HOME
DETAILS

കരിപ്പൂര്‍ വിമാനത്താവള റണ്‍വേ നവീകരണം അടുത്ത മാസം പുനഃരാരംഭിക്കും

  
backup
August 24, 2016 | 7:03 PM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3

കൊണ്ടോട്ടി: മഴ കുറഞ്ഞതിനാല്‍ കരിപ്പൂര്‍ വിമാനത്താവള റണ്‍വേ റീ-കാര്‍പ്പെറ്റിങ് പ്രവൃത്തികള്‍ സെപ്റ്റംബറില്‍ പുനഃരാരംഭിക്കാന്‍ തീരുമാനം. വേനല്‍മഴയെ തുടര്‍ന്നു മെയ് 15 ഓടെയാണ് റണ്‍വേ നവീകരണത്തിലെ ടാറിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയത്. നാലാംഘട്ട പ്രവൃത്തികളാണ് അടുത്തമാസം മുതല്‍ ആരംഭിക്കുന്നത്.

ഒക്ടോബര്‍ മാസത്തോടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ. പിന്നീട് വൈദ്യുതീകരണ പ്രവൃത്തികള്‍ നടത്തും. ഇതിനു ശേഷം എയര്‍പോര്‍ട്ട് അതോറിറ്റി ചെന്നൈ കാര്യാലയത്തിന് റണ്‍വേ നവീകരണ റിപ്പോര്‍ട്ട് നല്‍കും. ഇവര്‍ ഡല്‍ഹി കാര്യാലയത്തിന് കൈമാറുന്ന റിപ്പോര്‍ട്ട് പിന്നീട് ഡി.ജി.സി.എക്ക് കൈമാറും.

ഇവരുടെ പരിശോധനക്ക് ശേഷമായിരിക്കും റണ്‍വേ പൂര്‍ണമായും വിമാനങ്ങള്‍ക്ക് പറന്നിറങ്ങാന്‍ അനുമതി നല്‍കുക. ഡിസംബര്‍ പകുതിയോടെ റണ്‍വേ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനാവുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ. ജനാര്‍ദ്ദന്‍ പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിലാണ് റണ്‍വേ റീ-കാര്‍പ്പെറ്റിങ് പ്രവര്‍ത്തികള്‍ ആരംഭിച്ചത്. എന്നാല്‍ മെയ് ഒന്നുമുതല്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണവും ജൂണ്‍ മുതല്‍ ഉച്ചക്ക് 12 മുതല്‍ രാത്രി എട്ടുവരെ പ്രവൃത്തികള്‍ക്കായി റണ്‍വേ അടച്ചിടുകയും ചെയ്തിരുന്നു.
ഈ നിയന്ത്രണം ഇപ്പോഴും തുടരുന്നുണ്ടണ്ട്. രണ്ടണ്ടു മണിക്കൂര്‍ ടാറിങ് പ്രവൃത്തികളും ശേഷിക്കുന്ന ആറുമണിക്കൂര്‍ ടാറിങ് ഈര്‍പ്പമില്ലാതെ ഉറയ്ക്കാനുമാണ് അടച്ചിട്ടിരിക്കുന്നത്.

കാലവര്‍ഷം ജൂണില്‍ എത്തുമെന്ന കണക്കുകൂട്ടലില്‍ നവീകരണ പ്രവൃത്തികള്‍ നടത്തി വരികയായിരുന്നു. എന്നാല്‍ മെയില്‍ തന്നെ വേനല്‍ മഴ ശക്തമായതോടെ പ്രവൃത്തികള്‍ നേരത്തെ നിര്‍ത്തുകയായിരുന്നു. എന്നാല്‍ മണ്ണ് നിരത്തി മൂടുന്നതടക്കമുളള ജോലികള്‍ തുടരുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്ഷ്യം ഇറാന്റെ എണ്ണയെന്ന് സമ്മതിച്ച് ട്രംപ്; വെനിസ്വേലയാണ് മാതൃക,  ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും യു.എസ് പ്രസിഡന്റ് 

International
  •  13 days ago
No Image

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ക്രൂരത; 32-കാരിയെ തോക്കിൻമുനയിൽ നിർത്തി ബലാത്സംഗം ചെയ്ത കടയുടമ പിടിയിൽ

crime
  •  13 days ago
No Image

'ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക, എഫ്.സി.ആര്‍.ഐ ഭേദഗതി ബില്ലില്‍ നിന്ന് പിന്തിരിയണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി  

Kerala
  •  13 days ago
No Image

'ഇത് മോശമാണ് സി.എമ്മേ.. ദേശാഭിമാനിയുടേയും കൈരളിയുടേയും ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പോരാ..'; മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

Kerala
  •  13 days ago
No Image

കുവൈത്തിലെ ജലശുദ്ധീകരണ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി 

Kuwait
  •  13 days ago
No Image

പിണറായി- സതീശന്‍ സംവാദത്തിന് കളമൊരുങ്ങുന്നു; മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് സമയത്ത് താനെത്തുമെന്ന് വി.ഡി സതീശന്‍

Kerala
  •  13 days ago
No Image

സഖ്‌ലൈനെ സിക്സറിന് പറത്തി 300 കടന്ന മാന്ത്രിക നിമിഷം; ഇന്ത്യൻ ക്രിക്കറ്റിലെ ആ 'വീരു' ഗാഥയ്ക്ക് 22 വയസ് പിന്നിടുമ്പോൾ; In-Depth Story

Cricket
  •  13 days ago
No Image

25 കോടിയുടെ 'ഓൾറൗണ്ടർ' എന്തുകൊണ്ട് പന്തെറിയുന്നില്ല? രഹാനെയുടെ വിമർശനത്തിന് മറുപടിയുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ

Cricket
  •  13 days ago
No Image

സ്‌കൂളുകള്‍ക്കും കോടതികള്‍ക്കും നിരന്തരം ബോംബ് ഭീഷണി: മൈസൂര്‍ സ്വദേശി ശ്രീനിവാസ് അറസ്റ്റില്‍, മാനസിക പ്രശ്‌നമെന്ന് പൊലിസ് 

National
  •  13 days ago
No Image

വിധിയെഴുതാന്‍ ഇനി 10 നാള്‍: രാഹുല്‍ ഗാന്ധി ഇന്ന് പത്തനംതിട്ടയിലും കോട്ടയത്തും

Kerala
  •  13 days ago