HOME
DETAILS

ഷോക്ക്: വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങി കെ.എസ്.ഇ.ബി

  
October 24, 2024 | 3:02 AM

Shock KSEB ready to increase electricity rates

രുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെകൂട്ടാനുള്ള കെ.എസ്.ഇ.ബിയുടെ അപേക്ഷയിൽ അനുകൂല തീരുമാനമെടുക്കാനൊരുങ്ങി റഗുലേറ്ററി കമ്മിഷൻ. നവംബർ ഒന്നു മുതൽ നിരക്കുവർധന പ്രാബല്യത്തിൽ വരുത്താനാണ് കമ്മിഷൻ നീക്കം. എന്നാൽ ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13ന് നടക്കാനിരിക്കെ വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സർക്കാർ. 

പൊതുജന അഭിപ്രായം കേട്ടതിനുശേഷമാണ് ഇരുട്ടടിക്ക് റഗുലേറ്ററി കമ്മിഷൻ തീരുമാനമെടുത്തത്. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഉപതെരഞ്ഞെടുപ്പിനുശേഷം നിരക്കു വർധിപ്പിക്കാമെന്ന നിലപാടിലാണ് സർക്കാർ. ഇക്കാര്യം ചീഫ് സെക്രട്ടറി റഗുലേറ്ററി കമ്മിഷനെ അറിയിക്കും. നിലവിലെ താരിഫ് കഴിഞ്ഞ വർഷം നവംബർ ഒന്നിനാണ് പ്രാബല്യത്തിൽ വന്നത്. ഈ വർഷവും അതേസമയം പുതുക്കണമെന്ന നിലപാടിലാണ് റഗുലേറ്ററി കമ്മിഷൻ. 

2024-10-2408:10:93.suprabhaatham-news.png
 
 

 

2024-25 വർഷത്തെ പുതുക്കിയ വൈദ്യുതി നിരക്ക് അന്തിമ താരിഫ് റഗുലേറ്ററി കമ്മിഷൻ തയാറാക്കി. ജനുവരി മുതൽ മെയ് വരെ യൂനിറ്റിന് 10 പൈസ സമ്മർ താരിഫ് ഉൾപ്പെടെയുള്ള നിരക്കു വർധനവാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരുന്നതെങ്കിലും റഗുലേറ്ററി കമ്മിഷൻ ഇതുതള്ളി. 2022ൽ കെ.എസ്.ഇ.ബി നൽകിയ അഞ്ചു വർഷത്തെ ബഹുവർഷ നിരക്ക് പരിഷ്‌കരണ ശുപാർശ തള്ളിയ റഗുലേറ്ററി കമ്മിഷൻ ഒരു വർഷത്തേക്കും 2023ൽ നൽകിയ നാലു വർഷത്തെ നിരക്ക് പരിഷ്‌കരണ ശുപാർശ എട്ടു മാസത്തേക്കുമാണ് പരിഷ്‌കരിച്ചത്.

 2024 ജൂലൈ 1 മുതൽ 2027 മാർച്ച് 31 വരെ കാലയളവിലേക്കാണു ശുപാർശ. 2022-27 കാലയളവിലെ റഗുലേറ്ററി കമ്മിഷൻ അംഗീകരിച്ച വരവു കമ്മി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.ഇ.ബി ഇത്തവണ നിരക്ക് പരിഷ്‌കരണ ശുപാർശ വച്ചിരിക്കുന്നത്. സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെ രണ്ടു തവണയാണ് വൈദ്യുതി നിരക്ക് വർധിപ്പിച്ചത്. 2022 ജൂൺ 26നും 2023 നവംബർ ഒന്നിനുമാണ് വർധന നടപ്പാക്കിയത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീവണ്ടി യാത്രികര്‍ ശ്രദ്ധിക്കുക! ട്രെയിന്‍ സമയത്തില്‍ മാറ്റം

info
  •  5 days ago
No Image

ശനിയാഴ്ച്ച വരെ ഇടിയോടുകൂടിയ ശക്തമായ മഴ; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  5 days ago
No Image

'നിസ്സാരമായ രാഷ്ട്രീയം മാറ്റിവെക്കൂ...ഇത് രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള കാര്യമല്ല, രാജ്യത്തെ സംബന്ധിച്ചുള്ളതാണ്' തൃണമൂലിന്റെ പരാജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചവരോട് രാഹുല്‍ ഗാന്ധി

National
  •  5 days ago
No Image

പാര്‍ട്ടി ആസ്ഥാനത്തെത്തി വിജയ്, ജയിച്ച നേതാക്കളെ കണ്ടു, ഭാവി കാര്യം ചര്‍ച്ച ചെയ്യും; സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ സജീവം

National
  •  5 days ago
No Image

'അടുത്തത് അഖിലേഷ് യാദവ്...' മമതയുടെ വീഴ്ചക്ക് പിന്നാലെ അടുത്ത നീക്കം സമാജ് വാദി പാര്‍ട്ടി അധ്യക്ഷനെതിരെയെന്ന് പ്രഖ്യാപിച്ച് സുവേന്ദു അധികാരി

National
  •  5 days ago
No Image

ഒമാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ആക്രമണം; രണ്ട് പ്രവാസികൾക്ക് പരുക്ക്

uae
  •  5 days ago
No Image

ആശയമില്ല, സംഘടനയുമില്ല, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല; ആകെയുള്ളത് വിജയ് എന്ന ഒറ്റയാൻ; രൂപീകരിച്ച് ഒരു വർഷത്തിനുള്ളിൽ അധികാരത്തിലേറി ടി.വി.കെ 

National
  •  5 days ago
No Image

'പാര്‍ട്ടിയാണ് വലുത്, നേതാക്കളല്ല'; ഗോവിന്ദനും പിണറായിക്കുമെതിരെ കണ്ണൂരില്‍ ഫ്‌ലക്‌സ് ബോര്‍ഡ്, പി ജയരാജനും സ്വരാജിനും പിന്തുണ

Kerala
  •  5 days ago
No Image

ഊട്ടിയില്‍ ആദ്യമായി നഗരത്തില്‍ കാട്ടാനയിറങ്ങി; ജനങ്ങള്‍ ഭീതിയില്‍

Kerala
  •  5 days ago
No Image

അഞ്ചു പതിറ്റാണ്ടിനിടെ ആദ്യമായി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയില്ലാത്ത ഇന്ത്യ

National
  •  5 days ago