
ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്

പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ അപ്രതീക്ഷിത വെളിപ്പെടുത്തൽ. പൊലിസ് കസ്റ്റഡിയിലുള്ള പ്രതി യുവതിയുടെ സുഹൃത്താണെന്നും, യുവതിയുടെ ഫോണിൽ കണ്ടെത്തിയ സെൽഫി പരാതിക്കാരി തന്നെ എടുത്തതാണെന്നും പൊലിസ് വെളിപ്പെടുത്തി.
പുണെയിലെ കൊന്ദ്‌വ പ്രദേശത്ത് ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. 22 കാരിയായ ഒരു ഐ.ടി. ജീവനക്കാരിയാണ് തനിക്കെതിരെ ബലാത്സംഗം നടന്നതായി പരാതി നൽകിയത്. കുറിയർ എത്തിക്കാനെന്ന വ്യാജേന ഒരു യുവാവ് തന്റെ ഫ്ലാറ്റിൽ എത്തി, ബലപ്രയോഗത്തിലൂടെ വീട്ടിനുള്ളിൽ കടന്ന് യുവതിയുടെ മുഖത്ത് ഇയാള്‍ കുരുമുളക് സ്‌പ്രേ അടിച്ച് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും, കൃത്യം നടത്തിയതിന് ശേഷം തന്റെ മൊബൈലില്‍ അവശയായി കിടക്കുന്ന ഫോട്ടോ എടുത്ത് താന്‍ ഇനിയും വരുമെന്ന് എഴുതിവെക്കുകയും ചെയ്താണ് ഇയാള്‍ സ്ഥലം വിട്ടതെന്നുമായിരുന്നു യുവതിയുടെ പരാതി.
പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം, പൊലിസ് നടത്തിയ അന്വേഷണത്തിൽ യുവതി തന്നെയാണ് സെൽഫി എടുത്തതെന്ന് കണ്ടെത്തി. ആദ്യം പ്രതിയുടെ മുഖം വ്യക്തമായി കാണിച്ചിരുന്ന ഈ സെൽഫി, യുവതി എഡിറ്റ് ചെയ്യുകയും ഭീഷണിപ്പെടുത്തുന്ന സന്ദേശം സ്വയം ടൈപ്പ് ചെയ്യുകയും ചെയ്തതായി പൊലിസ് വെളിപ്പെടുത്തി.
നേരത്തെ സംശയിച്ചിരുന്നതുപോലെ യുവതിയെ അബോധാവസ്ഥയിലാക്കാൻ യാതൊരു രാസവസ്തുക്കളും ഉപയോഗിച്ചിട്ടില്ലെന്ന് പൊലിസ് വ്യക്തമാക്കി.
"യുവതി എന്തിനാണ് ബലാത്സംഗ ആരോപണം ഉന്നയിച്ചതെന്ന് ഞങ്ങൾ ഇപ്പോഴും പരിശോധിച്ചുവരികയാണ്. യുവതിയുടെ മാനസികാവസ്ഥ നിലവിൽ തൃപ്തികരമല്ലാത്തതിനാൽ അന്വേഷണം തുടരുകയാണ്," പൊലിസ് കമ്മീഷണർ പറഞ്ഞു. "ബലാത്സംഗം സംബന്ധിച്ച ആരോപണം ഇപ്പോഴും അന്വേഷണത്തിലാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
A 22-year-old woman in Pune alleged she was raped by a man who claimed to be a delivery agent. However, the investigation took an unexpected turn when police revealed that the accused is a friend of the woman, and a selfie found on her phone was taken by her, raising questions about the case [1].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം
Kerala
• 9 hours ago
ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ
National
• 10 hours ago
ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി
National
• 10 hours ago
ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ
Cricket
• 10 hours ago
ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ?
International
• 10 hours ago
ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ
Cricket
• 11 hours ago
ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ
International
• 11 hours ago
നെല്ലിമുണ്ടയിൽ കരടി, വാളത്തൂരിൽ പുലി ആശങ്കയൊഴിയാതെ മേപ്പാടി, റിപ്പൺ മേഖല
Kerala
• 11 hours ago
നിപ; മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു
Kerala
• 11 hours ago
'വൺ ബില്യൺ മീൽസ്': മൂന്ന് വർഷത്തിനുള്ളിൽ 65 രാജ്യങ്ങളിലായി ഒരു ബില്യൺ ഭക്ഷണം വിതരണം ചെയ്തതായി ഷെയ്ഖ് മുഹമ്മദ്
uae
• 11 hours ago
കുടുംബങ്ങൾക്കും, വിനോദസഞ്ചാരികൾക്കുമെല്ലാം കൂടുതൽ സൗകര്യപ്രദം; പുതിയ ഇ-വിസ പ്ലാറ്റ്ഫോം അവതരിപ്പിച്ച് കുവൈത്ത്
Kuwait
• 12 hours ago
മയക്കുമരുന്ന് ഉപയോഗം: 18 വയസ്സിന് താഴെയുള്ളവർ ഉൾപ്പെട്ട കേസുകളിൽ ഏറ്റവും കൂടുതൽ എറണാകുളം നഗരത്തിൽ; ഹൈക്കോടതി
Kerala
• 12 hours ago
പെരിന്തൽമണ്ണയിൽ നിർമാണത്തിലിരുന്ന കമ്യൂണിറ്റി സെന്റർ തകർന്ന് വീണു; തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു
Cricket
• 12 hours ago
സംസ്ഥാനത്ത് വീണ്ടും നിപ മരണം; കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു
Kerala
• 12 hours ago
വിഎസിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ വിഎ അരുൺ കുമാർ
Kerala
• 14 hours ago
ചരിത്രത്തിലെ ആദ്യ ഡബിൾ സെഞ്ച്വറി; ഇന്ത്യക്കെതിരെ വീശിയടിച്ച് ഇംഗ്ലണ്ടിന്റെ ഇരട്ട കൊടുങ്കാറ്റ്
Cricket
• 14 hours ago
മകളുടെ ചികിത്സ, മകന് ജോലി; ബിന്ദുവിന്റെ കുടുംബത്തിന്റെ നാല് ആവശ്യങ്ങളും അംഗീകരിച്ച് സർക്കാർ; അടിയന്തിര സഹായമായി 50,000 രൂപ കൈമാറി
Kerala
• 14 hours ago
ബിന്ദുവിന്റെ മരണം വേദനാജനകം; ആരോഗ്യ മേഖലയെ ഈ സർക്കാർ കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകും: മുഖ്യമന്ത്രി
Kerala
• 14 hours ago
തീർഥാടകർക്ക് മതിയായ താമസ സൗകര്യങ്ങൾ ലഭ്യമാക്കിയില്ല; നാല് ഉംറ കമ്പനികളെ താൽക്കാലികമായി നിർത്തിവക്കുകയും നിരവധി കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്ത് സഊദി അറേബ്യ
Saudi-arabia
• 13 hours ago
സിയുഇടി-യുജി 2025 ഫലം പ്രഖ്യാപിച്ചു: ഒരാൾക്ക് മാത്രം നാല് വിഷയങ്ങളിൽ 100 ശതമാനം, മൂന്ന് വിഷയങ്ങളിൽ 17 പേർക്ക് 100 ശതമാനം, 2,847 പേർക്ക് ഉന്നത വിജയം
National
• 13 hours ago
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം വേണം, ഗസ്സയിൽ സ്ഥിരമായ വെടിനിർത്തലും ഉറപ്പാക്കണം: സഊദി വിദേശകാര്യ മന്ത്രി
International
• 13 hours ago