HOME
DETAILS

പരിഷ്കരണത്തിന് സ്റ്റേ ഇല്ല; മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി, സമരം തുടർന്ന് ഉടമകൾ

  
May 03, 2024 | 6:10 AM

no stay to driving test reforms said hc

കൊച്ചി: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ച് ട്രാൻസ്‌പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി നിരാകരിച്ച് ഹൈക്കോടതി. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലറിന് സ്‌റ്റേ ഇല്ല. പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി. ജസ്റ്റിസ് കൈസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ഗതാഗത കമ്മീഷണര്‍ ഇറക്കിയ ഡ്രൈവിങ് ടെസ്റ്റിന് പരിഷ്‌കാരം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍, ജീവനക്കാര്‍, യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ കോടതിയെ സമീപിച്ചത്. നാലു ഹരജികളാണ് കോടതിയിലെത്തിയത്. സര്‍ക്കുലര്‍ അടിയന്തരമായി സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനുള്ള സാഹചര്യം കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കും. 

കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലെ നിർദേശങ്ങൾ നടപ്പാക്കുകയാണ് ചെയ്തതെന്നും പുതിയ സർക്കുലർ നിയമപരമാണെന്നുമാണ് സർക്കാരിന്റെ വാദം. എന്നാൽ, ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ സർക്കുലർ കേന്ദ്ര നിയമത്തിനു വിരുദ്ധമാണെന്നും കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ മാറ്റം വരുത്താൻ സംസ്ഥാനത്തിന് അധികാരമില്ലെന്നുമാണ് ഹരജിക്കാരുടെ വാദം.

മെയ് ഒന്ന് മുതലാണ് ഡ്രൈവിങ് ടെസ്റ്റിൽ പുതിയ പരിഷ്‌ക്കാരങ്ങൾ നിലവിൽ വന്നത്. കാർ ടെസ്റ്റിന് ഉപയോഗിച്ചിരുന്ന 'H' മോഡൽ ടെസ്റ്റ് ഒഴിവാക്കി പകരം സിഗ്‌സാഗ് ഡ്രൈവിങ്ങും പാർക്കിങ്ങും ഉൾപ്പെടുത്തിയാതായിരുന്നു പ്രധാന പരിഷ്‌കാരം. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലിൽ ഗിയറുള്ള വാഹനം ഉപയോഗിക്കണം. കാർ ലൈസൻസിന് ഓട്ടോമാറ്റിക് ഗിയറുള്ള കാർ ഉപയോഗിക്കാൻ പാടില്ലെന്നും പുതിയ സർക്കുലറിൽ പറഞ്ഞിരുന്നു. 

അതേസമയം, സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിക്കാനുള്ള വകുപ്പ് തീരുമാനത്തിനെതിരെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധം ഇന്നും തുടരുകയാണ്. പരിഷ്‌ക്കരണം പ്രഖ്യാപിച്ചിറക്കിയ സർക്കുലർ പിൻവലിക്കുന്നതുവരെ സമരം തുടരാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് 70ലക്ഷം പേർ പുറത്തായേക്കും; രേഖകൾ ചേർക്കുന്നതിൽ ഉദ്യോഗസ്ഥർ മനഃപൂർവം കാലതാമസം വരുത്തുന്നു

National
  •  16 days ago
No Image

'അമിത് ഷാ കൊലയാളി', 'ഗാന്ധിയെ കൊന്നത് ആർ‌എസ്‌എസ്'; 'വിവാദ' പരാമർശങ്ങളിൽ രാഹുൽ ഗാന്ധി ഇന്നും നാളെയും വിവിധ കോടതിയിൽ ഹാജരാകും 

National
  •  16 days ago
No Image

ഡോക്ടര്‍മാരുടെ സമരം: ഡയസ്‌നോണ്‍ നിലവില്‍ വന്നു, ബഹിഷ്‌ക്കരിച്ചവരുടെ പേര് നല്‍കാതെ വകുപ്പ് മേധാവികള്‍

Kerala
  •  16 days ago
No Image

ശസ്ത്രക്രിയക്കിടെ മറന്നുവെച്ച കത്രിക വയറ്റിൽ ചുമന്നത് അഞ്ച് വർഷം; വീട്ടമ്മയെ ആശുപത്രിയിലേക്ക് മാറ്റി, ശസ്ത്രക്രിയ ഉടൻ 

Kerala
  •  16 days ago
No Image

പത്മകുമാറിന്റെ സ്വാഭാവിക ജാമ്യം: കട്ടിളപ്പാളി കേസിൽ വിധി ഇന്ന്

Kerala
  •  16 days ago
No Image

പി.കെ ശശിയുടെ രാജി; കോൺഗ്രസ് 'വിസ്മയം' തുടരുമോ

Kerala
  •  16 days ago
No Image

എസ്.ഐ.ആർ; അന്തിമ വോട്ടർപട്ടിക നാളെ; ആകെ വോട്ടർമാർ 2.70 കോടിക്ക് താഴെയാകും

Kerala
  •  16 days ago
No Image

ബാർ സമയ വിവാദം കനക്കുന്നു; പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നെന്ന് മന്ത്രി എം.ബി രാജേഷ്; ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷം

Kerala
  •  16 days ago
No Image

ഡോക്ടര്‍മാരുടെ സമരം; മെഡിക്കൽ കോളജുകളിൽ ശസ്ത്രക്രിയകൾ മുടങ്ങി; ദുരിതത്തിലായി രോ​ഗികൾ 

Kerala
  •  16 days ago
No Image

കുട്ടികളുടെ ദുരൂഹമരണങ്ങള്‍: ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

Kerala
  •  16 days ago