
'രാവെന്നും പകലെന്നുമില്ല.. മകള്‍ മരിച്ചത് ജോലിഭാരം മൂലം അവളുടെ മരണം നിങ്ങള്‍ക്ക് തിരുത്താനുള്ള വിളിയാവട്ടെ'' EY ചെയര്മാന് കുഴഞ്ഞു വീണ് മരിച്ച സി.എക്കാരിയുടെ മാതാവിന്റെ കത്ത്

മുംബൈ: ജോലിഭാരം താങ്ങാനാവാതെ കുഴഞ്ഞ് വീണ് മരിച്ച സി.എക്കാരിയായ മകളെ കുറിച്ച് അവള് ജോലി ചെയ്തിരുന്ന പ്രമുഖ കമ്പനിയായ ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യയുടെ ചെയര്മാന് അമ്മ അയച്ച കത്ത് വൈറലാകുന്നു. കമ്പനിയില്‍ ചേര്‍ന്ന് നാല് മാസത്തിനുള്ളിലാണ് തന്റെ മകള്‍ മരണത്തിന് കീഴടങ്ങിയത്. അമിത ജോലി ഭാരമാണ് അവളുടെ മരണത്തിന് കാരണം. അവര്‍ കത്തില്‍ കുറ്റപ്പെടുത്തുന്നു. അവളുടെ മരണം ഇതേ കുറിച്ച് മാറിച്ചിന്തിക്കാന്‍ കമ്പനിയെ പ്രേരിപ്പിക്കട്ടേയെന്ന എന്ന പ്രത്യാശയും അവര്‍ പങ്കുവെക്കുന്നു.
'അവള്‍ക്ക് ജീവിത്തെ കുറിച്ച് ഏറെ പ്രതീക്ഷകളുണ്ടായിരുന്നു. സ്വപ്നങ്ങളുണ്ടായിരുന്നു. ഭാവിയെ കുറിച്ച ആശകളുണ്ടായിരുന്നു. ഇത്രയും വലിയ ഒരു കമ്പനിയുടെ ഭാഗമായതില്‍ അവള്‍ക്ക് അഭിമാനമായിരുന്നു. എന്നാല്‍ നാല് മാസങ്ങള്‍ക്ക് ശേഷം എന്നെ തകര്‍ക്കുന്ന വാര്‍ത്തയാണ് എന്നെ തേടിയെത്തിയത്. അവള് ഞങ്ങളെ വിട്ട് പോയി എന്ന വാര്‍ത്ത. അവള്‍ക്ക് വെറും 26 വയസ്സേ ഉണ്ടായിരുന്നുള്ളു' അവരുടെ കത്തില്‍ പറയുന്നു.
'അമിത ജോലിയെ മഹത്വവത്കരിക്കുന്ന തൊഴില്‍ സംസ്കാരത്തെ തിരുത്താന്‍ കമ്പനി തയ്യാറാകണം. ജോലിയെടുക്കുന്ന മനുഷ്യരെ അവഗണിക്കുന്നത് ഒഴിവാക്കി അവരെ പരിഗണിക്കുന്ന നിലയിലേക്ക് മാറണം. എന്റെ മകളുടെ മരണം ഉണരാനുള്ള ഒരു കോള്‍ ആയി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു' അന്ന സെബാസ്റ്റ്യന്റെ അമ്മ അനിതാ അഗസ്റ്റിന്റെ കത്തില്‍ പറയുന്നു.
മലയാളിയായ 26കാരി അന്ന സെബാസ്റ്റ്യന്‍ ആണ് ജൂലൈ 20ന് താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. ക2023 നവംബറില്‍ സിഎ പരീക്ഷ പാസായ അന്ന ഇക്കഴിഞ്ഞ മാര്‍ച്ച് 19നാണ് ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയില്‍ ചേരുന്നത്.
'പഠനത്തില്‍ മികവ് പുലര്‍ത്തിയ പോരാളിയായിരുന്നു അന്ന. സ്കൂളിലും കോളേജിലും അവള് ഒന്നാമതെത്തി, പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തി. സിഎ പരീക്ഷയില്‍ മികച്ച വിജയം നേടി. ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യയുടെ പുനെ യൂണിറ്റില്‍ ചേര്‍ന്ന സമയത്ത് അമിത ജോലിഭാരം കാരണം നിരവധി ജീവനക്കാരാണ് രാജിവെച്ചത്. നീ വേണം ടീമിനെപ്പറ്റിയുള്ള ഈ മോശം അഭിപ്രായം മാറ്റാന്‍ എന്ന് മാനേജര്‍ പറഞ്ഞു. അവള് കമ്പനിയില്‍ നന്നായി അധ്വാനിച്ചു. അവളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവള്‍ക്ക് എല്ലാം നല്കി. എന്നിരുന്നാലും, ജോലിഭാരവും പുതിയ അന്തരീക്ഷവും നീണ്ട മണിക്കൂറുകളും അവളെ ശാരീരികമായും വൈകാരികമായും മാനസികമായും ബാധിച്ചു. അവള് ഉത്കണ്ഠയും ഉറക്കമില്ലായ്മയും സമ്മര്‍ദ്ദവും അനുഭവിക്കാന്‍ തുടങ്ങി. ചേര്‍ന്നതിന് തൊട്ടുപിന്നാലെ, പക്ഷേ കഠിനാധ്വാനവും സ്ഥിരോത്സാഹവുമാണ് വിജയത്തിന്റെ താക്കോല്‍ എന്ന് വിശ്വസിച്ച് അവള് സ്വയം മുന്നോട്ട് പോയി' അനിതാ അഗസ്റ്റിന് ഓര്‍മ്മിച്ചു.
'മരിക്കുന്നതിന് രണ്ടാഴ്ച മുന്‍പ് നെഞ്ചുവേദനയുമായി അന്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഉറക്കമില്ലായ്മയും സമയംതെറ്റിയുള്ള ഭക്ഷണവുമാണ് കാരണമെന്ന് അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പുനെയില്‍ നടന്ന അന്നയുടെ സിഎ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അച്ഛനും അമ്മയുമൊത്ത് സമയം ചെലവഴിക്കാന്‍ പോലും ജോലിത്തിരക്ക് കാരണം അന്നയ്ക്ക് സാധിച്ചില്ല. ചടങ്ങിന് വൈകിയാണ് അന്ന എത്തിയത്. ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ക്ക് പണം നല്‍കണമെന്നത് അന്നയുടെ സ്വപ്നമായിരുന്നു. അവള് അവരുടെ ഫ്ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തു. ഞങ്ങളുടെ കുട്ടിയുമായി ഞങ്ങള്‍ അവസാനമായി ചെലവഴിച്ച ആ രണ്ട് ദിവസങ്ങളില്‍ പോലും, ജോലി സമ്മര്‍ദ്ദം കാരണം അവള്‍ക്ക് അവ ആസ്വദിക്കാന്‍ കഴിഞ്ഞില്ല ' ഹൃദയവേദനയോടെ അനിതാ അഗസ്റ്റിന് എഴുതി.
'വാരാന്ത്യങ്ങളില്‍ പോലും അവള് രാത്രി വൈകിയും ജോലി ചെയ്തു. അവളുടെ അസിസ്റ്റന്റ് മാനേജര്‍ ഒരിക്കല്‍ രാത്രി അവളെ വിളിച്ചു, പിറ്റേന്ന് രാവിലെയോടെ പൂര്‍ത്തിയാക്കേണ്ട ഒരു ജോലിയുമായി ബന്ധപ്പെട്ടായിരുന്നു കോള്‍. തുടര്‍ന്ന് അവള്‍ക്ക് വിശ്രമിക്കാന്‍ സമയം കിട്ടിയില്ല. അവള് തന്റെ ആശങ്കകള്‍ പ്രകടിപ്പിച്ചപ്പോള്‍, നിങ്ങള്‍ക്ക് രാത്രിയിലും ജോലി ചെയ്യാം. ഇതാണ് ഇവിടെ എല്ലാവരും ചെയ്യുന്നത് എന്നായിരുന്നു അസിസ്റ്റന്റ് മാനേജരുടെ പ്രതികരണം. എനിക്ക് മകളെ സംരക്ഷിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു' അമ്മ പറഞ്ഞു.
അവളുടെ ശവസംസ്കാര ചടങ്ങില്‍ പോലും സ്ഥാപനത്തില്‍ നിന്നും ആരും പങ്കെടുത്തില്ലെന്നും അവര്‍ ആരോപിച്ചു. അന്നയുടെ മരണത്തില്‍ അതീവ ദുഃഖമുണ്ടെന്നും കുടുംബത്തിന്റെ കത്തിടപാടുകള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. അന്നയുടെ അമ്മയുടെ കത്ത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
A heartfelt letter by the mother of Anna Sebastian, a 26-year-old CA who collapsed and died due to overwork at Ernst & Young India, has gone viral
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിമിഷ പ്രിയയുടെ വധശിക്ഷ; മോചനത്തിനായുള്ള അവസാന ചർച്ചകൾ ഇന്നും തുടരും
Kerala
• 26 minutes ago
കേരളത്തിൽ വെള്ളിയാഴ്ച വരെ തീവ്രമായ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട്
Kerala
• an hour ago
വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം
National
• 9 hours ago
സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്
Kuwait
• 9 hours ago
ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി
National
• 9 hours ago
'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്
International
• 9 hours ago
ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു
International
• 10 hours ago
ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്
National
• 10 hours ago
പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം
Kerala
• 10 hours ago
വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ
Kerala
• 11 hours ago
സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്
Kerala
• 11 hours ago
2025 സെപ്റ്റംബർ ഒന്ന് മുതൽ വിസ് എയർ അബൂദബിയിലെ എല്ലാ വിമാനങ്ങളും നിർത്തലാക്കും; നീക്കം ചെലവ് നിയന്ത്രിക്കുന്നതിനും യൂറോപ്പിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും
uae
• 12 hours ago
കാണാതായിട്ട് ആറ് ദിവസം; ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുന നദിയിൽ കണ്ടെത്തി
National
• 12 hours ago
മഹ്ബൂലയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി; ആർക്കും പരുക്കുകളില്ല
Kuwait
• 13 hours ago
ആംബുലന്‍സിന് വഴി മുടക്കി; ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി
Kerala
• 13 hours ago
വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസിന് ഒരു വർഷത്തെ പരിധി നിശ്ചയിച്ച് സഊദി അറേബ്യ
Saudi-arabia
• 13 hours ago
ഗവർണർക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി: താത്കാലിക വിസി നിയമനത്തിന് അധികാരമില്ല; രണ്ട് വി സിമാർ പുറത്തേക്ക്
Kerala
• 14 hours ago
യുഎഇ കാലാവസ്ഥ: ഷാർജയിലും, ഖോർഫക്കനിലും , ഫുജൈറയിലും നേരിയ മഴ
uae
• 14 hours ago
കേരള സർവകലാശാലയെ ചിലർ നശിപ്പിക്കാൻ ശ്രമിക്കുന്നു; ഭരണപ്രതിസന്ധി ഉണ്ടായതല്ല, മനപ്പൂർവം ഉണ്ടാക്കിയതാണ്; വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ പ്രതികരണം
Kerala
• 15 hours ago
ആണ്‍കുട്ടികളുടെ ജനനേന്ദ്രിയങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇസ്റാഈലി സൈനികര്‍; ക്രൂരതയുടെ സകല അതിര്‍വരമ്പുകളും ലംഘിക്കുന്ന സയണിസ്റ്റ് ഭീകരര്‍
International
• 16 hours ago
തേങ്ങ മോഷണം പെരുകുന്നു; കോഴിക്കോട് കേര കർഷകർ പ്രതിസന്ധിയിൽ, സിസിടിവി വെച്ചിട്ടും രക്ഷയില്ല
Kerala
• 13 hours ago
ട്രാഫിക് നിയമ ലംഘനം; 2,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സഊദി
Saudi-arabia
• 13 hours ago
താത്കാലിക വി സി നിയമന വിവാദം: സർക്കാർ ഉന്നയിച്ചത് ശരിയെന്ന് തെളിഞ്ഞു; ഗവർണർക്കെതിരായ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു
Kerala
• 13 hours ago