HOME
DETAILS

മുട്ടില്‍ മരംകൊള്ള ; ചീഫ് കണ്‍സര്‍വേറ്ററുടെ കത്തും പരിഗണിക്കപ്പെട്ടില്ല

  
backup
June 11, 2021 | 8:14 PM

65454984-2

 


നിസാം കെ അബ്ദുല്ല


കല്‍പ്പറ്റ: വിവാദമായ മരംമുറി ഉത്തരവിന്റെ മാര്‍ച്ചിലെ പതിപ്പുവന്നപ്പോള്‍ത്തന്നെ അവ്യക്തത ചൂണ്ടിക്കാട്ടി വനം മാനേജ്‌മെന്റ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വനം-വന്യജീവി വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തും പരിഗണിക്കപ്പെട്ടില്ല.


2020 മാര്‍ച്ച് 11ന് ഇറക്കിയ ഉത്തരവ് തുടര്‍നടപടികള്‍ക്കായി വനം മാനേജ്‌മെന്റ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹം അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. 2020 ജൂണ്‍ 30നായിരുന്നു ഇത്. എന്നാല്‍ അത് വകുപ്പുമന്ത്രിയോ, മറ്റ് ഉന്നത ഉദ്യോഗസ്ഥരോ കാര്യമാക്കിയില്ല. മാത്രമല്ല കുറച്ചുകൂടി കടന്ന ഉത്തരവ് പിന്നീട് റവന്യൂ വകുപ്പ് ഇറക്കുകയും ചെയ്തു. ആ ഉത്തരവിന്റെ മറവില്‍ മരംമുറി നടന്നതോടെ വിവാദങ്ങളും ഉയര്‍ന്നു. 2020 മാര്‍ച്ച് 11ന് ഇറക്കിയ ഉത്തരവില്‍ റവന്യൂഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ അവര്‍ക്ക് മുറിക്കാമെന്നായിരുന്നു റവന്യൂവകുപ്പ് പറഞ്ഞത്. ഈ ഉത്തരവില്‍ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കത്ത് നല്‍കിയത്.
എന്നാല്‍ ഒക്‌ടോബര്‍ 24ന് ഇറക്കിയ ഉത്തരവില്‍ ഇദ്ദേഹം നല്‍കിയ കത്ത് പരിഗണിച്ചില്ലെന്നുമാത്രമല്ല, റവന്യൂ ഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയതും സ്വയം കിളിര്‍ത്തതുമായ മരങ്ങളും മുറിക്കാമെന്നും ഇതിന് തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയും ഉണ്ടായിരുന്നു. ഇതോടെ ഉത്തരവ് നടപ്പാക്കാന്‍ കൂട്ടുനില്‍ക്കേണ്ട അവസ്ഥയിലായി ഉദ്യോഗസ്ഥര്‍. ഇത് മുതലെടുത്താണ് മരംമാഫിയ കോടിക്കണക്കിനു രൂപയുടെ മരങ്ങള്‍ വെട്ടിക്കടത്തിയത്. ഉത്തരവിറക്കിയതിന്റെ ലാഭം ആരുടെയൊക്കെ കൈകളിലെത്തിയെന്നത് മാര്‍ച്ചിലെ ഉത്തരവിനെ ഒക്‌ടോബറില്‍ കര്‍ഷകരുടെ പേര് പറഞ്ഞ് മാറ്റിമറിച്ച ഉന്നത ഉദ്യോഗസ്ഥരാണ് പറയേണ്ടത്. ഈ കര്‍ഷകര്‍ക്ക് ഭൂമിക്ക് പട്ടയം നല്‍കിയത് 1960ലെ കേരള ലാന്‍ഡ് അസൈന്‍മെന്റ് ആക്ടിലുള്ള ഒന്‍പത് റൂളുകള്‍ പ്രകാരമാണെന്നും കത്തിലുണ്ട്. ഈ വിഷയത്തില്‍ റവന്യൂവകുപ്പ് വിശദീകരണ എസ്.ആര്‍.ഒ പുറപ്പെടുവിക്കണമെന്നും പ്രശ്‌നം പരിഹരിക്കണമെങ്കില്‍ നിയമവകുപ്പിന്റെ അംഗീകാരം കൂടി വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയധികം വിശദീകരണം ലഭിച്ചിട്ടും അതൊന്നും വകവയ്ക്കാതെയാണ് 2020 ഒക്‌ടോബര്‍ 24ന് റവന്യൂവകുപ്പ് പുതിയ ഉത്തരവിറക്കിയതെന്നാണ് കത്തില്‍ നിന്നു വ്യക്തമാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറുവ സംഘം കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; കട്ടുപൂച്ചനെ വെറുതെവിട്ടു

Kerala
  •  5 hours ago
No Image

നീറ്റ് സമരം അടിച്ചമർത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധം: എസ്.കെ.എസ്.എസ്.എഫ്

organization
  •  5 hours ago
No Image

പ്രതിക്ക് രക്ഷപ്പെടാന്‍ ഡി.വൈ.എസ്.പി പഴുതൊരുക്കി; സംസ്ഥാനത്ത് എന്താണ് നടക്കുന്നത്? ; നിതിന്‍ രാജ് കേസില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 hours ago
No Image

'ഞങ്ങളുടെ സമയം പാഴാക്കരുത്'  സി.ജെ.പി സമരത്തിലെ പൊലിസ് നടപടിക്കെതിരായ ഹരജിയില്‍ ഇടപെടാതെ സുപ്രിം കോടതി

National
  •  5 hours ago
No Image

നീലേശ്വരത്ത് യുവാവിനും നാല് കുട്ടികൾക്കും ബാധിച്ചത് ഷിഗെല്ല ബാക്‌ടീരിയ; രോഗബാധ നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ്

Kerala
  •  5 hours ago
No Image

ഒടുവില്‍ വഴങ്ങി കേന്ദ്രം; നീറ്റ് പേപ്പര്‍ ചോര്‍ച്ച പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് കിരണ്‍ റിജിജു, കറുപ്പണിഞ്ഞെത്തി പ്രതിപക്ഷം

National
  •  6 hours ago
No Image

 വഖ്ഫ് ബോര്‍ഡില്‍ അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് ഇടതു സര്‍ക്കാര്‍ സമ്മതിച്ചുവെന്ന് വി.ഡി.സതീശന്‍

latest
  •  7 hours ago
No Image

വഖ്ഫ് ബോര്‍ഡ് സര്‍ക്കാറിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി; രണ്ടുപേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നതെന്നും കോടതി

Kerala
  •  7 hours ago
No Image

യുഎഇയില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ അപേക്ഷാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി; ആദ്യദിനം തന്നെ വന്‍ തിരക്ക് | Photos

uae
  •  7 hours ago
No Image

'നീറ്റ് പരീക്ഷ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടി.വികെ; മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും നിര്‍ദ്ദേശം

National
  •  7 hours ago