HOME
DETAILS

ദേ പുതിയ മോഡൽ തട്ടിപ്പ്; ദുബൈയിൽ നിന്ന് വന്ന  2,000 കോടി പിൻവലിക്കാൻ നികുതിയടക്കാൻ സഹായിക്കണം; 5000 ഇറക്കിയാൽ 5 ലക്ഷം കിട്ടും!

  
July 17, 2024 | 8:08 AM

thrissur money collection fraud

തൃശൂർ: വിദേശത്ത് നിന്ന് വന്ന പണം ബാങ്കിൽ നിന്ന് പിൻവലിക്കാൻ നികുതി അടക്കാനെന്ന പേരിൽ പിരിവ് നടക്കുന്നു. ദുബൈയിൽ നിന്ന് വന്ന 2000 കോടി രൂപയാണ് നികുതിയടക്കാൻ പണമില്ലാത്തതിനാൽ അക്കൗണ്ടിൽ കിടക്കുന്നത്. ഇതിന് ആകെ 30 ലക്ഷം രൂപ വേണം. ഇതിനായി ഷെയർ സ്വീകരിക്കുന്നുണ്ട് എന്ന തരത്തിൽ രണ്ട് ദിവസമായി ഫോൺ വഴി സന്ദേശങ്ങൾ ഓടി നടക്കുകയാണ്. ഷെയറായി 5000 രൂപ നൽകുന്നവർക്ക് 5 ലക്ഷം രൂപ ലാഭമായി തിരിച്ചു നൽകും. ഇത്തരത്തിൽ എത്ര പണം വേണേലും മുടക്കാം. തിരിച്ചു കിട്ടുന്നത് അതിനനുസരിച്ച് വർധിക്കും. സ്വകാര്യമായി പങ്കിടുന്ന ഈ സന്ദേശത്തിൽ ആരൊക്കെ വീണു എന്നത് വ്യക്തമല്ല.

ഫോണുകളിൽ പറന്ന് നടക്കുന്ന സന്ദേശത്തിൽ അൽപം സ്വകര്യതയുണ്ട്. പരിചയക്കാരിൽ നിന്നു മാത്രമായാണ് പണം സ്വീകരിക്കുന്നത് എന്നാണ് സന്ദേശത്തിൽ പറയുന്നത്. പക്ഷെ എല്ലാവരെയും കുടുക്കാൻ ഒരു കാര്യം കൂടി അതോടൊപ്പം ഉണ്ട്. നിങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ പൈസ ഉള്ള വിശ്വസ്തരോട് വിളിക്കാൻ പറയൂ എന്നുകൂടി ഈ സന്ദേശത്തിന്റെ ഏജന്റുമാർ പറയുന്നുണ്ട്. അധികപേരോടും അറിയിക്കുന്നില്ലെന്ന് പറയുന്ന സന്ദേശം പക്ഷെ ഇപ്പോൾ അങ്ങാടിപ്പാട്ടാണ്. 

പരിചയക്കാർക്ക് മാത്രമെന്ന് പറയുന്ന സന്ദേശത്തിലേ നമ്പറിൽ വിളിക്കുന്നവരോടെല്ലാം എല്ലാ കാര്യങ്ങളും അപ്പുറത്തെ സൈഡിൽ നിന്ന് വിശദമായി പറഞ്ഞു നൽകുന്നുണ്ട്. തൃശൂർ മേഖലയിലാണ് ഇത്തരത്തിൽ സന്ദേശം വ്യാപകമായി പ്രചരിച്ചത്. ചൊവ്വാഴ്ച ഉച്ചവരെ മാത്രമേ പണം സ്വീകരിക്കൂ എന്നാണ് സന്ദേശത്തിൽ പറഞ്ഞതെങ്കിലും സമയം കഴിഞ്ഞ് വിളിച്ചവരോടും അവർ പണം സ്വീകരിക്കുന്നത് നിർത്തിയിട്ടില്ല എന്നാണ് അറിയിക്കുന്നത്. മറ്റു ചെലവുകൾക്കുള്ള പണം വേണമെന്നും അത് സ്വീകരിക്കുന്നത് തുടരുകയാണ് എന്നുമാണ് ഏജന്റ് പറയുന്നത്. 

ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് ട്രസ്റ്റ് രൂപീകരിക്കാനാണ് ദുബൈയിൽ നിന്ന് പണം വന്നത് എന്നാണ് ഏജന്റുമാർ വിളിക്കുന്നവരോട് പറയുന്നത്. 2000 കോടി രൂപയാണ് ഇത്തരത്തിൽ വന്ന പണം ന്യൂഡൽഹിയിൽ എത്തിയത് എന്നാണ് വിശദീകരണം. സംഭവത്തിൽ ആരൊക്കെ പണം നിക്ഷേപിച്ചു എന്ന കാര്യവും മറ്റും വ്യക്തമല്ല. അതിനാൽ എത്രത്തോളം പണം ലഭിച്ചെന്നോ ആരാണ് പുറകിൽ എന്നോ അറിയില്ല



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എന്റെ വയറ്റിൽ ചവിട്ടി, പുറത്തേക്ക് തള്ളി'; സിആർപിഎഫ് ജവാന്മാർ ഗുണ്ടകളെപ്പോലെ പെരുമാറിയെന്ന് മമത; ബംഗാളിൽ തോൽവി സമ്മതിക്കാതെ തൃണമൂൽ

National
  •  4 days ago
No Image

'മുഖ്യമന്ത്രീ സതീശാ...'; എറണാകുളം ഇളകിമറിഞ്ഞു, വി.ഡി. സതീശന് ഉജ്ജ്വല സ്വീകരണം; തിക്കിലും തിരക്കിലും ഒരാൾ കുഴഞ്ഞുവീണു

Kerala
  •  4 days ago
No Image

'പഴയ കരുത്തിലേക്ക് മടങ്ങണം, ജനഹിതം ശരിക്കൊപ്പമാണ്'; നേതൃത്വത്തിന് വി.എ. അരുൺകുമാറിന്റെ 'കുറിക്ക് കൊള്ളുന്ന' വിമർശനം

Kerala
  •  4 days ago
No Image

വിദ്യാഭ്യാസ വകുപ്പില്‍ അഞ്ച് പേര്‍ക്ക് സ്ഥലമാറ്റം

Kerala
  •  4 days ago
No Image

ബെംഗളൂരുവിൽ മലയാളി യുവതിക്ക് ക്രൂരമർദനം: തലച്ചോറിന് ഗുരുതര പരിക്ക്, പ്രതി ദീപക് കൃഷ്ണയുടെ കുറ്റസമ്മത ഓഡിയോ പുറത്ത്

Kerala
  •  4 days ago
No Image

തമിഴകത്ത് കാവിക്കൊടി താഴ്ത്തി ജനവിധി; ബി.ജെ.പിയെ തെരഞ്ഞ് പിടിച്ച് തോല്‍പ്പിച്ച് ജനം

National
  •  4 days ago
No Image

'ഞാന്‍ തോറ്റിട്ടില്ല, രാജിവയ്ക്കില്ല'; നടന്നത് ഗൂഢാലോചനയെന്ന് മമത ബാനര്‍ജി

National
  •  4 days ago
No Image

'ഒന്‍പതാമത്തെ അച്ചടക്ക നടപടി ലോട്ടറിയെപ്പറ്റി ലേഖനം എഴുതിയതിന്':തുറന്നുപറഞ്ഞ് പ്രശാന്ത് എന്‍. ഐ.എ.എസ്

Kerala
  •  4 days ago
No Image

ആരാകും മുഖ്യമന്ത്രി?; കോണ്‍ഗ്രസില്‍ സജീവ ചര്‍ച്ചകള്‍, കെ.സി വേണുഗോപാല്‍ ഡല്‍ഹിയില്‍ 

Kerala
  •  4 days ago
No Image

'യു.ഡി.എഫിന് വോട്ട് ചെയ്തവര്‍ വിഡ്ഢികള്‍...'; രൂക്ഷമായി വിമര്‍ശിച്ച് എം.എം. മണി

Kerala
  •  4 days ago