HOME
DETAILS

'കടിച്ചു കുടയുമ്പോഴും അവനവയെ ഓമനിച്ചു കൊണ്ടിരുന്നു' ഓട്ടിസം ബാധിതനെ നായയെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഇസ്‌റാഈല്‍ സേന

  
Web Desk
July 18, 2024 | 6:32 AM

Gaza man with Down's syndrome attacked by IDF dog


ഗസ്സ: നായ്ക്കള്‍ കടിച്ചു കുടയുമ്പോഴും വേദനയാല്‍ പുളയുമ്പോഴും അവനവയെ ഓമനിക്കുന്നുണ്ടായിരുന്നു. അവനെല്ലാരോടും സ്‌നേഹമാണ്. മനുഷ്യത്വം തൊട്ടു തീണ്ടാത്ത ഇസ്‌റാഈല്‍ നരാധമന്‍മാരുടെ ക്രൂരതയൊന്നും അവനറിയില്ല. അനവന് നൊന്താലും മറ്റുള്ളവര്‍ ചിരിക്കുന്നത് കാണാനാണ് അവനിഷ്ടം. ഗസ്സയില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ സൈന്യം നായയെ കൊണ്ട് കടിപ്പിച്ചു കൊന്ന ഡൗണ്‍ സിന്‍ഡ്രോമും ഓട്ടിസവും ബാധിച്ച 24 കാരന്‍ മുഹമ്മദ് ബഹറിന് സ്‌നേഹിക്കാന്‍ മാത്രമേ അറിയൂ.   

ഗസ്സ സിറ്റിയിലെ കിഴക്കന്‍ ഷെജായ നസാസ് സ്ട്രീറ്റ് നിവാസിയായ ബഹറിനെ വീട്ടില്‍ വെച്ചാണ് സൈന്യം അതിക്രൂരമായി കൊലപ്പെടുത്തിയത്. ബഹറിന്റെ 70 കാരിയായ മാതാവ് നബീലയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

കഴിഞ്ഞ ജൂണ്‍ 27ന് ഇവരോട് ഒഴിഞ്ഞുപോകാന്‍ ഇസ്‌റാഈല്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓട്ടിസം ബാധിച്ച സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയാത്ത ബഹറിനെയും കൊണ്ട് ഇനിയുമൊരു പലായനം നബീലയ്ക്ക് സാധ്യമായിരുന്നില്ല. ഇതിനകം 15 തവണ തങ്ങള്‍ പലായനം ചെയ്തിരുന്നുവെന്ന് അവര്‍ പറഞ്ഞു. നേരത്തെ ജിബ്രീല്‍ പ്രദേശത്തേക്ക് മാറിയെങ്കിലും അവിടെ ഇസ്‌റാഈല്‍ ബോംബിട്ടു. പിന്നീട് ഹൈദര്‍ ചത്വരത്തിലെത്തി, അവിടെയും ബോംബാക്രമണം നേരിട്ടു. റിമാലിലും ശവ ചത്വരത്തിലും പോയപ്പോഴും അവിടെയും ആക്രമണമായിരുന്നുവെന്നും എവിടേക്കും ഇനി പോകാനുണ്ടായിരുന്നില്ല- നബീല പറയുന്നു.

bahar gaza mom.jpeg

ഇസ്‌റാഈല്‍ സൈന്യമെത്തുമ്പോള്‍ ബഹര്‍ വീട്ടിലെ സോഫയില്‍ കിടക്കുകയായിരുന്നു. അവന് അവിടെയല്ലാതെ മറ്റെവിടെയും ഇരിക്കില്ല. ഇസ്‌റാഈല്‍ സൈന്യം നായയെകൊണ്ട് ബഹറിനെ ആക്രമിപ്പിച്ചു. നെഞ്ചില്‍ നായ കടിച്ചു പരുക്കേല്‍പ്പിച്ചു. സംസാരിക്കാന്‍ ശേഷിയില്ലാത്ത ബഹര്‍ കരയുന്നുണ്ടായിരുന്നു. ഓട്ടിസം ബാധിച്ച കുട്ടിയാണെന്നും കരുണ കാണിക്കണമെന്നും സൈന്യത്തോട് കേണപേക്ഷിച്ചെങ്കിലും ബഹര്‍ രക്തം ഒലിച്ച് അവശനാകും വരെ ആക്രമണം തുടര്‍ന്നുവെന്ന് നബീല്‍ പറഞ്ഞു. സൈന്യത്തിന്റെ നായയുടെ തലയില്‍ പിടിച്ച് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ കൈകള്‍ മാരകമായി കടിച്ചുപരുക്കേല്‍പ്പിച്ചുവെന്ന് മാതാവ് പറഞ്ഞു. 

bahar gaza sofa.jpeg

ആക്രമണം നടന്ന സോഫയ്ക്ക് സമീപം രക്തം തളംകെട്ടിയതിന്റെ കറയുള്ള ചിത്രവും മാധ്യമങ്ങള്‍ പുറത്തു വിട്ടു.  മാരകമായി പരുക്കേറ്റ ബഹ്‌റിനെ ഒരു മുറിയിലിട്ടു സൈന്യം പൂട്ടി. സൈനിക ഡോക്ടര്‍ വന്ന് അവനെ ചികിത്സിക്കുമെന്ന് സൈന്യം തങ്ങളോട് പറഞ്ഞു. തങ്ങളെ മറ്റൊരു മുറിയിലും പൂട്ടിയിട്ടുവെന്ന് നബീല പറഞ്ഞു. പിന്നീട് മുഹമ്മദ് മരിച്ചു. മകന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ മരിക്കേണ്ടിവന്നാലും ഇനി പലായനം ചെയ്യില്ലെന്ന ഉറച്ച തീരുമാനത്തിലാണ് നബീല.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പന്ത്രണ്ടു വയസുകാരൻ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു

Kerala
  •  4 days ago
No Image

സച്ചിന്റെ വാങ്കഡെ ആർപ്പ് വിളിച്ചത് ഒരൊറ്റ പേര്; കോഹ്‌ലിക്കൊപ്പം റെക്കോർഡ് നേട്ടവുമായി ബാറ്റിംഗ് വെടിക്കെട്ട് തീർത്ത് സഞ്ജു സാംസൺ

Cricket
  •  4 days ago
No Image

കൊല്ലം ജില്ലയിലെ കോളജുകളില്‍ നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  4 days ago
No Image

ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് രാജിവെച്ചു; പിന്നിൽ കേന്ദ്ര സമ്മർദ്ദം? ഞെട്ടിച്ചെന്ന് മമത

National
  •  4 days ago
No Image

കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലറെ മാറ്റി; ഗവർണർ രാജേന്ദ്ര ആർലേക്കറുടെ പ്രതികാര നടപടിയെന്ന് സൂചന

Universities
  •  4 days ago
No Image

സഞ്ജുവിനെ കൈവിട്ട് ഇംഗ്ലണ്ട് നായകൻ; വാംഖഡെയിൽ തകർത്തടിച്ച് മധുരപ്രതികാരം!

Cricket
  •  4 days ago
No Image

സൈപ്രസ് ബ്രിട്ടൻ വ്യോമതാവളം ആക്രമിച്ച ഡ്രോൺ ഇറാനിൽ നിന്നുള്ളതല്ല; വ്യക്തമാക്കി യുകെ 

International
  •  4 days ago
No Image

ലോകസമാധാനത്തിന് മുൻഗണന, ചർച്ചകളിലൂടെ സംഘർഷങ്ങൾ പരിഹരിക്കാൻ പ്രതിജ്ഞാബദ്ധം: ഖത്തർ

qatar
  •  4 days ago
No Image

In - Depth: ഇറാന്‍ - ഇറാഖ് അതിര്‍ത്തിയില്‍ യുദ്ധഭീതി: കുര്‍ദിഷ് കാര്‍ഡുമായി ട്രംപ് ഭരണകൂടം

International
  •  4 days ago
No Image

In - Depth: 'സ്‌മൈലിംഗ് ബുദ്ധ': അമേരിക്കയെ അടക്കം നോക്ക് കുത്തിയാക്കി കൊണ്ട് പൊഖ്‌റാനില്‍ ഇന്ത്യ നടത്തിയ ആണവ പരീക്ഷണം

National
  •  4 days ago