HOME
DETAILS

വെടിനിര്‍ത്തല്‍: ഹര്‍ത്താലില്‍ ഇസ്റാഈല്‍ നിശ്ചലമായി , വിമാനത്താവളം ഉള്‍പ്പെടെ പ്രവര്‍ത്തനം സ്തംഭിച്ചു

  
Web Desk
September 03, 2024 | 1:35 AM

tel-aviv-protests-israel-ceasefire-captives

ടെല്‍അവീവ്: ഹമാസിന്റെ പിടിയിലായിരുന്ന ആറ് ബന്ദികളുടെ മൃതദേഹം കണ്ടെടുത്തതോടെ ഇസ്റാഈലില്‍ സര്‍ക്കാരിനെതിരേ വ്യാപക പ്രതിഷേധം. പതിനായിരങ്ങളാണ് നെതന്യാഹുവിനെതിരേ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി തെരുവിലിറങ്ങിയത്. വെടിനിര്‍ത്തല്‍ ഉടന്‍ നടപ്പാക്കി ശേഷിക്കുന്ന ബന്ദികളെ നാട്ടിലെത്തിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 11 മാസം പിന്നിട്ട യുദ്ധത്തില്‍ ഇതാദ്യമായാണ് ഇത്രയും വലിയ പ്രതിഷേധം നടക്കുന്നത്. രാജ്യത്തെ പ്രമുഖ തൊഴിലാളി യൂനിയനായ ഹിസ്റ്റാഡ്രട്ടിന്റെ ആഹ്വാനമനുസരിച്ച് നടന്ന പണിമുടക്ക് സമരം രാജ്യത്തെ നിശ്ചലമാക്കി. ടെല്‍അവീവിലെ ബെന്‍ഗൂറിയന്‍ വിമാനത്താവളം രണ്ടുമണിക്കൂറിലേറെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. റോഡുകള്‍ സമരക്കാര്‍ തടഞ്ഞതോടെ പൊലിസുമായി ഏറ്റുമുട്ടലുണ്ടായി. പൊലിസ് പലയിടത്തും ജലപീരങ്കി പ്രയോഗിച്ചു.

ബന്ദികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്താന്‍ കുടുംബങ്ങള്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് ഹര്‍ത്താല്‍ ആചരിച്ചത്. കോടതി ഇടപെട്ടതോടെ പിന്നീട് ഹര്‍ത്താല്‍ അവസാനിപ്പിച്ചു.
അതേസമയം ആറു ബന്ദികള്‍ കൊല്ലപ്പെട്ടത് ഇസ്റാഈലി ആക്രമണത്തിലാണോയെന്നു വ്യക്തമല്ല. ഹമാസ് പിടികൂടിയ നൂറിലേറെ വരുന്ന ബന്ദികളില്‍ 35 പേര്‍ ഇതിനകം കൊല്ലപ്പെട്ടു കഴിഞ്ഞു. യുദ്ധം പൂര്‍ണമായി നിര്‍ത്തിയെങ്കിലേ ശേഷിക്കുന്ന ബന്ദികളെ കൈമാറൂവെന്നാണ് ഹമാസിന്റെ നിലപാട്. അതോടൊപ്പം ഫലസ്തീനി തടവുകാരെ വിട്ടയക്കുകയും വേണം.

ബന്ദിമോചനത്തിനു വേണ്ട കാര്യങ്ങള്‍ ചെയ്യാത്തതിന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്റാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ കുറ്റപ്പെടുത്തി.

വെടിനിര്‍ത്തല്‍ നടപ്പാക്കി ബന്ദികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്റാഈല്‍ തലസ്ഥാനമായ ടെല്‍അവീവില്‍ ഒത്തുകൂടിയ പ്രതിഷേധക്കാര്‍

In Tel Aviv, widespread protests erupted against the Israeli government following the discovery of six bodies of captives held by Hamas. The protests, which included a general strike led by the Histadrut union, led to a shutdown of the Ben Gurion Airport and significant disruptions. Demonstrators called for an immediate ceasefire and the return of remaining captives. U.S. President Joe Biden has criticized Israeli Prime Minister Netanyahu for failing to secure the release of prisoners.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അരിയിൽ ഷുക്കൂർ വധക്കേസ് പ്രതി തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി; വിവാദം

Kerala
  •  13 days ago
No Image

ഈദ് അൽ ഇത്തിഹാദ് 2025: നവംബർ 19 മുതൽ ഡിസംബർ 2 വരെ വിപുലമായ പരിപാടികളുമായി ഷാർജ

uae
  •  13 days ago
No Image

സഹപ്രവർത്തകനെ പരസ്യമായി അപമാനിച്ചു: പ്രതിയോട് 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  13 days ago
No Image

കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ: മിന്നലേറ്റു പൂച്ച ചത്തു; വീടുകൾക്ക് വ്യാപക നാശം

Kerala
  •  13 days ago
No Image

'സ്ഥാനാർഥി നിർണയത്തിൽ എല്ലാവരുടെയും താൽപര്യം സംരക്ഷിക്കാനാവില്ല'; കൊച്ചി ഡെപ്യൂട്ടി മേയറുടെ രാജിയിൽ വിശദീകരണവുമായി സിപിഐ

Kerala
  •  13 days ago
No Image

അതിവേഗത്തിൽ പറന്നവർക്ക് പൂട്ട് വീണു: 100 കി.മീ/മണിക്കൂറിൽ ഇ-ബൈക്ക് ഓടിച്ച കൗമാരക്കാരെ ദുബൈ പൊലിസ് പിടികൂടി; 101 വാഹനങ്ങൾ പിടിച്ചെടുത്തു

uae
  •  13 days ago
No Image

പാർട്ടിയിൽ മെമ്പർഷിപ്പ് പോലുമില്ലാത്ത വ്യക്തികളാണ് സ്ഥാനാർഥികളായി മത്സരിക്കുന്നത്: കൊച്ചി ഡെപ്യൂട്ടി മേയർ സിപിഐ വിടുന്നു

Kerala
  •  13 days ago
No Image

ഡിസംബറിൽ ദുബൈ വിമാനത്താവളത്തിൽ തിരക്കേറും; യാത്രക്കാർക്ക് നിർദേശങ്ങളുമായി എമിറേറ്റ്‌സ് എയർലൈൻസ്

uae
  •  13 days ago
No Image

എസ്.ഐ.ആറില്‍ ഇടപെടില്ല, നീട്ടിവെക്കാന്‍ സുപ്രിംകോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി

Kerala
  •  13 days ago
No Image

ബിഹാറില്‍ ജയിച്ചത് എന്‍.ഡി.എ അല്ല, തെരഞ്ഞടുപ്പ് കമ്മിഷന്‍: രമേശ് ചെന്നിത്തല

Kerala
  •  13 days ago