HOME
DETAILS

ദേ പുതിയ മോഡൽ തട്ടിപ്പ്; ദുബൈയിൽ നിന്ന് വന്ന  2,000 കോടി പിൻവലിക്കാൻ നികുതിയടക്കാൻ സഹായിക്കണം; 5000 ഇറക്കിയാൽ 5 ലക്ഷം കിട്ടും!

  
July 17, 2024 | 8:08 AM

thrissur money collection fraud

തൃശൂർ: വിദേശത്ത് നിന്ന് വന്ന പണം ബാങ്കിൽ നിന്ന് പിൻവലിക്കാൻ നികുതി അടക്കാനെന്ന പേരിൽ പിരിവ് നടക്കുന്നു. ദുബൈയിൽ നിന്ന് വന്ന 2000 കോടി രൂപയാണ് നികുതിയടക്കാൻ പണമില്ലാത്തതിനാൽ അക്കൗണ്ടിൽ കിടക്കുന്നത്. ഇതിന് ആകെ 30 ലക്ഷം രൂപ വേണം. ഇതിനായി ഷെയർ സ്വീകരിക്കുന്നുണ്ട് എന്ന തരത്തിൽ രണ്ട് ദിവസമായി ഫോൺ വഴി സന്ദേശങ്ങൾ ഓടി നടക്കുകയാണ്. ഷെയറായി 5000 രൂപ നൽകുന്നവർക്ക് 5 ലക്ഷം രൂപ ലാഭമായി തിരിച്ചു നൽകും. ഇത്തരത്തിൽ എത്ര പണം വേണേലും മുടക്കാം. തിരിച്ചു കിട്ടുന്നത് അതിനനുസരിച്ച് വർധിക്കും. സ്വകാര്യമായി പങ്കിടുന്ന ഈ സന്ദേശത്തിൽ ആരൊക്കെ വീണു എന്നത് വ്യക്തമല്ല.

ഫോണുകളിൽ പറന്ന് നടക്കുന്ന സന്ദേശത്തിൽ അൽപം സ്വകര്യതയുണ്ട്. പരിചയക്കാരിൽ നിന്നു മാത്രമായാണ് പണം സ്വീകരിക്കുന്നത് എന്നാണ് സന്ദേശത്തിൽ പറയുന്നത്. പക്ഷെ എല്ലാവരെയും കുടുക്കാൻ ഒരു കാര്യം കൂടി അതോടൊപ്പം ഉണ്ട്. നിങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ പൈസ ഉള്ള വിശ്വസ്തരോട് വിളിക്കാൻ പറയൂ എന്നുകൂടി ഈ സന്ദേശത്തിന്റെ ഏജന്റുമാർ പറയുന്നുണ്ട്. അധികപേരോടും അറിയിക്കുന്നില്ലെന്ന് പറയുന്ന സന്ദേശം പക്ഷെ ഇപ്പോൾ അങ്ങാടിപ്പാട്ടാണ്. 

പരിചയക്കാർക്ക് മാത്രമെന്ന് പറയുന്ന സന്ദേശത്തിലേ നമ്പറിൽ വിളിക്കുന്നവരോടെല്ലാം എല്ലാ കാര്യങ്ങളും അപ്പുറത്തെ സൈഡിൽ നിന്ന് വിശദമായി പറഞ്ഞു നൽകുന്നുണ്ട്. തൃശൂർ മേഖലയിലാണ് ഇത്തരത്തിൽ സന്ദേശം വ്യാപകമായി പ്രചരിച്ചത്. ചൊവ്വാഴ്ച ഉച്ചവരെ മാത്രമേ പണം സ്വീകരിക്കൂ എന്നാണ് സന്ദേശത്തിൽ പറഞ്ഞതെങ്കിലും സമയം കഴിഞ്ഞ് വിളിച്ചവരോടും അവർ പണം സ്വീകരിക്കുന്നത് നിർത്തിയിട്ടില്ല എന്നാണ് അറിയിക്കുന്നത്. മറ്റു ചെലവുകൾക്കുള്ള പണം വേണമെന്നും അത് സ്വീകരിക്കുന്നത് തുടരുകയാണ് എന്നുമാണ് ഏജന്റ് പറയുന്നത്. 

ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് ട്രസ്റ്റ് രൂപീകരിക്കാനാണ് ദുബൈയിൽ നിന്ന് പണം വന്നത് എന്നാണ് ഏജന്റുമാർ വിളിക്കുന്നവരോട് പറയുന്നത്. 2000 കോടി രൂപയാണ് ഇത്തരത്തിൽ വന്ന പണം ന്യൂഡൽഹിയിൽ എത്തിയത് എന്നാണ് വിശദീകരണം. സംഭവത്തിൽ ആരൊക്കെ പണം നിക്ഷേപിച്ചു എന്ന കാര്യവും മറ്റും വ്യക്തമല്ല. അതിനാൽ എത്രത്തോളം പണം ലഭിച്ചെന്നോ ആരാണ് പുറകിൽ എന്നോ അറിയില്ല



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരിക്കുന്നതിന് തൊട്ടുമുന്‍പ് നിതിന്‍ പ്രിന്‍സിപ്പലിന്റെ റൂമില്‍ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങിവന്നു; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് കണ്ടെടുത്തു

Kerala
  •  17 days ago
No Image

യുഎഇയിൽ നാളെ മുതൽ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത; താപനില കുറയും

uae
  •  17 days ago
No Image

നിലത്തു വീണ ആഭരണം എടുത്ത് കടന്നുകളഞ്ഞു; ഷാർജയിൽ ഏഷ്യൻ സ്വദേശിനിക്കെതിരെ കേസ്, കുടുക്കിയത് സിസിടിവി ദൃശ്യം

uae
  •  17 days ago
No Image

ദുബൈ-അബുദബി ഹൈവേയിൽ പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിച്ചു 

uae
  •  17 days ago
No Image

പ്രതിഷേധം ഫലം കണ്ടു; യുപിയില്‍ തൊഴിലാളികളുടെ മിനിമം വേതനം കൂട്ടി; 2500 മുതല്‍ 3000 രൂപവരെ വര്‍ധന 

National
  •  17 days ago
No Image

മെസേജുകൾ വായിച്ചാലുടൻ അപ്രത്യക്ഷമാകും; ഫോട്ടോകൾക്ക് പിന്നാലെ ടെക്സ്റ്റ് മെസേജുകൾക്കും 'വ്യൂ വൺസ്' സൗകര്യം; വാട്സാപ്പിൽ വരുന്നത് വൻ അപ്‌ഡേറ്റുകൾ

Tech
  •  17 days ago
No Image

ഹോർമുസ് സുരക്ഷയും ആഗോള വ്യാപാരവും പ്രധാന ചർച്ചാവിഷയങ്ങൾ; ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

National
  •  18 days ago
No Image

ഷെയ്ന്‍ വോണിന്റെ മരണത്തിന് കാരണം 'കോവിഡ് വാക്‌സിന്‍'; ഗുരുതര വെളിപ്പെടുത്തലുമായി മകന്‍ 

International
  •  18 days ago
No Image

യാത്രാ തടസ്സം നീങ്ങി; വിവാഹത്തിനായി ശ്വേത കുവൈത്തിൽ നിന്ന് നാട്ടിലേക്ക്

Kuwait
  •  18 days ago
No Image

ഗുണ്ടൽപേട്ടിൽ വാഹനാപകടം; കോഴിക്കോട് സ്വദേശികളായ മൂന്ന് പേർ മരിച്ചു; ഒമ്പതു വയസ്സുകാരൻ ഗുരുതരവസ്ഥയിൽ

National
  •  18 days ago