HOME
DETAILS

പൊട്ടിത്തെറിച്ച പേജര്‍ നിര്‍മിച്ചത് ആര്? ദുരൂഹത തുടരുന്നു

  
Web Desk
September 21 2024 | 01:09 AM

Bulgarian Agency Clears Wayanads Rinson Jose from Pager Blast Connection Lebanan hezbulla

ഒസ്‌ലോ: വയനാട് സ്വദേശി റിന്‍സണ്‍ ജോസിന്റെ ഉടമസ്ഥതയിലുള്ള നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡ് കമ്പനിക്ക് ലബനാന്‍ പേജര്‍ സ്‌ഫോടനത്തില്‍ പങ്കില്ലെന്ന് ബള്‍ഗേറിയന്‍ അന്വേഷണ ഏജന്‍സി. കഴിഞ്ഞദിവസം ഹംഗറിയന്‍ മാധ്യമമായ ടെലക്‌സാണ് സ്‌ഫോടനത്തിന് ഇരയായ പേജറുകള്‍ അയച്ചത് റിന്‍സന്റെ കമ്പനിയാണെന്ന് വാര്‍ത്ത നല്‍കിയത്. പേജറുകള്‍ നിര്‍മിച്ചത് ഗോള്‍ഡ് അപ്പോളോ എന്ന തായ്‌വാന്‍ കമ്പനിയല്ലെന്ന് സ്ഥിരീകരണം വന്നതോടെ ആരു നിര്‍മിച്ച പേജറുകളാണ് പൊട്ടിത്തെറിച്ചതെന്ന ദുരൂഹത വര്‍ധിച്ചു.

പേജറുകള്‍ നിര്‍മിച്ച് ഹിസ്ബുല്ലയ്ക്ക് കൈമാറിയത് റിന്‍സന്റെ നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡ് ആണെന്ന് യൂറോപ്യന്‍ മാധ്യമങ്ങളും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്‌ഫോടനത്തിനുപിന്നാലെ റിന്‍സണെ കാണാതായതും ദുരൂഹത വര്‍ധിപ്പിച്ചു. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളടക്കം റിന്‍സനെയും കമ്പനിയെയും മെയില്‍, ഫോണ്‍ വഴി ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭിച്ചിരുന്നില്ല. പിന്നാലെ പൊലിസ് അന്വേഷണവും ആരംഭിച്ചു.

ഇതിനിടെയാണ് സ്‌ഫോടനം നടന്ന പേജറുകള്‍ ഹിസ്ബുല്ലയ്ക്ക് നിര്‍മിച്ചുനല്‍കിയത് തങ്ങളല്ലെന്ന് ഇന്നലെ ബള്‍ഗേറിയയും തായ്‌വാനും അറിയിച്ചത്. പൊട്ടിത്തെറിച്ച പേജറുകള്‍ ബള്‍ഗേറിയയില്‍ നിര്‍മിച്ചിട്ടില്ലെന്നും ഇറക്കുമതി ചെയ്യുകയോ കയറ്റുമതി ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ബള്‍ഗേറിയന്‍ ദേശീയ സുരക്ഷാ ഏജന്‍സിയായ ഡി.എ.എന്‍.എസ് അറിയിച്ചു. രാജ്യത്തെ വിവിധ മന്ത്രാലയങ്ങളിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും പരിശോധന നടന്നിരുന്നു.

ലബനാനിലോ സിറിയയിലോ സ്‌ഫോടനം നടന്ന ഉപകരണങ്ങള്‍ കയറ്റുമതി ചെയ്തിട്ടില്ലെന്നും അറിയിച്ചു. നോര്‍ട്ട ഗ്ലോബല്‍ കമ്പനിയോ അതിന്റെ ഉടമയായ റിന്‍സണ്‍ ജോസോ ബള്‍ഗേറിയയുടെ അധികാരപരിധിയിലുള്ള പ്രദേശത്തുവച്ച് പേജര്‍ കയറ്റി അയച്ചിട്ടില്ലെന്നും ഡി.എ.എന്‍.എസ് അറിയിച്ചു. നോര്‍ട്ട ഗ്ലോബലാണ് ഹിസ്ബുല്ലയ്ക്ക് പേജറുകള്‍ അയച്ചതെന്ന് ഹംഗറിയിലെ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. നോര്‍ട്ട ഗ്ലോബലിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചെന്നും ക്രമക്കേടുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും ഡി.എ.എന്‍.എസ് പറഞ്ഞു.

തായ് വാനില്‍ നിന്ന് സ്‌ഫോടനം നടന്ന പേജറുകളുടെ ഭാഗങ്ങളൊന്നും നിര്‍മിച്ചിട്ടില്ലെന്ന് തായ്‌വാന്‍ സര്‍ക്കാരും പറഞ്ഞു. തായ്‌വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോയുടെ പേജറാണ് പൊട്ടിത്തെറിച്ചത്. എന്നാല്‍, തങ്ങളല്ല പേജര്‍ നിര്‍മിച്ചതെന്നും ഹംഗറി ആസ്ഥാനമായ ബി.എ.സി കമ്പനിക്ക് ഉപകരാര്‍ നല്‍കിയിരുന്നുവെന്നും അവരാണ് നിര്‍മിച്ചതെന്നുമായിരുന്നു ഗോള്‍ഡ് അപ്പോളോയുടെ മറുപടി. ഹംഗറി അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ ബി.എ.സി ഉപകരണം നിര്‍മിച്ചിട്ടില്ലെന്നും ഇടനിലക്കാര്‍ മാത്രമാണെന്നും കണ്ടെത്തി. ഇവര്‍ക്ക് ഹംഗറിയില്‍ നിര്‍മാണ യൂനിറ്റുകളില്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.

ദുരൂഹതയ്ക്ക് ആക്കം കൂട്ടി റിന്‍സന്റെ പെരുമാറ്റവും 

ഹിസ്ബുല്ലയ്ക്ക് സ്ഫോടക വസ്തു നിറച്ച പേജറുകള്‍ വിതരണം ചെയ്തത് മലയാളിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ റിന്‍സണ്‍ ജോസിന്റെയും കമ്പനിയുടെയും പെരുമാറ്റവും ദുരൂഹത വര്‍ധിപ്പിച്ചു. വയനാട് സ്വദേശി റിന്‍സണ്‍ ജോസിന്റെ സ്ഥാപനമായ നോര്‍ട്ട ഗ്ലോബലിനു നേരെയാണ് സംശയം ഉയര്‍ന്നത്. ഹംഗറിയിലെ വാര്‍ത്താ വെബ്സൈറ്റായ ടെലക്സാണ് ഹിസ്ബുല്ലയ്ക്ക് വേണ്ടി പേജര്‍ കയറ്റി അയച്ചത് റിന്‍സന്റെ നോര്‍ട്ട എന്ന സ്ഥാപനമാണെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും ഇതു വാര്‍ത്തയാക്കി. പൊലിസും മറ്റ് ഏജന്‍സികളും മാധ്യമങ്ങളും ഈ കമ്പനിയെ തേടി ഇറങ്ങി.

rinson-jpg.webp

ബള്‍ഗേറിയന്‍ തലസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ ഓഫിസ് സോഫിയയിലാണെന്നായിരുന്നു രേഖ. ഇവിടെയെത്തിയവര്‍ക്ക് കമ്പനി കാണാനായില്ല. 200 ഓളം മറ്റു കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കമ്പനിക്ക് വേണ്ടി വളാദ്മിര്‍ കുസ്മോനോവ് എന്ന അഭിഭാഷകന്‍ മാത്രമാണ് ഈ വിലാസത്തിലുണ്ടായിരുന്നത്. കമ്പനിയുടെ വെബ്സൈറ്റും വ്യാഴാഴ്ച അപ്രത്യക്ഷമായി.

നേരത്തെ ഇംഗ്ലീഷ്, ബള്‍ഗേറിയന്‍, നോര്‍വീജിയന്‍ ഭാഷകളില്‍ globalnorta.com എന്ന വെബ്സൈറ്റ് പ്രവര്‍ത്തിച്ചിരുന്നു. റിന്‍സണ്‍ ജോസിനെ റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി ഫോണില്‍ വിളിച്ചെങ്കിലും പ്രതികരിക്കാന്‍ തയാറിയില്ല. ഒസ്ലോയിലെ റിന്‍സന്റെ അയല്‍വാസികള്‍ക്കും ഇദ്ദേഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. മാസങ്ങളായി ഇവിടെയില്ലെന്നാണ് ഒരാള്‍ പ്രതികരിച്ചതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

ജോസ് ജോലി ചെയ്യുന്ന ഡി.എന്‍ മീഡിയയുടെ സി.ഇ.ഒ അമന്ദ് ജുവാവേക്കടുത്തും വാര്‍ത്താ ഏജന്‍സി റിന്‍സണെ അന്വേഷിച്ചെത്തി. വിവാദത്തെ കുറിച്ച് ജിന്‍സന് അറിയാമെന്നും പൊലിസും അന്വേഷണ ഏജന്‍സിയും ബന്ധപ്പെട്ടിരുന്നുവെന്നും അമന്ദ് പറഞ്ഞു.

ജോസ് യു.എസിലേക്ക് തിരിച്ചെന്നും അദ്ദേഹം പറഞ്ഞു. നോര്‍വേ ഇന്റലിജന്‍സ് ഏജന്‍സി പി.എസ്.ടിയും ജിന്‍സണെ കുറിച്ച് അന്വേഷണം നടത്തി. ഒസ്ലോ പൊലിസും പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഒടുവിലാണ് ബള്‍ഗേറിയന്‍ അന്വേഷണ ഏജന്‍സി ഡി.എ.എന്‍.എസ് റിന്‍സണ്‍ ജോസിനോ കമ്പനിക്കോ ഹിസ്ബുല്ലയ്ക്ക് പേജര്‍ അയച്ചതില്‍ ബന്ധമില്ലെന്ന് കണ്ടെത്തിയത്.

Rinson Jose's company, Nort Global Ltd., has been cleared by Bulgarian authorities in connection with the pager explosion linked to Hezbollah. Initial reports incorrectly attributed the devices to his firm, but the true manufacturer remains unknown. Jose's disappearance further complicates the ongoing investigation.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  5 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  6 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  6 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  6 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  6 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  7 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  7 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  7 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  8 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  8 hours ago