HOME
DETAILS

കുഴൽപ്പണം കൊടുത്തുവിട്ടത് കർണാടകയിലെ ബി.ജെ.പി എം.എൽ.സി

  
November 02, 2024 | 3:11 AM

Karnatakas BJP MLC paid the pipe money

തിരുവനന്തപുരം: കേരളത്തിലേക്ക് ബി.ജെ.പിക്ക് വേണ്ടി കുഴൽപ്പണം കൊടുത്തുവിട്ട സംഭവത്തിൽ കർണാടകയിലെ ബി.ജെ.പി എം.എൽ.സിക്കും പങ്കെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇ.ഡിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 
കേരളത്തിൽ എത്തിച്ച കുഴൽപ്പണം കവർച്ച ചെയ്തതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷസംഘത്തിന്റെ തലവനായിരുന്ന എ.സി.പി വി.കെ രാജു 2021 ജൂലൈ രണ്ടിനാണ്  ഇ.ഡിക്ക് റിപ്പോർട്ട് നൽകിയത്.

പണം കടത്തിയതിൽ കർണാടക എം.എൽ.സിയായിരുന്ന ലെഹർ സിങ്ങിന് പങ്കുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലെഹർ സിങ്ങിന്റെ ഫോൺ നമ്പർ ഉൾപ്പെടെയാണ് റിപ്പോർട്ട് നൽകിയത്. ബി.ജെ.പിയുടെ സംസ്ഥാന, ദേശീയ നേതാക്കളുമായി അടുത്ത ബന്ധമാണ് ലെഹർ സിങ്ങിനുള്ളത്. 

കർണാടകയിൽനിന്ന് നേരിട്ട് 14.40 കോടി രൂപയാണ് എത്തിച്ചതെന്നാണ് പൊലിസിന്റെ റിപ്പോർട്ട്. ഹവാല റൂട്ട് വഴി 27 കോടി ഉൾപ്പെടെ 41.40 കോടിയാണ് കേരളത്തിൽ എത്തിച്ചത്. രണ്ടു സംഭവങ്ങളിലായി കൊടകരയിൽ 3.50 കോടിയും സേലത്ത് 4.40 കോടിയും കവർച്ച ചെയ്യപ്പെട്ടു. 33.50 കോടി രൂപയാണ് കേരളത്തിൽ വിവിധയിടത്ത് വിതരണം ചെയ്തതെന്നും പൊലിസ് റിപ്പോർട്ടിൽ പറയുന്നു. 

കോഴിക്കോട് സ്വദേശി ഷംജീർ എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊടകര പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്. ഏപ്രിൽ മൂന്നിനു പുലർച്ചെ കാറിൽ പോകുമ്പോൾ പത്തോളം പേരടങ്ങുന്ന സംഘം 25 ലക്ഷം രൂപ കൊടകരയ്ക്കു സമീപത്തുവച്ച് കവർന്നുവെന്നായിരുന്നു പരാതി. 

കോഴിക്കോട്ടുള്ള സുനിൽ നായിക്ക് എന്നയാൾ നൽകിയ പണം എറണാകുളത്ത് ധർമരാജനു കൊടുക്കാൻ കൊണ്ടുപോയെന്നാണ് ഷംജീർ പൊലിസിനോടു പറഞ്ഞത്. സുനിൽ നായിക്ക് ചോദ്യംചെയ്യലിൽ ഇതു നിഷേധിച്ചിരുന്നു. പൊലിസ് അന്വേഷണത്തിൽ പരാതിക്കാരൻ സഞ്ചരിച്ചിരുന്ന കാർ ചാലക്കുട്ടി പോട്ടയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. പരിശോധിച്ചപ്പോൾ കാറിൽ രണ്ടു രഹസ്യ അറകൾ തുറന്ന നിലയിൽ കണ്ടെത്തി. 2021 ഏപ്രിൽ 25ന് ചാലക്കുടി ഡിവൈ.എസ്.പി അന്വേഷണം ഏറ്റെടുത്തു. തുടർന്നു പ്രതികളെ അറസ്റ്റ് ചെയ്യുകയും പണം കണ്ടെത്തുകയും ചെയ്തു. 

തുടർന്ന് ഷംജീറിനെയും ധർമരാജനെയും വിശദമായി ചോദ്യം ചെയ്തതിൽനിന്നു കാറിലുണ്ടായിരുന്നത് 25 ലക്ഷമല്ല, 3.5 കോടി രൂപയായിരുന്നുവെന്നു തെളിഞ്ഞു. എറണാകുളത്തേക്കു വ്യാപാര ആവശ്യത്തിനു കൊണ്ടുപോയി എന്നാണ് ഇവർ പറഞ്ഞത്. ഇതിനുശേഷം എ.സി.പി വി.കെ രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം മെയ് 10ന് അന്വേഷണം ഏറ്റെടുത്തു.

പ്രതികളെയും സാക്ഷികളെയും ചോദ്യം ചെയ്തതിനെ തുടർന്ന് 1,16,04,701 രൂപയും 13,29,100 രൂപ വില വരുന്ന സ്വർണവും മൊബൈൽ ഫോണുകളും വാച്ചുകളും കണ്ടെത്തി. പ്രതികൾ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും ബാങ്കുകളിൽ നിക്ഷേപിച്ചിരുന്ന 17,00,000 രൂപയും അന്വേഷണസംഘം തിരിച്ചറിഞ്ഞു മരവിപ്പിച്ചു.

3.5 കോടിയിൽ 56,64,710 രൂപ പ്രതികൾ ചെലവഴിച്ചു. രണ്ടു കോടിയോളം രൂപ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പൊലിസ് ഇ.ഡിയെ അറിയിച്ചിട്ടുണ്ട്. 2021 മാർച്ച് ആറിനു സമാനമായ മോഷണം സേലത്തിനു സമീപം കൊങ്കണപുരത്തും നടന്നുവെന്ന് പ്രതികളിലൊരാളായ ധർമരാജൻ പൊലിസിനോടു പറഞ്ഞിരുന്നു. 4.4 കോടി രൂപയാണ് അന്ന് മോഷണം പോയത്. ധർമരാജന്റെ നിർദേശപ്രകാരം ബംഗളൂരുവിൽനിന്ന് പാലക്കാട്ടേക്കാണു പണം കൊണ്ടുവന്നിരുന്നത്.

 

പണം കൈമാറ്റം ഇങ്ങനെ
2021 മാർച്ച് 5:  ഷംജീറും റഷീദും ചേർന്ന് രണ്ടു കോടി രൂപ തിരുവനന്തപുരത്തെ ബി.ജെ.പി ഓഫിസ് അറ്റൻഡർ ബിനീതിന് എത്തിച്ചുനൽകി. 
മാർച്ച് 8: ബിനീതിന് 3.5 കോടി കൂടി നൽകി. 
മാർച്ച് 12: ബി.ജെ.പി തൃശൂർ ജില്ലാ ട്രഷറർ സുജയ് സേനന് രണ്ടു കോടി എത്തിച്ചു. 
മാർച്ച് 13, 14: സുജയ് സേനന് 3 കോടി എത്തിച്ചു. 
മാർച്ച് 16: ധർമരാജൻ കെ.എസ്.ആർ.ടി.സി ബസിൽ ആലുവയിൽ എത്തി സോമശേഖരൻ എന്നു സംശയിക്കുന്ന ആളിന് അരക്കോടി കൈമാറി. 

മാർച്ച് 18: ഷിജിൻ ലോറിയിൽ അരൂരിനു സമീപത്തുവച്ച് ബി.ജെ.പി ആലപ്പുഴ മേഖലാ സെക്രട്ടറി പദ്മകുമാറിന് 1.1 കോടി നൽകി. 
മാർച്ച് 20: ഷിജിൻ, ധർമരാജൻ, ഷൈജു, ധനരാജ്, ഷാജി എന്നിവർ ഏഴു കോടി രൂപ ബംഗളൂരുവിൽനിന്നും മറ്റും ശേഖരിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കണ്ണൂർ ബി.ജെ.പി ഓഫിസിലെ ശരത്തിന്  1.4 കോടി, കോഴിക്കോട് ബി.ജെ.പി മേഖലാ സെക്രട്ടറി കെ.പി.സുരേഷിന്  1.5 കോടി, കോഴിക്കോട് ബി.ജെ.പി വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്  ഒരു കോടി, ആലപ്പുഴ മേഖലാ സെക്രട്ടറി പദ്മകുമാറിന്  2.5 കോടി എന്നിങ്ങനെ നൽകി. '

മാർച്ച് 25: ഷിജിൻ 1.1 കോടി രൂപ ലോറിയിൽ തിരുവനന്തപുരത്ത് എത്തിച്ച് ധർമരാജനു നൽകി. അടുത്ത ദിവസങ്ങളിൽ ഷിജിൻ കർണാടകയിൽനിന്ന് 6.5 കോടി പാഴ്‌സൽ ലോറിയിൽ കേരളത്തിൽ എത്തിച്ചു. തുടർന്ന് കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ വിവിധ ബി.ജെ.പി നേതാക്കൾക്കു കോടികൾ എത്തിച്ചു നൽകി. മാർച്ച് മൂന്നിന് കാറിൽ ആലപ്പുഴയിലേക്കു കൊണ്ടുപോയ 3.5 കോടിയാണ് കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാമനിര്‍ദേശം നല്‍കിയതിന് പിന്നാലെ അറസ്റ്റ്; ബിഹാറില്‍ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥികളെ വേട്ടയാടല്‍ തുടരുന്നു

National
  •  5 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്; സ്‌കൂളുകള്‍ക്ക് അവധി; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് സര്‍ക്കാര്‍

National
  •  5 hours ago
No Image

പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലേക്ക് അയക്കാനാകുന്ന തുക പരിമിതപ്പെടുത്തി എസ്.ബി.ഐ; ബാധിക്കുക ഈ രാജ്യത്തെ പ്രവാസികളെ

National
  •  6 hours ago
No Image

ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധം; ഫാക്ടറിയിലെ തീ അണച്ചു; സംഘർഷത്തിൽ 10 വണ്ടികൾ പൂർണമായി കത്തി നശിച്ചു

Kerala
  •  6 hours ago
No Image

ഒലിവ് വിളവെടുപ്പിനിടെ ഫലസ്തീൻ സ്ത്രീയെ ക്രൂരമായി മർദിച്ച് സയണിസ്റ്റ് തീവ്രവാദി; ആക്രമണത്തെ അപലപിച്ച് അന്താരാഷ്ട്ര സംഘടനകൾ

International
  •  6 hours ago
No Image

സച്ചിനേക്കാൾ 5000 റൺസ് കൂടുതൽ ഞാൻ നേടുമായിരുന്നു: പ്രസ്താവനയുമായി ഇതിഹാസം

Cricket
  •  7 hours ago
No Image

7,000-ത്തിലധികം ട്രാഫിക് പിഴകൾ റദ്ദാക്കി ഷാർജ പൊലിസ്; നൂറുകണക്കിന് വാഹന ഉടമകൾക്ക് ആശ്വാസം

uae
  •  7 hours ago
No Image

ദീപാവലി മിഠായി കിട്ടിയില്ല; കൊച്ചി ബിപിസിഎല്‍ പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്; ഗ്യാസ് വിതരണം താറുമാറായി

Kerala
  •  7 hours ago
No Image

അമിത് ഷായും ധർമേന്ദ്ര പ്രധാനും ചേർന്ന് തന്റെ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു; ബിജെപിക്കെതിരെ ​ഗുരുതര ആരോപണവുമായി പ്രശാന്ത് കിഷോർ

National
  •  7 hours ago
No Image

ലോകത്തിൽ ആദ്യം; ഏകദിനത്തിൽ അമ്പരിപ്പിക്കുന്ന പുതു ചരിത്രമെഴുതി വിൻഡീസ്

Cricket
  •  7 hours ago