HOME
DETAILS

വിടപറഞ്ഞത് സ്വന്തംപേരിനാല്‍ നഗരത്തെ അടയാളപ്പെടുത്തിയ വ്യാപാരി

  
backup
August 23, 2016 | 1:29 AM

%e0%b4%b5%e0%b4%bf%e0%b4%9f%e0%b4%aa%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%a4%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf%e0%b4%a8


കണ്ണൂര്‍: ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വന്തം പേര് കണ്ണൂര്‍ നഗരത്തിലെ ഒരു സ്ഥലനാമമായി അറിയപ്പെട്ട  ബര്‍ണശേരി കനകത്തൂരിലെ പോള്‍ വില്ലയില്‍ ജെ.എസ് പോളെന്ന ജസ്റ്റസ് പോള്‍(89) ഓര്‍മയായി. പത്തുവര്‍ഷമായി രോഗശയ്യയിലായിരുന്നു പോള്‍ ഇന്നലെ രാവിലെയാണ് മരിച്ചത്. കണ്ണൂര്‍ മുനീശ്വരന്‍കോവില്‍ റോഡ് അവസാനിക്കുന്നിടത്ത് മാര്‍ക്കറ്റിനു തൊട്ടടുത്തായുള്ള ജങ്ഷന്‍ ജെ.എസ് പോള്‍ കോര്‍ണറെന്നാണ് ഇന്നും അറിയപ്പെടുന്നത്. കച്ചവടം മതിയാക്കിയിട്ടും പോളിനോടുള്ള ആദരസൂചകമായി ജെ.എസ് പോള്‍ കോര്‍ണറെന്നാണ് ഈ സ്ഥലം ഇന്നും അറിയപ്പെടുന്നത്. ആറു പതിറ്റാണ്ടിന്റെ ബന്ധമുണ്ട് ജസ്റ്റസ് പോളിന് കണ്ണൂര്‍ നഗരത്തിലെ ഈ സ്ഥലവുമായി.
16ാം വയസില്‍ പോള്‍ ഇവിടെ കച്ചവടക്കാരനാണ്. പിതാവിന്റെ പാത പിന്‍തുടര്‍ന്നാണ് ഇവിടെ ജോലിക്കെത്തിയത്. അന്ന് തുച്ഛമായ വാടകയില്‍ തുടങ്ങിയ വ്യാപാരം പെട്ടെന്ന് പച്ചപിടിച്ചു. മിതമായ നിരക്കില്‍ മാതൃകാപരമായി കച്ചവടം നടത്തിയിരുന്ന പോളിന്റെ കട കണ്ണൂരിലെ ജനങ്ങളുടെ സ്ഥിരം സന്ദര്‍ശന കേന്ദ്രങ്ങളിലൊന്നായി മാറി. കുട്ടികളുടെ വളകള്‍, മാലകള്‍, കമ്മലുകള്‍, മോതിരം, പൊട്ട്, കണ്‍മഷി തുടങ്ങിയ മൊട്ടുസൂചി മുതല്‍ എല്ലാം ലഭിക്കുന്ന ഇവിടെ തിരക്കൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. പ്ലാസ്റ്റിക് കളിസാധനം മുതല്‍ ക്രിക്കറ്റ്  ബാറ്റുകളും പന്തുകളും വരെ അന്നു ലഭിച്ചിരുന്നു. എന്നാല്‍ കെട്ടിടഉടമയുടെ മക്കള്‍ കടമുറി ഒഴിപ്പിച്ചതോടെ പോളിന്റെ ഫാന്‍സി കട തൊട്ടടുത്ത ഒരുമുറിയില്‍ ഒതുങ്ങി. പിന്നീട് ശാരീരിക അവശതകള്‍ മൂലം സന്തത സഹചാരിയായ അലവില്‍ സ്വദേശി സുനിലാണ് പത്തുവര്‍ഷമായി പോള്‍ ഫാന്‍സി നടത്തിവരുന്നത്. ന്യായവിലയീടാക്കികൊണ്ട് കച്ചവടം നടത്തിയിരുന്ന ജസ്റ്റസ് പോള്‍ സൗമ്യമായ സ്വഭാവം കൊണ്ട് ഉപഭോക്താക്കളെ ആകര്‍ഷിച്ചിരുന്നു. അവിവാഹിതനായ പോളിന് ആറുപതിറ്റാണ്ടിന്റെ ആത്മബന്ധം കണ്ണൂര്‍ നഗരവുമായിയുണ്ട്. അതുകൊണ്ടു തന്നെയാണ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വന്തം പേരു ചേര്‍ത്തൊരു സ്ഥലനാമം അദ്ദേഹത്തിന് നല്‍കി ജനങ്ങള്‍ ആദരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓള്‍ഡ് ദോഹ പോര്‍ട്ടില്‍ റോബോടാക്‌സി അനുഭവിച്ചറിയാന്‍ പൊതുജനങ്ങള്‍ക്ക് അവസരം; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

auto-mobile
  •  3 hours ago
No Image

ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലെ സ്ത്രീകള്‍ക്ക് ഭാര്യ പദവി നല്‍കണം: മദ്രാസ് ഹൈക്കോടതി

National
  •  3 hours ago
No Image

നോയിഡയിലെ ടെക്കിയുടെ മരണം: ബിൽഡർ അറസ്റ്റിൽ; ഒരാൾക്കായി തെരച്ചിൽ

National
  •  10 hours ago
No Image

ടോൾ കുടിശ്ശികയുണ്ടോ? ഇനി ആർടിഒ സേവനങ്ങൾ ലഭിക്കില്ല; നിയമം കർശനമാക്കി കേന്ദ്രം

National
  •  11 hours ago
No Image

ഗുജറാത്തിൽ 75 വർഷം പഴക്കമുള്ള ടാങ്ക് പൊളിക്കൽ കഠിനം; 21 കോടി ചെലവഴിച്ച് നിർമ്മിച്ച ജലസംഭരണി ഉദ്ഘാടനത്തിന് മുമ്പ് തകർന്നു വീണു

National
  •  11 hours ago
No Image

ഡേറ്റിംഗ് ആപ്പ് വഴി ഹണിട്രാപ്പ്: സർക്കാർ ഉദ്യോഗസ്ഥനെ മർദിച്ച് പണം കവർന്ന രണ്ടുപേർ പിടിയിൽ

Kerala
  •  11 hours ago
No Image

ദുബൈയിലെ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ; മൂന്നാഴ്ചക്കിടെ ഗ്രാമിന് കൂടിയത് 50 ദിർഹം

uae
  •  11 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ; ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ഒരു കേസിൽ ജാമ്യം

Kerala
  •  12 hours ago
No Image

35,000 ​ഗാഡ്ജെറ്റുകളും മൂവായിരം പാസ്പോർട്ടുകളും; ദുബൈയിലെ ടാക്സികളിൽ യാത്രക്കാർ മറന്നുപോയ വസ്തുക്കളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് ആർടിഎ

uae
  •  12 hours ago
No Image

കശ്മീരില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യംവച്ച് പൊലിസ്; സമണ്‍സ് അയച്ചു, കരാറില്‍ ഒപ്പുവയ്പ്പിക്കാന്‍ നിര്‍ബന്ധിപ്പിച്ചു

National
  •  7 hours ago