HOME
DETAILS

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി; നിയന്ത്രണം ഏഴാം മാസത്തിലേക്ക്

  
backup
November 01, 2023 | 6:44 AM

manipur-internet-ban-extended-till-nov-5-after-fresh-violence

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി; നിയന്ത്രണം ഏഴാം മാസത്തിലേക്ക്

ഇംഫാല്‍: വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി. നവംബര്‍ അഞ്ചുവരെയാണ് നിരോധനം നീട്ടിയത്. സാമൂഹിക വിരുദ്ധര്‍ ഹാനികരമായ സന്ദേശങ്ങളും ഫോട്ടോകളും വിഡിയോകളും പ്രചരിപ്പിക്കുന്നത് തടയാന്‍ എന്ന പേരില്‍ മണിപ്പൂര്‍ സര്‍ക്കാര്‍ ഏര്‍പെടുത്തിയ നിരോധനം ഇതോടെ ഏഴാം മാസത്തിലേക്ക് കടക്കുകയാണ്.

അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിരോധനം പിന്‍വലിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ് അടുത്തിടെ സൂചിപ്പിച്ചിരുന്നു. എന്നാല്‍, അതിനുപിന്നാലെ ഇന്റര്‍നെറ്റ് നിരോധനം ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടുതവണ നീട്ടുകയാണ് ആഭ്യന്തര വകുപ്പ് ചെയ്തത്.

ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ചിത്രങ്ങള്‍, വിദ്വേഷ പ്രസംഗങ്ങള്‍, വിദ്വേഷ വിഡിയോകള്‍ എന്നിവ പ്രചരിപ്പിക്കുന്നതിന് ചില സാമൂഹിക വിരുദ്ധര്‍ സോഷ്യല്‍ മീഡിയ വ്യാപകമായി ഉപയോഗിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് നിരോധനമെന്ന് ആഭ്യന്തര വകുപ്പ് പറയുന്നു. കേന്ദ്ര സുരക്ഷാ സേനയെ വിന്യസിച്ചതിനെതിരെ പൊതുജന പ്രതിഷേധം, വിവിധ പ്രാദേശിക ക്ലബ്ബുകളിലും ബ്ലോക്ക് തലങ്ങളിലും യോഗം ചേരല്‍, ജനപ്രതിനിധികളെയും വിവിധ സംഘടന നേതാക്കളെയും ആക്രമിക്കാനുള്ള ശ്രമം എന്നിവ ഇപ്പോഴും നടക്കുന്നുണ്ടെന്ന് ഡി.ജി.പി ഒക്ടോബര്‍ 30 ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

മണിപ്പൂരില്‍ കലാപം തുടങ്ങിയ മെയ് മൂന്നിനാണ് നെറ്റ് നിരോധിച്ചത്. ഇത് നീക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബറില്‍ വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിനിറങ്ങിയിരുന്നു. തുടര്‍ന്ന്, 143 ദിവസങ്ങള്‍ക്ക് ശേഷം നിരോധനം നീക്കിയെങ്കിലും രണ്ട് വിദ്യാര്‍ഥികളുടെ മൃതദേഹത്തിന്റെ ഫോട്ടോ പ്രചരിച്ചതോടെ രണ്ട് ദിവസത്തിന് ശേഷം സെപ്തംബര്‍ 26 ന് വീണ്ടും നിരോധിച്ചു.

അതിനിടെ കഴിഞ്ഞ ദിവസം മണിപ്പൂരില്‍ ഒരു പൊലിസുകാരനെ തീവ്രവാദികള്‍ വെടിവച്ചു കൊന്നിരുന്നു. ഇന്നലെ ഇന്ത്യമ്യാന്‍മര്‍ അതിര്‍ത്തിയായ മൊറെയില്‍ ചിങ്ങ്തം ആനന്ദ് (52) നെയാണ് ആയുധധാരികള്‍ കൊലപ്പെടുത്തിയത്. സമാധാന ശ്രമങ്ങള്‍ക്കായി പ്രത്യേകം നിയോഗിക്കപ്പെട്ട സേനയിലെ അംഗമാണ് കൊല്ലപ്പെട്ടത്.

കുക്കി മെയ്തി സംഘര്‍ഷം നിലനില്‍ക്കുന്ന മൊറെയില്‍ നൂറുകണക്കിന് സൈനികരെയാണ് സമാധാനപാലനത്തിനായി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. പൊലിസ് ഉദ്യോഗസ്ഥന്റെ മരണത്തെ തുടര്‍ന്ന് കൂടുതല്‍ സൈന്യത്തെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. വെടിവച്ചവരെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ മൊറെയില്‍ പ്രകടനം നടത്തി.

കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ കുടുംബത്തിന് 50 ലക്ഷം രൂപയും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ് പറഞ്ഞു.കൊലപാതകത്തിന് പിന്നില്‍ കുക്കി തീവ്രവാദികളാണെന്ന് മെയ്തി സംഘടനകള്‍ ആരോപിച്ചു. എന്നാല്‍ മൊറെയില്‍ സായുധ സൈന്യത്തെ വിന്യസിച്ച് തങ്ങളുടെ സ്വതന്ത്ര ജീവിതം ഇല്ലാതാക്കിയതായും ഉടന്‍ ഇവരെ പിന്‍വലിക്കണമെന്നും കുക്കി സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കന്‍ വിഭാഗത്തില്‍പെട്ട പാമ്പ് കടിച്ചു, ആന്റി വെനം കിട്ടിയില്ല; കൊണ്ടോട്ടിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

Kerala
  •  7 days ago
No Image

ധവളപത്രം ഉമ്മാക്കിയല്ല, 10 വര്‍ഷത്തെ ധനദുര്‍വിനിയോഗത്തിന്റെ കണ്ണാടി; പ്രതിപക്ഷത്തിന് മറുപടിയുമായി വി.ഡി സതീശന്‍

Kerala
  •  7 days ago
No Image

മുണ്ടത്തിക്കോട് അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം രൂപ ധനസഹായം

Kerala
  •  7 days ago
No Image

കാലവര്‍ഷം കേരളത്തിലെത്തി; സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്; ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  7 days ago
No Image

വീട്ടമ്മയെ മക്കളുടെ മുന്നില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Kerala
  •  7 days ago
No Image

മലയിടംതുരത്ത് ഉന്നതിയിലെ കുടിയൊഴിപ്പിക്കല്‍; നടപടികള്‍ ജൂണ്‍ 16 വരെ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി

Kerala
  •  7 days ago
No Image

ഔദ്യോഗിക രഹസ്യരേഖ പുറത്തുകൊടുത്തെന്ന് പ്രതിപക്ഷം, തള്ളി മുഖ്യമന്ത്രി; ധവളപത്രം നിയമസഭയില്‍ വച്ചതിനു പിന്നാലെ ബഹളം

Kerala
  •  7 days ago
No Image

ഇടതുവൃക്കയ്ക്ക് പകരം ശസ്ത്രക്രിയ ചെയ്തത് വലതുവൃക്കയില്‍; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി

Kerala
  •  7 days ago
No Image

കേരളത്തില്‍ ഗുരുതര ധനപ്രതിസന്ധി; കടബാധ്യത 5.07 ലക്ഷം കോടി, ധവളപത്രം നിയമസഭയില്‍

Kerala
  •  7 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍ 

Kerala
  •  7 days ago