HOME
DETAILS

ആദികേശവന്റെ സ്ഥലംമാറ്റം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

  
backup
August 24, 2016 | 6:38 PM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%95%e0%b5%87%e0%b4%b6%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%82%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82

തിരുവനന്തപുരം: എസ്.ബി.ടി ചീഫ് ജനറല്‍ മാനേജരായിരുന്ന എസ്. ആദികേശവനെ നിര്‍ദിഷ്ട ലയനം നടപ്പാവുകപോലും ചെയ്യുന്നതിനു മുന്‍പ് എസ്.ബി.ഐയുടെ ഹൈദരാബാദ് ഓഫിസിലേക്ക് സ്ഥലംമാറ്റിയതു പ്രതികാരപരമാണെന്ന പരാതി പരിശോധിച്ച് ഉചിതമായ നടപടി എടുക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

എസ്.ബി.ടി- എസ്.ബി.ഐ ലയനം പാടില്ല എന്നതാണ് കേരള ജനതയുടെ പൊതു നിലപാട്. കേരള നിയമസഭയും അതേ നിലപാട് കൈക്കൊണ്ടണ്ടു. കേരളത്തിന്റെ ഈ പൊതുവികാരത്തിനൊത്തുനിന്നു എന്നതിലുള്ള രോഷമാണ് സ്ഥലംമാറ്റത്തിനു പിന്നിലെന്ന് സേവ് എസ്.ബി.ടി ഫോറം കരുതുന്നു. ഇത് പ്രതികാര നടപടിയാണെന്നു പൊതുവെ കരുതപ്പെടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നീതി ഉറപ്പാക്കുന്നതിനായി ഇടപെടണമെന്ന് കത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഇതുസംബന്ധിച്ച് സേവ് എസ്.ബി.ടി ഫോറം തനിക്കു നല്‍കിയ നിവേദനത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്തിട്ടുമുണ്ട്.

എസ്.ബി.ടി- എസ്.ബി.ഐ ലയനത്തോട് കേരള ജനതയ്ക്കും നിയമസഭയ്ക്കുമുള്ള എതിര്‍പ്പ് അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ ലയന നടപടികളുമായി മുന്നോട്ടുപോകുന്നതിനെ എസ്.ബി.ഐ മാനേജ്‌മെന്റ് തത്ത്വത്തില്‍ അംഗീകരിച്ചിരിക്കുകയാണ് സ്ഥലംമാറ്റ നടപടിയിലൂടെയെന്ന് സേവ് എസ്.ബി.ടി ഫോറം മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ പറയുന്നു. ഈ വിഷയം സംബന്ധിച്ച് പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ കേരളത്തില്‍ നിന്ന് സര്‍വകക്ഷി സംഘത്തെ അയയ്ക്കുന്നത് ഉചിതമായിരിക്കും. ആദികേശവന്റെ സ്ഥലംമാറ്റം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ലയനം സംബന്ധിച്ച കേരള ജനതയുടെ അഭിപ്രായം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ ഇത്തരം അഭിപ്രായപ്രകടനം നടത്തുന്നത് ഇഷ്ടമല്ലെന്നും ഉത്തരവുകള്‍ അനുസരിക്കുക മാത്രമാണ് വേണ്ടതെന്നും മാനേജ്‌മെന്റ് സ്ഥലംമാറ്റ നടപടിയിലൂടെ വ്യക്തമാക്കിയിരിക്കുകയാണെന്നും നിവേദനത്തില്‍ പറയുന്നു.

സേവ് എസ്.ബി.ടി ഫോറം ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, ബാങ്ക് ജീവനക്കാരുടെ സംഘടനാ നേതാക്കളായ കെ.എസ് കൃഷ്ണ, ആര്‍. ചന്ദ്രശേഖരന്‍ എന്നിവര്‍ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫിസില്‍ ചെന്നു കണ്ടാണ് നിവേദനം നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; നാല് വിദ്യാർഥികൾക്കും കോളേജ് ബസ് ഡ്രൈവർക്കും പരുക്ക്

Kerala
  •  14 days ago
No Image

ഗവർണറെ നിയമിക്കേണ്ടത് സംസ്ഥാനങ്ങൾ നൽകുന്ന പട്ടികയിൽ നിന്ന്; നയപ്രഖ്യാപന പ്രസംഗം വേണ്ട; ഗവർണർ നിയമനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ നിർദേശിച്ച് കുര്യൻ ജോസഫ് സമിതി

National
  •  14 days ago
No Image

'ഇറാന്‍ ബുദ്ധിപൂര്‍വ്വം തീരുമാനമെടുക്കണം, ഇല്ലെങ്കില്‍...' ഭീഷണിയുമായി വീണ്ടും യു.എസ്; നീക്കം റഷ്യയുമായി സംയുക്ത നാവിക അഭ്യാസം പ്രഖ്യാപിച്ചതിന് പിന്നാലെ

International
  •  14 days ago
No Image

മരിച്ച അധ്യാപികയ്ക്ക് പരീക്ഷാ ചുമതല; സ്‌കൂള്‍ പ്രിന്‍സിപ്പലിന് വിദ്യാഭ്യാസ വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടിസ്

Kerala
  •  14 days ago
No Image

സി.പി.എം നിലപാട് കടുപ്പിച്ചു; മിഥുൻ റോയിക്കെതിരായ ജാമ്യമില്ലാ വകുപ്പുകൾ പിൻവലിക്കുന്നതിൽ നിന്ന് പിന്മാറി പൊലിസ്

Kerala
  •  14 days ago
No Image

മന്ത്രിസഭയും മുന്നണി കണ്‍വീനറും അറിഞ്ഞില്ല; ബാര്‍ സമയമാറ്റ തീരുമാനത്തിന് അതിവേഗം

Kerala
  •  14 days ago
No Image

എഴുത്തുകാരന്‍ വി.എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്;  വി.കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയതിലുള്ള പ്രതികാര നടപടിയെന്ന് നിഗമനം

Kerala
  •  14 days ago
No Image

ശബരിമല യുവതീ പ്രവേശനത്തിൽ ഉടക്കി കെ.പി.എം.എസ്; തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഇടതുമുന്നണിക്ക് കുരുക്ക്

Kerala
  •  14 days ago
No Image

മതംമാറിയവരുടെ മൃതദേഹങ്ങൾ കുഴിച്ചെടുത്ത് ഗ്രാമത്തിന് പുറത്ത് സംസ്‌കരിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി; കുഴിച്ചെടുത്ത് സംസ്‌കരിക്കുന്നത് ബന്ധുക്കളെപ്പോലും അറിയിക്കാതെ

National
  •  14 days ago
No Image

ശാരീരിക പ്രവേശനം നടന്നില്ലെങ്കിൽ 'ബലാത്സംഗശ്രമം' മാത്രം; ലൈംഗിക അതിക്രമക്കേസുകളില്‍ വിചിത്ര നിരീക്ഷണവുമായി ഛത്തിസ്ഗഡ് ഹൈക്കോടതി

National
  •  14 days ago