HOME
DETAILS

വെടിനിര്‍ത്തല്‍: ഹര്‍ത്താലില്‍ ഇസ്റാഈല്‍ നിശ്ചലമായി , വിമാനത്താവളം ഉള്‍പ്പെടെ പ്രവര്‍ത്തനം സ്തംഭിച്ചു

  
Web Desk
September 03, 2024 | 1:35 AM

tel-aviv-protests-israel-ceasefire-captives

ടെല്‍അവീവ്: ഹമാസിന്റെ പിടിയിലായിരുന്ന ആറ് ബന്ദികളുടെ മൃതദേഹം കണ്ടെടുത്തതോടെ ഇസ്റാഈലില്‍ സര്‍ക്കാരിനെതിരേ വ്യാപക പ്രതിഷേധം. പതിനായിരങ്ങളാണ് നെതന്യാഹുവിനെതിരേ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി തെരുവിലിറങ്ങിയത്. വെടിനിര്‍ത്തല്‍ ഉടന്‍ നടപ്പാക്കി ശേഷിക്കുന്ന ബന്ദികളെ നാട്ടിലെത്തിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 11 മാസം പിന്നിട്ട യുദ്ധത്തില്‍ ഇതാദ്യമായാണ് ഇത്രയും വലിയ പ്രതിഷേധം നടക്കുന്നത്. രാജ്യത്തെ പ്രമുഖ തൊഴിലാളി യൂനിയനായ ഹിസ്റ്റാഡ്രട്ടിന്റെ ആഹ്വാനമനുസരിച്ച് നടന്ന പണിമുടക്ക് സമരം രാജ്യത്തെ നിശ്ചലമാക്കി. ടെല്‍അവീവിലെ ബെന്‍ഗൂറിയന്‍ വിമാനത്താവളം രണ്ടുമണിക്കൂറിലേറെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. റോഡുകള്‍ സമരക്കാര്‍ തടഞ്ഞതോടെ പൊലിസുമായി ഏറ്റുമുട്ടലുണ്ടായി. പൊലിസ് പലയിടത്തും ജലപീരങ്കി പ്രയോഗിച്ചു.

ബന്ദികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്താന്‍ കുടുംബങ്ങള്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് ഹര്‍ത്താല്‍ ആചരിച്ചത്. കോടതി ഇടപെട്ടതോടെ പിന്നീട് ഹര്‍ത്താല്‍ അവസാനിപ്പിച്ചു.
അതേസമയം ആറു ബന്ദികള്‍ കൊല്ലപ്പെട്ടത് ഇസ്റാഈലി ആക്രമണത്തിലാണോയെന്നു വ്യക്തമല്ല. ഹമാസ് പിടികൂടിയ നൂറിലേറെ വരുന്ന ബന്ദികളില്‍ 35 പേര്‍ ഇതിനകം കൊല്ലപ്പെട്ടു കഴിഞ്ഞു. യുദ്ധം പൂര്‍ണമായി നിര്‍ത്തിയെങ്കിലേ ശേഷിക്കുന്ന ബന്ദികളെ കൈമാറൂവെന്നാണ് ഹമാസിന്റെ നിലപാട്. അതോടൊപ്പം ഫലസ്തീനി തടവുകാരെ വിട്ടയക്കുകയും വേണം.

ബന്ദിമോചനത്തിനു വേണ്ട കാര്യങ്ങള്‍ ചെയ്യാത്തതിന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്റാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ കുറ്റപ്പെടുത്തി.

വെടിനിര്‍ത്തല്‍ നടപ്പാക്കി ബന്ദികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്റാഈല്‍ തലസ്ഥാനമായ ടെല്‍അവീവില്‍ ഒത്തുകൂടിയ പ്രതിഷേധക്കാര്‍

In Tel Aviv, widespread protests erupted against the Israeli government following the discovery of six bodies of captives held by Hamas. The protests, which included a general strike led by the Histadrut union, led to a shutdown of the Ben Gurion Airport and significant disruptions. Demonstrators called for an immediate ceasefire and the return of remaining captives. U.S. President Joe Biden has criticized Israeli Prime Minister Netanyahu for failing to secure the release of prisoners.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നന്നായി പെരുമാറിയില്ലെങ്കിൽ അധികകാലം നിലനിൽക്കില്ല; യുവ താരത്തിന് സ്പാനിഷ് പരിശീലകന്റെ കർശന മുന്നറിയിപ്പ്

Football
  •  4 minutes ago
No Image

റെക്കോഡ് നേട്ടവുമായി ഇത്തിഹാദ് എയർവേസ്; 9 മാസ ലാഭം 1.7 ബില്യൺ ദിർഹം; 26% വർധന; 16.1 ദശലക്ഷം യാത്രക്കാർ

uae
  •  26 minutes ago
No Image

അമ്മയ്‌ക്കൊപ്പം കിടന്നത് ഇഷ്ടപ്പെട്ടില്ല; 12 വയസുകാരന് ക്രൂരമര്‍ദ്ദനം, തല ഭിത്തിയിലിടിപ്പിച്ചു; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

Kerala
  •  35 minutes ago
No Image

കൊൽക്കത്തയിൽ ബുംറ ഷോയിൽ തകർന്നത് ദക്ഷിണാഫ്രിക്ക; പിറന്നത് നാല് ചരിത്ര റെക്കോർഡുകൾ

Cricket
  •  an hour ago
No Image

സഹപ്രവർത്തകയായ പൊലിസുകാരിക്ക് നേരെ അതിക്രമം; സ്ത്രീത്വത്തെ അപമാനിച്ചതിൽ പൊലിസുകാരനെതിരെ കേസ്

crime
  •  2 hours ago
No Image

വോട്ടു ചോരിയില്‍ രാജ്യത്തെ ആദ്യ അറസ്റ്റ്; ബംഗാള്‍ സ്വദേശി അറസ്റ്റില്‍

National
  •  2 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ലോ അക്കാദമി വിദ്യാർത്ഥി പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  2 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 36 വർഷം കഠിനതടവും 2.55 ലക്ഷം രൂപ പിഴയും

crime
  •  3 hours ago
No Image

മലബാർ ഗോൾഡിൻ്റെ 'ഹംഗർ ഫ്രീ വേൾഡ്' പദ്ധതി എത്യോപ്യയിലേക്കും

uae
  •  3 hours ago
No Image

പോർച്ചുഗൽ ഇതിഹാസം വീണു: ചരിത്രത്തിൽ ആദ്യമായി ആ ദുരന്തം റൊണാൾഡോയ്ക്ക്; ലോകകപ്പ് യോഗ്യതയ്ക്ക് തിരിച്ചടി

Football
  •  3 hours ago