HOME
DETAILS

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

  
Web Desk
October 11, 2024 | 3:46 AM

Israeli Strikes Intensify in Beirut Targeting Hezbollah Leaders  22 Dead and UN Peacekeepers Injured

ബെയ്‌റൂത്ത്: ലബനാനില്‍ രൂക്ഷമായ ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍. ലബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. ഹിസ്ബുല്ലയുടെ ഉന്നത നേതാവായ വാഫിഖ് സഫയെ കൂടി ലക്ഷ്യമിട്ടുള്ളതായിരുന്നു ആക്രമണം. എന്നാല്‍ അദ്ദേഹം ഇസ്‌റാഈലിന്റെ വധശ്രമത്തെ അതിജീവിച്ചതായി ലെബനീസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.  

ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 117 പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ഒരു കുടുംബത്തിലെ എട്ടുപേരും ഉള്‍പെടുന്നു. വ്യാഴാഴ്ച വൈകീട്ടാണ് ആക്രമണമുണ്ടായത്. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

അതേസമയം, യു.എന്‍ സമാധാനസംഘത്തിന് നേരെ ഇസ്‌റാഈല്‍ മനപ്പൂര്‍വം വെടിയുതിര്‍ത്തു. ലബനാനിലാണ് സംഭവമുണ്ടായത്. വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റുവെന്നും സമാധാനസംഘം അറിയിച്ചു. ഗസ്സിലെ ആരോഗ്യ സംവിധാനങ്ങള്‍ തകര്‍ക്കാനുള്ള കരുതിക്കൂട്ടിയ നീക്കമാണ് ഇസ്‌റാഈല്‍ നടത്തുന്നതെന്ന് യു.എന്‍ അന്വേ,ണ സംഘം പററയുന്നു. ഇത് ഇസ്‌റാഈല്‍ നടത്തിയ അന്താരാഷ്ട്ര നിയമങ്ങളുടെ ഏറ്റവും പുതിയ ലംഘനമാണ്. ഇതിനെതിരെ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധവും ശക്തമാവുകയാണ്.

നകൗരയിലെ യു.എന്‍ സമാധാനസേനയുടെ ആസ്ഥാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വാഹനങ്ങള്‍ക്ക് കേടുപാട് വരുത്തുകയും കമ്യൂണിക്കേഷന്‍ സിസ്റ്റം തകരാറിലാക്കുകയും ചെയ്തുവെന്നും യു.എന്‍ വ്യക്തമാക്കി.

ടാങ്ക് ഷെല്ലുകളും ചെറു ആയുധങ്ങളും ഉപയോഗിച്ചാണ് ഇസ്‌റാല്‍ ആക്രമണം നടത്തിയതെന്ന് ലബനാനിലെ യു.എന്‍ സമാധാനസേനയുടെ ഉദ്യോഗസ്ഥ ആന്‍ഡ്രിയ തെനന്റി പറഞ്ഞു. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ട്രപ്...താങ്കള്‍ ഈ കുരുന്നുകളുടെ കണ്ണുകളിലേക്ക് നോക്കൂ...' മിനാബ് സ്‌കൂളില്‍ ബോംബിട്ട് കൊന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ വിന്യസിച്ച് ടെഹ്‌റാന്‍ ടൈംസ് ഒന്നാം പേജ്

International
  •  2 days ago
No Image

ഒ.പി സമയം കൂട്ടി സർക്കാർ; തീരുമാനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെ.ജി.എം.ഒ.എ

Kerala
  •  2 days ago
No Image

'ഞങ്ങള്‍ ലക്ഷ്യം നേടി, യുദ്ധം ഉടന്‍ അവസാനിക്കും' പ്രസ്താവനയുമായി ട്രംപ്; 'യു.എസ് അല്ല, യുദ്ധം എപ്പോള്‍ അവസാനിക്കണമെന്ന് തീരുമാനിക്കുന്നത് ഞങ്ങള്‍' മറുപടി നല്‍കി ഇറാന്‍ 

International
  •  2 days ago
No Image

ഹൈക്കോടതി വിധി ലംഘിച്ച് ഫ്ലക്സ് സ്ഥാപിച്ച സംഭവം: നോട്ടീസ് നൽകി രണ്ട് മാസം കഴിഞ്ഞിട്ടും പിഴ അടക്കാതെ ബിജെപി; പിഴയിട്ട റവന്യൂ ഓഫീസർക്ക് സ്ഥലംമാറ്റം

Kerala
  •  2 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: 60 മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക എഐസിസിക്ക് കൈമാറി; നിർണായക ചർച്ച ഇന്ന് ഡൽഹിയിൽ

Kerala
  •  2 days ago
No Image

ആഭരണങ്ങൾ മാത്രം 160 കോടി, വാർഷിക വരുമാനം 374 കോടി; അഭിഷേക് സിങ്‍വിക്ക് 2860 കോടിയുടെ ആസ്തിയെന്ന്‌ വെളിപ്പെടുത്തൽ

National
  •  2 days ago
No Image

ഇറാനിലെ യുഎസ് - ഇസ്റാഈൽ ആക്രമണം; മരണം 1,250 കടന്നു; കൊല്ലപ്പെട്ടവരിൽ 200 കുട്ടികളും.

International
  •  2 days ago
No Image

ഗൾഫ് സംഘർഷം: കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർക്ക് ആശ്വാസം; സഊദി വഴി നാട്ടിലെത്തിക്കാൻ എംബസികളുടെ നീക്കം

Saudi-arabia
  •  2 days ago
No Image

ഇറാൻ യുദ്ധം: ആഗോള വിപണിയിൽ എണ്ണവില 100 ഡോളർ കടന്നു; 2022-ന് ശേഷമുള്ള റെക്കോർഡ് വർധന

International
  •  2 days ago
No Image

അമേരിക്കൻ, ഇസ്റാഈൽ അംബാസഡർമാരെ പുറത്താക്കുന്ന രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്കിലൂടെ തടസ്സമില്ലാത്ത യാത്രാ; ആഗോള വിപണിയെ മുൾമുനയിലാക്കി ഇറാന്റെ പ്രഖ്യാപനം

International
  •  2 days ago