HOME
DETAILS

പ്രളയബാധിതർക്ക് സഹായ ഹസ്തവുമായി ദുബൈ സർക്കാർ ; പാർപ്പിടവും ഭക്ഷണവും സൗകര്യങ്ങളും സൗജന്യം

  
Web Desk
April 22, 2024 | 2:43 PM

Dubai government with a helping hand to the flood victims; Accommodation, food and facilities are free

ദുബൈ:ദുബൈയിലെ പ്രളയത്തിൽ ഭവനരഹിതരായ താമസക്കാർക്ക് സൗജന്യമായി താൽക്കാലിക താമസവും ഭക്ഷണവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാൻ ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. മഴക്കെടുതികളിൽ പ്രയാസപ്പെടുന്ന സ്വദേശികൾക്കും വിദേശികൾക്കും ദുബൈ സർക്കാരിന്റെ പിന്തുണ ഉണ്ടാകും. നടപടികളുടെ പുരോഗതി വ്യക്തിപരമായി നിരീക്ഷിക്കും. പൗരന്മാരുടെ ക്ഷേമത്തിനാണ് മുൻഗണനയെന്നും ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.

കെട്ടിട നിർമാതാക്കൾ, കമ്പനികൾ എന്നിവയാണ് താമസക്കാർക്ക് ബദൽ സംവിധാനവും ഭക്ഷണവും നൽകേണ്ടത്. കയറി നശിച്ച കെട്ടിടം ശുചീകരിക്കേണ്ടതും കെട്ടിട ഉടമകളാണ്. ഇതിനായി താമസക്കാരിൽനിന്ന് അധിക തുക ഈടാക്കരുത്. കെട്ടിടം ശുചീകരിച്ച് അണുവിമുക്തമാക്കിയ ശേഷമേ താമസക്കാരെ പ്രവേശിപ്പിക്കാവൂ. വെള്ളക്കെട്ടിനെ തുടർന്ന് കെട്ടിടത്തിൻ്റെ സുരക്ഷ പരിശോധിച്ച് ഉറപ്പാക്കാനും നാശനഷ്ടങ്ങൾ രേഖപ്പെടുത്താനും നിർദേശിച്ചു. ജനജീവിതം സാധാരണ നിലയിലേക്കു കൊണ്ടുവരാനുള്ള നടപടികൾക്ക് ദുബൈലാൻഡ് ഡിപാർട്ട്മെന്റ്റ്, റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ഏജന്റ്സ് എന്നിവ മേൽനോട്ടം വഹിക്കും.

ദുബൈ ഒന്നാം ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ സ്വദേശി കുടുംബങ്ങൾക്ക് ഉണ്ടായ നഷ്ടം കണക്കാക്കാൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. ദുരിതബാധിതരെ സഹായിക്കാൻ മുഹമ്മദ് ബിൻ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്മെന്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഒമർ ബുഷഹാബ് അധ്യക്ഷനായ മറ്റൊരു സമിതിയും രൂപീകരിച്ചു. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നം ഉടൻ പരിഹരിക്കാൻ സമിതിയെ ചുമതലപ്പെടുത്തി.

ആവശ്യമുള്ളവർക്ക് മാനുഷിക സഹായം ലഭ്യമാക്കാൻ ദുബൈയിലെ ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപാർട്ട്മെന്റ്റിനോട് ആവശ്യപ്പെട്ടു. കാരുണ്യപ്രവർത്തനങ്ങൾക്ക് 'ജൂദ്' പ്ലാറ്റ്ഫോം വഴി സംഭാവന സ്വീകരിക്കാൻ സാമൂഹിക വികസന അതോറിറ്റിക്ക് അനുമതി നൽകി. കനത്ത മഴയെ തുടർന്നുള്ള പ്രളയത്തിൽ കര, വ്യോമഗതാഗതവും തടസ്സപ്പെട്ടിരുന്നു. ചിലയിടങ്ങളിൽ വൈദ്യുതിയും ജലവിതരണവും മുടങ്ങിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു; രണ്ടുപേർ മരിച്ചു; കുട്ടിയുടെ നില ഗുരുതരം

Kerala
  •  a day ago
No Image

കാട്ടുപന്നി കുറുകെ ചാടി അപകടം; സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴുവയസ്സുകാരിക്കും പരുക്ക്

Kerala
  •  a day ago
No Image

മെട്രോ നിർമ്മാണം: കൊച്ചിയിൽ വീണ്ടും പൈപ്പ് പൊട്ടി; കലൂർ സ്റ്റേഡിയം റോഡിൽ വെള്ളക്കെട്ട്, കോൺഗ്രസ് ഉപരോധം

Kerala
  •  a day ago
No Image

ബോണ്ടി ബീച്ച് ഭീകരാക്രമണം; അക്രമിയെ സാഹസികമായി കീഴ്‌പ്പെടുത്തിയ 'ആസ്‌ട്രേലിയയുടെ ഹീറോ' സുഖം പ്രാപിക്കുന്നു

International
  •  a day ago
No Image

യുഎഇയിൽ വാഹനാപകടം: മൂന്ന് തൊഴിലാളികൾ മരിച്ചു, നാലുപേർക്ക് പരുക്ക്

uae
  •  a day ago
No Image

കടുവാ ഭീഷണി: പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ 10 വാർഡുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ജാഗ്രതാ നിർദ്ദേശം 

Kerala
  •  a day ago
No Image

ഫിഫ അറബ് കപ്പ്: യുഎഇയെ തകർത്ത് മൊറോക്കോ ഫൈനലിൽ; 'അറ്റ്‌ലസ് ലയൺസിന്റെ' വിജയം എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക്

uae
  •  a day ago
No Image

വെള്ളാപ്പള്ളിയുടെ വര്‍ഗീയ പ്രസംഗങ്ങള്‍ സിപിഎമ്മിന് തിരിച്ചടിയായി; വിമര്‍ശിച്ച് പ്രാദേശിക നേതാവ്

Kerala
  •  a day ago
No Image

ആഡംബര കാർ നിയന്ത്രണം വിട്ട് പാഞ്ഞു; സ്കൂട്ടറിലും ഓട്ടോയിലും ഇടിച്ചു, യുവാവിന് ഗുരുതര പരുക്ക്

Kerala
  •  a day ago
No Image

പുതിയ ആർട്ട് യൂണിവേഴ്സിറ്റി പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി; ഷെയ്ഖ ഹൂർ അൽ ഖാസിമി പ്രസിഡന്റ്

uae
  •  a day ago