HOME
DETAILS

വിശുദ്ധ റൗദ സന്ദർശനം 10 മിനിറ്റായി പരിമിതപ്പെടുത്തി; അതും വർഷത്തിൽ ഒരു തവണമാത്രം

  
May 27, 2024 | 4:15 PM

Visiting Holy Rauda was limited to 10 minutes;  That too only once a year

മദീന: മദീനയിലെ മസ്ജിദുന്നബവിയിലെ വിശുദ്ധ റൗദ സന്ദർശന സമയം വീണ്ടും കുറച്ചു. തിരക്ക് പരിഗണിച്ചു ആരാധകർക്ക് ഇനി 10 മിനിറ്റ് മാത്രമേ ഇവിടെ ചെലവഴിക്കാൻ അനുവാദമുള്ളൂ. നേരത്തെ അര മണിക്കൂറായിരുന്നു അനുവദിച്ചിരുന്നത്. നേരത്തെ തന്നെ, റൗദ സന്ദർശനം വർഷത്തിൽ ഒരിക്കൽ മാത്രമാക്കി നേരത്തെ പരിമിതപ്പെടുത്തിയിരുന്നു. ഇരു ഹറമുകളുടെ പരിപാലന കാര്യങ്ങളുടെ ചുമതല വഹിക്കുന്ന ജനറൽ അതോറിറ്റി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിലാണ് ഇത് വ്യക്തമാക്കിയത്. സമയം പത്ത് മിനിറ്റ് ആക്കി കുറക്കുന്നതിലൂടെ കൂടുതൽ വിശ്വാസികൾക്ക് അവസരം നൽകുകയാണ് ലക്ഷ്യം. 

സന്ദർശന അനുമതി ലഭിച്ചയാൾക്ക് നിശ്ചിത സമയത്ത്, റൗള സന്ദർശിക്കാൻ കഴിയുന്നില്ലെങ്കിൽ, മറ്റുള്ളവർക്ക് അവസരം നൽകുന്നതിന് അയാൾ പെർമിറ്റ് നേരത്തെ തന്നെ റദ്ദാക്കണമെന്ന് അതോറിറ്റി പ്രത്യേകം ആവശ്യപ്പെട്ടു. നിലവിൽ ഒരാൾക്ക് വർഷത്തിൽ ഒരു തവണ മാത്രമേ റൗദ സന്ദർശനം അനുവദിക്കുന്നുള്ളൂ. പെർമിറ്റ് എടുത്തവർ റദ്ദാക്കാത്ത സാഹചര്യത്തിലും ഒരു വർഷം തികയുമ്പോൾ മാത്രമേ അദ്ദേഹത്തിന് വീണ്ടും സന്ദർശനത്തിന് അനുമതി ലഭിക്കുകയുള്ളൂ.

നുസുക് ആപ്പ് മുഖേനയാണ് റൗദ സന്ദർശന അനുമതി എടുക്കേണ്ടത്. ലഭിച്ച പെർമിറ്റ് സമയത്ത് കൃത്യമായി നിശ്ചിത പരിശോധനകൾക്ക് വിധേയമായി മാത്രമേ റൗദയിലേക്ക് പ്രവേശനം നൽകുകയുള്ളൂ. അനുമതിക്ക് അപേക്ഷിക്കുന്നവർ റൗള ഷെരീഫിനുള്ളിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ കണിശമായും പാലിക്കണമെന്ന് അതോറിറ്റി ആവശ്യപെട്ടു.  അനുമതി ലഭിച്ച സമയത്തിന് അര മണിക്കൂർ മുമ്പ് ഹറം പരിസരത്ത് പെർമിറ്റ് ഉടമയുടെ സാന്നിധ്യം ഉണ്ടായിരിക്കണമെന്നും അതോറിറ്റി നിഷ്കർശിച്ചു.

സന്ദർശനനുമതിക്കായി ബാർകോഡ് ഒരു തവണ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. നിർദ്ദിഷ്‌ട സമയത്ത് തന്നെ റിപ്പോർട്ട് ചെയ്യേണ്ടതും ഗേറ്റിൽ പ്രവേശിക്കുമ്പോൾ ബാർകോഡ് നിർബന്ധമായും കാണിക്കേണ്ടതുമാണ്. അല്ലാതെ പ്രവേശനം അനുവദിക്കുന്നതല്ലെന്നും നിർദ്ദേശങ്ങളിൽ വ്യക്തമാക്കി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ട്ടി ആസ്ഥാനത്തെത്തി വിജയ്, ജയിച്ച നേതാക്കളെ കണ്ടു, ഭാവി കാര്യം ചര്‍ച്ച ചെയ്യും; സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ സജീവം

National
  •  a day ago
No Image

'അടുത്തത് അഖിലേഷ് യാദവ്...' മമതയുടെ വീഴ്ചക്ക് പിന്നാലെ അടുത്ത നീക്കം സമാജ് വാദി പാര്‍ട്ടി അധ്യക്ഷനെതിരെയെന്ന് പ്രഖ്യാപിച്ച് സുവേന്ദു അധികാരി

National
  •  a day ago
No Image

ഒമാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ആക്രമണം; രണ്ട് പ്രവാസികൾക്ക് പരുക്ക്

uae
  •  a day ago
No Image

ആശയമില്ല, സംഘടനയുമില്ല, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല; ആകെയുള്ളത് വിജയ് എന്ന ഒറ്റയാൻ; രൂപീകരിച്ച് ഒരു വർഷത്തിനുള്ളിൽ അധികാരത്തിലേറി ടി.വി.കെ 

National
  •  a day ago
No Image

'പാര്‍ട്ടിയാണ് വലുത്, നേതാക്കളല്ല'; ഗോവിന്ദനും പിണറായിക്കുമെതിരെ കണ്ണൂരില്‍ ഫ്‌ലക്‌സ് ബോര്‍ഡ്, പി ജയരാജനും സ്വരാജിനും പിന്തുണ

Kerala
  •  a day ago
No Image

ഊട്ടിയില്‍ ആദ്യമായി നഗരത്തില്‍ കാട്ടാനയിറങ്ങി; ജനങ്ങള്‍ ഭീതിയില്‍

Kerala
  •  a day ago
No Image

അഞ്ചു പതിറ്റാണ്ടിനിടെ ആദ്യമായി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയില്ലാത്ത ഇന്ത്യ

National
  •  a day ago
No Image

രണ്ടു സീറ്റ് നേടി ഹുമയൂൺ കബീറിന്റെ പാർട്ടി, രണ്ടിലും ജയിച്ചത് ഹുമയൂൺ; ഒരു സീറ്റും നേടാതെ ഉവൈസിയുടെ പാർട്ടി

National
  •  a day ago
No Image

മന്ത്രിമണ്ഡലം മുന്‍ എം.എല്‍.എ തൂക്കി, അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മണ്ഡലം തിരിച്ചുപിടിച്ച് വി.ടി ബല്‍റാം

Kerala
  •  a day ago
No Image

യുഎഇക്ക് സഊദിയുടെ പൂർണ്ണ പിന്തുണ; ശൈഖ് മുഹമ്മദുമായി ഫോണിൽ സംസാരിച്ച് മുഹമ്മദ് ബിൻ സൽമാൻ

uae
  •  a day ago