HOME
DETAILS

പ്രധാനമന്ത്രി വയനാട്ടില്‍ വന്നത് ഫോട്ടോഷൂട്ടിനാണോ?- വിമര്‍ശനവുമായി ടി സിദ്ദിഖ്

  
October 14, 2024 | 10:38 AM

t-siddique-mla-criticise-pm-modi-wayanad-landslide

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തമുഖത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോയെന്ന് ജനങ്ങള്‍ ചോദിക്കുന്നുവെന്ന് ടി സിദ്ദിഖ് എംഎല്‍എ. വയനാട് പുനരധിവാസത്തിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം സഹായിക്കുന്നില്ല എന്നത് ദുഃഖമുണ്ടാക്കുന്നുവെന്നും ദുരന്തത്തില്‍ പെട്ടവരുടെ കടങ്ങള്‍ എഴുതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

229 കോടി രൂപ അടിയന്തര സഹായം വേണമെന്ന് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും ഇതുവരെ ഒരു നയാപൈസ നല്‍കിയില്ല. 1200 കോടി രൂപയുടെ നഷ്ടമുണ്ടായി. ഒരു നയാപൈസ നല്‍കിയില്ല. ഇപ്പോള്‍ വയനാട്ടിലെ ദുരന്തബാധിതര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനായിരുന്നോ എന്ന്. 


പുനരധിവാസത്തിന് ഉടന്‍ സ്ഥലം ഏറ്റെടുക്കണം. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. പുനരധിവാസത്തില്‍ തുടക്കത്തില്‍ നമുക്ക് ആവേശം ഉണ്ടാകും. പിന്നീട് മന്ദഗതിയിലാവും. ഒടുവില്‍ വിസ്മൃതിയിലാവുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കേവലം കോണ്‍ക്രീറ്റ് ഭവനം അല്ല പുനരധിവാസമെന്നും ടി സിദ്ദിഖ് പറഞ്ഞു. വയനാട് ദുരന്തത്തില്‍ സ്വീകരിച്ച നടപടികള്‍ക്ക് നന്ദി പറഞ്ഞ എംഎല്‍എ എല്ലാവരും കൂട്ടായി നിന്ന് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും കൂട്ടിച്ചേര്‍ത്തു.

200 മില്ലിലിറ്റര്‍ മഴ പെയ്താല്‍ ദുരന്തത്തിന് സാധ്യതയുണ്ട്. എന്നാല്‍ മഴയെ അളക്കാനുള്ള ക്രമീകരണങ്ങള്‍ ഇല്ലാത്തത് ദുരന്തത്തിന് കാരണമായി. കാലാവസ്ഥ വ്യതിയാനം മുന്‍കൂട്ടി കാണാന്‍ കഴിയില്ല. മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ചയുണ്ടായി. ഉരുള്‍പൊട്ടിയതിനുശേഷമാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഏകോപനത്തില്‍ വീഴ്ച ഉണ്ടായി. ജില്ലാ കളക്ടറെ മാറ്റിയത് തിരിച്ചടിയായെന്നും ടി സിദ്ദിഖ് സഭയില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എസ്എല്‍സി ഫലം ഈ മാസം 15ന്? അന്തിമ തീരുമാനത്തിനായി പരീക്ഷാ ബോര്‍ഡ് ഇന്ന് യോഗം ചേരും

Kerala
  •  7 days ago
No Image

നിയുക്ത എം.എല്‍.എമാരില്‍ 32 പേരുടെ വിദ്യാഭ്യാസ യോഗ്യത 12ാം ക്ലാസില്‍ താഴെ

Kerala
  •  7 days ago
No Image

പ്രതിപക്ഷനേതാവായി പിണറായി വന്നേക്കും; സി.പി.ഐക്ക് ഉപനേതൃപദവി ഇല്ല

Kerala
  •  7 days ago
No Image

പി. ജയരാജന്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍; പുസ്തകം എഴുതാനെന്ന് വിശദീകരണം, കമ്യൂണിസ്റ്റുകാർക്ക് ക്ഷേത്ര ദർശനം നിഷിദ്ധമാണെന്നത് തെറ്റിദ്ധാരണ

Kerala
  •  7 days ago
No Image

തെറ്റുപറ്റി... മാപ്പാക്കണം; പിടിക്കപ്പെടുമെന്ന ഭീതിയിൽ കവർന്ന 10 പവനിൽ എട്ട് പവൻ തിരികെ നൽകി മാപ്പപേക്ഷിച്ച് മോഷ്ടാവ്

Kerala
  •  7 days ago
No Image

പരീക്ഷാഫലം കാത്തുനിൽക്കാതെ അവർ യാത്രയായി; മങ്കടയെ കണ്ണീരിലാഴ്ത്തി ഇടിമിന്നൽ ദുരന്തം

Kerala
  •  7 days ago
No Image

മഹാരാഷ്ട്രയിൽ ക്ഷേത്രമതിൽ തകർന്ന് വൻ അപകടം: കുട്ടികളടക്കം ആറ് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

National
  •  7 days ago
No Image

പൊലിസിലെ സ്ഥലംമാറ്റം: കോടതി കയറാൻ കച്ചമുറുക്കി ഇടത് അനുകൂലികൾ; ചട്ടവിരുദ്ധ നടപടിയുണ്ടായാൽ ട്രൈബ്യൂണലിനെ സമീപിക്കും

Kerala
  •  7 days ago
No Image

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും; നേതാക്കളുമായുള്ള ചർച്ച പൂർത്തിയായി

Kerala
  •  7 days ago
No Image

169 റൺസ് ലക്ഷ്യം, പക്ഷേ ഒടുങ്ങിയത് 86-ൽ! ഹൈദരാബാദിനെ നാണംകെടുത്തി ടൈറ്റൻസ്; ഗുജറാത്തിന് ഇത് റെക്കോർഡ് വേട്ട

Cricket
  •  8 days ago