HOME
DETAILS

നീലേശ്വരം വെടിക്കെട്ടപകടം;  ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

  
സേതു ബങ്കളം
October 30, 2024 | 5:47 AM

Nileswaram fireworks accident  Reported as serious failure

നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തോടുമ്പന്ധിച്ച് ഉണ്ടായ വെടിക്കെട്ടപകടത്തിൽ വൻ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ട്. യാതൊരു മുൻകരുതൽ നടപടികളും ഇല്ലാതെയാണ്  വെടിക്കെട്ട് നടത്തിയതെന്ന് റവന്യൂ വകുപ്പിന്റേയും പൊലിസിന്റെയും പ്രാഥമിക റിപ്പോർട്ട്.

വെടിമരുന്ന് സൂക്ഷിച്ച ഷെഡിന് മുകളിൽ കൂടി ക്ഷേത്രത്തിന്റെ ബയോഗ്യാസ് പ്ലാന്റിന്റെ പൈപ്പ് കടന്നുപോകുന്നുണ്ട്. തൊട്ടടുത്ത് തന്നെയുള്ള ഒരു  ഹോട്ടലിന്റെ അടുക്കള ഭാഗത്ത് നിരവധി പാചക വാതക സിലിണ്ടറുകളും ഉണ്ടായിരുന്നു. 
ഇതിന് തീപിടിച്ചിരുന്നുവെങ്കിൽ സംഭവിക്കുന്ന ദുരന്തത്തിൻ്റെ വ്യാപ്തി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. 118പേർ മരണപ്പെട്ട പുറ്റിങ്ങൽ ദുരന്തത്തിന്  ശേഷം  കർശന നിയന്ത്രണങ്ങളാണ് വെടിക്കെട്ടിന് ഏർപ്പെടുത്തിയിട്ടുള്ളത്.

വെടിക്കെട്ട് നടത്താൻ കലക്ടർക്കോഎ.ഡി.എമ്മിനോ  അപേക്ഷ നൽകണം. എന്നാൽ ഇവിടെ അതുണ്ടായില്ല. ക്ഷേത്രത്തിന് ഏകദേശം 500മീറ്റർ മാത്രം അകലത്തിലാണ് നീലേശ്വരം പൊലിസ് സ്റ്റേഷൻ എന്നാൽ അവിടെ പോലും വിവരം അറിയിച്ചില്ല. വെടിക്കെട്ട് നടത്തുമ്പോൾ  അഗ്നി രക്ഷാസേന, ആംബുലൻസ് എന്നീ സൗകര്യങ്ങളും  തീകെടുത്താനുള്ള വെള്ളവും കരുതിവെക്കണം. 

അതും  ഉണ്ടായില്ല. പടക്കം സൂക്ഷിച്ച ഷെഡും പൊട്ടിക്കുന്ന സ്ഥലവും തമ്മിലുണ്ടാകേണ്ട അകലവും പാലിച്ചില്ലെന്ന്  മാത്രമല്ല 200 മീറ്റർ ദൂരേയ്ക്ക് ജനങ്ങളെ മാറ്റി നിർത്തണമെന്ന നിർദേശവും കാറ്റിൽപറത്തി.  ഇത്തരം നടപടികൾ കർശനമാക്കണമെന്ന് പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിനു ശേഷം പൊലിസ് റവന്യൂ വിഭാഗങ്ങൾക്ക് കർശന നിർശം നൽകിയിരുന്നു.   പടക്കപ്പുരയുടെ തെയ്യം അരങ്ങത്ത് വന്നപ്പോൾ മാലപ്പടക്കത്തിന് തീ കൊളുത്തിയതാണ് അപകട കാരണം. ഇതിൽ നിന്നും തീപ്പൊരി പടക്കം സൂക്ഷിച്ച ഷെഡിലേക്ക് പതിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രസവിച്ച ഉടന്‍ ആശുപത്രി ജനാലയിലൂടെ വലിച്ചെറിഞ്ഞ അമ്മയ്ക്ക് കുഞ്ഞിനെ വേണ്ട; സി.ഡബ്ല്യുസി ഏറ്റെടുക്കും

Kerala
  •  11 days ago
No Image

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ എം.പി കല്യാണ്‍ ബാനര്‍ജിക്കു നേരേയും ആക്രമണം; 'ചോര്‍ ചോര്‍' മുദ്രാവാക്യം, കരിങ്കൊടി

National
  •  11 days ago
No Image

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം; അഷ്‌കറിനെ തെളിവെടുപ്പിന് എത്തിച്ചു, പ്രതിക്ക് നേരെ രോഷാകുലരായി പാഞ്ഞടുത്ത് നാട്ടുകാര്‍

Kerala
  •  11 days ago
No Image

'ബംഗ്ലാദേശിയെന്ന് വിളിച്ചു, കല്ലും മുട്ടയുമെറിഞ്ഞു, ഹെല്‍മറ്റ് ധരിപ്പിച്ചില്ലായിരുന്നെങ്കില്‍ ജീവന്‍ തന്നെ നഷ്ടമായേനെ'  അഭിഷേക് ബാനര്‍ജിക്കെതിരായ ആക്രമണത്തിനെതിരെ മമത ബാനര്‍ജി

National
  •  11 days ago
No Image

മന്ത്രി ജനീഷിന് വിരുന്നൊരുക്കി; സി.പി.ഐ പ്രവര്‍ത്തകനെ പാര്‍ട്ടി പുറത്താക്കി

Kerala
  •  11 days ago
No Image

സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; ഹൈസ്‌കൂളുകള്‍ക്ക് 7 ശനിയാഴ്ചകള്‍ പ്രവൃത്തിദിനം, സൈബര്‍ സുരക്ഷാ പ്രതിജ്ഞയും

Kerala
  •  11 days ago
No Image

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍

Kerala
  •  11 days ago
No Image

താമരശ്ശേരി ചുരത്തില്‍ ഇന്നും ഗതാഗതക്കുരുക്ക്; യാത്രാ ദുരിതം മൂന്നാം ദിവസത്തിലേക്ക്

Kerala
  •  11 days ago
No Image

ആദ്യ ഹജ്ജ് സംഘം  ഇന്ന് തിരിച്ചെത്തും; ആദ്യം എത്തുന്നത് സ്വകാര്യ ഹജ്ജ് സംഘം

International
  •  11 days ago
No Image

കേന്ദ്ര ഉത്തരവിൽ വലഞ്ഞ് കെ.എസ്.ആർ.ടി.സി; നിരത്തിലുള്ളത് കാലാവധി കഴിഞ്ഞ 2,000 ബസുകൾ

Kerala
  •  11 days ago