HOME
DETAILS

24 മണിക്കൂര്‍ പിന്നിട്ട് ജോയിക്കായുള്ള തെരച്ചില്‍; ശരീര ഭാഗം കണ്ടെന്ന് സംശയം

  
Web Desk
July 14, 2024 | 7:35 AM

24 hours later and the search for Joey

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളി ജോയിക്ക് വേണ്ടിയുള്ള തെരച്ചില്‍ 24 മണിക്കുര്‍ പിന്നിട്ടു. തെരച്ചില്‍ ഇപ്പോഴും ഊര്‍ജ്ജിതമായി തുടരുകയാണ്. അതിനിടെ റോബോട്ടിക് കാമറയില്‍ ജോയിയുടെ ശരീര ഭാഗം കണ്ടതായി സംശയിക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ദൃശ്യങ്ങള്‍ സ്ഥിരീകരിക്കാനായി പരിശോധന നടക്കുകയാണ്.  

അതിനിടെ തെരച്ചിലും തുടരുന്നുണ്ട്. മൂന്നും അഞ്ചും നമ്പര്‍ ഫഌറ്റ് ഫോമുകള്‍ക്കിടയിലാണ് പരിശോധന തുടങ്ങിയത്. റയില്‍േവെ ടണലിന്റെ താഴേക്കുള്ള ഭാഗത്തും പരിശോധന നടത്തുന്നുണ്ട്. മാലിന്യം നിറഞ്ഞതാണ് ടണലില്‍ പരിശോധന നടത്താനുള്ള പ്രധാന വെല്ലുവിളി. മാലിന്യ നീക്കത്തിന് അതികൃതര്‍ റെയില്‍വേയുടെ സഹായം തേടിയിട്ടുണ്ട്. സ്റ്റേഷനുള്ളിലെ ഭാഗത്തെ മാലിന്യം നീക്കാന്‍ റെയില്‍വേ സഹായിക്കണമെന്നാണ് ആവശ്യം. മറ്റു ഭാഗങ്ങളിലുള്ളവ കോര്‍പ്പറേഷന്‍ നീക്കം ചെയ്യും. മാലിന്യം നീക്കം ചെയ്താല്‍ മാത്രമേ മുന്നോട്ടു പോകാന്‍ കഴിയൂവെന്ന് ഫയര്‍ഫോഴ്‌സ് മേധാവി പറഞ്ഞു. ടണലിന്റെ റൂട്ട് മാപ്പ് റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫയര്‍ഫോഴ്‌സ് മേധാവി പത്മകുമാര്‍ പറഞ്ഞു.

നിലവില്‍ മൂന്ന് സ്‌കൂബ ടീം അംഗങ്ങളാണ് മാന്‍ ഹോളിലേക്ക് ഇറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. റോബോട്ടിന്റെ സഹായവും ഉപയോഗപ്പെടുത്തുന്നുണ്ട്. തുരങ്കത്തിലേക്ക് റോബോട്ടുകളെ ഇറക്കിവിട്ടിട്ടുണ്ട്. സര്‍വൈലന്‍സ് ക്യാമറകള്‍ തുരങ്കത്തിലേക്ക് ഇറക്കിവിട്ട് അതിന്റെ ദിശയില്‍ അകത്തേക്ക് കടക്കാനുള്ള ശ്രമവും രക്ഷാസംഘം പരീക്ഷിക്കുന്നുണ്ട്.

അതിനിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. ഓക്‌സിജന്‍ സപ്പോര്‍ട്ട്, ബേസിക് ലൈഫ് സപ്പോര്‍ട്ട് തുടങ്ങിയ സംവിധാനങ്ങളുള്ള ആംബുലന്‍സുകളും സജ്ജമാക്കും.

തോട് വൃത്തിയാക്കാനിറങ്ങിയ മാരായമുട്ടം സ്വദേശി ജോയിയെയാണ് ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. റെയില്‍വേയുടെ നിര്‍ദ്ദേശാനുസരണം ആമയഴിഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയതാണ് ജോയ്. വലകെട്ടി മാലിന്യം മാറ്റാനുള്ള ശ്രമത്തിനിടെ ഇയാള്‍ തോട്ടിലെ ഒഴുക്കില്‍പ്പെടുകയായിരുന്നു എന്നാണ് സംശയിക്കുന്നത്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരാതി നൽകി മൂന്ന് മാസം കഴിഞ്ഞിട്ടും പൊലിസ് അന്വേഷണമില്ല; ചികിത്സാപിഴവ് മരണത്തിൽ നീതി തേടി 65-കാരിയുടെ കുടുംബം

Kerala
  •  2 days ago
No Image

ശബരിമലയിൽ മലക്കം മറിഞ്ഞ് സർക്കാർ: യുവതീപ്രവേശന വിധിയിൽ പുനഃപരിശോധനയെ അനുകൂലിക്കും

Kerala
  •  2 days ago
No Image

ആകെ പോളിങ് ബൂത്തുകള്‍ 30,471; സുരക്ഷയ്ക്കായി 76,203 പൊലിസുകാര്‍; നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി നാട് 

Kerala
  •  2 days ago
No Image

അമ്മയെ കഴുത്തറുത്ത് കൊന്ന മകന് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി; കൊലപാതകം കുടുംബതർക്കത്തെ തുടർന്ന്

uae
  •  2 days ago
No Image

രാജ്യത്ത് ഭക്ഷ്യക്ഷാമമില്ല; പരിഭ്രാന്തരായി സാധനങ്ങൾ വാരിക്കൂട്ടേണ്ടതില്ലെന്ന് ഒമാൻ ഭരണകൂടം

oman
  •  2 days ago
No Image

ബിയോണ്‍ മണി സേവനം തിരിച്ചെത്തി; അന്താരാഷ്ട്ര പണമയക്കല്‍ വീണ്ടും സജീവം

bahrain
  •  2 days ago
No Image

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലിസുകാരുടെ 'തമ്മിലടി'; എസ്.എച്ച്.ഒയെ പ്രബേഷൻ എസ്.ഐ മർദിച്ചു

Kerala
  •  2 days ago
No Image

ഗംഗാനദിയില്‍ മദ്യം വിളമ്പി ഡിജെ പാർട്ടി; പ്രതികരിക്കാതെ യുപി പൊലിസ്; ഇഫ്താറിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തവര്‍ ഇത് കാണുന്നില്ലേയെന്ന് വിമര്‍ശനം

National
  •  2 days ago
No Image

യുഎഇയിൽ നാളെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

uae
  •  2 days ago
No Image

മകനെ കൊലപ്പെടുത്തി കവുങ്ങിൻ തോട്ടത്തിൽ കുഴിച്ചുമൂടി; അമ്മ അറസ്റ്റിൽ

National
  •  2 days ago