
ജയിലിൽ ജാതി വേണ്ട- ജാതി അടിസ്ഥാനത്തിൽ ജോലി നൽകുന്ന വ്യവസ്ഥകൾ റദ്ദാക്കി

ന്യൂഡൽഹി: തടവുകാരുടെ ജോലി ജാതിയടിസ്ഥാനത്തിൽ തരംതിരിച്ചു നൽകുന്ന വിവിധ സംസ്ഥാനങ്ങളിലെ വ്യവസ്ഥകൾ റദ്ദാക്കി രാജ്യത്തെ ജയിലുകളിൽ ജാതിവിവേചനത്തിന് അന്ത്യംകുറിക്കുന്ന സുപ്രധാന വിധിയുമായി സുപ്രിംകോടതി.
ജാതി അടിസ്ഥാനത്തിൽ ജയിലുകളിൽ ജോലികൾ തരംതിരിച്ചു നൽകരുതെന്നും ജയിൽ രജിസ്ട്രിയിൽനിന്ന് ജാതിക്കോളം നീക്കം ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പാർഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
ജയിലിനുള്ളിലെ ശുചീകരണം, മാലിന്യങ്ങൾ നീക്കൽ, ശാരീരികാധ്വാനമുള്ളത് തുടങ്ങിയ ജോലികൾ പാർശ്വവത്കരിക്കപ്പെട്ട ജാതിക്കാർക്കു നൽകുകയും പാചകം പോലുള്ള ജോലികൾക്ക് ഉയർന്ന ജാതിക്കാരെ മാത്രം നിയോഗിക്കുകയും ചെയ്യുന്ന ജയിൽ മാന്വലിലെ വ്യവസ്ഥയാണ് നീക്കം ചെയ്യാൻ സുപ്രിംകോടതി ഉത്തരവിട്ടത്.
ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ മാർഗരേഖയും സുപ്രിംകോടതി പുറപ്പെടുവിച്ചു. ഏതെങ്കിലും ജാതി വിഭാഗത്തെ സ്ഥിരം കുറ്റവാളികളായി പരിഗണിക്കരുത്. ഇത്തരത്തിലുള്ള വ്യവസ്ഥകളും ചട്ടങ്ങളിൽനിന്ന് നീക്കം ചെയ്യണം. ജാതി അടിസ്ഥാനത്തിലുള്ള ജോലി അനുവദിക്കുന്നത് അവസാനിപ്പിക്കാൻ മൂന്നു മാസത്തിനുള്ളിൽ ജയിൽ മാന്വലുകൾ പരിഷ്‌കരിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കോടതി നിർദ്ദേശം നൽകി.
ജാതി അടിസ്ഥാനത്തിലുള്ള വേർതിരിവ് പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ മാതൃകാ ജയിൽ ചട്ടങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും കോടതി നിർദ്ദേശിച്ചു. ജയിൽ മാന്വലിലെ സ്ഥിരം കുറ്റവാളികളെക്കുറിച്ചുള്ള പരാമർശം നിയമനിർമാണ നിർവചനങ്ങൾക്ക് അനുസൃതമായിരിക്കണമെന്നും കോടതി ഉത്തരവിട്ടു. ജയിലിനുള്ളിലെ വിവേചനം ഭരണഘടനയുടെ 15(1)ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
ഇത് തുല്യതയെന്ന ഭരണഘടനാ തത്വത്തിന് എതിരാണ്. ജയിൽ മാന്വലുകൾ, ചട്ടങ്ങൾ തുടങ്ങിയവ പാർശ്വവൽക്കരിക്കപ്പെട്ട ജാതികൾക്കെതിരായ സ്റ്റീരിയോടൈപ്പുകളെ അടിസ്ഥാനമാക്കിയുള്ളതും ശക്തിപ്പെടുത്തുന്നതുമാണ്. ഇത് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ ഇകഴ്ത്തുകയും കളങ്കപ്പെടുത്തുകയും ചെയ്യുക മാത്രമല്ല, സമത്വത്തിന്റെ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമായ സാമൂഹിക ശ്രേണി നിലനിർത്താനും നിയമാനുസൃതമാക്കാനും സഹായിക്കും.
പാർശ്വവത്കൃത ജാതിയിൽ ജനിച്ചുവെന്ന കാരണത്താൽ മനുഷ്യത്വവിരുദ്ധമായ ജോലികൾ ചെയ്യേണ്ടി വരുന്നു. തൊട്ടുകൂടായ്മയാണ് ജയിലിലെ ഈ വിവേചനത്തിന്റെ അടിസ്ഥാനം. തടവുകാരെ ജാതിയുടെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നത് ജാതി വ്യവസ്ഥയെയും ശത്രുതയെയും ശക്തിപ്പെടുത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി.
മേത്തർ പോലുള്ള താഴ്ന്ന ജാതിക്കാരെയാണ് തൂപ്പ് ജോലിക്കായി നിയോഗിക്കേണ്ടതെന്നാണ് യു.പി ജയിൽ മാന്വൽ വ്യവസ്ഥ ചെയ്യുന്നത്. ചണ്ഡാളർ പോലുള്ള ജാതികളിൽനിന്നാണ് തൂപ്പുജോലിക്കാരെ നിയമിക്കേണ്ടതെന്ന് പശ്ചിമ ബംഗാൾ മാന്വൽ പറയുന്നു. കേരളം, ആന്ധ്രാപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിലെ ജയിൽ മാന്വലുകളിലെ സ്ഥിരം കുറ്റവാളികളെ നിർവചിക്കുന്ന വ്യവസ്ഥകളും വിവേചനപരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
'എല്ലാ മേഖലയിലും ജാതി വിവേചനം; തിരുത്തണം'
ന്യൂഡൽഹി: സ്വാതന്ത്ര്യം നേടി 75 വർഷമായിട്ടും ജാതി വിവേചനമെന്ന തിൻമയെ പിഴുതെറിയാൻ സാധിച്ചില്ലെന്ന് സുപ്രിംകോടതി. രാജ്യത്തെ എല്ലാ പൗരൻമാരെയും ഉൾക്കൊള്ളുന്ന തരത്തിൽ നീതി, തുല്യത എന്നിവ ഉറപ്പാക്കുന്നതിനായി ഒരു ദേശീയ കാഴ്ചപ്പാട് അനിവാര്യമാണ്. ഭരണഘടനാ അസംബ്ലിയിലെ അവസാന പ്രസംഗത്തിൽ ഡോ. ബി.ആർ അംബേദ്കർ പ്രകടിപ്പിച്ച ആശങ്കകൾ വസ്തുതയായി രാജ്യത്ത് തുടരുന്നുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള ആളുകൾക്ക് അവരുടെ ഭാവിയെക്കുറിച്ചുള്ള വേദനയും പ്രശ്നങ്ങളും ഒരുമിച്ച് പങ്കിടാൻ കഴിയുന്ന ഒരു സ്ഥാപനപരമായ സമീപനം ആവശ്യമാണ്. എല്ലാ ഇടങ്ങളിലെയും വ്യവസ്ഥാപിത വിവേചനം തിരിച്ചറിയുകയും തിരുത്തൽ നടപടി വേണ്ടതുണ്ടെന്നും സുപ്രിംകോടതി പറഞ്ഞു.
പാർശ്വവത്കൃത സമുദായങ്ങൾക്ക് നേരെയുള്ള അക്രമം, വിവേചനം, അടിച്ചമർത്തൽ, വെറുപ്പ്, അവഹേളനം എന്നിവ ചരിത്രപരമായി സാധാരണമായിരുന്നു. ജാതി വ്യവസ്ഥയ്ക്കൊപ്പം ഈ സാമൂഹിക അനീതികൾ സമൂഹത്തിനുള്ളിൽ ആഴത്തിൽ വേരൂന്നിയതാണ്. ഇത് സ്വാഭാവിക നീതിയുടെ തത്വങ്ങൾ നഗ്നമായി ലംഘിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നു. എല്ലാ വ്യക്തികൾക്കും തുല്യത എന്ന അടിസ്ഥാന തത്വം ജാതി നിർവചിച്ച സാമൂഹിക ചട്ടക്കൂടിൽ ഇല്ലായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം
Kerala
• 6 days ago
ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ
National
• 6 days ago
ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി
National
• 6 days ago
ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ
Cricket
• 6 days ago
ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ?
International
• 6 days ago
ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്
crime
• 6 days ago
ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ
Cricket
• 6 days ago
ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ
International
• 6 days ago
നെല്ലിമുണ്ടയിൽ കരടി, വാളത്തൂരിൽ പുലി ആശങ്കയൊഴിയാതെ മേപ്പാടി, റിപ്പൺ മേഖല
Kerala
• 6 days ago
നിപ; മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു
Kerala
• 6 days ago
അദ്ദേഹത്തിന്റെ ആ വലിയ ഉപദേശമാണ് എന്നെ മികച്ച താരമാക്കി മാറ്റിയത്: വിനീഷ്യസ് ജൂനിയർ
Football
• 6 days ago
കുടുംബങ്ങൾക്കും, വിനോദസഞ്ചാരികൾക്കുമെല്ലാം കൂടുതൽ സൗകര്യപ്രദം; പുതിയ ഇ-വിസ പ്ലാറ്റ്ഫോം അവതരിപ്പിച്ച് കുവൈത്ത്
Kuwait
• 6 days ago
മയക്കുമരുന്ന് ഉപയോഗം: 18 വയസ്സിന് താഴെയുള്ളവർ ഉൾപ്പെട്ട കേസുകളിൽ ഏറ്റവും കൂടുതൽ എറണാകുളം നഗരത്തിൽ; ഹൈക്കോടതി
Kerala
• 6 days ago
പെരിന്തൽമണ്ണയിൽ നിർമാണത്തിലിരുന്ന കമ്യൂണിറ്റി സെന്റർ തകർന്ന് വീണു; തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു
Cricket
• 6 days ago
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 7 days ago
വിഎസിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ വിഎ അരുൺ കുമാർ
Kerala
• 7 days ago
ചരിത്രത്തിലെ ആദ്യ ഡബിൾ സെഞ്ച്വറി; ഇന്ത്യക്കെതിരെ വീശിയടിച്ച് ഇംഗ്ലണ്ടിന്റെ ഇരട്ട കൊടുങ്കാറ്റ്
Cricket
• 7 days ago
മകളുടെ ചികിത്സ, മകന് ജോലി; ബിന്ദുവിന്റെ കുടുംബത്തിന്റെ നാല് ആവശ്യങ്ങളും അംഗീകരിച്ച് സർക്കാർ; അടിയന്തിര സഹായമായി 50,000 രൂപ കൈമാറി
Kerala
• 7 days ago
സംസ്ഥാനത്ത് വീണ്ടും നിപ മരണം; കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു
Kerala
• 6 days ago
തീർഥാടകർക്ക് മതിയായ താമസ സൗകര്യങ്ങൾ ലഭ്യമാക്കിയില്ല; നാല് ഉംറ കമ്പനികളെ താൽക്കാലികമായി നിർത്തിവക്കുകയും നിരവധി കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്ത് സഊദി അറേബ്യ
Saudi-arabia
• 6 days ago
സിയുഇടി-യുജി 2025 ഫലം പ്രഖ്യാപിച്ചു: ഒരാൾക്ക് മാത്രം നാല് വിഷയങ്ങളിൽ 100 ശതമാനം, മൂന്ന് വിഷയങ്ങളിൽ 17 പേർക്ക് 100 ശതമാനം, 2,847 പേർക്ക് ഉന്നത വിജയം
National
• 6 days ago