HOME
DETAILS

അസമില്‍ 8,000 മുസ് ലിംകളുടെ കുടിലുകള്‍ പൊളിച്ചുനീക്കി

  
July 14 2024 | 03:07 AM

 In Assam over 8000 Muslims evicted from railway land
 
 
 
 
 
 
ഗുവാഹതി: അസമിലെ ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ സംസ്ഥാനത്തെ മുസ്ലിംകളോടുള്ള വിവേചനപൂര്‍ണമായ നടപടികള്‍ തുടരുന്നു. മൊറിഗാവ് ജില്ലയിലെ സില്‍ഭംഗയില്‍ 8,000 ഓളം മുസ്ലിംകളുടെ വീടുകളാണ് നിയമവിരുദ്ധമായി നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടി ഇടിച്ചുനിരപ്പാക്കിയത്. സിഭംഗയിലെ റെയില്‍വേ ഭൂമിയിലാണ് വീടുകള്‍ സ്ഥിതിചെയ്യുന്നതെന്ന് ആരോപിച്ചാണ് ജൂണ്‍ 24 മുതല്‍ വീടുകള്‍ ഒഴിപ്പിച്ച് തുടങ്ങിയത്. അസമില്‍ തിമിര്‍ത്തുപെയ്യുന്ന മഴക്കാലമായതിനാല്‍ ഈ ദുര്‍ഘടസാഹചര്യത്തിലും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്ന 8000 ഓളം കുടുംബാംഗങ്ങള്‍ വീടില്ലാതെ വഴിയാധാരമായി. 
 
പ്രളയം പോലുള്ള പ്രകൃതി ദുരന്തത്തെത്തുടര്‍ന്ന് വീട് നഷ്ടപ്പെട്ടമായവര്‍ കഴിഞ്ഞ നാലുപതിറ്റാണ്ടായി ഇവിടെയാണ് കഴിഞ്ഞിവന്നിരുന്നത്. താല്‍ക്കാലിക കുടിലുകള്‍ കെട്ടിയാണ് ഇവര്‍ താമസിച്ചത്. ഇതാണ് ജില്ലാഭരണകൂടം തകര്‍ത്തത്.  
കഴിഞ്ഞ മൂന്ന് തലമുറകളായി ഞങ്ങളിവിടെയാണ് ജീവിക്കുന്നത്- പത്താംക്ലാസ്സുകാരിയായ മഅ്മൂനി ബീഗം പറഞ്ഞു. എന്റെ മുത്തച്ഛന്‍ ഇവിടെയാണ് ജീവിച്ചത്. മാതാവ് ജനിച്ചത് ഇവിടെയാണ്. സഹോദരങ്ങള്‍ക്കൊപ്പം ഞങ്ങളും ഇവിടെയാണ് കഴിയുന്നത്. എന്നാലിപ്പോള്‍ ഞങ്ങള്‍ക്ക് ഇനി പോകാന്‍ ഒരു ഇടമില്ല- മഅ്മൂനി ബീഗം പറഞ്ഞു. എന്നാല്‍, ഈ പ്രദേശത്തുള്ള ഹിന്ദുക്കള്‍ താമസിക്കുന്ന വീടുകള്‍ ഇപ്പോഴും അതുപോലെ നിലനില്‍ക്കുന്നു. ക്ഷേത്രവും ആശ്രമവുമെല്ലാം റെയില്‍വേ ഭൂമിയിലാണ്. അത് ആരും ഒഴിപ്പിച്ചിട്ടില്ലെന്നും മഅ്മൂനി ബീഗം സ്‌ക്രോളിനോട് പറഞ്ഞു. 
കുടില്‍ തകര്‍ത്തതിനാല്‍ പെണ്‍കുട്ടിയുടെ പുസ്തകങ്ങളെല്ലാം മഴയത്ത് നനയുന്നത് പതിവാണ്. ഇവ ഉണക്കിയാണ് മഅ്മൂനി ബീഗം നിത്യവും സ്‌കൂളില്‍ പോകുന്നത്. മഅ്മൂനി ബീഗത്തിന്റെ പ്രസ്താവന ശരിവച്ച പ്രദേശത്തെ ബാക്കിയുള്ളവര്‍, ബംഗാളി മുസ്ലിംകളുടെ വീടുകള്‍ മാത്രമാണ് തകര്‍ത്തതെന്നും ചൂണ്ടിക്കാട്ടി.
 
റെയില്‍വേ വികസനത്തിന് വേണ്ടിയാണ് കൈയേറ്റം ഒഴിപ്പിക്കുന്നതെന്ന് അവകാശപ്പെട്ട് മൊറിഗാവ് ജില്ലാഭരണകൂടമാണ് വീട് തകര്‍ക്കല്‍ നടപടിക്ക് തുടക്കമിട്ടത്. എന്നാല്‍, ബംഗാളി മുസ്ലിംകള്‍ താമസിക്കുന്ന വീടുകള്‍ നിലനിന്ന പ്രദേശത്തെ ഹിന്ദുവീടുകളും ക്ഷേത്രവും ആശ്രമവും അതുപോലെ നിലനിര്‍ത്തിയത് ആക്ഷേപത്തിനും ഇടയാക്കി. പതിറ്റാണ്ടുകള്‍ പഴക്കമുള്ള മദ്‌റസ അവര്‍ നിരപ്പാക്കി. പള്ളി തകര്‍ത്തു. എന്നാല്‍ കാളി ക്ഷേത്രവും ആശ്രമവും തൊട്ടതേയില്ല- അബ്ദുല്‍ ഖാസിം (52) സ്‌ക്രോളിനോട് പറഞ്ഞു.
ഒഴിപ്പിക്കലിനെതിരായ ഗുവാഹത്തി ഹൈക്കോടതിയില്‍നിന്നുള്ള സ്‌റ്റേ ഉത്തരവുണ്ടായിട്ടും പൊളിക്കല്‍ തുടരുകയാണ് ജില്ലാ ഭരണകൂടം ചെയ്തത്. കോടതി ഇടപെടലുണ്ടായിട്ടും ഒഴിപ്പിക്കല്‍ നിര്‍ത്തിവച്ചില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. അയല്‍പക്കത്തെ വീടുകള്‍ ഇടിച്ചുനിരപ്പാക്കിയതിനാല്‍ ഏതുനിമിഷവും വീട് ഇല്ലാതാകുമെന്ന ഭീതിയിലാണ് തങ്ങളെന്ന് റിങ്കു റായ് പറഞ്ഞു. ഒഴിപ്പിക്കലിനായി ഇതുവരെ യാതൊരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
 
സംഭവത്തില്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷം രംഗത്തുവന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വോട്ട്‌ചെയ്യാത്തിന്റെ പ്രതികാരം തീര്‍ക്കുകയാണ് ബി.ജെ.പിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 
നൗഗാവ് ജില്ലയില്‍ പൊലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കളുടെ വീടുകള്‍ പൊളിച്ചുനീക്കിയ സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് ഇവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കണമെന്ന് കഴിഞ്ഞമാസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹിമന്തബിശ്വ സര്‍ക്കാര്‍ മുസ്ലിംകുടിലുകള്‍ തകര്‍ത്തത്.
 
 
In Assam, more than 8,000 Muslims have been evicted from railway land, raising concerns over displacement and the humanitarian impact on the affected families.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരം റോഡ് തുറന്ന് നല്‍കി; ട്രാഫിക് പൊലിസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  2 days ago
No Image

അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദയാത്ര ബസ് അപകടത്തില്‍പ്പെട്ടു; 16 പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം

Kerala
  •  2 days ago
No Image

'ഖത്തറിൽ വെച്ച് വേണ്ട': ദോഹ ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ മൊസാദ് എതിർത്തു; പിന്നിലെ കാരണമിത് 

International
  •  2 days ago
No Image

നിവേദനം നല്‍കാനെത്തിയ വയോധികനെ സുരേഷ് ഗോപി അപമാനിച്ച സംഭവം; ഇടപെട്ട് സിപിഐഎം; കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പാര്‍ട്ടി ഏറ്റെടുത്തു

Kerala
  •  2 days ago
No Image

തകർന്നടിഞ്ഞ് മുൻനിര, തകർത്തടിച്ച് വാലറ്റം; പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം

Cricket
  •  2 days ago
No Image

'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്‌റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി

International
  •  2 days ago
No Image

'അവര്‍ രക്തസാക്ഷികള്‍'; ജെന്‍ സീ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇടക്കാല സര്‍ക്കാര്‍

International
  •  2 days ago
No Image

ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ 30-ന് വൈകാതെ തുടക്കം: ഉദ്ഘാടനം ഈ തീയതിയിൽ; കാത്തിരിക്കുന്നത് വമ്പൻ ആകർഷണങ്ങൾ 

uae
  •  2 days ago
No Image

നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് തര്‍ക്കം; മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

ഹസ്തദാനത്തിന് വിസമ്മതിച്ച് സൂര്യ കുമാര്‍ യാദവും സല്‍മാന്‍ അലി ആഗയും; തകർന്നടിഞ്ഞ് പാകിസ്ഥാന്‍

Cricket
  •  2 days ago