HOME
DETAILS

ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് നിഷേധിക്കാതെ എ.ഡി.ജി.പി; അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്നും മൊഴി

  
Web Desk
September 13, 2024 | 3:21 AM

Kerala Police ADGP Ajith Kumar Interrogated Amid Controversies Over RSS Meetings and Alleged Misconduct

തിരുവനന്തപുരം: ആര്‍.എസ്.എസ് നേതാക്കളുമായി നടത്തിയ ദുരൂഹ കൂടിക്കാഴ്ച, ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയിലെ ക്രമക്കേടുകള്‍ അടക്കം എ.ഡി.ജി.പി അജിത് കുമാറിനെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ സര്‍ക്കാരിന് സമ്മര്‍ദമേറിയതോടെ മൊഴിയെടുത്ത് സംസ്ഥാന പൊലിസ് മേധാവി ഷേഖ് ദര്‍വേഷ് സാഹേബ്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അടിയന്തരമായി മൊഴിയെടുത്തതെന്നാണ് സൂചന. 

പി.വി അന്‍വര്‍ എം.എല്‍.എയുടെ ആരോപണങ്ങളെ തുടര്‍ന്ന് അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണമെന്ന നിലപാടില്‍ എല്‍.ഡി.എഫ് ഘടകകക്ഷികള്‍ ഉറച്ചുനിന്നതോടെയാണ് ഗത്യന്തരമില്ലാതെ നടപടികളിലേക്ക് കടക്കാന്‍ ഡി.ജി.പിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ഗുരുതര ആരോപണമാണ് എ.ഡി.ജി.പിക്ക് നേരെ ഉയര്‍ന്നതെങ്കിലും ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റാതെ അന്വേഷണം നടത്താനാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്. കേരള പൊലിസിന്റെ ചരിത്രത്തില്‍ ഇതുപോലുള്ള മൊഴിയെടുപ്പ് ഉണ്ടായിട്ടില്ല.

 ഓണാവധിക്കുശേഷം നോട്ടിസ് നല്‍കി വിളിച്ചു വരുത്താനായിരുന്നു അന്വേഷണസംഘം ആദ്യം തീരുമാനിച്ചത്. എന്നാല്‍, നടപടി വേഗത്തിലാക്കാന്‍ നിര്‍ദേശം കിട്ടിയതോടെ ഇന്നലെ രാവിലെ തന്നെ മൊഴിയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.കേസിന്റെ അന്വേഷണച്ചുമതലയുള്ള ഐ.ജി സ്പര്‍ജന്‍ കുമാര്‍, എസ്.പി മധുസൂദനന്‍ എന്നിവരുമായി സംസ്ഥാന പൊലിസ് മേധാവി ചര്‍ച്ച നടത്തിയശേഷം 11 മണിയോടെയാണ് അജിത് കുമാറിനെ പൊലിസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി മൊഴിയെടുത്തത്. പൊലിസ് യൂനിഫോമില്‍ ഔദ്യോഗിക വാഹനത്തിലെത്തിയ അജിത് കുമാര്‍ അടച്ചിട്ട മുറിയില്‍ കാമറ കണ്ണുകള്‍ സാക്ഷിയാക്കി മൊഴി നല്‍കുകയായിരുന്നു.

 തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് ഒഴികെയുള്ള കാര്യങ്ങള്‍ അജിത് കുമാര്‍ നിഷേധിച്ചു. ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് എന്തിനെന്നും ഡി.ജി.പിയോട് വിശദമാക്കിയതായാണ് വിവരം. തനിക്കെതിരേ അന്‍വര്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ വാസ്ത വിരുദ്ധമാണ്. ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ട്. ഇത് അന്വേഷിക്കണമെന്നും അജിത് കുമാര്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച ചില തെളിവുകളും ഡി.ജി.പിക്ക് കൈമാറിയതായി സൂചനയുണ്ട്. മൊഴിയെടുക്കല്‍ മണിക്കൂറുകള്‍ നീണ്ടുനിന്നു. 

 പി.വി അന്‍വറിന്റെ മൊഴി കഴിഞ്ഞദിവസം അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.  അതിനിടെ, അന്‍വര്‍ ഉന്നയിച്ച അനധികൃത സ്വത്തുസമ്പാദനം അടക്കമുള്ള ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് പൊലിസ് മേധാവി സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ബന്ധുക്കളുടെ പേരില്‍ അനധികൃത സ്വത്തുസമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം തുടങ്ങി അഞ്ച് കാര്യങ്ങളിലാണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഡി.ജി.പി സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ വിജിലന്‍സിന് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാല്‍ വിജിലന്‍സ് മേധാവി ഡി.ജി.പി യോഗേഷ് ഗുപ്ത നേരിട്ടാവും കേസന്വേഷിക്കുക.

ഏതുസമയത്തും മൊഴി നല്‍കാന്‍ തയാറാണെന്നും കീഴുദ്യോഗസ്ഥര്‍ മൊഴിയെടുപ്പ് സമയത്ത് ഉണ്ടാകാന്‍ പാടില്ലെന്നും നടപടികള്‍ കാമറയില്‍ പകര്‍ത്തണമെന്നും ആവശ്യപ്പെട്ട് ഡി.ജി.പിക്ക് കത്തുനല്‍കിയിരുന്നു. 
ഐ.ജി സ്പര്‍ജന്‍ കുമാറിന് മുന്നില്‍ മൊഴിനല്‍കില്ലെന്ന് കത്തില്‍ ആവശ്യപ്പെട്ടതോടെയാണ് മൊഴിയെടുക്കാന്‍ ഡി.ജി.പി തീരുമാനിച്ചത്.

അതേസമയം, എ.ഡി.ജി.പി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സി.പി.ഐ. എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാക്കളെ ഊഴമിട്ട് കൂടിക്കാഴ്ച നടത്തിയതിന്റെ അടിസ്ഥാനമെന്തെന്ന ചോദ്യം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവര്‍ത്തിച്ചു. 
എ.ഡി.ജി.പിക്കെതിരായ അന്വേഷണത്തിന് സമയംവേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മനസിലാക്കാം. അതിനര്‍ഥം അന്വേഷണം അനന്തമായി നീണ്ടുപോകാമെന്നല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മമ്മി എന്നോട് ക്ഷമിക്കണം, അവസാനമായി ഒന്നുകൂടി വേദനിപ്പിക്കുകയാണ്'; മെട്രോ സ്റ്റേഷനിൽ നിന്ന് ചാടി ജീവനൊടുക്കിയ 16-കാരന്റെ മരണത്തിന് കാരണം അധ്യാപകരെന്ന് ആത്മഹത്യാക്കുറിപ്പ്

National
  •  7 days ago
No Image

മദ്യപാനത്തിനിടെ ബാറിൽ തർക്കം: രണ്ട് യുവാക്കൾക്ക് കുത്തേറ്റു; പ്രതി ഓടി രക്ഷപ്പെട്ടു

Kerala
  •  7 days ago
No Image

കൊല്ലത്ത് ഫ്ലെക്സ് ബോർഡ് സ്ഥാപിക്കുന്നതുമായി ബിജെപി-സിപിഐഎം പ്രവർത്തകർ തമ്മിൽ തർക്കം; ബിജെപി പ്രവർത്തകന് വെട്ടേറ്റു

Kerala
  •  7 days ago
No Image

കുവൈത്തിൽ തെരുവിൽ അക്രമം: മദ്യലഹരിയിൽ ഏഴ് കാറുകൾ തകർത്തയാൾ അറസ്റ്റിൽ; ദൃശ്യങ്ങൾ വൈറൽ

uae
  •  7 days ago
No Image

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി, ഭാരത് ജോഡോയിൽ രാഹുൽ ഗാന്ധിയോടൊപ്പം യാത്ര; എടത്തല ഡിവിഷനിൽ നിന്ന് ജനവിധി തേടാൻ ഒരുങ്ങി മിവ

Kerala
  •  7 days ago
No Image

യുഎഇ പാസ്പോർട്ട് ഉടമകൾക്കുള്ള വിസ ഓൺ അറൈവൽ സംവിധാനം വിപുലീകരിച്ച് ഇന്ത്യ; സൗകര്യം ഒമ്പത് എയർപോർട്ടുകളിൽ

uae
  •  7 days ago
No Image

പാലാണെന്ന് കരുതി കുപ്പിയിലുണ്ടായിരുന്ന ഡ്രെയിൻ ക്ലീനർ കുടിച്ചു; 13 മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ഹൃദയാഘാതം, പിന്നാലെ സംസാരശേഷിയും നഷ്ടപ്പെട്ടു

International
  •  7 days ago
No Image

ഒമാനിൽ വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം

oman
  •  7 days ago
No Image

കടം നൽകിയ പണം തിരികെ നൽകിയില്ല; കോടാലികൊണ്ട് സുഹൃത്തിനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

Kerala
  •  7 days ago
No Image

സഊദി എയര്‍ലൈന്‍സ് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് തിരികെയെത്തുന്നു; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും

Saudi-arabia
  •  7 days ago


No Image

സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് സ്ത്രീക്ക് ​ഗുരുതര പരുക്ക്; സഹായിക്കാനെത്തിയ ഓട്ടോ ഡ്രൈവർ ആശുപത്രിയിലെത്തിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  7 days ago
No Image

പ്രായപൂർത്തിയാകാത്ത പതിനഞ്ചോളം വിദ്യാർഥിനികൾക്ക് നേരെ ലൈം​ഗികാതിക്രമം: പ്രിൻസിപ്പലിനെ സ്കൂളിൽ വച്ച് കൈകാര്യം ചെയ്ത് നാട്ടുകാർ

National
  •  7 days ago
No Image

യുഎഇയിലെ താമസക്കാർക്ക് സന്തോഷ വാർത്ത, 2026-ലെ വാർഷിക അവധിയിൽ നിന്ന് 9 ദിവസം മാത്രം എടുത്ത് 38 ദിവസത്തെ അവധി നേടാം, എങ്ങനെയെന്നല്ലേ?

uae
  •  7 days ago
No Image

യുഡിഎഫ് സ്ഥാനാർഥിയായി വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടർപ്പട്ടികയിൽ പേര് ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി

Kerala
  •  7 days ago