HOME
DETAILS

വിജയം വരെ ഗസ്സയില്‍ യുദ്ധം തുടരുമെന്ന് നെതന്യാഹു; കൂക്കി വിളിച്ച് സദസ്സ്; സംഭവം സൈനിക ചടങ്ങിനിടെ

  
Web Desk
July 12, 2024 | 8:10 AM

Netanyahu says will continue fighting in Gaza until victory


വിജയം വരെ ഗസ്സയില്‍ യുദ്ധം തുടരുമെന്ന് നെതന്യാഹു; കൂക്കി വിളിച്ച് സദസ്സ്; സംഭവം സൈനിക ചടങ്ങിനിടെ
തെല്‍അവീവ്: ഗസ്സയില്‍ യുദ്ധം തുടരുമെന്ന് പ്രഖ്യാപിച്ച ഇസ്‌റാഈല്‍ പ്രധാനമന്ത്രി വെഞ്ചമിന്‍ നെതന്യാഹുവിന് കൂക്കിവിളി. 

തെക്കന്‍ ഇസ്‌റാഈലില്‍ നടന്ന സൈനിക ബിരുദദാനച്ചടങ്ങിനിടെയാണ് സംഭവം.  പ്രസംഗത്തിനിടെ 'ഗസ്സ യുദ്ധം തുടരും' എന്ന് പറഞ്ഞപ്പോഴാണ് നാണക്കേടെന്ന് വിളിച്ചുപറഞ്ഞ് ശ്രോതാക്കള്‍ പ്രസംഗം തടസ്സപ്പെടുത്തി. 

'(ഗസ്സ) യുദ്ധം എത്രത്തോളം നീണ്ടുനില്‍ക്കുമെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. ഞാന്‍ രണ്ട് വാക്കുകളില്‍ ഉത്തരം നല്‍കുന്നു: വിജയം വരെ. എത്ര സമയമെടുത്താലും വിജയം വരെ (തുടരും)' നെതന്യാഹു പ്രസംഗത്തിനിടെ പറഞ്ഞു. ഇതിന് പിന്നാലെ സദസ്സില്‍നിന്ന് കൂക്കി വിളി ഉയര്‍ന്നു. അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒക്‌ടോബര്‍ 7ന് ഹമാസ് നടത്തിയ 'തൂഫാനുല്‍ അഖ്‌സ' ആക്രമണത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. അന്നത്തെ സുരക്ഷാ വീഴ്ചയെ കുറിച്ച് താനും നെതന്യാഹുവും ഉള്‍പ്പെടെയുള്ള രാഷ്ട്രനേതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം ആവശ്യമാണെന്നായിരുന്നു ഗാലന്റിന്റെ പരാമര്‍ശം.

 വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കുള്ള ചട്ടക്കൂടുകള്‍ ഹമാസും ഇസ്‌റാഈലും അംഗീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെയാണ് നെതന്യാഹുവിന്റെ പ്രതികരണം. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പ്രതീക്ഷയോടെ പുരോഗമിക്കുകയാണ്.  എല്ലാ ഫലസ്തീന്‍ തടവുകാരെയും മോചിപ്പിക്കുന്നതിന് പകരമായി തടവിലുള്ള സൈനികരെ വിട്ടുകൊടുക്കാനും ഹമാസ് സന്നദ്ധത അറിയിച്ചു. ബന്ദി മോചനവും തടവുകാരുടെ കൈമാറ്റവും സംബന്ധിച്ച ഉടമ്പടികള്‍ എങ്ങിനെ നടപ്പാക്കാമെന്ന കാര്യത്തിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

മെയില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ ഉടമ്പടിയുടെ തുടര്‍ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. തന്റെ ഫോര്‍മുല ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അംഗീകരിച്ചതായി ബൈഡന്‍ പറഞ്ഞിരുന്നു.

ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ആണ് ചര്‍ച്ച പുരോഗമിക്കുന്നത്. ദോഹ, വാഷിങ്ടണ്‍, കെയ്‌റോ എന്നിവകേന്ദ്രീകരിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ ഹമാസ്, ഇസ്‌റാഈല്‍, യു.എസ് പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
ചര്‍ച്ചകളുടെ ഭാഗമായി ഇസ്‌റാഈല്‍ യുദ്ധകാര്യമന്ത്രി യോവ് ഗാലന്റ് പശ്ചിമേഷ്യന്‍കാര്യ യു.എസ് മേധാവി ബ്രെട്ട് മാക് ഗര്‍ക്കുമായി കൂടിക്കാഴ്ച നടത്തി. വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ പുരോഗതി ഇരുനേതാക്കളും ചര്‍ച്ചചെയ്തതായി ഇരുവരുടെയും ഓഫിസ് അറിയിച്ചു. ചര്‍ച്ചകളുടെ ഏറ്റവും പുതിയ വിവരങ്ങള്‍ മധ്യസ്ഥര്‍ കൈമാറിയിട്ടില്ലെന്ന് ഹമാസ് വെളിപ്പെടുത്തി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേരിക്കൻ മണ്ണിൽ ഇറാൻ പന്തുതട്ടുമോ? പശ്ചിമേഷ്യൻ യുദ്ധം ഫിഫയ്ക്കും തലവേദനയാകുന്നു; വേൾഡ് കപ്പിൽ ഇറാനില്ലെങ്കിൽ പകരക്കാരായി യു.എ.ഇയോ ഇറാഖോ എത്തിയേക്കും

latest
  •  10 days ago
No Image

ഗള്‍ഫ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു; കൊച്ചിയില്‍ നിന്ന് മസ്‌കത്തിലേയ്ക്ക് വിമാനങ്ങള്‍ പറന്നു തുടങ്ങി

Kerala
  •  10 days ago
No Image

റിയാദിലെ എംബസി ആക്രമണത്തിനു പിന്നാലെ യു എസ് പൗരന്മാരോട് ഷെൽട്ടർ അഭയം തേടാൻ മുന്നറിയിപ്പ്

Saudi-arabia
  •  10 days ago
No Image

ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ ശ്രമിച്ചാല്‍ ആക്രമിക്കും; മുന്നറിയിപ്പുമായി വീണ്ടും ഇറാന്‍  

International
  •  10 days ago
No Image

കോഴിക്കോട് മയക്കുമരുന്ന് കേസിലെ പ്രതി വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന്

Kerala
  •  10 days ago
No Image

സിപിഐയിൽ ടേം വ്യവസ്ഥ കർശനം; ഡെപ്യൂട്ടി സ്പീക്കർ ഉൾപ്പെടെ ആറ് എം.എൽ.എമാർക്ക് സീറ്റില്ല

Kerala
  •  10 days ago
No Image

2,500 മുതൽ 10,000 രൂപ വരെ ഫീസ്; ഇന്റേൺഷിപ്പിന്റെ മറവിൽ വിദ്യാർഥികളെ കൊള്ളയടിക്കുന്നതായി പരാതി

Kerala
  •  10 days ago
No Image

സിപിഎമ്മിൽ വൻ അഴിച്ചുപണി; മുതിർന്ന നേതാക്കൾക്ക് സീറ്റില്ല, മണിയും ഐസക്കും സ്വരാജും പുറത്തേക്ക്; ശൈലജയുടെ കാര്യത്തിൽ അനിശ്ചിതത്വം

Kerala
  •  10 days ago
No Image

എറണാകുളത്ത് അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവം: രണ്ട് പേര്‍ അറസ്റ്റില്‍; കൊലപാതകം മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന്

Kerala
  •  10 days ago
No Image

കണ്ണുര്‍ സ്വദേശിനി സലാലയില്‍ അന്തരിച്ചു

oman
  •  10 days ago