HOME
DETAILS

എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീടുകയറി അക്രമിച്ചതായി പരാതി

  
backup
August 23, 2016 | 6:36 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%90-%e0%b4%a1%e0%b4%bf-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%90-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d


കടുത്തുരുത്തി:  എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീടുകയറി അക്രമിച്ചു. കീഴൂര്‍ വെളുത്തേടത്ത് പറമ്പില്‍ അമ്മുവിന്റെ വീടാണ് ആക്രമിച്ചത്. ക്യാന്‍സര്‍ രോഗിയായ അമ്മുവും മരുമകളും മാത്രമായിരുന്നു വീട്ടില്‍.  
പത്തോളം വരുന്ന എസ്.എഫ്.ഐ- ഡി.വൈ.എഫ.്‌ഐ പ്രവര്‍ത്തകരാണ്  ആക്രമണം നടത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു.  വീട്ടിലുണ്ടായിരുന്ന  വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു.
 കീഴൂര്‍ ദേവസ്വം ബോര്‍ഡ് കോളജിലെ എ.ബി.വി.പി പ്രവര്‍ത്തകര്‍ രക്ഷാബന്ധന്‍ മഹോത്സവം ആഹ്വാനം ചെയ്തിരുന്നു.
എന്നാല്‍  രാഖിബന്ധനമഹോത്സവം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.  ഇതിനെ തുടര്‍ന്ന് രാഖിബന്ധനം കോളജ് കാംപസിന്റെ വെളിയില്‍ വെച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തി.
രാഖി ബന്ധിച്ചുകൊണ്ട് കാംപസിനുളളില്‍ വന്ന വിദ്യാര്‍ത്ഥികളുടെ കൈയ്യില്‍ കെട്ടിയിരുന്ന രാഖിയും ഏലസും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബലമായി പൊട്ടിച്ചുകളഞ്ഞു.  
ഇതിനെ തുടര്‍ന്നാണ്  ഇരുകൂട്ടരും സംഘര്‍ഷത്തിലെത്തിയത്.  പൊലിസ് കാമ്പസില്‍ എത്തിയെങ്കിലുംസംഘര്‍ഷം നിയന്ത്രിക്കാനായില്ല.  പതിവായി കോളജിലെത്തുന്ന എ.ബി.വിപ.ി പ്രവര്‍ത്തകര്‍ ട വാഹനങ്ങള്‍ സൂക്ഷിച്ചിരുന്നത് അമ്മുവിന്റെ വീട്ടുമുറ്റത്താണ്.  
ക്ഷുഭിതരായ എസ്.എഫ്.ഐ - ഡി.വൈഎഫ്‌ഐ പ്രവര്‍ത്തകരും   ആക്രോശിച്ചുകൊണ്ട്  വീട്ടിലേക്ക് ഇരച്ചുകയറുകയും ക്യാന്‍സര്‍ ബാധിതയായ അമ്മുവിനെയും മരുമകളെയും അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.  
കോളജിലെ സംഘര്‍ഷത്തെ തുടര്‍ന്ന് പരിക്കേറ്റ എബിവിപി പ്രവര്‍ത്തകരെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  
വീട് കയറി ആക്രമിക്കുകയും എ.ബി.വി.പി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഭാരതീയ ജനതാ പാര്‍ട്ടി ജില്ലാജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍, വൈസ്പ്രസിഡന്റ് ഹരികൃഷ്ണന്‍, വൈക്കം മണ്ഡലം പ്രസിഡന്റ് ബിജുകുമാര്‍, പ്രഭാത് കീഴൂര്‍, കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് സുദീപ് നാരായണന്‍ എന്നിവര്‍  ആവശ്യപ്പെട്ടു.











Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു വർഷത്തിനകം മോദി സർക്കാർ താഴെ വീഴും, വിവരങ്ങൾ ചോർന്നുകിട്ടുന്നുണ്ട്'; ആഭ്യന്തര കലഹം രൂക്ഷമെന്ന് രാഹുൽ ഗാന്ധി

National
  •  3 days ago
No Image

പാലക്കാട് കെഎസ്ഇബി കരാർ ജീവനക്കാരൻ പോസ്റ്റിൽ നിന്ന് വീണു മരിച്ചു; ഷോക്കേറ്റതെന്ന് സംശയം

Kerala
  •  3 days ago
No Image

ലോകത്തെ മുഴുവൻ ഞെട്ടിക്കാൻ ഇന്ത്യൻ അത്ഭുത ബാലൻ! വെസ്ലി സോയ്ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ; നോർവേയിൽ പ്രഗ്നാനന്ദ ചരിത്രത്തിലേക്ക്

Others
  •  3 days ago
No Image

റിയൽ എസ്റ്റേറ്റ് മേഖലയിൽ അബുദബിയുടെ കുതിപ്പ്; ഭാവി നിർണയിക്കുന്നതെന്ത്?

uae
  •  3 days ago
No Image

ഒഡീഷയിൽ കസ്റ്റഡി മരണം: മൂന്ന് പൊലിസുകാർക്ക് സസ്‌പെൻഷൻ; ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

National
  •  3 days ago
No Image

ക്രിക്കറ്റിന്റെ കളിത്തൊട്ടിലിൽ ചരിത്ര വിസ്മയം! കോടിക്കണക്കിന് ആരാധകരെ സാക്ഷിയാക്കി ലോർഡ്സ് മൈതാനം കുറിച്ചത് അപൂർവ്വ ലോക റെക്കോർഡ്

Cricket
  •  3 days ago
No Image

ഹഫീത് റെയിൽ പദ്ധതി നിർണായക ഘട്ടത്തിലേക്ക്; ട്രാക്ക്-ലേയിംഗ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

uae
  •  3 days ago
No Image

ലഹരി മാഫിയക്കെതിരെ സംസ്ഥാനത്ത് മിന്നൽ വേട്ട തുടരുന്നു; 'ഓപ്പറേഷൻ തൂഫാനിൽ' 368 പേർ അറസ്റ്റിൽ, വൻ ലഹരിശേഖരം പിടികൂടി

Kerala
  •  3 days ago
No Image

'ഇന്ത്യ' സഖ്യത്തിന് വൻ പ്രഹരം; കോൺഗ്രസ് വഞ്ചിച്ചെന്ന് ഡിഎംകെ, നിർണായക യോഗം ബഹിഷ്കരിക്കും!

National
  •  3 days ago
No Image

കണ്ടാൽ നിസ്സാരൻ, കടിയേറ്റാൽ പ്രശ്നം ഗുരുതരം- പ്രതിവിഷം ഇല്ലാത്ത 'ശ്രീലങ്കൻ കുനക്കാട്ടുവ'

Kerala
  •  3 days ago