HOME
DETAILS

ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്

  
Abishek
July 04 2025 | 17:07 PM

Pune Rape Case Unexpected Revelations in Delivery Agent Rape Allegation

പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ അപ്രതീക്ഷിത വെളിപ്പെടുത്തൽ. പൊലിസ് കസ്റ്റഡിയിലുള്ള പ്രതി യുവതിയുടെ സുഹൃത്താണെന്നും, യുവതിയുടെ ഫോണിൽ കണ്ടെത്തിയ സെൽഫി പരാതിക്കാരി തന്നെ എടുത്തതാണെന്നും പൊലിസ് വെളിപ്പെടുത്തി.

പുണെയിലെ കൊന്ദ്‌വ പ്രദേശത്ത് ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. 22 കാരിയായ ഒരു ഐ.ടി. ജീവനക്കാരിയാണ് തനിക്കെതിരെ ബലാത്സംഗം നടന്നതായി പരാതി നൽകിയത്. കുറിയർ എത്തിക്കാനെന്ന വ്യാജേന ഒരു യുവാവ് തന്റെ ഫ്ലാറ്റിൽ എത്തി, ബലപ്രയോഗത്തിലൂടെ വീട്ടിനുള്ളിൽ കടന്ന് യുവതിയുടെ മുഖത്ത് ഇയാള്‍ കുരുമുളക് സ്‌പ്രേ അടിച്ച് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും, കൃത്യം നടത്തിയതിന് ശേഷം തന്റെ മൊബൈലില്‍ അവശയായി കിടക്കുന്ന ഫോട്ടോ എടുത്ത് താന്‍ ഇനിയും വരുമെന്ന് എഴുതിവെക്കുകയും ചെയ്താണ് ഇയാള്‍ സ്ഥലം വിട്ടതെന്നുമാ‌യിരുന്നു യുവതിയുടെ പരാതി.

പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം, പൊലിസ് നടത്തിയ അന്വേഷണത്തിൽ യുവതി തന്നെയാണ് സെൽഫി എടുത്തതെന്ന് കണ്ടെത്തി. ആദ്യം പ്രതിയുടെ മുഖം വ്യക്തമായി കാണിച്ചിരുന്ന ഈ സെൽഫി, യുവതി എഡിറ്റ് ചെയ്യുകയും ഭീഷണിപ്പെടുത്തുന്ന സന്ദേശം സ്വയം ടൈപ്പ് ചെയ്യുകയും ചെയ്തതായി പൊലിസ് വെളിപ്പെടുത്തി.

നേരത്തെ സംശയിച്ചിരുന്നതുപോലെ യുവതിയെ അബോധാവസ്ഥയിലാക്കാൻ യാതൊരു രാസവസ്തുക്കളും ഉപയോഗിച്ചിട്ടില്ലെന്ന് പൊലിസ് വ്യക്തമാക്കി.

"യുവതി എന്തിനാണ് ബലാത്സംഗ ആരോപണം ഉന്നയിച്ചതെന്ന് ഞങ്ങൾ ഇപ്പോഴും പരിശോധിച്ചുവരികയാണ്. യുവതിയുടെ മാനസികാവസ്ഥ നിലവിൽ തൃപ്തികരമല്ലാത്തതിനാൽ അന്വേഷണം തുടരുകയാണ്," പൊലിസ് കമ്മീഷണർ പറഞ്ഞു. "ബലാത്സംഗം സംബന്ധിച്ച ആരോപണം ഇപ്പോഴും അന്വേഷണത്തിലാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

A 22-year-old woman in Pune alleged she was raped by a man who claimed to be a delivery agent. However, the investigation took an unexpected turn when police revealed that the accused is a friend of the woman, and a selfie found on her phone was taken by her, raising questions about the case [1].

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

Kerala
  •  9 hours ago
No Image

ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ

National
  •  10 hours ago
No Image

ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

National
  •  10 hours ago
No Image

ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ 

Cricket
  •  10 hours ago
No Image

ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ? 

International
  •  10 hours ago
No Image

ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ 

Cricket
  •  11 hours ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ

International
  •  11 hours ago
No Image

നെല്ലിമുണ്ടയിൽ കരടി, വാളത്തൂരിൽ പുലി ആശങ്കയൊഴിയാതെ മേപ്പാടി, റിപ്പൺ മേഖല

Kerala
  •  11 hours ago
No Image

നിപ; മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു

Kerala
  •  11 hours ago
No Image

'വൺ ബില്യൺ മീൽസ്': മൂന്ന് വർഷത്തിനുള്ളിൽ 65 രാജ്യങ്ങളിലായി ഒരു ബില്യൺ ഭക്ഷണം വിതരണം ചെയ്തതായി ഷെയ്ഖ് മുഹമ്മദ്

uae
  •  11 hours ago