HOME
DETAILS

വിജയം വരെ ഗസ്സയില്‍ യുദ്ധം തുടരുമെന്ന് നെതന്യാഹു; കൂക്കി വിളിച്ച് സദസ്സ്; സംഭവം സൈനിക ചടങ്ങിനിടെ

  
Web Desk
July 12, 2024 | 8:10 AM

Netanyahu says will continue fighting in Gaza until victory


വിജയം വരെ ഗസ്സയില്‍ യുദ്ധം തുടരുമെന്ന് നെതന്യാഹു; കൂക്കി വിളിച്ച് സദസ്സ്; സംഭവം സൈനിക ചടങ്ങിനിടെ
തെല്‍അവീവ്: ഗസ്സയില്‍ യുദ്ധം തുടരുമെന്ന് പ്രഖ്യാപിച്ച ഇസ്‌റാഈല്‍ പ്രധാനമന്ത്രി വെഞ്ചമിന്‍ നെതന്യാഹുവിന് കൂക്കിവിളി. 

തെക്കന്‍ ഇസ്‌റാഈലില്‍ നടന്ന സൈനിക ബിരുദദാനച്ചടങ്ങിനിടെയാണ് സംഭവം.  പ്രസംഗത്തിനിടെ 'ഗസ്സ യുദ്ധം തുടരും' എന്ന് പറഞ്ഞപ്പോഴാണ് നാണക്കേടെന്ന് വിളിച്ചുപറഞ്ഞ് ശ്രോതാക്കള്‍ പ്രസംഗം തടസ്സപ്പെടുത്തി. 

'(ഗസ്സ) യുദ്ധം എത്രത്തോളം നീണ്ടുനില്‍ക്കുമെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. ഞാന്‍ രണ്ട് വാക്കുകളില്‍ ഉത്തരം നല്‍കുന്നു: വിജയം വരെ. എത്ര സമയമെടുത്താലും വിജയം വരെ (തുടരും)' നെതന്യാഹു പ്രസംഗത്തിനിടെ പറഞ്ഞു. ഇതിന് പിന്നാലെ സദസ്സില്‍നിന്ന് കൂക്കി വിളി ഉയര്‍ന്നു. അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒക്‌ടോബര്‍ 7ന് ഹമാസ് നടത്തിയ 'തൂഫാനുല്‍ അഖ്‌സ' ആക്രമണത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. അന്നത്തെ സുരക്ഷാ വീഴ്ചയെ കുറിച്ച് താനും നെതന്യാഹുവും ഉള്‍പ്പെടെയുള്ള രാഷ്ട്രനേതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം ആവശ്യമാണെന്നായിരുന്നു ഗാലന്റിന്റെ പരാമര്‍ശം.

 വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കുള്ള ചട്ടക്കൂടുകള്‍ ഹമാസും ഇസ്‌റാഈലും അംഗീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെയാണ് നെതന്യാഹുവിന്റെ പ്രതികരണം. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പ്രതീക്ഷയോടെ പുരോഗമിക്കുകയാണ്.  എല്ലാ ഫലസ്തീന്‍ തടവുകാരെയും മോചിപ്പിക്കുന്നതിന് പകരമായി തടവിലുള്ള സൈനികരെ വിട്ടുകൊടുക്കാനും ഹമാസ് സന്നദ്ധത അറിയിച്ചു. ബന്ദി മോചനവും തടവുകാരുടെ കൈമാറ്റവും സംബന്ധിച്ച ഉടമ്പടികള്‍ എങ്ങിനെ നടപ്പാക്കാമെന്ന കാര്യത്തിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

മെയില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ ഉടമ്പടിയുടെ തുടര്‍ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. തന്റെ ഫോര്‍മുല ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അംഗീകരിച്ചതായി ബൈഡന്‍ പറഞ്ഞിരുന്നു.

ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ആണ് ചര്‍ച്ച പുരോഗമിക്കുന്നത്. ദോഹ, വാഷിങ്ടണ്‍, കെയ്‌റോ എന്നിവകേന്ദ്രീകരിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ ഹമാസ്, ഇസ്‌റാഈല്‍, യു.എസ് പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
ചര്‍ച്ചകളുടെ ഭാഗമായി ഇസ്‌റാഈല്‍ യുദ്ധകാര്യമന്ത്രി യോവ് ഗാലന്റ് പശ്ചിമേഷ്യന്‍കാര്യ യു.എസ് മേധാവി ബ്രെട്ട് മാക് ഗര്‍ക്കുമായി കൂടിക്കാഴ്ച നടത്തി. വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ പുരോഗതി ഇരുനേതാക്കളും ചര്‍ച്ചചെയ്തതായി ഇരുവരുടെയും ഓഫിസ് അറിയിച്ചു. ചര്‍ച്ചകളുടെ ഏറ്റവും പുതിയ വിവരങ്ങള്‍ മധ്യസ്ഥര്‍ കൈമാറിയിട്ടില്ലെന്ന് ഹമാസ് വെളിപ്പെടുത്തി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി; സെർച്ച് കമ്മിറ്റി കൺവീനർ പിന്മാറി

Kerala
  •  an hour ago
No Image

വിഘ്നേഷ് പുത്തൂരിനെ കൈവിട്ടാലും ചേർത്തു പിടിക്കും; കയ്യടി നേടി മുംബൈ ഇന്ത്യൻസ്

Cricket
  •  2 hours ago
No Image

കുവൈത്തിൽ അനധികൃത ക്ലിനിക്ക് അടപ്പിച്ചു; മോഷണം പോയ സർക്കാർ മരുന്നുകൾ വിതരണം ചെയ്ത ഇന്ത്യക്കാരും ബംഗ്ലാദേശികളും പിടിയിൽ

Kuwait
  •  2 hours ago
No Image

ശിശുദിനത്തിൽ സ്കൂളിൽ എത്താൻ അല്പം വൈകി; ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത; പിന്നാലെ മരണം

National
  •  2 hours ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 hours ago
No Image

പി.എം ശ്രീ; ഇടതുപക്ഷം ഹിന്ദുത്വ വഴിയിൽ നീങ്ങരുത്; രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ

Kerala
  •  3 hours ago
No Image

എക്കാലത്തും എണ്ണയെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്ന് സൗദിക്ക് അറിയാം; വിഷൻ 2030 ലക്ഷ്യം കൈവരിക്കുന്നതോടെ ലോക തലസ്ഥാനമാകാൻ റിയാദ്

Saudi-arabia
  •  an hour ago
No Image

രാജാ റാം മോഹൻ റോയ് ബ്രിട്ടീഷ് ഏജന്റ് ആയിരുന്നെന്ന് മധ്യപ്രദേശ് മന്ത്രി; ചരിത്രം ഓർമിപ്പിച്ച് കോൺ​ഗ്രസ്

National
  •  3 hours ago
No Image

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; വാഴച്ചാൽ-മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം

Kerala
  •  3 hours ago
No Image

'ആര്‍എസ്എസുകാരനായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്'; ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി

Kerala
  •  3 hours ago