HOME
DETAILS

വിടപറഞ്ഞത് സ്വന്തംപേരിനാല്‍ നഗരത്തെ അടയാളപ്പെടുത്തിയ വ്യാപാരി

  
backup
August 23, 2016 | 1:29 AM

%e0%b4%b5%e0%b4%bf%e0%b4%9f%e0%b4%aa%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%a4%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf%e0%b4%a8


കണ്ണൂര്‍: ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വന്തം പേര് കണ്ണൂര്‍ നഗരത്തിലെ ഒരു സ്ഥലനാമമായി അറിയപ്പെട്ട  ബര്‍ണശേരി കനകത്തൂരിലെ പോള്‍ വില്ലയില്‍ ജെ.എസ് പോളെന്ന ജസ്റ്റസ് പോള്‍(89) ഓര്‍മയായി. പത്തുവര്‍ഷമായി രോഗശയ്യയിലായിരുന്നു പോള്‍ ഇന്നലെ രാവിലെയാണ് മരിച്ചത്. കണ്ണൂര്‍ മുനീശ്വരന്‍കോവില്‍ റോഡ് അവസാനിക്കുന്നിടത്ത് മാര്‍ക്കറ്റിനു തൊട്ടടുത്തായുള്ള ജങ്ഷന്‍ ജെ.എസ് പോള്‍ കോര്‍ണറെന്നാണ് ഇന്നും അറിയപ്പെടുന്നത്. കച്ചവടം മതിയാക്കിയിട്ടും പോളിനോടുള്ള ആദരസൂചകമായി ജെ.എസ് പോള്‍ കോര്‍ണറെന്നാണ് ഈ സ്ഥലം ഇന്നും അറിയപ്പെടുന്നത്. ആറു പതിറ്റാണ്ടിന്റെ ബന്ധമുണ്ട് ജസ്റ്റസ് പോളിന് കണ്ണൂര്‍ നഗരത്തിലെ ഈ സ്ഥലവുമായി.
16ാം വയസില്‍ പോള്‍ ഇവിടെ കച്ചവടക്കാരനാണ്. പിതാവിന്റെ പാത പിന്‍തുടര്‍ന്നാണ് ഇവിടെ ജോലിക്കെത്തിയത്. അന്ന് തുച്ഛമായ വാടകയില്‍ തുടങ്ങിയ വ്യാപാരം പെട്ടെന്ന് പച്ചപിടിച്ചു. മിതമായ നിരക്കില്‍ മാതൃകാപരമായി കച്ചവടം നടത്തിയിരുന്ന പോളിന്റെ കട കണ്ണൂരിലെ ജനങ്ങളുടെ സ്ഥിരം സന്ദര്‍ശന കേന്ദ്രങ്ങളിലൊന്നായി മാറി. കുട്ടികളുടെ വളകള്‍, മാലകള്‍, കമ്മലുകള്‍, മോതിരം, പൊട്ട്, കണ്‍മഷി തുടങ്ങിയ മൊട്ടുസൂചി മുതല്‍ എല്ലാം ലഭിക്കുന്ന ഇവിടെ തിരക്കൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. പ്ലാസ്റ്റിക് കളിസാധനം മുതല്‍ ക്രിക്കറ്റ്  ബാറ്റുകളും പന്തുകളും വരെ അന്നു ലഭിച്ചിരുന്നു. എന്നാല്‍ കെട്ടിടഉടമയുടെ മക്കള്‍ കടമുറി ഒഴിപ്പിച്ചതോടെ പോളിന്റെ ഫാന്‍സി കട തൊട്ടടുത്ത ഒരുമുറിയില്‍ ഒതുങ്ങി. പിന്നീട് ശാരീരിക അവശതകള്‍ മൂലം സന്തത സഹചാരിയായ അലവില്‍ സ്വദേശി സുനിലാണ് പത്തുവര്‍ഷമായി പോള്‍ ഫാന്‍സി നടത്തിവരുന്നത്. ന്യായവിലയീടാക്കികൊണ്ട് കച്ചവടം നടത്തിയിരുന്ന ജസ്റ്റസ് പോള്‍ സൗമ്യമായ സ്വഭാവം കൊണ്ട് ഉപഭോക്താക്കളെ ആകര്‍ഷിച്ചിരുന്നു. അവിവാഹിതനായ പോളിന് ആറുപതിറ്റാണ്ടിന്റെ ആത്മബന്ധം കണ്ണൂര്‍ നഗരവുമായിയുണ്ട്. അതുകൊണ്ടു തന്നെയാണ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വന്തം പേരു ചേര്‍ത്തൊരു സ്ഥലനാമം അദ്ദേഹത്തിന് നല്‍കി ജനങ്ങള്‍ ആദരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷന്‍ ട്രാഷി; ജമ്മു കശ്മിരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു

National
  •  2 days ago
No Image

ഒമാനില്‍ വാഹന ഇന്‍ഷുറന്‍സില്‍ പുതിയ സംവിധാനം; ഇനി പ്രകൃതിദുരന്ത പിരിരക്ഷ ലഭിക്കും

oman
  •  2 days ago
No Image

ബിജെപിയും ആർഎസ്എസും ജനാധിപത്യത്തെ നിശബ്ദമാക്കാൻ ശ്രമിക്കുന്നു; യുഡിഎഫ് നേതൃത്വം ജനങ്ങളുടെ ശബ്ദം കേൾക്കും, അധികാരത്തിൽ വരുമെന്നും രാഹുൽ ഗാന്ധി

Kerala
  •  2 days ago
No Image

ഡിംഡെക്‌സ് 2026: ഹമദ് തുറമുഖത്ത് എട്ട് രാജ്യങ്ങളുടെ യുദ്ധക്കപ്പലുകള്‍ ദോഹയിലെത്തി

qatar
  •  2 days ago
No Image

നാല് വോട്ടിനുവേണ്ടി ഞങ്ങൾ വർഗീയത പറയില്ല; മലയാളിയുടെ മണ്ണിൽ ഇടതുപക്ഷത്തിന്റെ വർഗീയത ചിലവാകില്ല; സജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി ലീഗ്

Kerala
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: എന്‍ വാസുവിനെ വീണ്ടും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Kerala
  •  2 days ago
No Image

ആണ്‍സുഹൃത്തിനെ കുറിച്ച് ഭര്‍ത്താവിനോട് പറയുമെന്ന ഭയം, അഞ്ച് വയസ്സുകാരനായ മകനെ രണ്ടാം നിലയില്‍ നിന്ന് എറിഞ്ഞു കൊന്നു; യുവതിക്ക് ജീവപര്യന്തം

National
  •  2 days ago
No Image

ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവം; കുടുംബം പരാതി നല്‍കി

Kerala
  •  2 days ago
No Image

സ്‌പെയിന്‍ ട്രെയിന്‍ അപകടം: മരണം 39 ആയി, നിരവധി പേര്‍ക്ക് പരുക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

International
  •  2 days ago
No Image

ശബരിമല വിമാനത്താവള പദ്ധതിയില്‍ സര്‍ക്കാരിന് തിരിച്ചടി; ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് കോടതി

Kerala
  •  2 days ago