HOME
DETAILS

ദേ പുതിയ മോഡൽ തട്ടിപ്പ്; ദുബൈയിൽ നിന്ന് വന്ന  2,000 കോടി പിൻവലിക്കാൻ നികുതിയടക്കാൻ സഹായിക്കണം; 5000 ഇറക്കിയാൽ 5 ലക്ഷം കിട്ടും!

  
July 17, 2024 | 8:08 AM

thrissur money collection fraud

തൃശൂർ: വിദേശത്ത് നിന്ന് വന്ന പണം ബാങ്കിൽ നിന്ന് പിൻവലിക്കാൻ നികുതി അടക്കാനെന്ന പേരിൽ പിരിവ് നടക്കുന്നു. ദുബൈയിൽ നിന്ന് വന്ന 2000 കോടി രൂപയാണ് നികുതിയടക്കാൻ പണമില്ലാത്തതിനാൽ അക്കൗണ്ടിൽ കിടക്കുന്നത്. ഇതിന് ആകെ 30 ലക്ഷം രൂപ വേണം. ഇതിനായി ഷെയർ സ്വീകരിക്കുന്നുണ്ട് എന്ന തരത്തിൽ രണ്ട് ദിവസമായി ഫോൺ വഴി സന്ദേശങ്ങൾ ഓടി നടക്കുകയാണ്. ഷെയറായി 5000 രൂപ നൽകുന്നവർക്ക് 5 ലക്ഷം രൂപ ലാഭമായി തിരിച്ചു നൽകും. ഇത്തരത്തിൽ എത്ര പണം വേണേലും മുടക്കാം. തിരിച്ചു കിട്ടുന്നത് അതിനനുസരിച്ച് വർധിക്കും. സ്വകാര്യമായി പങ്കിടുന്ന ഈ സന്ദേശത്തിൽ ആരൊക്കെ വീണു എന്നത് വ്യക്തമല്ല.

ഫോണുകളിൽ പറന്ന് നടക്കുന്ന സന്ദേശത്തിൽ അൽപം സ്വകര്യതയുണ്ട്. പരിചയക്കാരിൽ നിന്നു മാത്രമായാണ് പണം സ്വീകരിക്കുന്നത് എന്നാണ് സന്ദേശത്തിൽ പറയുന്നത്. പക്ഷെ എല്ലാവരെയും കുടുക്കാൻ ഒരു കാര്യം കൂടി അതോടൊപ്പം ഉണ്ട്. നിങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ പൈസ ഉള്ള വിശ്വസ്തരോട് വിളിക്കാൻ പറയൂ എന്നുകൂടി ഈ സന്ദേശത്തിന്റെ ഏജന്റുമാർ പറയുന്നുണ്ട്. അധികപേരോടും അറിയിക്കുന്നില്ലെന്ന് പറയുന്ന സന്ദേശം പക്ഷെ ഇപ്പോൾ അങ്ങാടിപ്പാട്ടാണ്. 

പരിചയക്കാർക്ക് മാത്രമെന്ന് പറയുന്ന സന്ദേശത്തിലേ നമ്പറിൽ വിളിക്കുന്നവരോടെല്ലാം എല്ലാ കാര്യങ്ങളും അപ്പുറത്തെ സൈഡിൽ നിന്ന് വിശദമായി പറഞ്ഞു നൽകുന്നുണ്ട്. തൃശൂർ മേഖലയിലാണ് ഇത്തരത്തിൽ സന്ദേശം വ്യാപകമായി പ്രചരിച്ചത്. ചൊവ്വാഴ്ച ഉച്ചവരെ മാത്രമേ പണം സ്വീകരിക്കൂ എന്നാണ് സന്ദേശത്തിൽ പറഞ്ഞതെങ്കിലും സമയം കഴിഞ്ഞ് വിളിച്ചവരോടും അവർ പണം സ്വീകരിക്കുന്നത് നിർത്തിയിട്ടില്ല എന്നാണ് അറിയിക്കുന്നത്. മറ്റു ചെലവുകൾക്കുള്ള പണം വേണമെന്നും അത് സ്വീകരിക്കുന്നത് തുടരുകയാണ് എന്നുമാണ് ഏജന്റ് പറയുന്നത്. 

ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് ട്രസ്റ്റ് രൂപീകരിക്കാനാണ് ദുബൈയിൽ നിന്ന് പണം വന്നത് എന്നാണ് ഏജന്റുമാർ വിളിക്കുന്നവരോട് പറയുന്നത്. 2000 കോടി രൂപയാണ് ഇത്തരത്തിൽ വന്ന പണം ന്യൂഡൽഹിയിൽ എത്തിയത് എന്നാണ് വിശദീകരണം. സംഭവത്തിൽ ആരൊക്കെ പണം നിക്ഷേപിച്ചു എന്ന കാര്യവും മറ്റും വ്യക്തമല്ല. അതിനാൽ എത്രത്തോളം പണം ലഭിച്ചെന്നോ ആരാണ് പുറകിൽ എന്നോ അറിയില്ല



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രി ആര്? ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ; എഐസിസി തീരുമാനം ഇന്ന് വൈകിട്ടോടെയെന്ന് സൂചന

Kerala
  •  14 days ago
No Image

'ഫ്ലക്സ് വെച്ചതുകൊണ്ട് മാത്രം ആരും മുഖ്യമന്ത്രിയാകില്ല'; എംഎൽഎമാരുടെ പിന്തുണയും ഘടകകക്ഷികളുടെ അഭിപ്രായവും നിർണായകമാകും; കെ. മുരളീധരൻ

Kerala
  •  14 days ago
No Image

വി.ഡി സതീശന് ഡല്‍ഹിയില്‍ വമ്പന്‍ വരവേല്‍പ്പ്; സണ്ണി ജോസഫിന് നേരെ പ്രതിഷേധം; മുഖ്യമന്ത്രി പ്രഖ്യാപനം കാത്ത് കേരളം 

Kerala
  •  14 days ago
No Image

കൊച്ചി മെട്രോയില്‍ റെക്കോര്‍ഡ് കുതിപ്പ്;  യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന, വരുമാനത്തിലും നേട്ടം

Kerala
  •  14 days ago
No Image

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ആഡംബര ബാഗിന്റെ ചിത്രത്തിന് താഴെ ഒറിജിനൽ അല്ലെന്നു കമന്റിട്ടു; അജ്മാനിൽ പ്രവാസി യുവതി അറസ്റ്റിൽ

uae
  •  14 days ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  14 days ago
No Image

ബിനാലെ ചരിത്രത്തില്‍ പുതിയ അധ്യായം; ഏഴാം പതിപ്പിനെ നയിക്കാന്‍ വിദേശി കരുത്ത്, ആരാണ് കാദര്‍ അത്തിയ..?

Kerala
  •  14 days ago
No Image

ഇൻഷുറൻസ് ക്ലെയിം വൈകിയാൽ ആനുകൂല്യം നിഷേധിക്കാനാവില്ല; ഇൻഷുറൻസ് കമ്പനിക്ക് ഹൈക്കോടതിയുടെ 'ഷോക്ക്'

Kerala
  •  14 days ago
No Image

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കയുമരുത്; അങ്കണവാടി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം 

Kerala
  •  14 days ago
No Image

ഭുവനേശ്വറിൽ ക്രൂരത; ജിആർപി കോൺസ്റ്റബിളിനെ ആൾക്കൂട്ടം തല്ലിക്കൊന്നു, സുഹൃത്തിന് ഗുരുതര പരുക്ക്

National
  •  14 days ago