HOME
DETAILS

വിടപറഞ്ഞത് സ്വന്തംപേരിനാല്‍ നഗരത്തെ അടയാളപ്പെടുത്തിയ വ്യാപാരി

  
backup
August 23, 2016 | 1:29 AM

%e0%b4%b5%e0%b4%bf%e0%b4%9f%e0%b4%aa%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%a4%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf%e0%b4%a8


കണ്ണൂര്‍: ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വന്തം പേര് കണ്ണൂര്‍ നഗരത്തിലെ ഒരു സ്ഥലനാമമായി അറിയപ്പെട്ട  ബര്‍ണശേരി കനകത്തൂരിലെ പോള്‍ വില്ലയില്‍ ജെ.എസ് പോളെന്ന ജസ്റ്റസ് പോള്‍(89) ഓര്‍മയായി. പത്തുവര്‍ഷമായി രോഗശയ്യയിലായിരുന്നു പോള്‍ ഇന്നലെ രാവിലെയാണ് മരിച്ചത്. കണ്ണൂര്‍ മുനീശ്വരന്‍കോവില്‍ റോഡ് അവസാനിക്കുന്നിടത്ത് മാര്‍ക്കറ്റിനു തൊട്ടടുത്തായുള്ള ജങ്ഷന്‍ ജെ.എസ് പോള്‍ കോര്‍ണറെന്നാണ് ഇന്നും അറിയപ്പെടുന്നത്. കച്ചവടം മതിയാക്കിയിട്ടും പോളിനോടുള്ള ആദരസൂചകമായി ജെ.എസ് പോള്‍ കോര്‍ണറെന്നാണ് ഈ സ്ഥലം ഇന്നും അറിയപ്പെടുന്നത്. ആറു പതിറ്റാണ്ടിന്റെ ബന്ധമുണ്ട് ജസ്റ്റസ് പോളിന് കണ്ണൂര്‍ നഗരത്തിലെ ഈ സ്ഥലവുമായി.
16ാം വയസില്‍ പോള്‍ ഇവിടെ കച്ചവടക്കാരനാണ്. പിതാവിന്റെ പാത പിന്‍തുടര്‍ന്നാണ് ഇവിടെ ജോലിക്കെത്തിയത്. അന്ന് തുച്ഛമായ വാടകയില്‍ തുടങ്ങിയ വ്യാപാരം പെട്ടെന്ന് പച്ചപിടിച്ചു. മിതമായ നിരക്കില്‍ മാതൃകാപരമായി കച്ചവടം നടത്തിയിരുന്ന പോളിന്റെ കട കണ്ണൂരിലെ ജനങ്ങളുടെ സ്ഥിരം സന്ദര്‍ശന കേന്ദ്രങ്ങളിലൊന്നായി മാറി. കുട്ടികളുടെ വളകള്‍, മാലകള്‍, കമ്മലുകള്‍, മോതിരം, പൊട്ട്, കണ്‍മഷി തുടങ്ങിയ മൊട്ടുസൂചി മുതല്‍ എല്ലാം ലഭിക്കുന്ന ഇവിടെ തിരക്കൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. പ്ലാസ്റ്റിക് കളിസാധനം മുതല്‍ ക്രിക്കറ്റ്  ബാറ്റുകളും പന്തുകളും വരെ അന്നു ലഭിച്ചിരുന്നു. എന്നാല്‍ കെട്ടിടഉടമയുടെ മക്കള്‍ കടമുറി ഒഴിപ്പിച്ചതോടെ പോളിന്റെ ഫാന്‍സി കട തൊട്ടടുത്ത ഒരുമുറിയില്‍ ഒതുങ്ങി. പിന്നീട് ശാരീരിക അവശതകള്‍ മൂലം സന്തത സഹചാരിയായ അലവില്‍ സ്വദേശി സുനിലാണ് പത്തുവര്‍ഷമായി പോള്‍ ഫാന്‍സി നടത്തിവരുന്നത്. ന്യായവിലയീടാക്കികൊണ്ട് കച്ചവടം നടത്തിയിരുന്ന ജസ്റ്റസ് പോള്‍ സൗമ്യമായ സ്വഭാവം കൊണ്ട് ഉപഭോക്താക്കളെ ആകര്‍ഷിച്ചിരുന്നു. അവിവാഹിതനായ പോളിന് ആറുപതിറ്റാണ്ടിന്റെ ആത്മബന്ധം കണ്ണൂര്‍ നഗരവുമായിയുണ്ട്. അതുകൊണ്ടു തന്നെയാണ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വന്തം പേരു ചേര്‍ത്തൊരു സ്ഥലനാമം അദ്ദേഹത്തിന് നല്‍കി ജനങ്ങള്‍ ആദരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മക്കയില്‍ തീര്‍ഥാടകര്‍ക്ക് ആശ്വാസമായി ഫ്രീ മുടിവെട്ട് സേവനം; ഇതുവരെ പ്രയോജനപ്പെടുത്തിയത് 20 ലക്ഷത്തിലധികം പേര്‍

Saudi-arabia
  •  a day ago
No Image

ഇന്ത്യയെ ഭയന്നോ? പാകിസ്ഥാന്റെ ബഹിഷ്‌കരണ വാദം തള്ളി ക്രിക്കറ്റ് ബോർഡുകൾ; പിസിബിക്ക് ഇത് 'ചാവേർ' പോരാട്ടം

Cricket
  •  a day ago
No Image

സംഗീത സംവിധായകന്‍ എസ്.പി വെങ്കിടേഷ് അന്തരിച്ചു

Kerala
  •  a day ago
No Image

മുരാരി ബാബുവിന് ഇനി ഇ.ഡി പരീക്ഷ; ദ്വാരപാലക-കട്ടിളപ്പാളി കേസുകളില്‍ ചോദ്യം ചെയ്യലിന് ഹാജരായി 

Kerala
  •  a day ago
No Image

പഞ്ചായത്ത് പ്രസിഡന്റാകാന്‍ 2 കുട്ടികള്‍ നയം തടസം; 6 വയസുകാരിയെ കൊലപ്പെടുത്തി പിതാവ്

National
  •  a day ago
No Image

പനമരം ബിവറേജസിൽ വീണ്ടും മോഷണം: വെന്റിലേറ്റർ തകർത്ത് അകത്തുകയറി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

crime
  •  a day ago
No Image

വേള്‍ഡ് ഗവ. സമ്മിറ്റ് ദുബൈയില്‍ ഇന്ന് മുതല്‍; ലോക നേതാക്കളുമായി ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി

latest
  •  a day ago
No Image

ഇന്ത്യ- യു.എസ് വ്യാപാരക്കരാറില്‍ കത്തി ലോക്‌സഭ; പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം, പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം

International
  •  a day ago
No Image

എമിറേറ്റുകള്‍ ഇനി റെയില്‍വേ ട്രാക്കില്‍; ഇത്തിഹാദ് റെയില്‍ ആദ്യ റൂട്ടുകള്‍ പ്രഖ്യാപിച്ചു; അബൂദബി, ദുബൈ, ഫുജൈറ എമിറേറ്റുകളെ ബന്ധിപ്പിക്കും | Etihad Rail

uae
  •  a day ago
No Image

സലാഹ്-സ്ലോട്ട് പോര്: ആൻഫീൽഡിലെ ഈജിപ്ഷ്യൻ രാജാവിന്റെ അവസാന അധ്യായമോ?; In-Depth Story

Football
  •  a day ago