HOME
DETAILS

കരിപ്പൂര്‍ വിമാനത്താവള റണ്‍വേ നവീകരണം അടുത്ത മാസം പുനഃരാരംഭിക്കും

  
backup
August 24, 2016 | 7:03 PM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3

കൊണ്ടോട്ടി: മഴ കുറഞ്ഞതിനാല്‍ കരിപ്പൂര്‍ വിമാനത്താവള റണ്‍വേ റീ-കാര്‍പ്പെറ്റിങ് പ്രവൃത്തികള്‍ സെപ്റ്റംബറില്‍ പുനഃരാരംഭിക്കാന്‍ തീരുമാനം. വേനല്‍മഴയെ തുടര്‍ന്നു മെയ് 15 ഓടെയാണ് റണ്‍വേ നവീകരണത്തിലെ ടാറിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയത്. നാലാംഘട്ട പ്രവൃത്തികളാണ് അടുത്തമാസം മുതല്‍ ആരംഭിക്കുന്നത്.

ഒക്ടോബര്‍ മാസത്തോടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ. പിന്നീട് വൈദ്യുതീകരണ പ്രവൃത്തികള്‍ നടത്തും. ഇതിനു ശേഷം എയര്‍പോര്‍ട്ട് അതോറിറ്റി ചെന്നൈ കാര്യാലയത്തിന് റണ്‍വേ നവീകരണ റിപ്പോര്‍ട്ട് നല്‍കും. ഇവര്‍ ഡല്‍ഹി കാര്യാലയത്തിന് കൈമാറുന്ന റിപ്പോര്‍ട്ട് പിന്നീട് ഡി.ജി.സി.എക്ക് കൈമാറും.

ഇവരുടെ പരിശോധനക്ക് ശേഷമായിരിക്കും റണ്‍വേ പൂര്‍ണമായും വിമാനങ്ങള്‍ക്ക് പറന്നിറങ്ങാന്‍ അനുമതി നല്‍കുക. ഡിസംബര്‍ പകുതിയോടെ റണ്‍വേ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനാവുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ. ജനാര്‍ദ്ദന്‍ പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിലാണ് റണ്‍വേ റീ-കാര്‍പ്പെറ്റിങ് പ്രവര്‍ത്തികള്‍ ആരംഭിച്ചത്. എന്നാല്‍ മെയ് ഒന്നുമുതല്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണവും ജൂണ്‍ മുതല്‍ ഉച്ചക്ക് 12 മുതല്‍ രാത്രി എട്ടുവരെ പ്രവൃത്തികള്‍ക്കായി റണ്‍വേ അടച്ചിടുകയും ചെയ്തിരുന്നു.
ഈ നിയന്ത്രണം ഇപ്പോഴും തുടരുന്നുണ്ടണ്ട്. രണ്ടണ്ടു മണിക്കൂര്‍ ടാറിങ് പ്രവൃത്തികളും ശേഷിക്കുന്ന ആറുമണിക്കൂര്‍ ടാറിങ് ഈര്‍പ്പമില്ലാതെ ഉറയ്ക്കാനുമാണ് അടച്ചിട്ടിരിക്കുന്നത്.

കാലവര്‍ഷം ജൂണില്‍ എത്തുമെന്ന കണക്കുകൂട്ടലില്‍ നവീകരണ പ്രവൃത്തികള്‍ നടത്തി വരികയായിരുന്നു. എന്നാല്‍ മെയില്‍ തന്നെ വേനല്‍ മഴ ശക്തമായതോടെ പ്രവൃത്തികള്‍ നേരത്തെ നിര്‍ത്തുകയായിരുന്നു. എന്നാല്‍ മണ്ണ് നിരത്തി മൂടുന്നതടക്കമുളള ജോലികള്‍ തുടരുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ സിപിഎം-ബിജെപി 'ഡീൽ': ഒത്തുകളി സ്ഥാനാർഥി നിർണ്ണയത്തിൽ വ്യക്തമെന്ന് കെ.സി. വേണുഗോപാൽ എംപി

Kerala
  •  2 days ago
No Image

'ദുബൈ സുരക്ഷിതം, കിംവദന്തികൾ വിശ്വസിക്കരുത്'; വ്യാജ വാർത്തകൾക്കെതിരെ കർശന മുന്നറിയിപ്പുമായി മീഡിയ ഓഫീസ്

uae
  •  2 days ago
No Image

എലത്തൂരിൽ ട്വിസ്റ്റ്: മൂന്ന് വട്ടം തുണച്ച ചിഹ്നം പിടിച്ചെടുത്ത് അജിത് പവാർ വിഭാഗം സ്ഥാനാർഥി; എ.കെ ശശീന്ദ്രന് കനത്ത തിരിച്ചടി

Kerala
  •  2 days ago
No Image

ഇനി ലണ്ടനും ന്യൂയോർക്കിനുമൊപ്പം; ലോകത്തെ മികച്ച സാമ്പത്തിക കേന്ദ്രങ്ങളിൽ വമ്പൻ കുതിപ്പുമായി ദുബൈ

uae
  •  2 days ago
No Image

ബിജെപി സീൽ പതിഞ്ഞ സർക്കുലർ: 'ഉദ്യോഗസ്ഥ പിഴവെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ല', തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

ഒമാനിൽ കനത്ത മഴ; വാദിയിൽ വാഹനം ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു

oman
  •  2 days ago
No Image

യുഎഇയിൽ കനത്ത മഴ; റോഡുകളിൽ നമ്പർ പ്ലേറ്റുകളുടെ നിര, നഷ്ടപ്പെട്ടവർ എന്തുചെയ്യണം? നടപടിക്രമങ്ങൾ അറിയാം

uae
  •  2 days ago
No Image

അബുദബിയിലെ ഇറാൻ ആക്രമണം: കൊല്ലപ്പെട്ടത് ഇന്ത്യൻ പൗരനും പാക് പൗരനും; ആകെ മരണം 11 ആയി

uae
  •  2 days ago
No Image

ഇന്ധനക്ഷാമം വെറും വ്യാജപ്രചാരണം; രാജ്യത്ത് 60 ദിവസത്തെ സ്റ്റോക്കുണ്ടെന്ന് കേന്ദ്ര സർക്കാർ

National
  •  2 days ago
No Image

പ്രതിസന്ധിയൊഴിഞ്ഞു; ഗ്ലാസല്ല, കോഴിക്കോട് സൗത്തില്‍ അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് ചിഹ്നം

Kerala
  •  2 days ago