HOME
DETAILS

വിടപറഞ്ഞത് സ്വന്തംപേരിനാല്‍ നഗരത്തെ അടയാളപ്പെടുത്തിയ വ്യാപാരി

  
backup
August 23, 2016 | 1:29 AM

%e0%b4%b5%e0%b4%bf%e0%b4%9f%e0%b4%aa%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%a4%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf%e0%b4%a8


കണ്ണൂര്‍: ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വന്തം പേര് കണ്ണൂര്‍ നഗരത്തിലെ ഒരു സ്ഥലനാമമായി അറിയപ്പെട്ട  ബര്‍ണശേരി കനകത്തൂരിലെ പോള്‍ വില്ലയില്‍ ജെ.എസ് പോളെന്ന ജസ്റ്റസ് പോള്‍(89) ഓര്‍മയായി. പത്തുവര്‍ഷമായി രോഗശയ്യയിലായിരുന്നു പോള്‍ ഇന്നലെ രാവിലെയാണ് മരിച്ചത്. കണ്ണൂര്‍ മുനീശ്വരന്‍കോവില്‍ റോഡ് അവസാനിക്കുന്നിടത്ത് മാര്‍ക്കറ്റിനു തൊട്ടടുത്തായുള്ള ജങ്ഷന്‍ ജെ.എസ് പോള്‍ കോര്‍ണറെന്നാണ് ഇന്നും അറിയപ്പെടുന്നത്. കച്ചവടം മതിയാക്കിയിട്ടും പോളിനോടുള്ള ആദരസൂചകമായി ജെ.എസ് പോള്‍ കോര്‍ണറെന്നാണ് ഈ സ്ഥലം ഇന്നും അറിയപ്പെടുന്നത്. ആറു പതിറ്റാണ്ടിന്റെ ബന്ധമുണ്ട് ജസ്റ്റസ് പോളിന് കണ്ണൂര്‍ നഗരത്തിലെ ഈ സ്ഥലവുമായി.
16ാം വയസില്‍ പോള്‍ ഇവിടെ കച്ചവടക്കാരനാണ്. പിതാവിന്റെ പാത പിന്‍തുടര്‍ന്നാണ് ഇവിടെ ജോലിക്കെത്തിയത്. അന്ന് തുച്ഛമായ വാടകയില്‍ തുടങ്ങിയ വ്യാപാരം പെട്ടെന്ന് പച്ചപിടിച്ചു. മിതമായ നിരക്കില്‍ മാതൃകാപരമായി കച്ചവടം നടത്തിയിരുന്ന പോളിന്റെ കട കണ്ണൂരിലെ ജനങ്ങളുടെ സ്ഥിരം സന്ദര്‍ശന കേന്ദ്രങ്ങളിലൊന്നായി മാറി. കുട്ടികളുടെ വളകള്‍, മാലകള്‍, കമ്മലുകള്‍, മോതിരം, പൊട്ട്, കണ്‍മഷി തുടങ്ങിയ മൊട്ടുസൂചി മുതല്‍ എല്ലാം ലഭിക്കുന്ന ഇവിടെ തിരക്കൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. പ്ലാസ്റ്റിക് കളിസാധനം മുതല്‍ ക്രിക്കറ്റ്  ബാറ്റുകളും പന്തുകളും വരെ അന്നു ലഭിച്ചിരുന്നു. എന്നാല്‍ കെട്ടിടഉടമയുടെ മക്കള്‍ കടമുറി ഒഴിപ്പിച്ചതോടെ പോളിന്റെ ഫാന്‍സി കട തൊട്ടടുത്ത ഒരുമുറിയില്‍ ഒതുങ്ങി. പിന്നീട് ശാരീരിക അവശതകള്‍ മൂലം സന്തത സഹചാരിയായ അലവില്‍ സ്വദേശി സുനിലാണ് പത്തുവര്‍ഷമായി പോള്‍ ഫാന്‍സി നടത്തിവരുന്നത്. ന്യായവിലയീടാക്കികൊണ്ട് കച്ചവടം നടത്തിയിരുന്ന ജസ്റ്റസ് പോള്‍ സൗമ്യമായ സ്വഭാവം കൊണ്ട് ഉപഭോക്താക്കളെ ആകര്‍ഷിച്ചിരുന്നു. അവിവാഹിതനായ പോളിന് ആറുപതിറ്റാണ്ടിന്റെ ആത്മബന്ധം കണ്ണൂര്‍ നഗരവുമായിയുണ്ട്. അതുകൊണ്ടു തന്നെയാണ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വന്തം പേരു ചേര്‍ത്തൊരു സ്ഥലനാമം അദ്ദേഹത്തിന് നല്‍കി ജനങ്ങള്‍ ആദരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാട്ടാക്കടയിൽ ബ്രൗൺ ഷുഗർ വേട്ട: 24കാരൻ അറസ്റ്റിൽ; 23 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

സച്ചിനടക്കമുള്ള ഒറ്റ ഇന്ത്യക്കാരനുമില്ല ഇങ്ങനെയൊരു സെഞ്ച്വറി; ചരിത്രമെഴുതി ബംഗ്ലാ കടുവ

Cricket
  •  2 hours ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  3 hours ago
No Image

കല്യാണ പന്തൽ കെട്ടുന്നതിനിടെ ഷോക്കേറ്റ്​ തൊഴിലാളി മരിച്ചു; സംഭവം മട്ടന്നൂരിൽ

Kerala
  •  3 hours ago
No Image

അവനെ ഇന്ത്യയുടെ ടി-20 ടീമിന്റെ ക്യാപ്റ്റനാക്കരുത്: മുൻ ഇന്ത്യൻ താരം

Cricket
  •  4 hours ago
No Image

കൊല്ലം തങ്കശ്ശേരിയിൽ തീപിടുത്തം; നാല് വീടുകൾ പൂർണമായും കത്തിനശിച്ചു; ആളപായമില്ല

Kerala
  •  4 hours ago
No Image

റെയിൽവേ അറ്റകുറ്റപ്പണി: മാവേലിക്കര - ചെങ്ങന്നൂര്‍ റെയിൽ പാതയില്‍ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ചില സർവിസുകൾ റദ്ദാക്കി, ചിലത് വഴിതിരിച്ചുവിടും

Kerala
  •  4 hours ago
No Image

കൊച്ചിയിൽ ചന്ദനക്കൊള്ള; 100 കിലോ ചന്ദനതടികളുമായി അഞ്ച് പേർ പിടിയിൽ 

Kerala
  •  5 hours ago
No Image

രണ്ടര വയസ്സുകാരന്റെ കണ്ണിന് സമീപം മുറിവ്; 'തുന്നലിന് പകരം പശ ഉപയോഗിച്ച് മുറിവൊട്ടിച്ച് ഡോക്ടർമാർ'; പരാതിയുമായി കുടുംബം

National
  •  5 hours ago
No Image

കശ്മീർ ടൈംസ് പത്രത്തിന്റെ ഓഫീസിൽ പരിശോധന; എ.കെ 47 വെടിയുണ്ടകൾ പിടിച്ചെടുത്തു

Kerala
  •  6 hours ago