ അവരത് കാര്യമാക്കിയില്ല.


ദുന്നൂന്‍ പക്ഷേ, തന്റെ സുഹൃത്തുക്കളെ ശരിക്കും പരീക്ഷിക്കാന്‍ തീരുമാനിച്ചു. അദ്ദേഹം ആശുപത്രി മുറ്റത്തെ തോട്ടത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടാന്‍ തുടങ്ങി. ശാപവാക്കുകള്‍ വിളിച്ചുകൂവി. കല്ലുകളും വടികളുമെടുത്ത് സുഹൃത്തുക്കളെ എറിയാന്‍ തുടങ്ങി.


ഇത് അധികം നീണ്ടുനില്‍ക്കില്ല എന്നാണ് അവര്‍ കരുതിയിരുന്നത്. എന്നാല്‍ ദുന്നൂന്‍ ആവേശപൂര്‍വം ഈ പ്രകടനങ്ങള്‍ തുടര്‍ന്നു.
അധികം താമസിയാതെ ദുന്നൂനിന്റെ ഉദ്ദേശ്യം നിറവേറി. സുഹൃത്തുക്കള്‍ സ്ഥലംവിടാന്‍ തുടങ്ങി. തന്റെ ഏറില്‍ നിന്നും രക്ഷപ്പെടാന്‍ ഓടുന്ന സുഹൃത്തുക്കളെ നോക്കി ദുന്നൂന്‍ ഉച്ചത്തില്‍ ചിരിച്ചു. അദ്ദേഹം വിളിച്ചുപറഞ്ഞു: 'സുഹൃത്തുക്കളാണത്രെ, സുഹൃത്തുക്കള്‍! യഥാര്‍ഥ സുഹൃത്തുക്കള്‍ എന്തും സഹിക്കാന്‍ തയ്യാറായിരിക്കും. നിങ്ങളുടെ തനിനിറം തിരിച്ചറിയാന്‍ എനിക്ക് ഏതാനും ചീത്തവാക്കുകളും കുറച്ച് കല്ലുകളുമേ ചെലവാക്കേണ്ടി വന്നുള്ളൂ! നിങ്ങളെ പോലുള്ളവരെ എങ്ങനെയാണ് സുഹൃത്തുക്കളായി കണക്കാക്കുക?
പോകൂ. വേഗം പോയി സ്ഥലം കാലിയാക്കൂ.'


അവര്‍ പോയിക്കഴിഞ്ഞശേഷം ദുന്നൂന്‍ തോട്ടത്തിലെ ബെഞ്ചിലിരുന്ന് സൗഹൃദത്തെക്കുറിച്ചുള്ള തനിക്കിഷ്ടപ്പെട്ട പ്രബന്ധം വായിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴയ്ക്ക് താല്‍ക്കാലിക ശമനം; മുന്നറിയിപ്പ് അഞ്ച് ജില്ലകള്‍ക്ക് മാത്രം; ജാഗ്രത തുടരണമെന്ന് കാലാവസ്ഥ വകുപ്പ് 

Kerala
  •  14 days ago
No Image

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള 'ആർട്ടെമിസ് 3' ദൗത്യസംഘത്തെ പ്രഖ്യാപിച്ച് നാസ; ചരിത്ര ദൗത്യം 2027-ൽ, ഇത്തവണ വനിതകളില്ല!

International
  •  14 days ago
No Image

സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി, പിന്നാലെ 'ആത്മഹത്യാ നാടകം'! വ്യവസായിയിൽ നിന്ന് 2.77 കോടി തട്ടിയ യൂത്ത് കോൺഗ്രസ് നേതാവും കൂട്ടാളിയും മംഗളൂരുവിൽ അറസ്റ്റിൽ

National
  •  14 days ago
No Image

തമിഴ്നാട്ടിൽ നിന്ന് ദുബൈയിലേക്ക് ബസ്, ടിക്കറ്റ് നിരക്ക് 10,000 രൂപ!- ആ വൈറൽ ടിക്കറ്റ് എ.ഐ നിർമ്മിതമോ?

National
  •  14 days ago
No Image

തിരുവല്ലയിലെ വ്യാപക മരംമുറി; കെഎസ്ഇബിക്കെതിരെ കടുത്ത നടപടിയുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

Kerala
  •  14 days ago
No Image

പിറന്നത് 30 ഗോളുകൾ, ഒരു ഗോൾ പോലും തിരിച്ചടിക്കാനായില്ല! ഒളിമ്പിക് യോഗ്യതയിൽ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച സുഡാന്റെ ചരിത്ര തോൽവി!

Football
  •  14 days ago
No Image

കത്തുന്ന വേനലിൽ കാറുകൾക്ക് വേണം പ്രത്യേക കരുതൽ; ടയറുകൾ കേടുവരുന്നതിനും ഇന്ധന നഷ്ടത്തിനും കാരണങ്ങൾ ഇതാണ്

uae
  •  14 days ago
No Image

ദുബൈയിലെ ജുമൈറയിൽ കടൽത്തീരത്തെ റസ്റ്റോറന്റിന് സമീപം ഭീമൻ തിമിംഗല സ്രാവ്; അമ്പരപ്പോടെ ഭക്ഷണം കഴിക്കാനെത്തിയവർ

uae
  •  14 days ago
No Image

വൺവേ തെറ്റിച്ചുള്ള കെഎസ്ആർടിസിയുടെ അപകടയാത്ര; ഡ്രൈവറെയും കണ്ടക്ടറെയും സർവീസിൽ നിന്നും പിരിച്ചുവിട്ടു

Kerala
  •  14 days ago
No Image

ദൈവത്തിന്റെ കൈ, നൂറ്റാണ്ടിന്റെ ഗോൾ, തീരാപ്പകയുടെ 40 വർഷങ്ങൾ; ആസ്ടെക്കയിലെ ആ ഇതിഹാസ നിമിഷം; In-Depth Story

Football
  •  14 days ago