
നിയമങ്ങള്‍ കാറ്റില്‍പറത്തി വിദ്യാഭ്യാസവകുപ്പില്‍ നിയമനം; ഇടതുസംഘടന പേര് എഴുതിക്കൊടുത്തു, 28 പേര്‍ക്ക് സര്‍ക്കാര്‍ ജോലി
മലപ്പുറം: ഉദ്യോഗസ്ഥ നിയമനത്തിന് കൃത്യമായ മാനദണ്ഡമുള്ള സംസ്ഥാനത്ത് എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി വിദ്യാഭ്യാസ വകുപ്പില്‍ 28 പേര് ജോലിയില്‍ പ്രവേശിച്ചു. കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഓപ്പണ്‍ സ്കൂളില്‍ നിന്നു പിരിഞ്ഞുപോയവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഇടതു സംഘടനായ കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്കൂള്‍ എംപ്ലോയീസ് യൂണിയന് നല്കിയ കത്തു പരിഗണിച്ചാണ് മറ്റു നടപടികളെല്ലാം മറികടന്ന് വിദ്യാഭ്യാസ വകുപ്പുമന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം സ്കോള്‍ കേരളയില്‍ നിയമനം നല്‍കിയത്. 2013 നവംബര്‍ 18 ന് കാലാവധി തീരുകയും അന്നത്തെ സര്‍ക്കാര്‍ പുനര്‍നിയമനം നല്കാത്തവരുമായ 28 ജീവനക്കാരാണ് കഴിഞ്ഞ രണ്ടു പ്രവൃത്തി ദിവസങ്ങളിലായി ജോലിയില്‍ പ്രവേശിച്ചത്. വിജ്ഞാപനമോ നിയമന നടപടികളോ പാലിക്കാതെയുള്ള നിയമനം ഹൈക്കോടതിയുടേയും ലോകയുക്തയുടെ ഡിവിഷന് ബെഞ്ചിന്റെയും വിധി മറികടന്നാണ് നടത്തിയിരിക്കുന്നത്.
വിജിലന്‍സ് കുറ്റക്കാരനെന്ന് കണ്ടെത്തിയ യൂണിയന് നേതാവും നിയമനം ലഭിച്ച് ജോലിയില്‍ പ്രവേശിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. എസ്.സി.ഇ.ആര്.ടിക്കു കീഴിലുണ്ടായിരുന്ന ഓപ്പണ്‍ സ്കൂളിനെ സ്കോള്‍ കേരള എന്ന നാമം നല്കി കഴിഞ്ഞ ഫെബ്രുവരി മുതലാണ് സ്വതന്ത്ര വിഭാഗമാക്കി മാറ്റിയത്. സ്കോള്‍ കേരളയുടെ ചട്ട പ്രകാരമുള്ള നിയമന രീതിയും നിയമന വിദ്യാഭ്യാസ യോഗ്യതയും തീരുമാനിക്കേണ്ടത് ചട്ടം 22: 11 എ പ്രകാരം അതിന്റെ ജനറല്‍ കൗണ്‍സില്‍ ആണ്. ലോകായുക്ത വിധിയെ തുടര്‍ന്ന് ഓപ്പണ്‍ സ്കൂളിലേക്ക് നടത്തിയ എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തില്‍ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി തയാറാക്കിയ റാങ്ക് പട്ടികയില്‍ നിന്ന് നടത്തണമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സ്കോള്‍ കേരളയുടെ ആദ്യ ജനറല്‍ കൗണ്‍സില്‍ തീരുമാനം എടുത്തിരുന്നു. ഈ തീരുമാനവും ഹൈക്കോടതിയുടെ വിധിയും പരിഗണിക്കാതെയാണ് 28 പേര് ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. ഓപ്പണ്‍ സ്്കൂളിനെ സ്കോള്‍ കേരളയാക്കിയെങ്കിലും 28 പേരെയും ഇപ്പോള്‍ നിയമിച്ചിരിക്കുന്നത് ഓപ്പണ്‍ സ്കൂളിലെ തസ്തികകളിലേക്കാണ്.
ഇതിലെ അധിക തസ്തികകളിലും നിലവില്‍ ആളുകളുണ്ട്. സ്കോള്‍ കേരള വഴി പ്ലസ്വണ്, പ്ലസ്ടു, ഡിപ്ലോമ പഠനം നടത്തുന്ന വിദ്യാര്‍ഥികളില്‍ നിന്ന് പിരിച്ചെടുക്കുന്ന പണം ഉപയോഗിച്ചാണ് സ്കോള്‍ കേരളയുടെ പ്രവര്‍ത്തനം നടക്കുന്നത്. പുതുതായി 28 പേര്‍കൂടി ജോലിയില്‍ പ്രവേശിച്ചതോടെ ഇവരുടെ അധിക സാമ്പത്തിക ബാധ്യതകൂടി വഹിക്കേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ ഇത് സ്കോള്‍ കേരളയുടെ മറ്റു പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും നിരീക്ഷണമുണ്ട്.
അതേസമയം വര്‍ഷങ്ങളായി ഓപ്പണ്‍ സ്കൂള്‍ സംസ്ഥാന കാര്യാലയത്തില്‍ ജോലി ചെയ്തിരുന്ന താല്‍ക്കാലിക ജീവനക്കാരെ കാലാവധി തീര്‍ന്നുവെന്ന സാങ്കേതികത്തം പറഞ്ഞ് അകാരണമായി പിരിച്ചുവിടുകയായിരുന്നുവെന്നാണ് ഇടത് ജീവനക്കാര്‍ പറയുന്നത്.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെയാണ് വിദ്യാഭ്യാസ വകുപ്പ് ഇത്തരത്തില്‍ തെറ്റായ നടപടിയെടുത്തത്. അകാരണമായി പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇവരുടെ അവകാശ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
Kerala
• 5 days ago
സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി
National
• 5 days ago
ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം
Cricket
• 5 days ago
വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം
National
• 5 days ago
'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്
Kerala
• 5 days ago
30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ്
International
• 5 days ago
' ചാരക്കേസ് പ്രതി ജ്യോതി മൽഹോത്രയെ എത്തിച്ചത് വി. മുരളീധരന്റെ പിആർ വർക്കിന്'; ഗുരുതര ആരോപണങ്ങളുമായി സന്ദീപ് വാര്യർ
Kerala
• 5 days ago
ഗസ്സയിലെ വംശഹത്യയുടെ മാനസികാഘാതം: ഇസ്റാഈലി സൈനികൻ ആത്മഹത്യ ചെയ്തു; സൈനിക ബഹുമതിയോടെയുള്ള ശവസംസ്കാരം ആവശ്യപ്പെട്ട കുടുംബത്തിന്റെ അപേക്ഷ നിരസിച്ച് ഇസ്റാഈൽ
International
• 5 days ago
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: ലാമിൻ യമാൽ
Football
• 5 days ago
സർക്കാരിന് തിരിച്ചടി; കീം ഫലത്തിൽ സർക്കാരിന്റെ അപ്പീൽ തള്ളി ഹൈക്കോടതി
Kerala
• 5 days ago
ബീഹാർ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ കാർഡും ഉപയോഗിക്കാം; തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ
National
• 5 days ago
കോഴിക്കോട് ഓമശ്ശേരി-തിരുവമ്പാടി പാതയിൽ ബസും ട്രൈലർ ലോറിയും കൂട്ടിയിടിച്ച് അപകടം; 14 പേർക്ക് പരുക്ക്
Kerala
• 5 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മഴയില്ല, ശക്തമായ മഴ ശനിയാഴ്ച മുതൽ
Kerala
• 5 days ago
തോൽവിയോടെ ഇതിഹാസം റയലിൽ നിന്നും പടിയിറങ്ങി; ഇനി കളികൾ പുതിയ ക്ലബ്ബിനൊപ്പം
Football
• 5 days ago
ബാഴ്സക്കൊപ്പവും പിഎസ്ജിക്കൊപ്പവും റയലിനെ തകർത്തു; ഇതാ ചരിത്രത്തിലെ റയലിന്റെ അന്തകൻ
Football
• 5 days ago
എല്ലാ കപ്പലുകളിലും ഹൾ ഐഡന്റിഫിക്കേഷൻ നമ്പർ വേണം, 'ശരിയായി' പ്രദർശിപ്പിക്കുകയും വേണം; പുതിയ നിയമവുമായി ദുബൈ
uae
• 5 days ago
100 ഗോളടിച്ച് ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി
Football
• 5 days ago
വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്
Kerala
• 6 days ago
സന്ദർശകർക്കായി ആറ് സ്ഥിരം ഗാലറികളും ഒരു താൽക്കാലിക ഗാലറിയും; സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബറിൽ തുറക്കും
uae
• 5 days ago
ലോകക്രിക്കറ്റിലേക്ക് പുതിയൊരു ടീം; ഫുട്ബോളിന്റെ നാട്ടുകാർ ക്രിക്കറ്റ് ലോകകപ്പ് കളിക്കാനൊരുങ്ങുന്നു
Cricket
• 5 days ago
മധ്യപ്രദേശില്‍ 27 കോടി രൂപയുടെ അരി നശിപ്പിച്ചു; റേഷന്‍ കട വഴി വിതരണം ചെയ്യാനെത്തിയ അരിയിലാണ് ദുര്‍ഗന്ധം
Kerala
• 5 days ago