HOME
DETAILS

കരിപ്പൂര്‍ വിമാനത്താവള റണ്‍വേ നവീകരണം അടുത്ത മാസം പുനഃരാരംഭിക്കും

  
backup
August 24, 2016 | 7:03 PM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3

കൊണ്ടോട്ടി: മഴ കുറഞ്ഞതിനാല്‍ കരിപ്പൂര്‍ വിമാനത്താവള റണ്‍വേ റീ-കാര്‍പ്പെറ്റിങ് പ്രവൃത്തികള്‍ സെപ്റ്റംബറില്‍ പുനഃരാരംഭിക്കാന്‍ തീരുമാനം. വേനല്‍മഴയെ തുടര്‍ന്നു മെയ് 15 ഓടെയാണ് റണ്‍വേ നവീകരണത്തിലെ ടാറിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയത്. നാലാംഘട്ട പ്രവൃത്തികളാണ് അടുത്തമാസം മുതല്‍ ആരംഭിക്കുന്നത്.

ഒക്ടോബര്‍ മാസത്തോടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ. പിന്നീട് വൈദ്യുതീകരണ പ്രവൃത്തികള്‍ നടത്തും. ഇതിനു ശേഷം എയര്‍പോര്‍ട്ട് അതോറിറ്റി ചെന്നൈ കാര്യാലയത്തിന് റണ്‍വേ നവീകരണ റിപ്പോര്‍ട്ട് നല്‍കും. ഇവര്‍ ഡല്‍ഹി കാര്യാലയത്തിന് കൈമാറുന്ന റിപ്പോര്‍ട്ട് പിന്നീട് ഡി.ജി.സി.എക്ക് കൈമാറും.

ഇവരുടെ പരിശോധനക്ക് ശേഷമായിരിക്കും റണ്‍വേ പൂര്‍ണമായും വിമാനങ്ങള്‍ക്ക് പറന്നിറങ്ങാന്‍ അനുമതി നല്‍കുക. ഡിസംബര്‍ പകുതിയോടെ റണ്‍വേ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനാവുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ. ജനാര്‍ദ്ദന്‍ പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിലാണ് റണ്‍വേ റീ-കാര്‍പ്പെറ്റിങ് പ്രവര്‍ത്തികള്‍ ആരംഭിച്ചത്. എന്നാല്‍ മെയ് ഒന്നുമുതല്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണവും ജൂണ്‍ മുതല്‍ ഉച്ചക്ക് 12 മുതല്‍ രാത്രി എട്ടുവരെ പ്രവൃത്തികള്‍ക്കായി റണ്‍വേ അടച്ചിടുകയും ചെയ്തിരുന്നു.
ഈ നിയന്ത്രണം ഇപ്പോഴും തുടരുന്നുണ്ടണ്ട്. രണ്ടണ്ടു മണിക്കൂര്‍ ടാറിങ് പ്രവൃത്തികളും ശേഷിക്കുന്ന ആറുമണിക്കൂര്‍ ടാറിങ് ഈര്‍പ്പമില്ലാതെ ഉറയ്ക്കാനുമാണ് അടച്ചിട്ടിരിക്കുന്നത്.

കാലവര്‍ഷം ജൂണില്‍ എത്തുമെന്ന കണക്കുകൂട്ടലില്‍ നവീകരണ പ്രവൃത്തികള്‍ നടത്തി വരികയായിരുന്നു. എന്നാല്‍ മെയില്‍ തന്നെ വേനല്‍ മഴ ശക്തമായതോടെ പ്രവൃത്തികള്‍ നേരത്തെ നിര്‍ത്തുകയായിരുന്നു. എന്നാല്‍ മണ്ണ് നിരത്തി മൂടുന്നതടക്കമുളള ജോലികള്‍ തുടരുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ എ.ഐ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത്; സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ബഹ്‌റൈന്റെ മുന്നറിയിപ്പ് 

bahrain
  •  12 days ago
No Image

മട്ടന്‍ വിഭവങ്ങളാണെന്ന് പറഞ്ഞ് ബീഫ് വിതരണം; ബെംഗളൂരുവില്‍ ഹോട്ടല്‍ അടച്ചുപൂട്ടി; രണ്ട് മലയാളികള്‍ പിടിയില്‍

National
  •  12 days ago
No Image

രേഖകളില്‍ കൃത്രിമം കാട്ടി ഖാദി ബോര്‍ഡില്‍ നിന്ന് 21 ലക്ഷം തട്ടി; മുന്‍ കാഷ്യര്‍ക്ക് 56 വര്‍ഷം തടവ് വിധിച്ച് കോടതി 

Kerala
  •  12 days ago
No Image

''മോദിജി, ചവിട്ടിയിരിക്കുന്ന ആ മണ്ണിൽ പോലും നിങ്ങളുടെ ക്രൂരത പറ്റിക്കിടക്കുന്നുണ്ട്''; സംവിധായിക ഐഷ സുൽത്താന

Kerala
  •  12 days ago
No Image

വിവാഹം മുടക്കുമെന്ന് ഭയം; പെണ്‍സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍ 

Kerala
  •  12 days ago
No Image

രാജ്യത്ത് ഗോവധ നിരോധനം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ 

National
  •  12 days ago
No Image

യുഎഇ ദേശീയ ഫുട്ബോൾ ടീമിൽ വൻ അഴിച്ചുപണി; മുഖ്യ പരിശീലകൻ കോസ്മിൻ ഒലാറോയുവിനെ പുറത്താക്കി

uae
  •  12 days ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോച്ചിന് 16 വര്‍ഷം കഠിന തടവ് 

Kerala
  •  12 days ago
No Image

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ 2026: ആഴ്‌സണലോ പിഎസ്ജിയോ? ഇൻസ്റ്റാഗ്രാം പോളുമായി ശൈഖ് ഹംദാൻ

uae
  •  12 days ago
No Image

എബോള വൈറസ് വ്യാപനം: പൊതുജനാരോഗ്യം സുരക്ഷിതമെന്ന് യുഎഇ; യാത്രക്കാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം

uae
  •  12 days ago