HOME
DETAILS

ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് നിഷേധിക്കാതെ എ.ഡി.ജി.പി; അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്നും മൊഴി

  
Web Desk
September 13, 2024 | 3:21 AM

Kerala Police ADGP Ajith Kumar Interrogated Amid Controversies Over RSS Meetings and Alleged Misconduct

തിരുവനന്തപുരം: ആര്‍.എസ്.എസ് നേതാക്കളുമായി നടത്തിയ ദുരൂഹ കൂടിക്കാഴ്ച, ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയിലെ ക്രമക്കേടുകള്‍ അടക്കം എ.ഡി.ജി.പി അജിത് കുമാറിനെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ സര്‍ക്കാരിന് സമ്മര്‍ദമേറിയതോടെ മൊഴിയെടുത്ത് സംസ്ഥാന പൊലിസ് മേധാവി ഷേഖ് ദര്‍വേഷ് സാഹേബ്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അടിയന്തരമായി മൊഴിയെടുത്തതെന്നാണ് സൂചന. 

പി.വി അന്‍വര്‍ എം.എല്‍.എയുടെ ആരോപണങ്ങളെ തുടര്‍ന്ന് അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണമെന്ന നിലപാടില്‍ എല്‍.ഡി.എഫ് ഘടകകക്ഷികള്‍ ഉറച്ചുനിന്നതോടെയാണ് ഗത്യന്തരമില്ലാതെ നടപടികളിലേക്ക് കടക്കാന്‍ ഡി.ജി.പിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ഗുരുതര ആരോപണമാണ് എ.ഡി.ജി.പിക്ക് നേരെ ഉയര്‍ന്നതെങ്കിലും ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റാതെ അന്വേഷണം നടത്താനാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്. കേരള പൊലിസിന്റെ ചരിത്രത്തില്‍ ഇതുപോലുള്ള മൊഴിയെടുപ്പ് ഉണ്ടായിട്ടില്ല.

 ഓണാവധിക്കുശേഷം നോട്ടിസ് നല്‍കി വിളിച്ചു വരുത്താനായിരുന്നു അന്വേഷണസംഘം ആദ്യം തീരുമാനിച്ചത്. എന്നാല്‍, നടപടി വേഗത്തിലാക്കാന്‍ നിര്‍ദേശം കിട്ടിയതോടെ ഇന്നലെ രാവിലെ തന്നെ മൊഴിയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.കേസിന്റെ അന്വേഷണച്ചുമതലയുള്ള ഐ.ജി സ്പര്‍ജന്‍ കുമാര്‍, എസ്.പി മധുസൂദനന്‍ എന്നിവരുമായി സംസ്ഥാന പൊലിസ് മേധാവി ചര്‍ച്ച നടത്തിയശേഷം 11 മണിയോടെയാണ് അജിത് കുമാറിനെ പൊലിസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി മൊഴിയെടുത്തത്. പൊലിസ് യൂനിഫോമില്‍ ഔദ്യോഗിക വാഹനത്തിലെത്തിയ അജിത് കുമാര്‍ അടച്ചിട്ട മുറിയില്‍ കാമറ കണ്ണുകള്‍ സാക്ഷിയാക്കി മൊഴി നല്‍കുകയായിരുന്നു.

 തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് ഒഴികെയുള്ള കാര്യങ്ങള്‍ അജിത് കുമാര്‍ നിഷേധിച്ചു. ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് എന്തിനെന്നും ഡി.ജി.പിയോട് വിശദമാക്കിയതായാണ് വിവരം. തനിക്കെതിരേ അന്‍വര്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ വാസ്ത വിരുദ്ധമാണ്. ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ട്. ഇത് അന്വേഷിക്കണമെന്നും അജിത് കുമാര്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച ചില തെളിവുകളും ഡി.ജി.പിക്ക് കൈമാറിയതായി സൂചനയുണ്ട്. മൊഴിയെടുക്കല്‍ മണിക്കൂറുകള്‍ നീണ്ടുനിന്നു. 

 പി.വി അന്‍വറിന്റെ മൊഴി കഴിഞ്ഞദിവസം അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.  അതിനിടെ, അന്‍വര്‍ ഉന്നയിച്ച അനധികൃത സ്വത്തുസമ്പാദനം അടക്കമുള്ള ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് പൊലിസ് മേധാവി സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ബന്ധുക്കളുടെ പേരില്‍ അനധികൃത സ്വത്തുസമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം തുടങ്ങി അഞ്ച് കാര്യങ്ങളിലാണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഡി.ജി.പി സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ വിജിലന്‍സിന് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാല്‍ വിജിലന്‍സ് മേധാവി ഡി.ജി.പി യോഗേഷ് ഗുപ്ത നേരിട്ടാവും കേസന്വേഷിക്കുക.

ഏതുസമയത്തും മൊഴി നല്‍കാന്‍ തയാറാണെന്നും കീഴുദ്യോഗസ്ഥര്‍ മൊഴിയെടുപ്പ് സമയത്ത് ഉണ്ടാകാന്‍ പാടില്ലെന്നും നടപടികള്‍ കാമറയില്‍ പകര്‍ത്തണമെന്നും ആവശ്യപ്പെട്ട് ഡി.ജി.പിക്ക് കത്തുനല്‍കിയിരുന്നു. 
ഐ.ജി സ്പര്‍ജന്‍ കുമാറിന് മുന്നില്‍ മൊഴിനല്‍കില്ലെന്ന് കത്തില്‍ ആവശ്യപ്പെട്ടതോടെയാണ് മൊഴിയെടുക്കാന്‍ ഡി.ജി.പി തീരുമാനിച്ചത്.

അതേസമയം, എ.ഡി.ജി.പി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സി.പി.ഐ. എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാക്കളെ ഊഴമിട്ട് കൂടിക്കാഴ്ച നടത്തിയതിന്റെ അടിസ്ഥാനമെന്തെന്ന ചോദ്യം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവര്‍ത്തിച്ചു. 
എ.ഡി.ജി.പിക്കെതിരായ അന്വേഷണത്തിന് സമയംവേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മനസിലാക്കാം. അതിനര്‍ഥം അന്വേഷണം അനന്തമായി നീണ്ടുപോകാമെന്നല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതി വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച സംഭവം; ഭര്‍ത്താവ് പിടിയില്‍ 

Kerala
  •  10 days ago
No Image

16 വർഷങ്ങൾക്ക് ശേഷം ചിന്നസ്വാമി ചുവന്നു; ചാമ്പ്യന്മാർ ഇത്തവണയും ഡബിൾ സ്ട്രോങ്ങ്

Cricket
  •  10 days ago
No Image

അഭിഭാഷകനും, ഡോക്ടറും, റസ്റ്റോറന്റ് ഉടമയും, ഫിസിയോ തെറാപ്പിസ്റ്റും; കൊച്ചിയിൽ രാസലഹരിയുമായി എട്ടുപേർ പിടിയിൽ 

Kerala
  •  10 days ago
No Image

ആയുധം കെെവശം വെയ്ക്കരുത്; വീടുകൾക്ക് മുന്നിൽ പ്രകടനം പാടില്ല, അനുമതിയില്ലാതെ മതിലുകളിലോ സ്ഥലങ്ങളിലോ പോസ്റ്റർ പതിക്കരുത്; തെരഞ്ഞെടുപ്പിന് മുന്നോടിയായി കർശന നിയന്ത്രണങ്ങൾ 

Kerala
  •  10 days ago
No Image

ഹൈദരാബാദിനെ അടിച്ച് വീഴ്ത്തി ആർസിബി; ഐപിഎല്ലിൽ തേരോട്ടം തുടങ്ങി കോഹ്‌ലിപ്പട

Cricket
  •  10 days ago
No Image

ഒമാനില്‍ ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി; തീരുമാനം സുരക്ഷാ സാഹചര്യം ചൂണ്ടിക്കാട്ടി 

oman
  •  10 days ago
No Image

ലെബനനിൽ ഇസ്റാഈൽ വ്യോമാക്രമണം: മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

International
  •  10 days ago
No Image

ബഹ്‌റൈന്‍ ദിനാര്‍ 250 കടന്നു; രൂപയ്ക്ക് വന്‍ ഇടിവ്

bahrain
  •  10 days ago
No Image

യാത്രാദുരിതത്തിന് ആശ്വാസം; ഷാർജയിൽ ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിച്ചു

uae
  •  10 days ago
No Image

കെഎസ്‌യു നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ കേസിലെ പ്രതികള്‍ക്ക് സ്വീകരണമൊരുക്കി സിപിഎം പ്രവര്‍ത്തകര്‍ 

Kerala
  •  10 days ago