HOME
DETAILS

എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീടുകയറി അക്രമിച്ചതായി പരാതി

  
backup
August 23, 2016 | 6:36 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%90-%e0%b4%a1%e0%b4%bf-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%90-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d


കടുത്തുരുത്തി:  എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീടുകയറി അക്രമിച്ചു. കീഴൂര്‍ വെളുത്തേടത്ത് പറമ്പില്‍ അമ്മുവിന്റെ വീടാണ് ആക്രമിച്ചത്. ക്യാന്‍സര്‍ രോഗിയായ അമ്മുവും മരുമകളും മാത്രമായിരുന്നു വീട്ടില്‍.  
പത്തോളം വരുന്ന എസ്.എഫ്.ഐ- ഡി.വൈ.എഫ.്‌ഐ പ്രവര്‍ത്തകരാണ്  ആക്രമണം നടത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു.  വീട്ടിലുണ്ടായിരുന്ന  വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു.
 കീഴൂര്‍ ദേവസ്വം ബോര്‍ഡ് കോളജിലെ എ.ബി.വി.പി പ്രവര്‍ത്തകര്‍ രക്ഷാബന്ധന്‍ മഹോത്സവം ആഹ്വാനം ചെയ്തിരുന്നു.
എന്നാല്‍  രാഖിബന്ധനമഹോത്സവം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.  ഇതിനെ തുടര്‍ന്ന് രാഖിബന്ധനം കോളജ് കാംപസിന്റെ വെളിയില്‍ വെച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തി.
രാഖി ബന്ധിച്ചുകൊണ്ട് കാംപസിനുളളില്‍ വന്ന വിദ്യാര്‍ത്ഥികളുടെ കൈയ്യില്‍ കെട്ടിയിരുന്ന രാഖിയും ഏലസും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബലമായി പൊട്ടിച്ചുകളഞ്ഞു.  
ഇതിനെ തുടര്‍ന്നാണ്  ഇരുകൂട്ടരും സംഘര്‍ഷത്തിലെത്തിയത്.  പൊലിസ് കാമ്പസില്‍ എത്തിയെങ്കിലുംസംഘര്‍ഷം നിയന്ത്രിക്കാനായില്ല.  പതിവായി കോളജിലെത്തുന്ന എ.ബി.വിപ.ി പ്രവര്‍ത്തകര്‍ ട വാഹനങ്ങള്‍ സൂക്ഷിച്ചിരുന്നത് അമ്മുവിന്റെ വീട്ടുമുറ്റത്താണ്.  
ക്ഷുഭിതരായ എസ്.എഫ്.ഐ - ഡി.വൈഎഫ്‌ഐ പ്രവര്‍ത്തകരും   ആക്രോശിച്ചുകൊണ്ട്  വീട്ടിലേക്ക് ഇരച്ചുകയറുകയും ക്യാന്‍സര്‍ ബാധിതയായ അമ്മുവിനെയും മരുമകളെയും അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.  
കോളജിലെ സംഘര്‍ഷത്തെ തുടര്‍ന്ന് പരിക്കേറ്റ എബിവിപി പ്രവര്‍ത്തകരെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  
വീട് കയറി ആക്രമിക്കുകയും എ.ബി.വി.പി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഭാരതീയ ജനതാ പാര്‍ട്ടി ജില്ലാജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍, വൈസ്പ്രസിഡന്റ് ഹരികൃഷ്ണന്‍, വൈക്കം മണ്ഡലം പ്രസിഡന്റ് ബിജുകുമാര്‍, പ്രഭാത് കീഴൂര്‍, കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് സുദീപ് നാരായണന്‍ എന്നിവര്‍  ആവശ്യപ്പെട്ടു.











Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട് നിർമ്മാണത്തിനായി മണ്ണുമാറ്റിയപ്പോൾ കണ്ടത് ചെമ്പ് പാത്രം, തുറന്നപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന സ്വർണ്ണാഭരണങ്ങൾ; പ്രദേശത്ത് കൂടുതൽ പരിശോധനകൾ നടത്തും

National
  •  2 days ago
No Image

''പ്രിയപ്പെട്ട ദൈവമേ നന്ദി, ലോകത്തിന് മുന്നില്‍ എത്താതിരുന്ന നിലവിളികള്‍ നീ കേട്ടു''; രാഹുലിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ആദ്യ പരാതിക്കാരി

Kerala
  •  2 days ago
No Image

മൂന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

റീൽസ് ചിത്രീകരിച്ചത് ശരിയായില്ലെന്ന വിഷമം; കാസർകോട് യുവാവ് ജീവനൊടുക്കി

Kerala
  •  2 days ago
No Image

വന്ദേഭാരതുമായി ഓട്ടോ കൂട്ടിയിടിച്ച സംഭവം: നിയന്ത്രണങ്ങൾ കർശനമാക്കി ആർപിഎഫ്; നിയമം ലംഘിച്ചാൽ ഇനി അഞ്ച് വർഷം വരെ തടവ്

Kerala
  •  2 days ago
No Image

യുവതി രാഹുലിനെതിരെ ശക്തമായ തെളിവുകള്‍ കൈമാറിയതായി റിപ്പോര്‍ട്ട്; നേരിട്ടത് ക്രൂര പീഡനങ്ങളെന്ന് പരാതിയില്‍ 

Kerala
  •  2 days ago
No Image

സ്ഥാനാർഥികൾ 12 നകം ചെലവ് കണക്ക് സമർപ്പിക്കണം! ഇല്ലെങ്കിൽ അയോ​ഗ്യത

Kerala
  •  2 days ago
No Image

പ്രക്ഷോഭം കത്തുന്നു, ഇന്റര്‍നെറ്റ്‌ വിച്ഛേദിച്ചു, ഐ.ആര്‍.ജി.സിയെ വിന്യസിച്ചു; ഇറാനില്‍ സ്ഥിതി സ്ഫോടനാത്മകം

International
  •  2 days ago
No Image

അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ; റാങ്ക് ലിസ്റ്റ് 'തടവിലാക്കി' താൽക്കാലിക നിയമനം; പ്രതിഷേധം

Kerala
  •  2 days ago
No Image

ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കം: ഗ്ലോബൽ വില്ലേജ് സമാപന തീയതി പ്രഖ്യാപിച്ചു

uae
  •  2 days ago