HOME
DETAILS

വെടിനിര്‍ത്തല്‍: ഹര്‍ത്താലില്‍ ഇസ്റാഈല്‍ നിശ്ചലമായി , വിമാനത്താവളം ഉള്‍പ്പെടെ പ്രവര്‍ത്തനം സ്തംഭിച്ചു

  
Web Desk
September 03 2024 | 01:09 AM

tel-aviv-protests-israel-ceasefire-captives

ടെല്‍അവീവ്: ഹമാസിന്റെ പിടിയിലായിരുന്ന ആറ് ബന്ദികളുടെ മൃതദേഹം കണ്ടെടുത്തതോടെ ഇസ്റാഈലില്‍ സര്‍ക്കാരിനെതിരേ വ്യാപക പ്രതിഷേധം. പതിനായിരങ്ങളാണ് നെതന്യാഹുവിനെതിരേ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി തെരുവിലിറങ്ങിയത്. വെടിനിര്‍ത്തല്‍ ഉടന്‍ നടപ്പാക്കി ശേഷിക്കുന്ന ബന്ദികളെ നാട്ടിലെത്തിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 11 മാസം പിന്നിട്ട യുദ്ധത്തില്‍ ഇതാദ്യമായാണ് ഇത്രയും വലിയ പ്രതിഷേധം നടക്കുന്നത്. രാജ്യത്തെ പ്രമുഖ തൊഴിലാളി യൂനിയനായ ഹിസ്റ്റാഡ്രട്ടിന്റെ ആഹ്വാനമനുസരിച്ച് നടന്ന പണിമുടക്ക് സമരം രാജ്യത്തെ നിശ്ചലമാക്കി. ടെല്‍അവീവിലെ ബെന്‍ഗൂറിയന്‍ വിമാനത്താവളം രണ്ടുമണിക്കൂറിലേറെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. റോഡുകള്‍ സമരക്കാര്‍ തടഞ്ഞതോടെ പൊലിസുമായി ഏറ്റുമുട്ടലുണ്ടായി. പൊലിസ് പലയിടത്തും ജലപീരങ്കി പ്രയോഗിച്ചു.

ബന്ദികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്താന്‍ കുടുംബങ്ങള്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് ഹര്‍ത്താല്‍ ആചരിച്ചത്. കോടതി ഇടപെട്ടതോടെ പിന്നീട് ഹര്‍ത്താല്‍ അവസാനിപ്പിച്ചു.
അതേസമയം ആറു ബന്ദികള്‍ കൊല്ലപ്പെട്ടത് ഇസ്റാഈലി ആക്രമണത്തിലാണോയെന്നു വ്യക്തമല്ല. ഹമാസ് പിടികൂടിയ നൂറിലേറെ വരുന്ന ബന്ദികളില്‍ 35 പേര്‍ ഇതിനകം കൊല്ലപ്പെട്ടു കഴിഞ്ഞു. യുദ്ധം പൂര്‍ണമായി നിര്‍ത്തിയെങ്കിലേ ശേഷിക്കുന്ന ബന്ദികളെ കൈമാറൂവെന്നാണ് ഹമാസിന്റെ നിലപാട്. അതോടൊപ്പം ഫലസ്തീനി തടവുകാരെ വിട്ടയക്കുകയും വേണം.

ബന്ദിമോചനത്തിനു വേണ്ട കാര്യങ്ങള്‍ ചെയ്യാത്തതിന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്റാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ കുറ്റപ്പെടുത്തി.

വെടിനിര്‍ത്തല്‍ നടപ്പാക്കി ബന്ദികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്റാഈല്‍ തലസ്ഥാനമായ ടെല്‍അവീവില്‍ ഒത്തുകൂടിയ പ്രതിഷേധക്കാര്‍

In Tel Aviv, widespread protests erupted against the Israeli government following the discovery of six bodies of captives held by Hamas. The protests, which included a general strike led by the Histadrut union, led to a shutdown of the Ben Gurion Airport and significant disruptions. Demonstrators called for an immediate ceasefire and the return of remaining captives. U.S. President Joe Biden has criticized Israeli Prime Minister Netanyahu for failing to secure the release of prisoners.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃതമായി യാത്രക്കാരെ കൊണ്ടുപോയി; ഡ്രൈവറെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലിസ്

oman
  •  2 days ago
No Image

'മോനും മോളും അച്ഛനും ചേര്‍ന്ന തിരുട്ട് ഫാമിലി, വെറുതേയാണോ പൊലിസിനെക്കൊണ്ട് അക്രമം അഴിച്ചുവിട്ടത്'; പിണറായിക്കെതിരെ അബിന്‍ വര്‍ക്കി

Kerala
  •  2 days ago
No Image

വീണ്ടും അതിശക്തമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്

Kerala
  •  2 days ago
No Image

കാലാവധി കഴിഞ്ഞ ലൈസൻസുപയോ​ഗിച്ച് വാഹനമോടിച്ചു, മറ്റുള്ളവരുടെ സ്വത്തുക്കൾക്ക് കേടുപാടുകൾ വരുത്തി; ഏഷ്യൻ പൗരന് 10000 ദിർഹം പിഴയിട്ട് ദുബൈ കോടതി

uae
  •  2 days ago
No Image

ഗതാഗതം സുഗമമാക്കും, റോഡ് കാര്യക്ഷമത വർധിപ്പിക്കും; ആറ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ദുബൈ ആർ‌ടി‌എ

uae
  •  2 days ago
No Image

ഷാഫി പറമ്പിലിനെതിരായ പൊലിസ് അതിക്രമത്തില്‍ വ്യാപക പ്രതിഷേധം; പലയിടത്തും സംഘര്‍ഷം, കാസര്‍കോട് പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  2 days ago
No Image

ഒന്നര വര്‍ഷം മുന്‍പ് വിവാഹം, മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്

Kerala
  •  2 days ago
No Image

രക്ഷിതാക്കളോ സന്ദർശകരോ സ്കൂൾ ബസുകളിൽ കയറുന്നത് വിലക്കി യുഎഇ; ബസുകളിൽ പ്രവേശനം വിദ്യാർഥികൾക്കും സ്കൂൾ ജീവനക്കാർക്കും മാത്രം

uae
  •  2 days ago
No Image

'ഈ പ്രായത്തിലും എന്നാ ഒരിതാ...'; 79 കാരനായ ട്രംപിന് 65 കാരന്റെ ഹൃദയാരോഗ്യം; അസാധാരണ ആരോഗ്യമെന്ന് ഡോക്ടര്‍മാര്‍

International
  •  2 days ago
No Image

ഭക്ഷ്യവിഷബാധ: അൽ ഐനിലെ അൽ സുവൈദ മോഡേൺ ബേക്കറി അടച്ചുപൂട്ടി ADAFSA

uae
  •  2 days ago