HOME
DETAILS

ആദികേശവന്റെ സ്ഥലംമാറ്റം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

  
backup
August 24, 2016 | 6:38 PM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%95%e0%b5%87%e0%b4%b6%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%82%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82

തിരുവനന്തപുരം: എസ്.ബി.ടി ചീഫ് ജനറല്‍ മാനേജരായിരുന്ന എസ്. ആദികേശവനെ നിര്‍ദിഷ്ട ലയനം നടപ്പാവുകപോലും ചെയ്യുന്നതിനു മുന്‍പ് എസ്.ബി.ഐയുടെ ഹൈദരാബാദ് ഓഫിസിലേക്ക് സ്ഥലംമാറ്റിയതു പ്രതികാരപരമാണെന്ന പരാതി പരിശോധിച്ച് ഉചിതമായ നടപടി എടുക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

എസ്.ബി.ടി- എസ്.ബി.ഐ ലയനം പാടില്ല എന്നതാണ് കേരള ജനതയുടെ പൊതു നിലപാട്. കേരള നിയമസഭയും അതേ നിലപാട് കൈക്കൊണ്ടണ്ടു. കേരളത്തിന്റെ ഈ പൊതുവികാരത്തിനൊത്തുനിന്നു എന്നതിലുള്ള രോഷമാണ് സ്ഥലംമാറ്റത്തിനു പിന്നിലെന്ന് സേവ് എസ്.ബി.ടി ഫോറം കരുതുന്നു. ഇത് പ്രതികാര നടപടിയാണെന്നു പൊതുവെ കരുതപ്പെടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നീതി ഉറപ്പാക്കുന്നതിനായി ഇടപെടണമെന്ന് കത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഇതുസംബന്ധിച്ച് സേവ് എസ്.ബി.ടി ഫോറം തനിക്കു നല്‍കിയ നിവേദനത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്തിട്ടുമുണ്ട്.

എസ്.ബി.ടി- എസ്.ബി.ഐ ലയനത്തോട് കേരള ജനതയ്ക്കും നിയമസഭയ്ക്കുമുള്ള എതിര്‍പ്പ് അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ ലയന നടപടികളുമായി മുന്നോട്ടുപോകുന്നതിനെ എസ്.ബി.ഐ മാനേജ്‌മെന്റ് തത്ത്വത്തില്‍ അംഗീകരിച്ചിരിക്കുകയാണ് സ്ഥലംമാറ്റ നടപടിയിലൂടെയെന്ന് സേവ് എസ്.ബി.ടി ഫോറം മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ പറയുന്നു. ഈ വിഷയം സംബന്ധിച്ച് പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ കേരളത്തില്‍ നിന്ന് സര്‍വകക്ഷി സംഘത്തെ അയയ്ക്കുന്നത് ഉചിതമായിരിക്കും. ആദികേശവന്റെ സ്ഥലംമാറ്റം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ലയനം സംബന്ധിച്ച കേരള ജനതയുടെ അഭിപ്രായം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ ഇത്തരം അഭിപ്രായപ്രകടനം നടത്തുന്നത് ഇഷ്ടമല്ലെന്നും ഉത്തരവുകള്‍ അനുസരിക്കുക മാത്രമാണ് വേണ്ടതെന്നും മാനേജ്‌മെന്റ് സ്ഥലംമാറ്റ നടപടിയിലൂടെ വ്യക്തമാക്കിയിരിക്കുകയാണെന്നും നിവേദനത്തില്‍ പറയുന്നു.

സേവ് എസ്.ബി.ടി ഫോറം ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, ബാങ്ക് ജീവനക്കാരുടെ സംഘടനാ നേതാക്കളായ കെ.എസ് കൃഷ്ണ, ആര്‍. ചന്ദ്രശേഖരന്‍ എന്നിവര്‍ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫിസില്‍ ചെന്നു കണ്ടാണ് നിവേദനം നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഇന്നും നാളെയും നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  a day ago
No Image

വാടാനപ്പള്ളിയിൽ പിടിച്ചെടുത്തത് നാലായിരത്തോളം കിറ്റുകൾ; സംഘർഷം തുടരുന്നു, ടി.എൻ. പ്രതാപൻ അറസ്റ്റിൽ

Kerala
  •  a day ago
No Image

യു.ഡി.എഫ് നൂറിലധികം സീറ്റുകള്‍ നേടും, എല്‍.ഡി.എഫിന്റെ ഒരു ഡസന്‍ മന്ത്രിമാര്‍ തോല്‍ക്കും: വി.ഡി സതീശന്‍

Kerala
  •  a day ago
No Image

കളിക്കളത്തിലെ രാജാക്കന്മാരില്ലാത്ത ലോകകപ്പ്; 2026 ലോകകപ്പ് കാണികളായി മാറുന്ന ലോകോത്തര താരങ്ങൾ

Football
  •  a day ago
No Image

മൈതാനത്ത് വിതുമ്പി ഇതിഹാസം; ലെവൻഡോവ്‌സ്‌കിയുടെ വിശ്വവേദിയിലെ പോരാട്ടം കണ്ണീരോടെ അവസാനിക്കുന്നു; In-Depth Story

Football
  •  a day ago
No Image

വാടാനപ്പള്ളിയിലും 'കിറ്റ്' പ്രശ്‌നം; കിറ്റുകള്‍ വിതരണം ചെയ്യാനുള്ള ബി.ജെ.പി ശ്രമം തടഞ്ഞ് എല്‍.ഡി.എഫും യു.ഡി.എഫും; സംഘര്‍ഷം

Kerala
  •  a day ago
No Image

എതിരാളിക്കൊപ്പം ചിരിച്ചുകൊണ്ട് സെല്‍ഫി; പിന്നാലെ പരാതി; യുവ താരത്തിന്റെ ഫോണ്‍ പിടിച്ചെടുപ്പിച്ച് മാഗ്നസ് കാള്‍സണ്‍

Others
  •  a day ago
No Image

അടിമത്തത്തിന്റെ അടയാളങ്ങളിൽ നിന്ന് സുസ്ഥിരതയിലേക്ക്; സ്കൂൾ യൂണിഫോം വിപണിയിൽ വിപ്ലവകരമായ മാറ്റം ആവശ്യപ്പെട്ട് വിദഗ്ധർ

National
  •  a day ago
No Image

'ഇത് ട്രെയിലർ മാത്രമാണ്, സിനിമ വരാനിരിക്കുന്നതേയുള്ളൂ'; എഎപിയിലെ പടലപ്പിണക്കം രൂക്ഷമാകുന്നു, പാർട്ടി നേതാക്കൾക്ക് ചുട്ടമറുപടിയുമായി രാഘവ് ഛദ്ദ

National
  •  a day ago
No Image

സീറ്റ് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയെന്ന് ആരോപണം; മാനനഷ്ട കേസ് ഫയല്‍ ചെയ്ത് കെ.സി വേണുഗോപാല്‍

Kerala
  •  a day ago