
കണ്ണീരുണങ്ങാതെ മുണ്ടക്കൈ; കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും, സ്‌കൂളുകൾ പ്രവർത്തിക്കും

മേപ്പാടി: കേരത്തിന്റെ തീരാവേദനയായ മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. ചൂരൽമലയിലും ചാലിയാർ പുഴയിലും ഉൾപ്പെടെയാണ് തിരച്ചിൽ. എന്നാൽ ചൂരൽമലയ്ക്ക് മുകളിലേക്ക് തിരച്ചിലിനായി പോകുന്ന ആൾക്കാരുടെ എണ്ണത്തിൽ ഇന്ന് നിയന്ത്രണം ഉണ്ടാകും. ആളുകളുടെ എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, തുടർച്ചായ അവധികൾക്ക് ശേഷം വയനാട്ടിലെ സ്കൂളുകൾ ഇന്ന് പ്രവർത്തിക്കും. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഇന്നും അവധിയായിരിക്കും.
ചാലിയാർ പുഴയിൽ ഇന്ന് വ്യാപകമായി തിരച്ചിൽ തുടരും. പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ഓരോ വാർഡിലും 8 മണിയോടെ തിരച്ചിൽ ആരംഭിക്കും. ഇന്നലെ തിരച്ചിലിന് പോയി വനത്തിൽ അകപ്പെട്ട സംഘത്തെ ഇന്ന് തിരികെയെത്തിക്കും. സൂചിപ്പാറയ്ക്ക് അടുത്ത് കാന്തൻപാറയിൽ കണ്ട മൃതദേഹം എടുക്കാനെത്തിയ സംഘം സമയം വൈകിയതോടെ കാട്ടിൽ തുടരുകയായിരുന്നു. രാത്രി കാട്ടാന ഇറങ്ങുന്നത് പതിവായതിനാൽ തിരികെയെത്തുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് ഇവർ കാട്ടിൽ അകപ്പെട്ടത്. ആകെ 18 പേരാണ് സംഘത്തിലുള്ളത്. ഇവർ സുരക്ഷിതരാണെന്നും രാവിലെ തിരികെ എത്തുമെന്നും, ഫോണിൽ ബന്ധപ്പെട്ടിരുന്നതായും പൊലിസ് അറിയിച്ചു.
അതേസമയം, ഉരുൾപൊട്ടലിൽ ഇതുവരെ മരണം 387 ആയി. മരിച്ചവരിൽ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഓദ്യോഗിക കണക്കനുസരിച്ച് 221 പേരാണ് മരിച്ചത്. ഇനിയും 180 പേരെ കണ്ടെത്താനുണ്ട്. ഇന്നലെ നടന്ന തിരച്ചിലിൽ പരപ്പൻപാറയിൽ നിന്നും നിലമ്പൂരിൽ നിന്നുമായി രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. നിലമ്പൂരിൽ നിന്നും ഏഴും സൂചിപ്പാറ ഭാഗത്തു നിന്നും ഒരു ശരീരഭാഗവും ഇന്നലെ ലഭിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാംപിൾ ശേഖരണം മേപ്പാടിയിൽ ഇന്നലെ ആരംഭിച്ചിട്ടുണ്ട്.
തിരിച്ചറിയാത്തവരിൽ എട്ട് പേരുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. ശേഷിച്ചവരുടെ സംസ്കാരം ഇന്ന് നടക്കും. ഒമ്പതു പേരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. അവസാന നിമിഷത്തിൽ കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞതോടെ ഒരാളുടേത് ബന്ധുക്കൾക്ക് വിട്ടുനൽകി. ഹാരിസൺ പ്ലാന്റേഷന്റെ പുത്തുമല ഡിവിഷനൽ മാനേജ്‌മെന്റ് നൽകിയ 64 സെന്റ് സ്ഥലത്താണ് കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിന്റെ സ്മാരകം പോൽ പൊതുശ്മശാനം ഒരുക്കിയത്. ഉച്ചകഴിഞ്ഞ് സംസ്‌കരിക്കാനുള്ള കുഴികളെടുത്ത് തുടങ്ങിയിരുന്നു. വൈകീട്ട് ആറോടെ തന്നെ കുഴികൾ പൂർത്തിയായി. നടപടിക്രമങ്ങൾ പൂർത്തിയാവാൻ സമയമെടുത്തതോടെ സംസ്കാര ചടങ്ങുകൾ വൈകി. രാത്രി 8.30ഓടെയാണ് ആദ്യ മൃതദേഹം വഹിച്ചുള്ള ആംബുലൻസ് മേപ്പാടി കമ്മ്യൂണിറ്റി ഹാളിൽനിന്ന് പുറപ്പെട്ടത്.
പിന്നാലെ മറ്റു മൃതദേഹങ്ങളും ഒരു പൊലിസ് ഉദ്യോഗസ്ഥൻ, പഞ്ചായത്ത് പ്രതിനിധി എന്നിവർ ഏറ്റെടുത്ത് പുത്തുമലയിലേക്ക് എത്തിച്ചു. ഒരാഴ്ച മുമ്പ് എല്ലാവരുമുണ്ടായിരുന്ന ആളുകളാണ് ആരാലും തിരിച്ചറിയാൻ സാധിക്കപ്പെടാത്ത നിലയിൽ ദുരന്തത്തിന്റെ ബാക്കിപത്രങ്ങളായി നാടിനെ കണ്ണീരിലാഴ്ത്തി മണ്ണിലേക്ക് യാത്രയായത്. വിവിധ മത സംസ്‌കാരങ്ങളിൽ ജീവിച്ചവർക്ക് അവരവരുടെ വിശ്വാസത്തിലൂന്നിയ ചടങ്ങിലൂടെ യാത്രയാക്കാനായിരുന്നു സർക്കാർ തീരുമാനം. അതിനായുള്ള എല്ലാ ഒരുക്കങ്ങളും പുത്തുമലയിൽ പൂർത്തിയാക്കിയിരുന്നു.
മേപ്പാടി ടൗൺ ജുമാമസ്ജിദ് ഖത്വീബ് മുസ്തഫൽ ഫൈസി, മേപ്പാടി മാരിയമ്മൻ കോവിൽ മേൽശാന്തി ദാമോദരൻ നമ്പൂതിരി, ചൂരൽമല സെന്റ് സെബാസ്റ്റ്യൻ ദേവാലയം വികാരി ഫാ. ജിബിൻ എന്നിവരുടെ നേതൃത്വത്തിൽ സർവമത പ്രാർഥന നടന്നു. സംസ്‌കാര ചടങ്ങിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമായി നിരവധി പേരെത്തി. ദുരന്തത്തിലകപ്പെട്ട ബന്ധുക്കളുടെ മൃതദേഹം കാത്തിരുന്നവരാണ് ഇവരിൽ കൂടുതലും. പ്രാർഥനകൾക്കിടെ പലരും നിയന്ത്രണംവിട്ട് കരഞ്ഞപ്പോൾ ചടങ്ങുകൾക്ക് സഹായവുമായെത്തിയ സന്നദ്ധ പ്രവർത്തകരും കണ്ണീരണിഞ്ഞു. ഹൃദയവേദനയിൽ വിതുമ്പുന്ന കണ്ണീർ മുഖങ്ങളെ സാഷിയാക്കി അവർ അനാഥരായി മണ്ണിലേക്ക് ചേർന്നത് രാത്രി 10.15ഓടെയാണ്.
Readmore: https://www.suprabhaatham.com/readmore?tag=Wayanad+Landslide
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തെരുവുനായകൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകിയാൽ പിഴ ചുമത്തും; ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷൻ
National
• 3 days ago
ബഹ്‌റൈനിൽ ഫുഡ് ട്രക്കുകളുടെ ലൈസൻസ് സ്വദേശികൾക്ക് മാത്രമാക്കാൻ നീക്കം; പ്രവാസികൾക്ക് തിരിച്ചടി ആകും
bahrain
• 3 days ago
അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ മരണപ്പെട്ടത് 17 പേർ
Kerala
• 3 days ago
ഖത്തറിൽ ഇന്നും നാളെയും ഇടിക്കും മഴയ്ക്കും സാധ്യത | Qatar Weather Updates
qatar
• 3 days ago
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്
National
• 3 days ago
നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്
International
• 4 days ago
'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി
International
• 4 days ago
പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്
Cricket
• 4 days ago
വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്
Kerala
• 4 days ago
'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി
National
• 4 days ago
"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ
uae
• 4 days ago
വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക
Cricket
• 4 days ago
യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ചിലവ് വരുന്നത് ലക്ഷങ്ങൾ
uae
• 4 days ago
മെസിയുടെ വിരമിക്കൽ മത്സരം ആ ടീമിനൊപ്പം ആയിരിക്കണം: മുൻ സഹതാരം
Football
• 4 days ago
കേരളത്തിലും എസ്.ഐ.ആര് ആരംഭിച്ചു; തീവ്രപരിശോധനക്ക് തയ്യാറെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്; പേര്‍ പരിശോധിക്കേണ്ടത് ഇങ്ങനെ
Kerala
• 4 days ago
ഓവര്‍ ടേക്കിംഗ് നിരോധിത മേഖലയില്‍ അശ്രദ്ധമായ ഡ്രൈവിംഗ്; കാര്‍ കണ്ടുകെട്ടി ദുബൈ പൊലിസ്
uae
• 4 days ago
കളിക്കളത്തിൽ ആ ബൗളറെ നേരിടാൻ വളരെ ബുദ്ധിമുട്ടാണ്: ഗിൽ
Cricket
• 4 days ago
405 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 399 ഡിറ്റനേറ്ററുകള്‍; പാലക്കാട് ഓട്ടോറിക്ഷയില്‍ നിന്ന് വന്‍ സ്ഫോടക ശേഖരം പിടികൂടി
Kerala
• 4 days ago
'കുറഞ്ഞ വിലയില്‍ കാര്‍': വ്യാജ പരസ്യം ചെയ്ത് തട്ടിപ്പ്; സഊദിയില്‍ പ്രവാസികള്‍ അറസ്റ്റില്‍
Saudi-arabia
• 4 days ago
ഒറ്റ റൺസ് പോലും നേടാതെ ഇതിഹാസത്തെ വീഴ്ത്താം; സ്വപ്ന നേട്ടത്തിനരികെ സഞ്ജു
Cricket
• 4 days ago
വീണ്ടും മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചു; ആക്കുളത്തെ സ്വിമ്മിങ് പൂള് ആരോഗ്യ വകുപ്പ് പൂട്ടി
Kerala
• 4 days ago