HOME
DETAILS

ഗസ്സയില്‍ ഓരോ 10 മിനുട്ടിലും ബോംബ് വീഴുന്നു; ഇവിടെ സുരക്ഷിത പ്രദേശം എന്നൊന്നില്ലെന്നും യുനിസെഫ്

  
backup
December 05, 2023 | 9:39 AM

they-are-not-safe-and-they-know-it-unicef-spokesperson-details-situation-in-gaza

ഗസ്സയില്‍ ഓരോ 10 മിനുട്ടിലും ബോംബ് വീഴുന്നു; ഇവിടെ സുരക്ഷിത പ്രദേശം എന്നൊന്നില്ലെന്നും യുനിസെഫ്

ഗസ്സ: ഒരിഞ്ചു പോലും 'സുരക്ഷിത' പ്രദേശം ശേഷിക്കാത്ത സ്ഥലമാണ് ഗസ്സയെന്ന് യുനിസെഫ്. ഗസ്സയിലെ 'സുരക്ഷിത' പ്രദേശത്തുനിന്ന് ജനങ്ങള്‍ ഒഴിയണമെന്ന നിര്‍ദേശവുമായി വീണ്ടും ഇസ്‌റാഈല്‍ സൈന്യം എത്തിയതിന് പിന്നാലെയാണ് യുനിസെഫിന്റെ പ്രതികരണം. ഗസ്സയിലെവിടെയും സുരക്ഷിത പ്രദേശമില്ലെന്നും ഓരോ 10 മിനുട്ടിലും ബോംബ് വീഴുന്നുവെന്നും യുനിസെഫ് മേധാവി പ്രതികരിച്ചു. യു.എസ് കര്‍ശന നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ഇസ്‌റാഈല്‍ സേന ട്വിറ്ററില്‍ ഗസ്സക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ഗസ്സയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഇസ്‌റാഈലിന്റെ ഉത്തരവാദിത്വമാണെന്നായിരുന്നു യു.എസിന്റെ നിലപാട്. എന്നാല്‍ ഇസ്‌റാഈല്‍ സൈന്യം പറയുന്ന സുരക്ഷിതസ്ഥലം ഏതാണെന്ന് ഗസ്സക്കാര്‍ ചോദിക്കുന്നു. തെക്കന്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഖാന്‍ യൂനിസും റഫയും പൂര്‍ണമായും തകര്‍ത്ത നിലയിലാണ്.

ഗസ്സ കുഞ്ഞുങ്ങള്‍ക്ക് ജീവിക്കാന്‍ ഏറ്റവും അപകടം പിടിച്ച സ്ഥലം
ലോകത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ജീവിക്കാന്‍ ഏറ്റവും അപകടംപിടിച്ച സ്ഥലമാണ് ഗസ്സയെന്ന് യു.എന്‍ ചില്‍ഡ്രന്‍സ് ഫണ്ട് എക്‌സിക്യുട്ടീവ് ഡയരക്ടര്‍ കാതറിന്‍ റസ്സല്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 2.3 ദശലക്ഷമുള്ള ഗസ്സയിലെ ജനസംഖ്യയുടെ പകുതിയോളം പേരും 18 വയസിന് താഴെയുള്ളവരാണ്. ഇവരില്‍ പലരും 2008 മുതലായി അഞ്ച് ഇസ്‌റാഈലി അതിക്രമമെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടെന്നും അല്‍ ജസീറ ചൂണ്ടിക്കാട്ടി. ഒക്‌ടോബര്‍ ഏഴിന് ഇസ്‌റാഈല്‍ ക്രൂരത തീവ്രമാകുന്നതിനു മുമ്പ്, ഫലസ്തീനിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ പഠനത്തില്‍ അഞ്ചു മുതല്‍ 17 വരെയുള്ള കുട്ടികളില്‍ 13 ശതമാനം പേര്‍ ഉത്കണ്ഠ അനുഭവിക്കുന്നതായി കണ്ടെത്തിയിരുന്നു. യുദ്ധം രൂക്ഷമായതോടെ ഈ കണക്കുകളില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ടാകാമെന്ന് പഠനം വ്യക്തമാക്കുന്നു.

1967 മുതല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലും ഗസ്സയിലും കൊല്ലപ്പെട്ട എണ്ണത്തേക്കാള്‍ ഇരട്ടിയിലധികം കുഞ്ഞുങ്ങളെ ഇസ്‌റാഈല്‍ സൈന്യം ഒക്ടോബറില്‍ ഗസ്സയില്‍ കൊന്നതായി ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷനല്‍ ഫലസ്തീന്‍ എന്ന സംഘടന നവംബര്‍ ആദ്യത്തില്‍ പറഞ്ഞിരുന്നു.

അതേസമയം, കരയുദ്ധം തെക്കന്‍ ഗസ്സയിലേക്ക് വ്യാപിക്കാനുള്ള ശ്രമത്തിലാണ് ഇസ്‌റാഈല്‍. നിരവധി ഇസ്‌റാഈല്‍ യുദ്ധടാങ്കുകള്‍ തെക്കന്‍ നഗരമായ ഖാന്‍ യൂനിസിനെ ലക്ഷ്യമാക്കി നിങ്ങുന്നുണ്ടെന്ന് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌റാഈല്‍ തെക്കന്‍ ഗസ്സയിലും കരയാക്രമണം ശക്തിപ്പെടുത്തിയാല്‍ ഫലസ്തീനികള്‍ക്ക് സുരക്ഷിത ഇടങ്ങള്‍ ഇല്ലാത്ത സാഹചര്യംവരും. കഴിഞ്ഞ ദിവസം ഇവിടങ്ങളില്‍ വ്യാപകമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കരയാക്രമണവും ശക്തമാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്. നാന്നൂറിലേറെ കേന്ദ്രങ്ങള്‍ ഇസ്‌റാഈല്‍ ബോംബിട്ട് തകര്‍ത്തിട്ടുണ്ട്.

അതിനിടെ ഹമാസില്‍ നിന്ന് ശക്തമായ തിരിച്ചടിയും ഇസ്‌റാഈല്‍ നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസം 60 ഇസ്‌റാഈല്‍ സൈനികരെ വധിച്ചതായി ഹമാസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെ അഞ്ചു പേരുടെ മരണം സ്ഥിരീകരിച്ച് ഇസ്‌റാഈല്‍ സൈന്യം പ്രസ്താവന ഇറക്കി. വടക്കന്‍ ഗസ്സയില്‍ മൂന്നു ഇസ്‌റാഈല്‍ ട്രൂപ്പ് കമാന്‍ഡര്‍മാര്‍ ഇന്നലെ കൊല്ലപ്പെട്ടു. ഇതോടെ ഗസ്സയില്‍ കൊല്ലപ്പെട്ട ഇസ്‌റാഈല്‍ സൈനികരുടെ എണ്ണം 75 ആയി. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തില്‍ കൊലപ്പെടുത്തിയവരുടേതടക്കം 401 ഇസ്‌റാഈല്‍ സൈനികരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഗസ്സയില്‍ കഴിഞ്ഞദിവസം ഹമാസുമായുള്ള ഏറ്റുമുട്ടലില്‍ ഇസ്‌റാഈല്‍ സൈന്യത്തിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

അതിനിടെ, ഇസ്‌റാഈലില്‍ ഹമാസിന്റെ ആക്രമണം തുടരുകയാണ്. ഗസ്സ അതിര്‍ത്തിയില്‍ പലയിടങ്ങളിലായി റോക്കറ്റ് മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി. മധ്യ ഇസ്‌റാഈലിലും റോക്കറ്റ് സൈറണ്‍ കേള്‍ക്കാമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റമത് ഗന്‍, കിര്‍യാത് ഒനൊ, സാവ്‌യോണ്‍, യെഹുദ് മോണ്‍സണ്‍ എന്ന യഹൂദ ടൗണുകളിലും ഹമാസിന്റെ റോക്കറ്റ് ആക്രമണമുണ്ടായി. പെത്ഹാ തിക്‌വ, മാസ്, ഗെനെയ് തിക്‌വ, ഗാത് റിമോണ്‍, ഗിവാത് ഹഷ്‌ലോഷ എന്നിവിടങ്ങളിലും റോക്കറ്റ് സൈറണ്‍ കേട്ടുവെന്ന് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌റാഈല്‍ ലബനാന്‍ അതിര്‍ത്തിയിലും റോക്കറ്റ് സൈറണ്‍ കേട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ ഫിറ്റ്‌നസ് ചലഞ്ച്; വിജയിക്കുന്ന ഇക്കൂട്ടർക്ക് സൗജന്യ വിമാനയാത്ര; വമ്പൻ പ്രഖ്യാപനവുമായി എമിറേറ്റസ്

uae
  •  7 days ago
No Image

കുടുംബ തര്‍ക്കം; യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊന്നു

National
  •  7 days ago
No Image

ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവം: കേസിൽ നിർണ്ണായകമായി സിസിടിവി ദൃശ്യങ്ങൾ; ചവിട്ടിയിടുന്നത് വ്യക്തം

Kerala
  •  7 days ago
No Image

രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ വിമർശിച്ച് തരൂർ; അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കമാൻഡ്

National
  •  7 days ago
No Image

ചരിത്രമെഴുതാൻ റിയാദ്; ഈ വർഷത്തെ UNWTO ജനറൽ അസംബ്ലിക്ക് ആതിഥേയത്വം വഹിക്കും

uae
  •  7 days ago
No Image

ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പ്; ഒരുപടി മുന്നില്‍ മംദാനി; ഹാലിളകി ട്രംപ്

International
  •  7 days ago
No Image

അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ് കുടുംബം ആശുപത്രിയിൽ; മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് 'അമ്മ'യായി കോൺഗ്രസ് വനിതാ നേതാവ്

National
  •  7 days ago
No Image

എന്തുകൊണ്ടാണ് ദുബൈയിൽ ഇത്രയധികം കീറ്റ ഫുഡ് ഡെലിവറി റൈഡർമാരുള്ളതെന്നറിയാമോ?

uae
  •  7 days ago
No Image

കോട്ടയത്ത് അതിർത്തി തർക്കത്തെ തുടർന്ന് ആക്രമണം: വീട്ടമ്മയുടെയും മകളുടെയും മുഖത്ത് അയൽവാസി കീടനാശിനി സ്പ്രേ ചെയ്തു

Kerala
  •  7 days ago
No Image

സ്വാതന്ത്ര സമരത്തില്‍ പങ്കെടുക്കാത്ത വിഡ്ഢികളാണ് എസ്.ഐ.ആറിന് പിന്നില്‍; കൊല്‍ക്കത്തയില്‍ കൂറ്റന്‍ റാലി സംഘടിപ്പിച്ച് മമത 

National
  •  7 days ago