
ഗസ്സയില്‍ ഓരോ 10 മിനുട്ടിലും ബോംബ് വീഴുന്നു; ഇവിടെ സുരക്ഷിത പ്രദേശം എന്നൊന്നില്ലെന്നും യുനിസെഫ്
ഗസ്സയില്‍ ഓരോ 10 മിനുട്ടിലും ബോംബ് വീഴുന്നു; ഇവിടെ സുരക്ഷിത പ്രദേശം എന്നൊന്നില്ലെന്നും യുനിസെഫ്
ഗസ്സ: ഒരിഞ്ചു പോലും 'സുരക്ഷിത' പ്രദേശം ശേഷിക്കാത്ത സ്ഥലമാണ് ഗസ്സയെന്ന് യുനിസെഫ്. ഗസ്സയിലെ 'സുരക്ഷിത' പ്രദേശത്തുനിന്ന് ജനങ്ങള്‍ ഒഴിയണമെന്ന നിര്‍ദേശവുമായി വീണ്ടും ഇസ്‌റാഈല്‍ സൈന്യം എത്തിയതിന് പിന്നാലെയാണ് യുനിസെഫിന്റെ പ്രതികരണം. ഗസ്സയിലെവിടെയും സുരക്ഷിത പ്രദേശമില്ലെന്നും ഓരോ 10 മിനുട്ടിലും ബോംബ് വീഴുന്നുവെന്നും യുനിസെഫ് മേധാവി പ്രതികരിച്ചു. യു.എസ് കര്‍ശന നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ഇസ്‌റാഈല്‍ സേന ട്വിറ്ററില്‍ ഗസ്സക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഗസ്സയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഇസ്‌റാഈലിന്റെ ഉത്തരവാദിത്വമാണെന്നായിരുന്നു യു.എസിന്റെ നിലപാട്. എന്നാല്‍ ഇസ്‌റാഈല്‍ സൈന്യം പറയുന്ന സുരക്ഷിതസ്ഥലം ഏതാണെന്ന് ഗസ്സക്കാര്‍ ചോദിക്കുന്നു. തെക്കന്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഖാന്‍ യൂനിസും റഫയും പൂര്‍ണമായും തകര്‍ത്ത നിലയിലാണ്.
ഗസ്സ കുഞ്ഞുങ്ങള്‍ക്ക് ജീവിക്കാന്‍ ഏറ്റവും അപകടം പിടിച്ച സ്ഥലം
ലോകത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ജീവിക്കാന്‍ ഏറ്റവും അപകടംപിടിച്ച സ്ഥലമാണ് ഗസ്സയെന്ന് യു.എന്‍ ചില്‍ഡ്രന്‍സ് ഫണ്ട് എക്‌സിക്യുട്ടീവ് ഡയരക്ടര്‍ കാതറിന്‍ റസ്സല്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 2.3 ദശലക്ഷമുള്ള ഗസ്സയിലെ ജനസംഖ്യയുടെ പകുതിയോളം പേരും 18 വയസിന് താഴെയുള്ളവരാണ്. ഇവരില്‍ പലരും 2008 മുതലായി അഞ്ച് ഇസ്‌റാഈലി അതിക്രമമെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടെന്നും അല്‍ ജസീറ ചൂണ്ടിക്കാട്ടി. ഒക്‌ടോബര്‍ ഏഴിന് ഇസ്‌റാഈല്‍ ക്രൂരത തീവ്രമാകുന്നതിനു മുമ്പ്, ഫലസ്തീനിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ പഠനത്തില്‍ അഞ്ചു മുതല്‍ 17 വരെയുള്ള കുട്ടികളില്‍ 13 ശതമാനം പേര്‍ ഉത്കണ്ഠ അനുഭവിക്കുന്നതായി കണ്ടെത്തിയിരുന്നു. യുദ്ധം രൂക്ഷമായതോടെ ഈ കണക്കുകളില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ടാകാമെന്ന് പഠനം വ്യക്തമാക്കുന്നു.
1967 മുതല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലും ഗസ്സയിലും കൊല്ലപ്പെട്ട എണ്ണത്തേക്കാള്‍ ഇരട്ടിയിലധികം കുഞ്ഞുങ്ങളെ ഇസ്‌റാഈല്‍ സൈന്യം ഒക്ടോബറില്‍ ഗസ്സയില്‍ കൊന്നതായി ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷനല്‍ ഫലസ്തീന്‍ എന്ന സംഘടന നവംബര്‍ ആദ്യത്തില്‍ പറഞ്ഞിരുന്നു.
അതേസമയം, കരയുദ്ധം തെക്കന്‍ ഗസ്സയിലേക്ക് വ്യാപിക്കാനുള്ള ശ്രമത്തിലാണ് ഇസ്‌റാഈല്‍. നിരവധി ഇസ്‌റാഈല്‍ യുദ്ധടാങ്കുകള്‍ തെക്കന്‍ നഗരമായ ഖാന്‍ യൂനിസിനെ ലക്ഷ്യമാക്കി നിങ്ങുന്നുണ്ടെന്ന് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌റാഈല്‍ തെക്കന്‍ ഗസ്സയിലും കരയാക്രമണം ശക്തിപ്പെടുത്തിയാല്‍ ഫലസ്തീനികള്‍ക്ക് സുരക്ഷിത ഇടങ്ങള്‍ ഇല്ലാത്ത സാഹചര്യംവരും. കഴിഞ്ഞ ദിവസം ഇവിടങ്ങളില്‍ വ്യാപകമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കരയാക്രമണവും ശക്തമാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്. നാന്നൂറിലേറെ കേന്ദ്രങ്ങള്‍ ഇസ്‌റാഈല്‍ ബോംബിട്ട് തകര്‍ത്തിട്ടുണ്ട്.
അതിനിടെ ഹമാസില്‍ നിന്ന് ശക്തമായ തിരിച്ചടിയും ഇസ്‌റാഈല്‍ നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസം 60 ഇസ്‌റാഈല്‍ സൈനികരെ വധിച്ചതായി ഹമാസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെ അഞ്ചു പേരുടെ മരണം സ്ഥിരീകരിച്ച് ഇസ്‌റാഈല്‍ സൈന്യം പ്രസ്താവന ഇറക്കി. വടക്കന്‍ ഗസ്സയില്‍ മൂന്നു ഇസ്‌റാഈല്‍ ട്രൂപ്പ് കമാന്‍ഡര്‍മാര്‍ ഇന്നലെ കൊല്ലപ്പെട്ടു. ഇതോടെ ഗസ്സയില്‍ കൊല്ലപ്പെട്ട ഇസ്‌റാഈല്‍ സൈനികരുടെ എണ്ണം 75 ആയി. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തില്‍ കൊലപ്പെടുത്തിയവരുടേതടക്കം 401 ഇസ്‌റാഈല്‍ സൈനികരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഗസ്സയില്‍ കഴിഞ്ഞദിവസം ഹമാസുമായുള്ള ഏറ്റുമുട്ടലില്‍ ഇസ്‌റാഈല്‍ സൈന്യത്തിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
അതിനിടെ, ഇസ്‌റാഈലില്‍ ഹമാസിന്റെ ആക്രമണം തുടരുകയാണ്. ഗസ്സ അതിര്‍ത്തിയില്‍ പലയിടങ്ങളിലായി റോക്കറ്റ് മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി. മധ്യ ഇസ്‌റാഈലിലും റോക്കറ്റ് സൈറണ്‍ കേള്‍ക്കാമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റമത് ഗന്‍, കിര്‍യാത് ഒനൊ, സാവ്‌യോണ്‍, യെഹുദ് മോണ്‍സണ്‍ എന്ന യഹൂദ ടൗണുകളിലും ഹമാസിന്റെ റോക്കറ്റ് ആക്രമണമുണ്ടായി. പെത്ഹാ തിക്‌വ, മാസ്, ഗെനെയ് തിക്‌വ, ഗാത് റിമോണ്‍, ഗിവാത് ഹഷ്‌ലോഷ എന്നിവിടങ്ങളിലും റോക്കറ്റ് സൈറണ്‍ കേട്ടുവെന്ന് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌റാഈല്‍ ലബനാന്‍ അതിര്‍ത്തിയിലും റോക്കറ്റ് സൈറണ്‍ കേട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി
International
• 7 days ago
ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്
Cricket
• 7 days ago
ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്
National
• 7 days ago
ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ
Kerala
• 7 days ago
ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ
Cricket
• 7 days ago
സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി
Kerala
• 7 days ago
വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു
National
• 7 days ago
ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം
Cricket
• 7 days ago
കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്
Kerala
• 7 days ago
ഗസ്സക്ക് ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത
National
• 7 days ago
രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറഞ്ഞ് ആദായനികുതി വകുപ്പ്
National
• 7 days ago
ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു
Cricket
• 7 days ago
ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു
National
• 7 days ago
തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ
uae
• 7 days ago
രോഹിത്തും കോഹ്ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി
Cricket
• 7 days ago
'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്
Kerala
• 7 days ago
വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികക്ക് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ
Kerala
• 7 days ago
ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ
Saudi-arabia
• 7 days ago
സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ
National
• 7 days ago
മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല
Kerala
• 7 days ago
ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്
Cricket
• 7 days ago