HOME
DETAILS

എ.ഐ.വൈ.എഫ് നേതാവ് ഷാഹിനയുടെ മരണത്തിൽ അന്വേഷണം ശക്തമാക്കി പൊലിസ്; ഫോറൻസിക്, വിരലടയാള പരിശോധന നടത്തി

  
Web Desk
July 24, 2024 | 4:30 AM

police inquiry on aiyf leader shahina death

പാലക്കാട്: മണ്ണാർക്കാട് എ.ഐ.വൈ.എഫ് നേതാവ് ഷാഹിനയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലിസ്. ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയ വടക്കുമണ്ണത്തെ വാടക വീട്ടിൽ പൊലിസ് വിശദ പരിശോധന നടത്തി. ഫോറൻസിക്, വിരലടയാള വിദഗ്‌ധൻ എന്നിവരുൾപ്പെടെയുള്ള സംഘമാണ് പരിശോധന നടത്തിയത്. മരണകാരണമെന്തെന്ന് ഇതുവരെ വ്യക്തമാകാത്ത സാഹചര്യത്തിലാണ് സംഭവം നടന്ന വീട്ടിൽ പൊലിസ് വിശദമായ പരിശോധന നടത്തിയത്.

എ.ഐ.വൈ.എഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും മണ്ണാർക്കാട് മണ്ഡലം ജോ.സെക്രട്ടറിയുമായ ഷാഹിനയെ തിങ്കളാഴ്‌ രാവിലെയാണ് വടക്കുമണ്ണത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 31 വയസായിരുന്നു. എടേരം മൈലം കോട്ടിൽ സാദിഖിന്റെ ഭാര്യയാണ്. ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സംഘടന പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ഷാഹിന. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലിസ് അന്വേഷണം തുടങ്ങിയത്.

ഷാഹിനയെ മരിച്ച നിലയിൽ കണ്ടെത്തിയ വീടിന്റെ വാതിലുകൾ, മരിച്ച മുറി, വീടിൻറെ പരിസരം എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം പൊലിസ് പരിശോധന നടത്തിയത്. വിദഗ്ദർ വിലടയാളങ്ങളും ശേഖരിച്ചു. ഷാഹിനയുടെ ഡയറി, ഫോൺ എന്നിവ പൊലിസ് കസ്‌റ്റഡിയിൽ എടുത്ത് പരിശോധിക്കുകയാണ്. ഷാഹിനയുടെ എടേരത്തെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയും എടുത്തിട്ടുണ്ട്. ഇവർ ജോലി ചെയ്‌തിരുന്ന വെളിച്ചെണ്ണ വിപണന സ്‌ഥാപനവുമായി ബന്ധപ്പെട്ടും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. 

അതേസമയം സ്വാഭാവിക നടപടിയുടെ ഭാഗമായാണ് പരിശോധനയെന്ന് പൊലിസ് വ്യക്തമാക്കി. മരണത്തിൽ ദുരൂഹത ആരോപിച്ച് ആരും പരാതി ഇതുവരെ നൽകിയിട്ടില്ലെന്നും പൊലിസ് വ്യക്തമാക്കി. എന്നാൽ, മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നാണ് പാർട്ടി പ്രവർത്തകരുടെയും നാട്ടുകാരുടെയും ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളി യുവാവിന്റെ ക്രൂരത; ബെംഗളൂരുവിൽ മർദനമേറ്റ യുവതി മരിച്ചു; ലൈംഗികാതിക്രമം നടന്നുവെന്ന് എഫ്.ഐ.ആർ, പ്രതി ഒളിവിൽ

crime
  •  4 days ago
No Image

തോൽവി സമ്മതിക്കാതെ മമത; രാജിവെക്കില്ലെന്ന് ഉറച്ച നിലപാട്; അധികാരത്തിൽ തുടരാനാകുമോ? ഭരണഘടനയിൽ പറയുന്നത് ഇങ്ങനെ

National
  •  4 days ago
No Image

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; രണ്ട് നിരീക്ഷകരെ നിയോഗിച്ച് എ.ഐ.സി.സി

Kerala
  •  4 days ago
No Image

റയലിൽ പോര് മുറുകുന്നു; അർബെലോവയുടെ സ്റ്റാഫുമായി കൊമ്പുകോർത്ത് എംബാപ്പെ; ഡ്രസ്സിംഗ് റൂമിൽ അസ്വസ്ഥത പുകയുന്നു

Football
  •  4 days ago
No Image

ടോസ് ഭാഗ്യമില്ലാത്ത നായകൻ; സഞ്ജുവിനെയും രാഹുലിനെയും പിന്നിലാക്കി ഗെയ്‌ക്‌വാദ്

Cricket
  •  4 days ago
No Image

സുപ്രീംകോടതിയിൽ ഇനി 38 ജഡ്ജിമാർ; അംഗസംഖ്യ വർദ്ധിപ്പിക്കാൻ കേന്ദ്ര ക്യാബിനറ്റ് അംഗീകാരം; ബിൽ ഉടൻ പാർലമെന്റിൽ

Kerala
  •  4 days ago
No Image

ബംഗാൾ, തമിഴ്നാട്, പുതുച്ചേരി: മാറി മറിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങൾ

National
  •  4 days ago
No Image

'എന്റെ വയറ്റിൽ ചവിട്ടി, പുറത്തേക്ക് തള്ളി'; സിആർപിഎഫ് ജവാന്മാർ ഗുണ്ടകളെപ്പോലെ പെരുമാറിയെന്ന് മമത; ബംഗാളിൽ തോൽവി സമ്മതിക്കാതെ തൃണമൂൽ

National
  •  4 days ago
No Image

'മുഖ്യമന്ത്രീ സതീശാ...'; എറണാകുളം ഇളകിമറിഞ്ഞു, വി.ഡി. സതീശന് ഉജ്ജ്വല സ്വീകരണം; തിക്കിലും തിരക്കിലും ഒരാൾ കുഴഞ്ഞുവീണു

Kerala
  •  4 days ago
No Image

'പഴയ കരുത്തിലേക്ക് മടങ്ങണം, ജനഹിതം ശരിക്കൊപ്പമാണ്'; നേതൃത്വത്തിന് വി.എ. അരുൺകുമാറിന്റെ 'കുറിക്ക് കൊള്ളുന്ന' വിമർശനം

Kerala
  •  4 days ago

No Image

ശനിയാഴ്ച്ച വരെ ഇടിയോടുകൂടിയ ശക്തമായ മഴ; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago
No Image

'നിസ്സാരമായ രാഷ്ട്രീയം മാറ്റിവെക്കൂ...ഇത് രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള കാര്യമല്ല, രാജ്യത്തെ സംബന്ധിച്ചുള്ളതാണ്' തൃണമൂലിന്റെ പരാജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചവരോട് രാഹുല്‍ ഗാന്ധി

National
  •  4 days ago
No Image

പാര്‍ട്ടി ആസ്ഥാനത്തെത്തി വിജയ്, ജയിച്ച നേതാക്കളെ കണ്ടു, ഭാവി കാര്യം ചര്‍ച്ച ചെയ്യും; സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ സജീവം

National
  •  4 days ago
No Image

'അടുത്തത് അഖിലേഷ് യാദവ്...' മമതയുടെ വീഴ്ചക്ക് പിന്നാലെ അടുത്ത നീക്കം സമാജ് വാദി പാര്‍ട്ടി അധ്യക്ഷനെതിരെയെന്ന് പ്രഖ്യാപിച്ച് സുവേന്ദു അധികാരി

National
  •  4 days ago