HOME
DETAILS

ആദികേശവന്റെ സ്ഥലംമാറ്റം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

  
backup
August 24, 2016 | 6:38 PM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%95%e0%b5%87%e0%b4%b6%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%82%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82

തിരുവനന്തപുരം: എസ്.ബി.ടി ചീഫ് ജനറല്‍ മാനേജരായിരുന്ന എസ്. ആദികേശവനെ നിര്‍ദിഷ്ട ലയനം നടപ്പാവുകപോലും ചെയ്യുന്നതിനു മുന്‍പ് എസ്.ബി.ഐയുടെ ഹൈദരാബാദ് ഓഫിസിലേക്ക് സ്ഥലംമാറ്റിയതു പ്രതികാരപരമാണെന്ന പരാതി പരിശോധിച്ച് ഉചിതമായ നടപടി എടുക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

എസ്.ബി.ടി- എസ്.ബി.ഐ ലയനം പാടില്ല എന്നതാണ് കേരള ജനതയുടെ പൊതു നിലപാട്. കേരള നിയമസഭയും അതേ നിലപാട് കൈക്കൊണ്ടണ്ടു. കേരളത്തിന്റെ ഈ പൊതുവികാരത്തിനൊത്തുനിന്നു എന്നതിലുള്ള രോഷമാണ് സ്ഥലംമാറ്റത്തിനു പിന്നിലെന്ന് സേവ് എസ്.ബി.ടി ഫോറം കരുതുന്നു. ഇത് പ്രതികാര നടപടിയാണെന്നു പൊതുവെ കരുതപ്പെടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നീതി ഉറപ്പാക്കുന്നതിനായി ഇടപെടണമെന്ന് കത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഇതുസംബന്ധിച്ച് സേവ് എസ്.ബി.ടി ഫോറം തനിക്കു നല്‍കിയ നിവേദനത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്തിട്ടുമുണ്ട്.

എസ്.ബി.ടി- എസ്.ബി.ഐ ലയനത്തോട് കേരള ജനതയ്ക്കും നിയമസഭയ്ക്കുമുള്ള എതിര്‍പ്പ് അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ ലയന നടപടികളുമായി മുന്നോട്ടുപോകുന്നതിനെ എസ്.ബി.ഐ മാനേജ്‌മെന്റ് തത്ത്വത്തില്‍ അംഗീകരിച്ചിരിക്കുകയാണ് സ്ഥലംമാറ്റ നടപടിയിലൂടെയെന്ന് സേവ് എസ്.ബി.ടി ഫോറം മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ പറയുന്നു. ഈ വിഷയം സംബന്ധിച്ച് പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ കേരളത്തില്‍ നിന്ന് സര്‍വകക്ഷി സംഘത്തെ അയയ്ക്കുന്നത് ഉചിതമായിരിക്കും. ആദികേശവന്റെ സ്ഥലംമാറ്റം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ലയനം സംബന്ധിച്ച കേരള ജനതയുടെ അഭിപ്രായം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ ഇത്തരം അഭിപ്രായപ്രകടനം നടത്തുന്നത് ഇഷ്ടമല്ലെന്നും ഉത്തരവുകള്‍ അനുസരിക്കുക മാത്രമാണ് വേണ്ടതെന്നും മാനേജ്‌മെന്റ് സ്ഥലംമാറ്റ നടപടിയിലൂടെ വ്യക്തമാക്കിയിരിക്കുകയാണെന്നും നിവേദനത്തില്‍ പറയുന്നു.

സേവ് എസ്.ബി.ടി ഫോറം ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, ബാങ്ക് ജീവനക്കാരുടെ സംഘടനാ നേതാക്കളായ കെ.എസ് കൃഷ്ണ, ആര്‍. ചന്ദ്രശേഖരന്‍ എന്നിവര്‍ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫിസില്‍ ചെന്നു കണ്ടാണ് നിവേദനം നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പൂണിത്തുറയിൽ ആന ഇടഞ്ഞു; രണ്ടാം പാപ്പാന് പരുക്ക്

Kerala
  •  4 hours ago
No Image

സവർക്കർക്ക് ഭാരതരത്‌ന നൽകുന്നത് എന്തിന്? വിഭജനത്തിന് അടിത്തറ പാകിയതിനോ?': ആർഎസ്എസിന് മറുപടിയുമായി കോൺഗ്രസ്

National
  •  4 hours ago
No Image

സംസ്ഥാന ഹജ്ജ് കമ്മിറ്റി: വെയ്റ്റിംഗ് ലിസ്റ്റിലുള്ള കൂടുതൽ പേർക്ക് അവസരം; രേഖകൾ സമർപ്പിക്കാൻ നിർദ്ദേശം

Kerala
  •  5 hours ago
No Image

പാലക്കാട് അമിതവേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അളക്കുന്നതിന് ജിഡിപി മാനദണ്ഡമാക്കുന്നതിനെതിരെ ആര്‍എസ്എസ് മേധാവി 

National
  •  6 hours ago
No Image

ഡൽഹിയിൽ കാറിനുള്ളിൽ സ്ത്രീയും രണ്ട് പുരുഷന്മാരും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

National
  •  6 hours ago
No Image

ഒമാനിലെ പ്ലാസ്റ്റിക് സര്‍ജറി രംഗത്തെ മുന്‍ഗാമിയായ മലയാളി ഡോ. സി. തോമസ് അന്തരിച്ചു

oman
  •  6 hours ago
No Image

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ ഉദ്യോ​ഗസ്ഥരുടെ മിന്നൽ പരിശോധന; 9 കേസുകൾ, 3 സ്ത്രീകൾ കസ്റ്റഡിയിൽ

Kerala
  •  6 hours ago
No Image

ഗതാഗത ലംഘനങ്ങൾ കണ്ടെത്താൻ ഒമാനിൽ പുതിയ ക്യാമറ സംവിധാനം; റോഡുകളിൽ നിരീക്ഷണം കൂടുതൽ ശക്തമാകും

oman
  •  6 hours ago
No Image

ദേശീയ, അന്തര്‍ദേശീയ ദൗത്യവുമായി സമസ്ത ശതാബ്ദി സമാപന സമ്മേളനത്തിന് പ്രൗഢ്വോജ്വല തുടക്കം

Kerala
  •  7 hours ago