HOME
DETAILS

ദേ പുതിയ മോഡൽ തട്ടിപ്പ്; ദുബൈയിൽ നിന്ന് വന്ന  2,000 കോടി പിൻവലിക്കാൻ നികുതിയടക്കാൻ സഹായിക്കണം; 5000 ഇറക്കിയാൽ 5 ലക്ഷം കിട്ടും!

  
July 17, 2024 | 8:08 AM

thrissur money collection fraud

തൃശൂർ: വിദേശത്ത് നിന്ന് വന്ന പണം ബാങ്കിൽ നിന്ന് പിൻവലിക്കാൻ നികുതി അടക്കാനെന്ന പേരിൽ പിരിവ് നടക്കുന്നു. ദുബൈയിൽ നിന്ന് വന്ന 2000 കോടി രൂപയാണ് നികുതിയടക്കാൻ പണമില്ലാത്തതിനാൽ അക്കൗണ്ടിൽ കിടക്കുന്നത്. ഇതിന് ആകെ 30 ലക്ഷം രൂപ വേണം. ഇതിനായി ഷെയർ സ്വീകരിക്കുന്നുണ്ട് എന്ന തരത്തിൽ രണ്ട് ദിവസമായി ഫോൺ വഴി സന്ദേശങ്ങൾ ഓടി നടക്കുകയാണ്. ഷെയറായി 5000 രൂപ നൽകുന്നവർക്ക് 5 ലക്ഷം രൂപ ലാഭമായി തിരിച്ചു നൽകും. ഇത്തരത്തിൽ എത്ര പണം വേണേലും മുടക്കാം. തിരിച്ചു കിട്ടുന്നത് അതിനനുസരിച്ച് വർധിക്കും. സ്വകാര്യമായി പങ്കിടുന്ന ഈ സന്ദേശത്തിൽ ആരൊക്കെ വീണു എന്നത് വ്യക്തമല്ല.

ഫോണുകളിൽ പറന്ന് നടക്കുന്ന സന്ദേശത്തിൽ അൽപം സ്വകര്യതയുണ്ട്. പരിചയക്കാരിൽ നിന്നു മാത്രമായാണ് പണം സ്വീകരിക്കുന്നത് എന്നാണ് സന്ദേശത്തിൽ പറയുന്നത്. പക്ഷെ എല്ലാവരെയും കുടുക്കാൻ ഒരു കാര്യം കൂടി അതോടൊപ്പം ഉണ്ട്. നിങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ പൈസ ഉള്ള വിശ്വസ്തരോട് വിളിക്കാൻ പറയൂ എന്നുകൂടി ഈ സന്ദേശത്തിന്റെ ഏജന്റുമാർ പറയുന്നുണ്ട്. അധികപേരോടും അറിയിക്കുന്നില്ലെന്ന് പറയുന്ന സന്ദേശം പക്ഷെ ഇപ്പോൾ അങ്ങാടിപ്പാട്ടാണ്. 

പരിചയക്കാർക്ക് മാത്രമെന്ന് പറയുന്ന സന്ദേശത്തിലേ നമ്പറിൽ വിളിക്കുന്നവരോടെല്ലാം എല്ലാ കാര്യങ്ങളും അപ്പുറത്തെ സൈഡിൽ നിന്ന് വിശദമായി പറഞ്ഞു നൽകുന്നുണ്ട്. തൃശൂർ മേഖലയിലാണ് ഇത്തരത്തിൽ സന്ദേശം വ്യാപകമായി പ്രചരിച്ചത്. ചൊവ്വാഴ്ച ഉച്ചവരെ മാത്രമേ പണം സ്വീകരിക്കൂ എന്നാണ് സന്ദേശത്തിൽ പറഞ്ഞതെങ്കിലും സമയം കഴിഞ്ഞ് വിളിച്ചവരോടും അവർ പണം സ്വീകരിക്കുന്നത് നിർത്തിയിട്ടില്ല എന്നാണ് അറിയിക്കുന്നത്. മറ്റു ചെലവുകൾക്കുള്ള പണം വേണമെന്നും അത് സ്വീകരിക്കുന്നത് തുടരുകയാണ് എന്നുമാണ് ഏജന്റ് പറയുന്നത്. 

ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് ട്രസ്റ്റ് രൂപീകരിക്കാനാണ് ദുബൈയിൽ നിന്ന് പണം വന്നത് എന്നാണ് ഏജന്റുമാർ വിളിക്കുന്നവരോട് പറയുന്നത്. 2000 കോടി രൂപയാണ് ഇത്തരത്തിൽ വന്ന പണം ന്യൂഡൽഹിയിൽ എത്തിയത് എന്നാണ് വിശദീകരണം. സംഭവത്തിൽ ആരൊക്കെ പണം നിക്ഷേപിച്ചു എന്ന കാര്യവും മറ്റും വ്യക്തമല്ല. അതിനാൽ എത്രത്തോളം പണം ലഭിച്ചെന്നോ ആരാണ് പുറകിൽ എന്നോ അറിയില്ല



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മോദിയുടെ യു.എസ് സന്ദര്‍ശനത്തിന് മുന്നോടിയായി പൊതുപരിപാടിയില്‍ ഉമര്‍ഖാലിദിന്റെ ജയില്‍ കുറിപ്പുകള്‍ വായിച്ചു, മോദി നെതന്യാഹുവിന് തുല്യനെന്ന് തുറന്നടിച്ചു'  വൈറലായി മംദാനിയുടെ മുന്‍കാല വീഡിയോകള്‍

International
  •  2 days ago
No Image

'ചെറിയ' ടൈപ്പിങ് പിഴവ്, യുവാവിന് ഒരു വർഷം ജയിൽ ശിക്ഷ; കളക്ടർക്ക് 2 ലക്ഷം പിഴ, ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

crime
  •  2 days ago
No Image

എമിറേറ്റ്‌സ് ഗ്രൂപ്പിൽ വൻ നിയമനം: 3,700-ൽ അധികം പേർക്ക് ജോലി നൽകി, നിയമനം തുടരുന്നു

uae
  •  2 days ago
No Image

'ഞാൻ ആകെ തകർന്നു, ഒരുപാട് കരഞ്ഞു'; ആ മരണം ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  2 days ago
No Image

നഗ്നവീഡിയോ ഭർത്താവിന് കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്ത്, ക്രൂരമായി മർദ്ദിച്ച കേസിൽ യുവാവ് പൊലിസ് പിടിയിൽ

crime
  •  2 days ago
No Image

മനുഷ്യത്വത്തിന് വേണ്ടി യുഎഇ: ആഗോള സഹായമായി നൽകിയത് 370 ബില്യൺ ദിർഹം

uae
  •  2 days ago
No Image

പ്രണയപ്പകയിലെ ക്രൂരതയ്ക്ക് ജീവപര്യന്തം; 19-കാരിയെ കുത്തിവീഴ്ത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തിക്കൊന്ന 'കവിത കൊലപാതക' കേസിൽ പ്രതിക്ക് 5 ലക്ഷം രൂപ പിഴയും

crime
  •  2 days ago
No Image

ഹമാസിനെ ഇല്ലാതാക്കും വരെ ഗസ്സയില്‍ ആക്രമണം തുടരുമെന്ന് ആവര്‍ത്തിച്ച് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി

International
  •  2 days ago
No Image

'ഞാന്‍ മരിച്ചാല്‍ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥ' 48 കാരന്‍ മരിച്ചത് ചികിത്സ കിട്ടാതെയെന്ന് ബന്ധുക്കള്‍,തിരുവനന്തപുരം മെഡിക്കല്‍ കോളജിനെതിരെ പരാതി

Kerala
  •  2 days ago
No Image

കടം വീട്ടാനായി വീട്ടുടമസ്ഥയെ കൊന്ന് സ്വർണമംഗല്യസൂത്രം മോഷ്ടിച്ച ദമ്പതികൾ പൊലിസ് പിടിയിൽ

crime
  •  2 days ago