HOME
DETAILS

എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീടുകയറി അക്രമിച്ചതായി പരാതി

  
backup
August 23, 2016 | 6:36 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%90-%e0%b4%a1%e0%b4%bf-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%90-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d


കടുത്തുരുത്തി:  എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീടുകയറി അക്രമിച്ചു. കീഴൂര്‍ വെളുത്തേടത്ത് പറമ്പില്‍ അമ്മുവിന്റെ വീടാണ് ആക്രമിച്ചത്. ക്യാന്‍സര്‍ രോഗിയായ അമ്മുവും മരുമകളും മാത്രമായിരുന്നു വീട്ടില്‍.  
പത്തോളം വരുന്ന എസ്.എഫ്.ഐ- ഡി.വൈ.എഫ.്‌ഐ പ്രവര്‍ത്തകരാണ്  ആക്രമണം നടത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു.  വീട്ടിലുണ്ടായിരുന്ന  വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു.
 കീഴൂര്‍ ദേവസ്വം ബോര്‍ഡ് കോളജിലെ എ.ബി.വി.പി പ്രവര്‍ത്തകര്‍ രക്ഷാബന്ധന്‍ മഹോത്സവം ആഹ്വാനം ചെയ്തിരുന്നു.
എന്നാല്‍  രാഖിബന്ധനമഹോത്സവം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.  ഇതിനെ തുടര്‍ന്ന് രാഖിബന്ധനം കോളജ് കാംപസിന്റെ വെളിയില്‍ വെച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തി.
രാഖി ബന്ധിച്ചുകൊണ്ട് കാംപസിനുളളില്‍ വന്ന വിദ്യാര്‍ത്ഥികളുടെ കൈയ്യില്‍ കെട്ടിയിരുന്ന രാഖിയും ഏലസും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബലമായി പൊട്ടിച്ചുകളഞ്ഞു.  
ഇതിനെ തുടര്‍ന്നാണ്  ഇരുകൂട്ടരും സംഘര്‍ഷത്തിലെത്തിയത്.  പൊലിസ് കാമ്പസില്‍ എത്തിയെങ്കിലുംസംഘര്‍ഷം നിയന്ത്രിക്കാനായില്ല.  പതിവായി കോളജിലെത്തുന്ന എ.ബി.വിപ.ി പ്രവര്‍ത്തകര്‍ ട വാഹനങ്ങള്‍ സൂക്ഷിച്ചിരുന്നത് അമ്മുവിന്റെ വീട്ടുമുറ്റത്താണ്.  
ക്ഷുഭിതരായ എസ്.എഫ്.ഐ - ഡി.വൈഎഫ്‌ഐ പ്രവര്‍ത്തകരും   ആക്രോശിച്ചുകൊണ്ട്  വീട്ടിലേക്ക് ഇരച്ചുകയറുകയും ക്യാന്‍സര്‍ ബാധിതയായ അമ്മുവിനെയും മരുമകളെയും അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.  
കോളജിലെ സംഘര്‍ഷത്തെ തുടര്‍ന്ന് പരിക്കേറ്റ എബിവിപി പ്രവര്‍ത്തകരെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  
വീട് കയറി ആക്രമിക്കുകയും എ.ബി.വി.പി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഭാരതീയ ജനതാ പാര്‍ട്ടി ജില്ലാജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍, വൈസ്പ്രസിഡന്റ് ഹരികൃഷ്ണന്‍, വൈക്കം മണ്ഡലം പ്രസിഡന്റ് ബിജുകുമാര്‍, പ്രഭാത് കീഴൂര്‍, കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് സുദീപ് നാരായണന്‍ എന്നിവര്‍  ആവശ്യപ്പെട്ടു.











Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണക്കുകളിൽ രാജസ്ഥാൻ മുന്നിൽ; അവസാന അഞ്ച് കളിയിൽ നാലിലും ജയം; സിഎസ്കെയ്ക്ക് ഇന്ന് അഗ്നിപരീക്ഷ

Cricket
  •  18 days ago
No Image

വിവാഹപ്പന്തലിലേക്ക് പടക്കത്തില്‍ നിന്ന് തീപ്പൊരി തെറിച്ചു; കാസര്‍കോട് ഒഴിവായത് വന്‍ ദുരന്തം

Kerala
  •  18 days ago
No Image

അർജന്റീനിയൻ താരത്തിനായി വമ്പൻ പോര്; റയൽ മാഡ്രിഡിന് ഭീഷണി ഉയർത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്

Football
  •  18 days ago
No Image

ഇറാനിലെ വൈദ്യുത കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് യു.എസ്; മണിക്കൂറുകള്‍ക്കകം പുനഃസ്ഥാപിച്ചതായി തെഹ്‌റാന്‍

International
  •  18 days ago
No Image

ആരുടെയും വോട്ട് വേണ്ടെന്ന് വയ്ക്കില്ല; നേമത്തെ ഡീല്‍ ആരോപണങ്ങളില്‍ പ്രതികരണവുമായി വി ശിവന്‍കുട്ടി

Kerala
  •  18 days ago
No Image

അമ്മ കൊല്ലപ്പെട്ടു, പിതാവ് ജയിലിൽ; അഭയം നൽകിയ അമ്മാവൻമാർ 17-കാരിയെ പീഡിപ്പിച്ചു, സഹോദരിയെ വിറ്റു

crime
  •  18 days ago
No Image

കൊച്ചിയില്‍ രണ്ട് വാഹനാപകടം; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  18 days ago
No Image

സാദിഖലി തങ്ങള്‍ക്കെതിരായ അപകീര്‍ത്തി പോസ്റ്റ്: പ്രതി പിടിയില്‍ 

Kerala
  •  18 days ago
No Image

വിദ്യാര്‍ഥികളെ ഇറക്കി മടങ്ങിയ സ്‌കൂള്‍ വാന്‍ കത്തിയമര്‍ന്നു; കോഴിക്കോട് കുന്നമംഗലത്ത് വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Kerala
  •  18 days ago
No Image

മിഠായിപ്പൊതി മോഷ്ടിച്ചെന്ന പരാതി; 12 വയസ്സുകാരിയായ മകളെ പിതാവ് തല്ലിക്കൊന്നു

crime
  •  18 days ago