HOME
DETAILS

24 മണിക്കൂര്‍ പിന്നിട്ട് ജോയിക്കായുള്ള തെരച്ചില്‍; ശരീര ഭാഗം കണ്ടെന്ന് സംശയം

  
Web Desk
July 14, 2024 | 7:35 AM

24 hours later and the search for Joey

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളി ജോയിക്ക് വേണ്ടിയുള്ള തെരച്ചില്‍ 24 മണിക്കുര്‍ പിന്നിട്ടു. തെരച്ചില്‍ ഇപ്പോഴും ഊര്‍ജ്ജിതമായി തുടരുകയാണ്. അതിനിടെ റോബോട്ടിക് കാമറയില്‍ ജോയിയുടെ ശരീര ഭാഗം കണ്ടതായി സംശയിക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ദൃശ്യങ്ങള്‍ സ്ഥിരീകരിക്കാനായി പരിശോധന നടക്കുകയാണ്.  

അതിനിടെ തെരച്ചിലും തുടരുന്നുണ്ട്. മൂന്നും അഞ്ചും നമ്പര്‍ ഫഌറ്റ് ഫോമുകള്‍ക്കിടയിലാണ് പരിശോധന തുടങ്ങിയത്. റയില്‍േവെ ടണലിന്റെ താഴേക്കുള്ള ഭാഗത്തും പരിശോധന നടത്തുന്നുണ്ട്. മാലിന്യം നിറഞ്ഞതാണ് ടണലില്‍ പരിശോധന നടത്താനുള്ള പ്രധാന വെല്ലുവിളി. മാലിന്യ നീക്കത്തിന് അതികൃതര്‍ റെയില്‍വേയുടെ സഹായം തേടിയിട്ടുണ്ട്. സ്റ്റേഷനുള്ളിലെ ഭാഗത്തെ മാലിന്യം നീക്കാന്‍ റെയില്‍വേ സഹായിക്കണമെന്നാണ് ആവശ്യം. മറ്റു ഭാഗങ്ങളിലുള്ളവ കോര്‍പ്പറേഷന്‍ നീക്കം ചെയ്യും. മാലിന്യം നീക്കം ചെയ്താല്‍ മാത്രമേ മുന്നോട്ടു പോകാന്‍ കഴിയൂവെന്ന് ഫയര്‍ഫോഴ്‌സ് മേധാവി പറഞ്ഞു. ടണലിന്റെ റൂട്ട് മാപ്പ് റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫയര്‍ഫോഴ്‌സ് മേധാവി പത്മകുമാര്‍ പറഞ്ഞു.

നിലവില്‍ മൂന്ന് സ്‌കൂബ ടീം അംഗങ്ങളാണ് മാന്‍ ഹോളിലേക്ക് ഇറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. റോബോട്ടിന്റെ സഹായവും ഉപയോഗപ്പെടുത്തുന്നുണ്ട്. തുരങ്കത്തിലേക്ക് റോബോട്ടുകളെ ഇറക്കിവിട്ടിട്ടുണ്ട്. സര്‍വൈലന്‍സ് ക്യാമറകള്‍ തുരങ്കത്തിലേക്ക് ഇറക്കിവിട്ട് അതിന്റെ ദിശയില്‍ അകത്തേക്ക് കടക്കാനുള്ള ശ്രമവും രക്ഷാസംഘം പരീക്ഷിക്കുന്നുണ്ട്.

അതിനിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. ഓക്‌സിജന്‍ സപ്പോര്‍ട്ട്, ബേസിക് ലൈഫ് സപ്പോര്‍ട്ട് തുടങ്ങിയ സംവിധാനങ്ങളുള്ള ആംബുലന്‍സുകളും സജ്ജമാക്കും.

തോട് വൃത്തിയാക്കാനിറങ്ങിയ മാരായമുട്ടം സ്വദേശി ജോയിയെയാണ് ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. റെയില്‍വേയുടെ നിര്‍ദ്ദേശാനുസരണം ആമയഴിഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയതാണ് ജോയ്. വലകെട്ടി മാലിന്യം മാറ്റാനുള്ള ശ്രമത്തിനിടെ ഇയാള്‍ തോട്ടിലെ ഒഴുക്കില്‍പ്പെടുകയായിരുന്നു എന്നാണ് സംശയിക്കുന്നത്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപിയില്‍ കടുത്ത ജാതി വിവേചനവും, അവഗണനയും; ഗുരുതര ആരോപണവുമായി വനിത നേതാവ് 

Kerala
  •  2 days ago
No Image

കോഴിക്കോട് അനധികൃതമായി സൂക്ഷിച്ച 64 ഗ്യാസ് സിലിണ്ടറുകള്‍ പിടികൂടി

Kerala
  •  2 days ago
No Image

ഇറാന്റെ എഐ സൈബർ യുദ്ധത്തിലും പതറാതെ യുഎഇ; പ്രതിദിനം 5 ലക്ഷം ആക്രമണങ്ങൾ, എന്നിട്ടും കുലുങ്ങാതെ ഡിജിറ്റൽ സംവിധാനങ്ങൾ

uae
  •  2 days ago
No Image

'അത് മണ്ടൻ തീരുമാനം'; ശുഭ്മാൻ ഗില്ലിന്റെ ക്യാപ്റ്റൻസിക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ താരം

Cricket
  •  2 days ago
No Image

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം; ഇന്ധന ടാങ്കുകൾക്ക് തീപിടിച്ചു

Kuwait
  •  2 days ago
No Image

മനുഷ്യ വാസമില്ലാത്ത ഇറ്റാലിയൻ ദ്വീപിൽ 33വർഷം ഒറ്റയ്ക്ക് ജീവിച്ച മനുഷ്യൻ; മൗറോ മോറാണ്ടിയെ കുറിച്ച് കൂടുതലറിയാം

International
  •  2 days ago
No Image

അപരന്മാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടി; ഹൈക്കോടതി

Kerala
  •  2 days ago
No Image

തൃശ്ശൂര്‍ മുന്‍ മേയര്‍ എം.കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്; യു.ഡി.എഫ് സ്ഥാനാര്‍ഥി രാജന്‍ പല്ലന് പിന്തുണ നല്‍കും

Kerala
  •  2 days ago
No Image

വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിലേക്ക്? ഇന്ത്യ- സിംബാബ്‌വെ മത്സരക്രമം പ്രഖ്യാപിച്ചു

Cricket
  •  2 days ago
No Image

ഉമ്മുൽ ഖുവൈനിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ഇന്ത്യൻ പൗരന് പരുക്കേറ്റു; മേഖലയിൽ അതീവ ജാ​ഗ്രതാനിർദ്ദേശം

uae
  •  2 days ago