HOME
DETAILS

100 ലേറെ ചൈനീസ് ലോണ്‍ ആപ്പുകള്‍ വഴി 500 കോടിയോളം രൂപയുടെ തട്ടിപ്പ്; ഉപയോക്താക്കളുടെ വിവരങ്ങളും ചോര്‍ത്തി, 22 പേര്‍ അറസ്റ്റില്‍

  
Web Desk
August 21 2022 | 09:08 AM

national-up-gang-used-100-loan-apps-to-extort-%e2%82%b9-500-crore

ഡല്‍ഹി: ചൈനീസ് ലോണ്‍ ആപ്പ് വഴി 500 കോടി രൂപയോളം തട്ടിയെടുത്ത കേസില്‍ രാജ്യത്തുടനീളം 22 പേര്‍ അറസ്റ്റില്‍. 100 ലധികം ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചാണ് രാജ്യവ്യാപകമായി തട്ടിപ്പ് നടന്നത്. പണം തട്ടിയതിന് പുറമെ ഉപയോക്താക്കളുടെ വിവരങ്ങളും ചൈനയിലേക്ക് ചോര്‍ത്തിയതായി ഡല്‍ഹി പൊലീസ് അറിയിച്ചു. ചൈനയിലും ഹോങ്കോങ്ങിലുമുള്ള സെര്‍വറുകളിലേക്കാണ് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തത്.

രണ്ട് മാസത്തിലേറെയായി നടന്ന ഓപ്പറേഷന്റെ ഭാഗമായാണ് തട്ടിപ്പു സംഘാംഗങ്ങളെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തത്. കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഡല്‍ഹിയിലും അറസ്റ്റ് നടന്നത്.

ലഖ്‌നൗവിലെ ഒരു കോള്‍ സെന്റര്‍ കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് ആദ്യം ചെറിയ തുക വായ്പ നല്‍കും. ഉപയോക്താവ് ഡൗണ്‍ലോഡ് ചെയ്യുകയും ആപ്പിന് അനുമതി നല്‍കുകയും ചെയ്തുകഴിഞ്ഞാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ അവരുടെ അക്കൗണ്ടിലേക്ക് ലോണ്‍ തുക ക്രെഡിറ്റാകുമെന്ന് പൊലിസ് പറയുന്നു.പിന്നാലെ വിവിധ നമ്പറുകളില്‍ നിന്ന് സംഘം ഉപയോക്താക്കളെ വിളിച്ച് പണം ആവശ്യപ്പെടും. പണം തന്നില്ലെങ്കില്‍ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇതാണ് സംഘത്തിന്റെ രീതിയെന്നും ഡെപ്യൂട്ടി പൊലിസ് കമ്മീഷണര്‍ (ഐഎഫ്എസ്ഒ) കെപിഎസ് മല്‍ഹോത്ര പറഞ്ഞു. നാണക്കേടും പരിഹാസവും ഭയന്ന് പല ഉപയോക്താക്കളും അവര്‍ ആവശ്യപ്പെടുന്ന പണം നല്‍കും.

പണം ഹവാല വഴിയോ ക്രിപ്‌റ്റോകറന്‍സികളോ ആയി വാങ്ങിയാണ് ചൈനയിലേക്ക് അയച്ചതെന്നും പൊലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഘം ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിച്ചതായും ഓരോ അക്കൗണ്ടുകള്‍ക്കും പ്രതിദിനം ഒരു കോടിയിലധികം രൂപ ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. പ്രതികളില്‍ നിന്ന് 51 മൊബൈല്‍ ഫോണുകള്‍, 25 ഹാര്‍ഡ് ഡിസ്‌കുകള്‍, ഒമ്പത് ലാപ്‌ടോപ്പുകള്‍, 19 ഡെബിറ്റ് കാര്‍ഡുകള്‍/ക്രെഡിറ്റ് കാര്‍ഡുകള്‍, മൂന്ന് കാറുകളും 4 ലക്ഷം രൂപയും പൊലിസ് കണ്ടെടുത്തു.

ചൈനീസ് പൗരന്മാരുടെ നിര്‍ദേശപ്രകാരമാണ് റാക്കറ്റ് പ്രവര്‍ത്തിച്ചതെന്ന് അറസ്റ്റിലായവര്‍ പൊലിസിനോട് സമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്. ചൈനീസ് പൗരന്മാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമം നടക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു

National
  •  7 days ago
No Image

യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു:  ഫ്രാൻസിൽ വിമാനത്താവളം അടച്ചു;  സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ 

International
  •  7 days ago
No Image

തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ

Kerala
  •  7 days ago
No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  7 days ago
No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  7 days ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  7 days ago
No Image

ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

International
  •  7 days ago
No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  7 days ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  7 days ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  7 days ago