HOME
DETAILS

എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീടുകയറി അക്രമിച്ചതായി പരാതി

  
backup
August 23, 2016 | 6:36 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%90-%e0%b4%a1%e0%b4%bf-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%90-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d


കടുത്തുരുത്തി:  എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീടുകയറി അക്രമിച്ചു. കീഴൂര്‍ വെളുത്തേടത്ത് പറമ്പില്‍ അമ്മുവിന്റെ വീടാണ് ആക്രമിച്ചത്. ക്യാന്‍സര്‍ രോഗിയായ അമ്മുവും മരുമകളും മാത്രമായിരുന്നു വീട്ടില്‍.  
പത്തോളം വരുന്ന എസ്.എഫ്.ഐ- ഡി.വൈ.എഫ.്‌ഐ പ്രവര്‍ത്തകരാണ്  ആക്രമണം നടത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു.  വീട്ടിലുണ്ടായിരുന്ന  വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു.
 കീഴൂര്‍ ദേവസ്വം ബോര്‍ഡ് കോളജിലെ എ.ബി.വി.പി പ്രവര്‍ത്തകര്‍ രക്ഷാബന്ധന്‍ മഹോത്സവം ആഹ്വാനം ചെയ്തിരുന്നു.
എന്നാല്‍  രാഖിബന്ധനമഹോത്സവം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.  ഇതിനെ തുടര്‍ന്ന് രാഖിബന്ധനം കോളജ് കാംപസിന്റെ വെളിയില്‍ വെച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തി.
രാഖി ബന്ധിച്ചുകൊണ്ട് കാംപസിനുളളില്‍ വന്ന വിദ്യാര്‍ത്ഥികളുടെ കൈയ്യില്‍ കെട്ടിയിരുന്ന രാഖിയും ഏലസും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബലമായി പൊട്ടിച്ചുകളഞ്ഞു.  
ഇതിനെ തുടര്‍ന്നാണ്  ഇരുകൂട്ടരും സംഘര്‍ഷത്തിലെത്തിയത്.  പൊലിസ് കാമ്പസില്‍ എത്തിയെങ്കിലുംസംഘര്‍ഷം നിയന്ത്രിക്കാനായില്ല.  പതിവായി കോളജിലെത്തുന്ന എ.ബി.വിപ.ി പ്രവര്‍ത്തകര്‍ ട വാഹനങ്ങള്‍ സൂക്ഷിച്ചിരുന്നത് അമ്മുവിന്റെ വീട്ടുമുറ്റത്താണ്.  
ക്ഷുഭിതരായ എസ്.എഫ്.ഐ - ഡി.വൈഎഫ്‌ഐ പ്രവര്‍ത്തകരും   ആക്രോശിച്ചുകൊണ്ട്  വീട്ടിലേക്ക് ഇരച്ചുകയറുകയും ക്യാന്‍സര്‍ ബാധിതയായ അമ്മുവിനെയും മരുമകളെയും അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.  
കോളജിലെ സംഘര്‍ഷത്തെ തുടര്‍ന്ന് പരിക്കേറ്റ എബിവിപി പ്രവര്‍ത്തകരെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  
വീട് കയറി ആക്രമിക്കുകയും എ.ബി.വി.പി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഭാരതീയ ജനതാ പാര്‍ട്ടി ജില്ലാജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍, വൈസ്പ്രസിഡന്റ് ഹരികൃഷ്ണന്‍, വൈക്കം മണ്ഡലം പ്രസിഡന്റ് ബിജുകുമാര്‍, പ്രഭാത് കീഴൂര്‍, കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് സുദീപ് നാരായണന്‍ എന്നിവര്‍  ആവശ്യപ്പെട്ടു.











Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജുവിനും ഐപിഎൽ ചാമ്പ്യനും പിന്നാലെ ഏഴ് താരങ്ങളെ കൈവിട്ടു; പടവെട്ട് തുടങ്ങി രാജസ്ഥാൻ

Cricket
  •  19 minutes ago
No Image

പാലത്തായി പീഡനക്കേസ്; പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയും, എസ്ഡിപിഐയും; പ്രതി പത്മരാജന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട്

Kerala
  •  24 minutes ago
No Image

സുഹൃത്തിനെ കൊലപ്പെടുത്തിയ കേസ്: ദുബൈയിൽ യുവാവിന് ജീവപര്യന്തം; ശിക്ഷയ്ക്ക് ശേഷം നാടുകടത്തും

uae
  •  31 minutes ago
No Image

കോടികൾ വാരിക്കൂട്ടിയവനും ഇതിഹാസവും പുറത്ത്; വമ്പൻ മാറ്റങ്ങളുമായി ഞെട്ടിച്ച് കൊൽക്കത്ത

Cricket
  •  38 minutes ago
No Image

മുതിർന്നവർക്ക് ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇങ്ങനെ ചെയ്തുനോക്കൂ, ലോവർ ബെർത്ത് ഉറപ്പായും ലഭിക്കും

Travel-blogs
  •  40 minutes ago
No Image

വോട്ട് ചോദിച്ച് വീട്ടിലെത്തിയ സ്ഥാനാർഥിയെ നായ കടിച്ചു; ചികിത്സയ്ക്ക് ശേഷം തളരാതെ വീണ്ടും പ്രചാരണത്തിന്

Kerala
  •  an hour ago
No Image

സ്ഥാനാർഥി നിർണയത്തിൽ നേതൃത്വവുമായി തർക്കം; ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കി

Kerala
  •  an hour ago
No Image

ഇനി മിനുട്ടുകൾക്കുള്ളിൽ വിസ; വിസ ബൈ പ്രൊഫൈൽ പദ്ധതിയുമായി സഊദി

Saudi-arabia
  •  an hour ago
No Image

ഇന്ന് ട്രാഫിക് പിഴകൾ അടച്ചാൽ 50 ശതമാനം കിഴിവെന്ന് പ്രചാരണം; വ്യാജമെന്ന് ദുബൈ ആർടിഎ

uae
  •  2 hours ago
No Image

മുഖ്യമന്ത്രിക്കെതിരായ പോസ്റ്റിന് ലൈക്കും കമന്റും; പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിത്വം തെറിച്ചു, സ്വതന്ത്രനായി മത്സരിക്കും

Kerala
  •  2 hours ago