HOME
DETAILS

നിയമങ്ങള്‍ കാറ്റില്‍പറത്തി വിദ്യാഭ്യാസവകുപ്പില്‍ നിയമനം; ഇടതുസംഘടന പേര് എഴുതിക്കൊടുത്തു, 28 പേര്‍ക്ക് സര്‍ക്കാര്‍ ജോലി

ADVERTISEMENT
  
backup
August 22 2016 | 19:08 PM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b1-2

മലപ്പുറം: ഉദ്യോഗസ്ഥ നിയമനത്തിന് കൃത്യമായ മാനദണ്ഡമുള്ള സംസ്ഥാനത്ത് എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി വിദ്യാഭ്യാസ വകുപ്പില്‍ 28 പേര്‍ ജോലിയില്‍ പ്രവേശിച്ചു. കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഓപ്പണ്‍ സ്‌കൂളില്‍ നിന്നു പിരിഞ്ഞുപോയവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഇടതു സംഘടനായ കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്‌കൂള്‍ എംപ്ലോയീസ് യൂണിയന്‍ നല്‍കിയ കത്തു പരിഗണിച്ചാണ് മറ്റു നടപടികളെല്ലാം മറികടന്ന് വിദ്യാഭ്യാസ വകുപ്പുമന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം സ്‌കോള്‍ കേരളയില്‍ നിയമനം നല്‍കിയത്. 2013 നവംബര്‍ 18 ന് കാലാവധി തീരുകയും അന്നത്തെ സര്‍ക്കാര്‍ പുനര്‍നിയമനം നല്‍കാത്തവരുമായ 28 ജീവനക്കാരാണ് കഴിഞ്ഞ രണ്ടു പ്രവൃത്തി ദിവസങ്ങളിലായി ജോലിയില്‍ പ്രവേശിച്ചത്. വിജ്ഞാപനമോ നിയമന നടപടികളോ പാലിക്കാതെയുള്ള നിയമനം ഹൈക്കോടതിയുടേയും ലോകയുക്തയുടെ ഡിവിഷന്‍ ബെഞ്ചിന്റെയും വിധി മറികടന്നാണ് നടത്തിയിരിക്കുന്നത്.

വിജിലന്‍സ് കുറ്റക്കാരനെന്ന് കണ്ടെത്തിയ യൂണിയന്‍ നേതാവും നിയമനം ലഭിച്ച് ജോലിയില്‍ പ്രവേശിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. എസ്.സി.ഇ.ആര്‍.ടിക്കു കീഴിലുണ്ടായിരുന്ന ഓപ്പണ്‍ സ്‌കൂളിനെ സ്‌കോള്‍ കേരള എന്ന നാമം നല്‍കി കഴിഞ്ഞ ഫെബ്രുവരി മുതലാണ് സ്വതന്ത്ര വിഭാഗമാക്കി മാറ്റിയത്. സ്‌കോള്‍ കേരളയുടെ ചട്ട പ്രകാരമുള്ള നിയമന രീതിയും നിയമന വിദ്യാഭ്യാസ യോഗ്യതയും തീരുമാനിക്കേണ്ടത് ചട്ടം 22: 11 എ പ്രകാരം അതിന്റെ ജനറല്‍ കൗണ്‍സില്‍ ആണ്. ലോകായുക്ത വിധിയെ തുടര്‍ന്ന് ഓപ്പണ്‍ സ്‌കൂളിലേക്ക് നടത്തിയ എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തില്‍ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി തയാറാക്കിയ റാങ്ക് പട്ടികയില്‍ നിന്ന് നടത്തണമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സ്‌കോള്‍ കേരളയുടെ ആദ്യ ജനറല്‍ കൗണ്‍സില്‍ തീരുമാനം എടുത്തിരുന്നു. ഈ തീരുമാനവും ഹൈക്കോടതിയുടെ വിധിയും പരിഗണിക്കാതെയാണ് 28 പേര്‍ ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. ഓപ്പണ്‍ സ്്കൂളിനെ സ്‌കോള്‍ കേരളയാക്കിയെങ്കിലും 28 പേരെയും ഇപ്പോള്‍ നിയമിച്ചിരിക്കുന്നത് ഓപ്പണ്‍ സ്‌കൂളിലെ തസ്തികകളിലേക്കാണ്.

ഇതിലെ അധിക തസ്തികകളിലും നിലവില്‍ ആളുകളുണ്ട്. സ്‌കോള്‍ കേരള വഴി പ്ലസ്‌വണ്‍, പ്ലസ്ടു, ഡിപ്ലോമ പഠനം നടത്തുന്ന വിദ്യാര്‍ഥികളില്‍ നിന്ന് പിരിച്ചെടുക്കുന്ന പണം ഉപയോഗിച്ചാണ് സ്‌കോള്‍ കേരളയുടെ പ്രവര്‍ത്തനം നടക്കുന്നത്. പുതുതായി 28 പേര്‍കൂടി ജോലിയില്‍ പ്രവേശിച്ചതോടെ ഇവരുടെ അധിക സാമ്പത്തിക ബാധ്യതകൂടി വഹിക്കേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ ഇത് സ്‌കോള്‍ കേരളയുടെ മറ്റു പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും നിരീക്ഷണമുണ്ട്.

അതേസമയം വര്‍ഷങ്ങളായി ഓപ്പണ്‍ സ്‌കൂള്‍ സംസ്ഥാന കാര്യാലയത്തില്‍ ജോലി ചെയ്തിരുന്ന താല്‍ക്കാലിക ജീവനക്കാരെ കാലാവധി തീര്‍ന്നുവെന്ന സാങ്കേതികത്തം പറഞ്ഞ് അകാരണമായി പിരിച്ചുവിടുകയായിരുന്നുവെന്നാണ് ഇടത് ജീവനക്കാര്‍ പറയുന്നത്.

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെയാണ് വിദ്യാഭ്യാസ വകുപ്പ് ഇത്തരത്തില്‍ തെറ്റായ നടപടിയെടുത്തത്. അകാരണമായി പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇവരുടെ അവകാശ വാദം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

No Image

ഹാക്കിംഗ്: പ്രതിരോധിക്കാനുള്ള നുറുങ്ങുകൾ

Tech
  •12 hours ago
No Image

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എമിറേറ്റ്‌സ് റോഡിൽ ഗതാഗതം തടസപ്പെടും; ദുബൈ ആർടിഎ

uae
  •12 hours ago
No Image

ഷിരൂര്‍ രക്ഷാദൗത്യം; കൂടുതല്‍ സഹായം അനുവദിക്കണം; രാജ്‌നാഥ് സിങ്ങിനും, സിദ്ധരാമയ്യക്കും കത്തയച്ച് മുഖ്യമന്ത്രി

Kerala
  •13 hours ago
No Image

യുഎഇ; ഓഗസ്റ്റ് 1 മുതൽ പുതിയ ആപ്പ് ഉപയോഗിച്ച് ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് അബുദബി പോലിസ് . 

uae
  •13 hours ago
No Image

വായ്പ വാഗ്ദാന തട്ടിപ്പ്; മുന്നറിയിപ്പുമായി ഒമാൻ

oman
  •13 hours ago
No Image

കറന്റ് അഫയേഴ്സ്-25/07/2024

PSC/UPSC
  •13 hours ago
No Image

സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടി മുങ്ങിയ ധന്യ പൊലിസില്‍ കീഴടങ്ങി

Kerala
  •14 hours ago
No Image

യു.എ.ഇ പൗരത്വം നല്‍കി ആദരിച്ച മലയാളി ദുബൈയില്‍ അന്തരിച്ചു

uae
  •14 hours ago
No Image

നീറ്റ് യുജി; പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; കണ്ണൂര്‍ സ്വദേശിക്ക് ഒന്നാം റാങ്ക്

Domestic-Education
  •14 hours ago
No Image

യുഎഇയിൽ ജൂലൈ 26 മുതൽ 29 വരെയുള്ള വാരാന്ത്യം അടിപ്പോളിയാക്കാനുള്ള വഴികൾ ഇതാ

uae
  •14 hours ago
No Image

രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളോടും ജനവിഭാഗങ്ങളോടും കടുത്ത വിവേചനം പുലര്‍ത്തുന്ന ബജറ്റ്; ഡോ. എം പി. അബ്ദുസ്സമദ് സമദാനി

National
  •15 hours ago
No Image

അര്‍ജുന് വേണ്ടി സാധ്യമായ പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരും; എന്ത് പ്രതിസന്ധിയുണ്ടെങ്കിലും തിരച്ചില്‍ തുടരും; ഉന്നതതല യോഗ തീരുമാനം

Kerala
  •16 hours ago
No Image

അബൂദബി-ബെംഗളുരു സര്‍വിസ് ആരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്.

uae
  •17 hours ago
No Image

തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് മരിച്ചത് ദമ്പതികള്‍, അപകടമരണമല്ല, ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലിസ്

Kerala
  •19 hours ago
No Image

ജോലിയില്ലാതെ യു.എ.ഇ ഗോള്‍ഡന്‍ വിസ നേടാം, ഈ കാര്യങ്ങളറിഞ്ഞാല്‍ മതി.

uae
  •19 hours ago
No Image

പാരീസില്‍ അതിവേഗ ട്രെയിന്‍ ശൃംഖലയ്ക്കുനേരെ ആക്രമണം; സംഭവം ഒളിംപിക്‌സ് ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ്

International
  •19 hours ago
ADVERTISEMENT
No Image

കൊച്ചിയിൽ സിനിമ ഷൂട്ടിംഗിനിടെ വാഹനാപകടം; മൂന്ന് യുവ അഭിനേതാക്കൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്ക്

Kerala
  •an hour ago
No Image

ഉയർന്ന ശബ്ദത്തിൽ പാട്ടുവെച്ചു; അയൽവാസിയെ വീട്ടിൽ കയറി വെട്ടി, പ്രതി പിടിയിൽ

Kerala
  •an hour ago
No Image

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നിതി ആയോഗ് യോഗം ഇന്ന്; ബജറ്റ് അവഗണനയിൽ പ്രതിഷേധിച്ച് 'ഇൻഡ്യ' മുഖ്യമന്ത്രിമാർ വിട്ടുനിൽക്കും

National
  •2 hours ago
No Image

അർജുനെ തേടി 12-ാം നാൾ; കാലാവസ്ഥ പ്രതികൂലം, കൂടുതൽ സന്നാഹങ്ങളുമായി ഇന്ന് തിരച്ചിൽ

Kerala
  •3 hours ago
No Image

മലേഗാവ് സ്ഫോടനം: ലക്ഷ്യമിട്ടത് സാമുദായിക കലാപമെന്ന് എന്‍.ഐ.എ

National
  •4 hours ago
No Image

ഷൂട്ടിങ്ങിലും ഹോക്കിയിലും ഇന്ത്യ തുടങ്ങുന്നു

latest
  •4 hours ago
No Image

കായിക ലോകത്തിന് പുതിയ സീന്‍ സമ്മാനിച്ച് 33ാമത് ഒളിംപിക്സിന് പാരിസില്‍ തുടക്കം

International
  •4 hours ago
No Image

ദുബൈയിൽ റോബോട്ടുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങളുടെ പരീക്ഷണം ആരംഭിച്ചു

uae
  •12 hours ago
No Image

യു.എ.ഇ നിവാസികൾക്ക് വെറും 7 ദിവസത്തിനുള്ളിൽ യുഎസ് വിസ; എങ്ങനെയെന്നറിയാം

uae
  •12 hours ago

ADVERTISEMENT