HOME
DETAILS

അസമില്‍ 8,000 മുസ് ലിംകളുടെ കുടിലുകള്‍ പൊളിച്ചുനീക്കി

  
July 14, 2024 | 3:26 AM

 In Assam over 8000 Muslims evicted from railway land
 
 
 
 
 
 
ഗുവാഹതി: അസമിലെ ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ സംസ്ഥാനത്തെ മുസ്ലിംകളോടുള്ള വിവേചനപൂര്‍ണമായ നടപടികള്‍ തുടരുന്നു. മൊറിഗാവ് ജില്ലയിലെ സില്‍ഭംഗയില്‍ 8,000 ഓളം മുസ്ലിംകളുടെ വീടുകളാണ് നിയമവിരുദ്ധമായി നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടി ഇടിച്ചുനിരപ്പാക്കിയത്. സിഭംഗയിലെ റെയില്‍വേ ഭൂമിയിലാണ് വീടുകള്‍ സ്ഥിതിചെയ്യുന്നതെന്ന് ആരോപിച്ചാണ് ജൂണ്‍ 24 മുതല്‍ വീടുകള്‍ ഒഴിപ്പിച്ച് തുടങ്ങിയത്. അസമില്‍ തിമിര്‍ത്തുപെയ്യുന്ന മഴക്കാലമായതിനാല്‍ ഈ ദുര്‍ഘടസാഹചര്യത്തിലും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്ന 8000 ഓളം കുടുംബാംഗങ്ങള്‍ വീടില്ലാതെ വഴിയാധാരമായി. 
 
പ്രളയം പോലുള്ള പ്രകൃതി ദുരന്തത്തെത്തുടര്‍ന്ന് വീട് നഷ്ടപ്പെട്ടമായവര്‍ കഴിഞ്ഞ നാലുപതിറ്റാണ്ടായി ഇവിടെയാണ് കഴിഞ്ഞിവന്നിരുന്നത്. താല്‍ക്കാലിക കുടിലുകള്‍ കെട്ടിയാണ് ഇവര്‍ താമസിച്ചത്. ഇതാണ് ജില്ലാഭരണകൂടം തകര്‍ത്തത്.  
കഴിഞ്ഞ മൂന്ന് തലമുറകളായി ഞങ്ങളിവിടെയാണ് ജീവിക്കുന്നത്- പത്താംക്ലാസ്സുകാരിയായ മഅ്മൂനി ബീഗം പറഞ്ഞു. എന്റെ മുത്തച്ഛന്‍ ഇവിടെയാണ് ജീവിച്ചത്. മാതാവ് ജനിച്ചത് ഇവിടെയാണ്. സഹോദരങ്ങള്‍ക്കൊപ്പം ഞങ്ങളും ഇവിടെയാണ് കഴിയുന്നത്. എന്നാലിപ്പോള്‍ ഞങ്ങള്‍ക്ക് ഇനി പോകാന്‍ ഒരു ഇടമില്ല- മഅ്മൂനി ബീഗം പറഞ്ഞു. എന്നാല്‍, ഈ പ്രദേശത്തുള്ള ഹിന്ദുക്കള്‍ താമസിക്കുന്ന വീടുകള്‍ ഇപ്പോഴും അതുപോലെ നിലനില്‍ക്കുന്നു. ക്ഷേത്രവും ആശ്രമവുമെല്ലാം റെയില്‍വേ ഭൂമിയിലാണ്. അത് ആരും ഒഴിപ്പിച്ചിട്ടില്ലെന്നും മഅ്മൂനി ബീഗം സ്‌ക്രോളിനോട് പറഞ്ഞു. 
കുടില്‍ തകര്‍ത്തതിനാല്‍ പെണ്‍കുട്ടിയുടെ പുസ്തകങ്ങളെല്ലാം മഴയത്ത് നനയുന്നത് പതിവാണ്. ഇവ ഉണക്കിയാണ് മഅ്മൂനി ബീഗം നിത്യവും സ്‌കൂളില്‍ പോകുന്നത്. മഅ്മൂനി ബീഗത്തിന്റെ പ്രസ്താവന ശരിവച്ച പ്രദേശത്തെ ബാക്കിയുള്ളവര്‍, ബംഗാളി മുസ്ലിംകളുടെ വീടുകള്‍ മാത്രമാണ് തകര്‍ത്തതെന്നും ചൂണ്ടിക്കാട്ടി.
 
റെയില്‍വേ വികസനത്തിന് വേണ്ടിയാണ് കൈയേറ്റം ഒഴിപ്പിക്കുന്നതെന്ന് അവകാശപ്പെട്ട് മൊറിഗാവ് ജില്ലാഭരണകൂടമാണ് വീട് തകര്‍ക്കല്‍ നടപടിക്ക് തുടക്കമിട്ടത്. എന്നാല്‍, ബംഗാളി മുസ്ലിംകള്‍ താമസിക്കുന്ന വീടുകള്‍ നിലനിന്ന പ്രദേശത്തെ ഹിന്ദുവീടുകളും ക്ഷേത്രവും ആശ്രമവും അതുപോലെ നിലനിര്‍ത്തിയത് ആക്ഷേപത്തിനും ഇടയാക്കി. പതിറ്റാണ്ടുകള്‍ പഴക്കമുള്ള മദ്‌റസ അവര്‍ നിരപ്പാക്കി. പള്ളി തകര്‍ത്തു. എന്നാല്‍ കാളി ക്ഷേത്രവും ആശ്രമവും തൊട്ടതേയില്ല- അബ്ദുല്‍ ഖാസിം (52) സ്‌ക്രോളിനോട് പറഞ്ഞു.
ഒഴിപ്പിക്കലിനെതിരായ ഗുവാഹത്തി ഹൈക്കോടതിയില്‍നിന്നുള്ള സ്‌റ്റേ ഉത്തരവുണ്ടായിട്ടും പൊളിക്കല്‍ തുടരുകയാണ് ജില്ലാ ഭരണകൂടം ചെയ്തത്. കോടതി ഇടപെടലുണ്ടായിട്ടും ഒഴിപ്പിക്കല്‍ നിര്‍ത്തിവച്ചില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. അയല്‍പക്കത്തെ വീടുകള്‍ ഇടിച്ചുനിരപ്പാക്കിയതിനാല്‍ ഏതുനിമിഷവും വീട് ഇല്ലാതാകുമെന്ന ഭീതിയിലാണ് തങ്ങളെന്ന് റിങ്കു റായ് പറഞ്ഞു. ഒഴിപ്പിക്കലിനായി ഇതുവരെ യാതൊരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
 
സംഭവത്തില്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷം രംഗത്തുവന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വോട്ട്‌ചെയ്യാത്തിന്റെ പ്രതികാരം തീര്‍ക്കുകയാണ് ബി.ജെ.പിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 
നൗഗാവ് ജില്ലയില്‍ പൊലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കളുടെ വീടുകള്‍ പൊളിച്ചുനീക്കിയ സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് ഇവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കണമെന്ന് കഴിഞ്ഞമാസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹിമന്തബിശ്വ സര്‍ക്കാര്‍ മുസ്ലിംകുടിലുകള്‍ തകര്‍ത്തത്.
 
 
In Assam, more than 8,000 Muslims have been evicted from railway land, raising concerns over displacement and the humanitarian impact on the affected families.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടം ചോദിച്ചു കൊടുത്തില്ല; സ്വര്‍ണം മോഷ്‌ടിക്കാൻ പൊലിസുകാരൻ്റെ ഭാര്യ തീകൊളുത്തിയ ആശാ വർക്കർ മരിച്ചു

Kerala
  •  19 hours ago
No Image

പായസം പാഴ്സലായി കിട്ടിയില്ല; കാറിടിപ്പിച്ച് പായസക്കട തകർത്തതായി പരാതി

Kerala
  •  19 hours ago
No Image

ധാക്ക വിമാനത്താവളത്തിലെ തീപിടുത്തം: യുഎഇ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, ചില വിമാനങ്ങൾ പുനഃക്രമീകരിച്ചു

uae
  •  20 hours ago
No Image

ധാക്ക വിമാനത്താവളത്തില്‍ വന്‍ തീപിടുത്തം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

International
  •  20 hours ago
No Image

ജെഎൻയുവിൽ എബിവിപി പ്രവർത്തകരുടെ ആക്രമണം; മുസ്‌ലിം വിദ്യാർഥികളെ ഐഎസ്‌ഐ ഏജന്റുമാർ എന്ന് വിളിച്ച് അപമാനിച്ചതിനെതിരെ അന്വേഷണം

National
  •  20 hours ago
No Image

വെറുതേ ഫേസ്‌ബുക്കിൽ കുത്തിക്കൊണ്ടിരുന്നാൽ ഇനി 'പണി കിട്ടും'; മെറ്റയുടെ പുതിയ ജോബ്സ് ഫീച്ചർ വീണ്ടും അവതരിപ്പിച്ചു

Tech
  •  20 hours ago
No Image

സംസ്ഥാന സ്‌കൂള്‍ ഒളിംപിക്‌സ്: കിരണ്‍ പുരുഷോത്തമന്‍ മികച്ച റിപ്പോര്‍ട്ടര്‍

Kerala
  •  20 hours ago
No Image

ആകാശത്ത് വെച്ച് ലിഥിയം ബാറ്ററിക്ക് തീപിടിച്ചു; വിമാനം വഴിതിരിച്ചുവിട്ടു

International
  •  20 hours ago
No Image

മത്സ്യബന്ധനത്തിനിടെ മീനിന്റെ ആക്രമണം; യുവാവിന് ദാരുണാന്ത്യം

National
  •  20 hours ago
No Image

ഹിന്ദു മതത്തിൽപ്പെട്ട പെൺകുട്ടികൾ ജിമ്മുകളിൽ പോകരുത്, ജിമ്മിലുള്ളവർ നിങ്ങളെ വഞ്ചിക്കും: വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്ര ബിജെപി എം എൽ എ; രൂക്ഷ വിമർശനം

National
  •  21 hours ago