HOME
DETAILS

ഹിസ്ബുല്ല തലവൻ ഹസന്‍ നസ്‌റുല്ല കൊല്ലപ്പെട്ടെന്ന് ഇസ്രാഈല്‍

  
Web Desk
September 28, 2024 | 9:36 AM

Israel Claims Assassination of Hezbollah Leader Hassan Nasrallah in Beirut

ബെയ്‌റൂത്ത്: ഹിസ്ബുല്ല മേധാവി സയ്യിദ് ഹസന്‍ നസ്‌റുല്ലയെ വധിച്ചെന്ന അവകാശവാദവുമായി ഇസ്രാഈല്‍. വെള്ളിയാഴ്ച ബെയ്‌റൂത്തിലുണ്ടായ ആക്രമണത്തിലാണ് നസ്‌റുല്ല കൊല്ലപ്പെട്ടതെന്നാണ് ഇസ്രാഈല്‍ പറയുന്നത്. ഹിസ്ബുല്ലയുടെ ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തിലാണ് ഹസന്‍ നസ്രുള്ള മരണപ്പെട്ടതെന്നു ഇസ്രാഈല്‍ അറിയിച്ചെങ്കിലും ഹിസ്ബുല്ല ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മറ്റൊരു നേതാവായ അലി കറാകിയും കൊല്ലപ്പെട്ടതായി ഇസ്രാഈല്‍ സൈനിക വക്താവ് അവിചായ് അഡ്രായീ പറഞ്ഞു. ഹസന്‍ നസ്രുള്ളക്ക് ശേഷം ഹിസ്ബുല്ലയുടെ രണ്ടാം നേതാവാണ് ഇദ്ദേഹമെന്നാണ് വിവരം.

ഇപ്പോള്‍ മരണപ്പെട്ടതായി ഇസ്‌റാഈല്‍ പ്രഖ്യാപിച്ച അലി കറാക്കി സെപ്റ്റംബര്‍ 23ന് കൊല്ലപ്പെട്ടതായി ഇസ്‌റാഈല്‍ അവകാശപ്പെട്ടിരുന്നു. നിലവില്‍ ഹിസ്ബുല്ല പരസ്യ പ്രസ്താവന നടത്താത്ത കാലത്തോളം ഇസ്‌റാഈലിന്റെത് വെറും അവകാശം മാത്രമായിരിക്കുമെന്ന് ഇറാന്‍ പ്രതികരിച്ചു.

ഹിസ്ബുല്ലയുടെ റോക്കറ്റ്, മിസൈല്‍ വിഭാഗം മേധാവി ഇബ്രാഹിം ഖുബൈസി സെപ്തംബര്‍ 24ന് കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുള്ളയുടെ ഏറ്റവും മുതിര്‍ന്ന കമാന്‍ഡര്‍മാരില്‍ ഒരാളായ ഫുആദ് ഷുക്കറിന്റെ മരണം രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ്. ഫുആദ് ഷുക്കറിയുടെ കൊലപാതകം ഹിസ്ബുല്ലയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. ഹിസ്ബുല്ലയെ നടുക്കിയ പേജര്‍ ആക്രമണത്തിന് ശേഷം എലൈറ്റ് റദ്‌വാന്‍ സേനയിലെ മുതിര്‍ന്ന അംഗം ഇബ്രാഹിം അഖിലും കൊല്ലപ്പെട്ടതായി ഇസ്‌റാഈല്‍ പരസ്യപ്പെടുത്തിയിരുന്നു. ഇപ്പോള്‍ വന്ന വാര്‍ത്ത ശരിയാണെങ്കില്‍ ഹിസ്ബുല്ലയക്ക് കനത്ത തിരിച്ചടിയാകും നേതൃനിരയുടെ അഭാവം സൃഷ്ടിക്കുക. 

ഇറാന്‍ പിന്തുണയോടെ ലെബനാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സായുധ വിഭാഗവുമാണ് ഹിസ്ബുല്ല. ഇതിന്റെ സെക്രട്ടറി ജനറലായി ഹസന്‍ നസ്‌റുല്ല 1992 ഫെബ്രുവരിയിലാണ് ചുമതലയേല്‍ക്കുന്നത്. 

Israel claims to have assassinated Hezbollah leader Hassan Nasrallah during an attack in Beirut. The organization has not confirmed the reports, which also state that another leader, Ali Karaki, was killed.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിന്ദുഭൂരിപക്ഷ മേഖലയിൽ ഇറച്ചി വലിച്ചെറിഞ്ഞ സംഭവം: ബുർഖ ധരിച്ചെത്തിയത് ഹിന്ദു യുവതിയെന്ന് പൊലിസ്; പിന്നിൽ വൻ ഗൂഢാലോചനയെന്ന് സൂചന

National
  •  13 days ago
No Image

ഹാട്രിക്കിന് പിന്നാലെ മെസ്സിക്ക് ആശംസകളുമായി ലോക ടെന്നിസ് ഇതിഹാസം

Football
  •  13 days ago
No Image

പള്ളികൾക്കും മദ്രസകൾക്കും ഒരു ദിവസത്തെ ഒഴിപ്പിക്കൽ നോട്ടീസ്; രാജസ്ഥാൻ സർക്കാരിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

National
  •  13 days ago
No Image

'ഭാവിയിൽ ആവർത്തിക്കരുത്'; ഉദ്യോഗസ്ഥ യോഗം വിളിച്ചതിൽ ഗവർണറോട് കടുത്ത അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ

Kerala
  •  13 days ago
No Image

ഡി.ആർ കോംഗോയ്‌ക്കെതിരെയുള്ള കളി മറന്നേക്കു; ഉസ്ബെക്കിസ്ഥാനെതിരെ സിആർ7-നെ കാത്തിരിക്കുന്നത് ഒന്നല്ല, രണ്ട് ഐതിഹാസിക റെക്കോർഡുകൾ!

Football
  •  13 days ago
No Image

അഞ്ചാമത് ഖോർഫക്കാൻ മാമ്പഴോത്സവം ജൂൺ 26 മുതൽ; കാർഷിക വിപണനത്തിനും മത്സരങ്ങൾക്കുമായി ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  13 days ago
No Image

ലഹരിവേട്ട തുടരുന്നു: നെടുമങ്ങാട്ട് 150 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായ ക്ഷേത്ര പൂജാരിയെ ജാമ്യത്തിൽ വിട്ടു

Kerala
  •  13 days ago
No Image

മൂത്രം കുടിപ്പിച്ചു, ഷോക്കടിപ്പിച്ചു; അശ്ലീലദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിലിങ്; മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ച ആൾദൈവവും കൂട്ടാളികളും അറസ്റ്റിൽ

National
  •  13 days ago
No Image

'ഒറ്റയ്ക്കുണ്ടാക്കിയ സാമ്രാജ്യത്തിൽ റൊണാൾഡോ ഒടുവിൽ ഒറ്റപ്പെട്ടുപോയി..'; പോർച്ചുഗൽ താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് സി.കെ വിനീത്

Football
  •  13 days ago
No Image

ജനങ്ങളിലേക്ക് അതിവേഗമെത്താൻ കൃത്രിമബുദ്ധി; യുഎഇയുടെ പുതിയ എഐ വക്താവായി 'സായിദ്'

uae
  •  13 days ago