HOME
DETAILS

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി; നിയന്ത്രണം ഏഴാം മാസത്തിലേക്ക്

  
backup
November 01, 2023 | 6:44 AM

manipur-internet-ban-extended-till-nov-5-after-fresh-violence

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി; നിയന്ത്രണം ഏഴാം മാസത്തിലേക്ക്

ഇംഫാല്‍: വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി. നവംബര്‍ അഞ്ചുവരെയാണ് നിരോധനം നീട്ടിയത്. സാമൂഹിക വിരുദ്ധര്‍ ഹാനികരമായ സന്ദേശങ്ങളും ഫോട്ടോകളും വിഡിയോകളും പ്രചരിപ്പിക്കുന്നത് തടയാന്‍ എന്ന പേരില്‍ മണിപ്പൂര്‍ സര്‍ക്കാര്‍ ഏര്‍പെടുത്തിയ നിരോധനം ഇതോടെ ഏഴാം മാസത്തിലേക്ക് കടക്കുകയാണ്.

അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിരോധനം പിന്‍വലിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ് അടുത്തിടെ സൂചിപ്പിച്ചിരുന്നു. എന്നാല്‍, അതിനുപിന്നാലെ ഇന്റര്‍നെറ്റ് നിരോധനം ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടുതവണ നീട്ടുകയാണ് ആഭ്യന്തര വകുപ്പ് ചെയ്തത്.

ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ചിത്രങ്ങള്‍, വിദ്വേഷ പ്രസംഗങ്ങള്‍, വിദ്വേഷ വിഡിയോകള്‍ എന്നിവ പ്രചരിപ്പിക്കുന്നതിന് ചില സാമൂഹിക വിരുദ്ധര്‍ സോഷ്യല്‍ മീഡിയ വ്യാപകമായി ഉപയോഗിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് നിരോധനമെന്ന് ആഭ്യന്തര വകുപ്പ് പറയുന്നു. കേന്ദ്ര സുരക്ഷാ സേനയെ വിന്യസിച്ചതിനെതിരെ പൊതുജന പ്രതിഷേധം, വിവിധ പ്രാദേശിക ക്ലബ്ബുകളിലും ബ്ലോക്ക് തലങ്ങളിലും യോഗം ചേരല്‍, ജനപ്രതിനിധികളെയും വിവിധ സംഘടന നേതാക്കളെയും ആക്രമിക്കാനുള്ള ശ്രമം എന്നിവ ഇപ്പോഴും നടക്കുന്നുണ്ടെന്ന് ഡി.ജി.പി ഒക്ടോബര്‍ 30 ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

മണിപ്പൂരില്‍ കലാപം തുടങ്ങിയ മെയ് മൂന്നിനാണ് നെറ്റ് നിരോധിച്ചത്. ഇത് നീക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബറില്‍ വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിനിറങ്ങിയിരുന്നു. തുടര്‍ന്ന്, 143 ദിവസങ്ങള്‍ക്ക് ശേഷം നിരോധനം നീക്കിയെങ്കിലും രണ്ട് വിദ്യാര്‍ഥികളുടെ മൃതദേഹത്തിന്റെ ഫോട്ടോ പ്രചരിച്ചതോടെ രണ്ട് ദിവസത്തിന് ശേഷം സെപ്തംബര്‍ 26 ന് വീണ്ടും നിരോധിച്ചു.

അതിനിടെ കഴിഞ്ഞ ദിവസം മണിപ്പൂരില്‍ ഒരു പൊലിസുകാരനെ തീവ്രവാദികള്‍ വെടിവച്ചു കൊന്നിരുന്നു. ഇന്നലെ ഇന്ത്യമ്യാന്‍മര്‍ അതിര്‍ത്തിയായ മൊറെയില്‍ ചിങ്ങ്തം ആനന്ദ് (52) നെയാണ് ആയുധധാരികള്‍ കൊലപ്പെടുത്തിയത്. സമാധാന ശ്രമങ്ങള്‍ക്കായി പ്രത്യേകം നിയോഗിക്കപ്പെട്ട സേനയിലെ അംഗമാണ് കൊല്ലപ്പെട്ടത്.

കുക്കി മെയ്തി സംഘര്‍ഷം നിലനില്‍ക്കുന്ന മൊറെയില്‍ നൂറുകണക്കിന് സൈനികരെയാണ് സമാധാനപാലനത്തിനായി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. പൊലിസ് ഉദ്യോഗസ്ഥന്റെ മരണത്തെ തുടര്‍ന്ന് കൂടുതല്‍ സൈന്യത്തെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. വെടിവച്ചവരെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ മൊറെയില്‍ പ്രകടനം നടത്തി.

കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ കുടുംബത്തിന് 50 ലക്ഷം രൂപയും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ് പറഞ്ഞു.കൊലപാതകത്തിന് പിന്നില്‍ കുക്കി തീവ്രവാദികളാണെന്ന് മെയ്തി സംഘടനകള്‍ ആരോപിച്ചു. എന്നാല്‍ മൊറെയില്‍ സായുധ സൈന്യത്തെ വിന്യസിച്ച് തങ്ങളുടെ സ്വതന്ത്ര ജീവിതം ഇല്ലാതാക്കിയതായും ഉടന്‍ ഇവരെ പിന്‍വലിക്കണമെന്നും കുക്കി സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ദേഹത്ത് ഇരുപതോളം മുറിവ്

Kerala
  •  2 minutes ago
No Image

മമ്മൂട്ടി മികച്ച നടന്‍; ആസിഫ് അലിക്ക് പ്രത്യേക ജൂറി പരാമര്‍ശം; സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Kerala
  •  12 minutes ago
No Image

35,000 അടി ഉയരത്തിൽ അതിവേഗ വൈഫൈ; ചരിത്രം സൃഷ്ടിച്ച് സഊദിയ എയർലൈൻസ്

Saudi-arabia
  •  40 minutes ago
No Image

ഷാർജയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ കുതിപ്പ്; എമിറേറ്റിൽ വാടകയ്ക്ക് താമസിക്കാനും വീട് വാങ്ങാനും പറ്റിയ പ്രദേശങ്ങൾ ഇവ

uae
  •  an hour ago
No Image

മൂന്നാറില്‍ വിനോദസഞ്ചാരിക്ക് ദുരനുഭവം ഉണ്ടായ സംഭവത്തില്‍ രണ്ട് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  an hour ago
No Image

ആഭ്യന്തര കലാപം രൂക്ഷം; ഈ രാജ്യത്തേക്കുള്ള സർവീസുകൾ റദ്ദാക്കി എമിറേറ്റ്സ്

uae
  •  an hour ago
No Image

ദോഹയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

qatar
  •  2 hours ago
No Image

കള്ളപ്പണം വെളുപ്പിക്കൽ: അനിൽ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

National
  •  3 hours ago
No Image

23 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; കിരീടം നഷ്ടമായ മത്സരത്തിലും ഇതിഹാസമായി ലോറ

Cricket
  •  3 hours ago
No Image

മെസി 'വീണ്ടും' കേരളത്തിലേക്ക്; അര്‍ജന്റീന ടീമിന്റെ മെയില്‍ ലഭിച്ചെന്ന് കായിക മന്ത്രിയുടെ അവകാശവാദം

Kerala
  •  4 hours ago