കണ്ണൂരിനെ ചൊല്ലി തർക്കം മുറുകുന്നു; കോൺഗ്രസിൽ സുധാകരൻ്റെ പടയൊരുക്കം, നാളെ ഡൽഹിയിൽ മാധ്യമങ്ങളെ കാണും
കണ്ണൂർ: കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാർട്ടിക്കുള്ളിൽ ഭിന്നത രൂക്ഷം. കണ്ണൂർ സീറ്റിനെ ചൊല്ലി കെപിസിസി മുൻ പ്രസിഡൻ്റ് കെ. സുധാകരൻ ഉയർത്തിയ പ്രതിഷേധം ഹൈക്കമാൻഡിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ബുധനാഴ്ച ഡൽഹിയിൽ മാധ്യമങ്ങളെ കാണുന്ന സുധാകരൻ തൻ്റെ നിലപാട് അറിയിക്കുമെന്നാണ് സൂചന.
കണ്ണൂർ സീറ്റുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഒഴിവാക്കിയതിൽ സുധാകരന് കടുത്ത അമർഷമുണ്ട്. മാത്രമല്ല, പാർട്ടി നേതൃത്വം തനിക്ക് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. അതേസമയം, ഇന്ന് 55 സ്ഥാനാർത്ഥികളുടെ പേരുകളടങ്ങുന്ന ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. ഇതിൽ കണ്ണൂർ മണ്ഡലം ഉൾപ്പെടുത്തിയിട്ടില്ല.
രമേശ് ചെന്നിത്തലയും മറ്റ് എം.പിമാരും ഇന്ന് സുധാകരനുമായി നേരിട്ട് ചർച്ച നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. അദ്ദേഹം തൻ്റെ വിയോജിപ്പ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. അതേസമയം, ബുധനാഴ്ച ചേരുന്ന കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി (CEC) യോഗത്തിന് മുന്നോടിയായോ ശേഷമോ സുധാകരൻ മാധ്യമങ്ങളോട് സംസാരിച്ചേക്കുമെന്നാണ് സൂചന.
കെ. സുധാകരനെ കൂടാതെ അടൂർ പ്രകാശും മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇവരുമായി ബന്ധപ്പെട്ട കണ്ണൂർ, കോന്നി സീറ്റുകളിൽ നിലവിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല എന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
Tensions escalate within the Congress party as former KPCC president K Sudhakaran protests the Kannur seat allocation, putting the high command on the back foot. Sudhakaran is set to address the media in Delhi on Wednesday, revealing his stance ¹.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."