HOME
DETAILS

അഭയം എവിടെ?; ഇസ്‌റാഈലിന്റെ ബോംബ് മഴക്ക് കീഴില്‍ സുരക്ഷിത താവളം തേടി ലബനാനിലും പതിനായിരങ്ങള്‍ തെരുവില്‍

  
Web Desk
September 25, 2024 | 5:19 AM

Death Toll Rises as Israels Airstrikes Devastate Lebanon Over 569 Dead Thousands Flee Amid Ongoing Conflict

ബൈറൂത്: ലബനാന് മേല്‍ തീ വര്‍ഷിച്ചു കൊണ്ടേയിരിക്കുകയാണ് ഇസ്‌റാഈല്‍. ഗസ്സക്കുമേല്‍ പെയ്തതു പോലെ അവിടുത്തെ സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് മേല്‍ മരണം പെയ്തു കൊണ്ടേയിരിക്കുന്നു. ലബനാനില്‍ രണ്ടു ദിവസമായി ഇസ്‌റാഈല്‍ തുടരുന്ന കനത്ത വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 569 ആയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇവരില്‍ 50 പേര്‍ കുട്ടികളാണെന്ന് ലബനാന്‍ ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. 1835 പേര്‍ക്ക് പരുക്കേറ്റു. പുറത്തുവരുന്ന കണക്കുകളാണിത്.  

കൊല്ലപ്പെട്ടവരില്‍ തങ്ങളുടെ കമാന്‍ഡറുമുണ്ടെന്ന് ഹിസ്ബുല്ല തന്നെ സ്ഥിരീകരിച്ചിരിക്കുന്നു. തലസ്ഥാനമായ ബൈറൂത്തില്‍ ചൊവ്വാഴ്ച നടന്ന ആക്രമണത്തിലാണ് ഹിസ്ബുല്ല കമാന്‍ഡര്‍ ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടത്. 

 തിങ്കളാഴ്ച തുടങ്ങിയ ആക്രമണം കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിച്ചതോടെ യുദ്ധഭീതിയില്‍ തെക്കന്‍ ലബനാനില്‍നിന്ന് ആയിരങ്ങളാണ് പലായനം ചെയ്യുന്നത്. സ്‌കൂളുകളിലാണ് പലരും അഭയം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇവിടം സുരക്ഷിതമാണെന്ന് ഇവര്‍ കരുതുന്നില്ല. താല്‍ക്കാലികമായൊരിടം ഇനിയെന്ത് സംഭവിക്കുമെന്ന് അറിയില്ല- വാര്‍ധക്യം ബാധിച്ചു തുടങ്ങിയ ഫാഹിദ ഇസ്സ പറയുന്നു. അവരുടെ നെറ്റിയില്‍ കല്‍ച്ചീളുകള്‍ തറച്ച പാടുകളുണ്ട്. 

'ചുറ്റും യുദ്ധവിമാനങ്ങള്‍ ചീറിപായുകയാണ്. പുക നിറഞ്ഞ ഭീകരാന്തരീക്ഷം.ആര്‍ക്കും എവിടേയും പോകാനാവില്ല. ഞങ്ങള്‍ എന്താണ് ചെയ്യുക അവര്‍ ചോദിക്കുന്നു. 

തെക്കന്‍ ലബനാനില്‍നിന്ന് കാറുകളില്‍ സാധനങ്ങള്‍ കുത്തിനിറച്ച് കുടുംബാംഗങ്ങളോടൊപ്പം ജനം പലായനം തുടങ്ങിയതോടെ തലസ്ഥാനമായ ബൈറൂത്തിലെ റോഡുകളില്‍ ഗതാഗതം സ്തംഭിച്ചു. ഒഴിഞ്ഞുപോകുന്ന കുടുംബങ്ങള്‍ ബൈറൂത്തിലെ സ്‌കൂളുകളിലും തീര നഗരമായ സിദോണിലുമാണ് അഭയം തേടുന്നത്. ഹോട്ടലുകളും അഭയകേന്ദ്രങ്ങളും പെട്ടെന്ന് നിറഞ്ഞതോടെ, പല കുടുംബങ്ങളും കാറുകളിലും പാര്‍ക്കുകളിലും ബീച്ചുകളിലുമാണ് രാത്രി കഴിച്ചുകൂട്ടിയത്.

 അതിനിടെ ശക്തമായ തിരിച്ചടിയും ഹിസ്ബുല്ല നല്‍കുന്നുണ്ട്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയും ഇസ്‌റാഈലിലെ സ്‌ഫോടക നിര്‍മാണശാലയില്‍ ഉള്‍പ്പെടെ എട്ടുകേന്ദ്രങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ലബനാനില്‍ നിന്ന് 55 റോക്കറ്റ് ആക്രമണങ്ങളുണ്ടായെന്നും നിരവധി കെട്ടിടങ്ങള്‍ ഉള്‍പ്പെടെ തകര്‍ന്നെന്നും ഇസ്‌റാഈല്‍ സൈന്യവും സ്ഥിരീകരിച്ചു. അതേസമയം, ഇസ്‌റാഈല്‍ ആക്രമണവും ഹിസ്ബുല്ലയുടെ തിരിച്ചടിയും പ്രദേശത്ത് യുദ്ധഭീതിയും സൃഷ്ടിക്കുന്നുണ്ട്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫോണില്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക;  ആവശ്യമായ പെര്‍മിഷനുകള്‍ മാത്രം നല്‍കുക - സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യം

Kerala
  •  3 days ago
No Image

ഇന്‍ഡിഗോ ചതിച്ചു; യാത്രക്കാരെ ചേര്‍ത്തുപിടിച്ച് ഇന്ത്യന്‍ റെയില്‍വേ- 37 ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ച് വര്‍ധന

Kerala
  •  3 days ago
No Image

പരാതി പ്രവാഹം; പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും നീക്കണം

Kerala
  •  3 days ago
No Image

ശബരിമലക്കായി 456 ബസുകൾ മാറ്റിയതിനു പിന്നാലെ തെരഞ്ഞെടുപ്പിനും കെ.എസ്.ആർ.ടി.സി ബസുകൾ; യാത്രാക്ലേശം രൂക്ഷമാകും

Kerala
  •  3 days ago
No Image

പള്ളി പൊളിച്ചിട്ട് 33 വർഷം; അന്തിമ വിധി വന്നിട്ട് വന്നിട്ട് ആറുവർഷം; രാമക്ഷേത്രം ഉയർന്നു; പള്ളി നിർമാണത്തിന് അനുമതിയില്ല

National
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; മലയാളി സ്ഥാനാർഥികളില്ലാതെ മൂന്ന് പഞ്ചായത്തുകൾ

Kerala
  •  3 days ago
No Image

അവിടെ ഇ-പോസ് മെഷിൻ, ഇവിടെ വോട്ടിങ് മെഷിൻ; അങ്കത്തട്ടിൽ 200 ഓളം റേഷൻ വ്യാപാരികളും

Kerala
  •  3 days ago
No Image

ഹജ്ജ് 2026; വെയ്റ്റിങ് ലിസ്റ്റിലെ 391 പേർക്കു കൂടി അവസരം; സ്വകാര്യ ഹജ്ജ് തീർഥാടകർ ബുക്കിങ് ജനുവരി 15നകം പൂർത്തിയാക്കണം

Kerala
  •  3 days ago
No Image

ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണ കേസ്; കോടതി മാറ്റാൻ ഇ.ഡി നീക്കം; എതിർത്ത് സ്‌പെഷൽ പ്രോസിക്യൂട്ടർ

Kerala
  •  3 days ago
No Image

വാടക വാഹനവുമായി അപകടകരമായ അഭ്യാസങ്ങൾ: അറസ്റ്റിലായ ടൂറിസ്റ്റിന് 2,000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്റ്സ്, വാഹനം കണ്ടുകെട്ടി

uae
  •  3 days ago