
കുഴൽപ്പണം കൊടുത്തുവിട്ടത് കർണാടകയിലെ ബി.ജെ.പി എം.എൽ.സി

തിരുവനന്തപുരം: കേരളത്തിലേക്ക് ബി.ജെ.പിക്ക് വേണ്ടി കുഴൽപ്പണം കൊടുത്തുവിട്ട സംഭവത്തിൽ കർണാടകയിലെ ബി.ജെ.പി എം.എൽ.സിക്കും പങ്കെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇ.ഡിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
കേരളത്തിൽ എത്തിച്ച കുഴൽപ്പണം കവർച്ച ചെയ്തതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷസംഘത്തിന്റെ തലവനായിരുന്ന എ.സി.പി വി.കെ രാജു 2021 ജൂലൈ രണ്ടിനാണ് ഇ.ഡിക്ക് റിപ്പോർട്ട് നൽകിയത്.
പണം കടത്തിയതിൽ കർണാടക എം.എൽ.സിയായിരുന്ന ലെഹർ സിങ്ങിന് പങ്കുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലെഹർ സിങ്ങിന്റെ ഫോൺ നമ്പർ ഉൾപ്പെടെയാണ് റിപ്പോർട്ട് നൽകിയത്. ബി.ജെ.പിയുടെ സംസ്ഥാന, ദേശീയ നേതാക്കളുമായി അടുത്ത ബന്ധമാണ് ലെഹർ സിങ്ങിനുള്ളത്.
കർണാടകയിൽനിന്ന് നേരിട്ട് 14.40 കോടി രൂപയാണ് എത്തിച്ചതെന്നാണ് പൊലിസിന്റെ റിപ്പോർട്ട്. ഹവാല റൂട്ട് വഴി 27 കോടി ഉൾപ്പെടെ 41.40 കോടിയാണ് കേരളത്തിൽ എത്തിച്ചത്. രണ്ടു സംഭവങ്ങളിലായി കൊടകരയിൽ 3.50 കോടിയും സേലത്ത് 4.40 കോടിയും കവർച്ച ചെയ്യപ്പെട്ടു. 33.50 കോടി രൂപയാണ് കേരളത്തിൽ വിവിധയിടത്ത് വിതരണം ചെയ്തതെന്നും പൊലിസ് റിപ്പോർട്ടിൽ പറയുന്നു.
കോഴിക്കോട് സ്വദേശി ഷംജീർ എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊടകര പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്. ഏപ്രിൽ മൂന്നിനു പുലർച്ചെ കാറിൽ പോകുമ്പോൾ പത്തോളം പേരടങ്ങുന്ന സംഘം 25 ലക്ഷം രൂപ കൊടകരയ്ക്കു സമീപത്തുവച്ച് കവർന്നുവെന്നായിരുന്നു പരാതി.
കോഴിക്കോട്ടുള്ള സുനിൽ നായിക്ക് എന്നയാൾ നൽകിയ പണം എറണാകുളത്ത് ധർമരാജനു കൊടുക്കാൻ കൊണ്ടുപോയെന്നാണ് ഷംജീർ പൊലിസിനോടു പറഞ്ഞത്. സുനിൽ നായിക്ക് ചോദ്യംചെയ്യലിൽ ഇതു നിഷേധിച്ചിരുന്നു. പൊലിസ് അന്വേഷണത്തിൽ പരാതിക്കാരൻ സഞ്ചരിച്ചിരുന്ന കാർ ചാലക്കുട്ടി പോട്ടയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. പരിശോധിച്ചപ്പോൾ കാറിൽ രണ്ടു രഹസ്യ അറകൾ തുറന്ന നിലയിൽ കണ്ടെത്തി. 2021 ഏപ്രിൽ 25ന് ചാലക്കുടി ഡിവൈ.എസ്.പി അന്വേഷണം ഏറ്റെടുത്തു. തുടർന്നു പ്രതികളെ അറസ്റ്റ് ചെയ്യുകയും പണം കണ്ടെത്തുകയും ചെയ്തു.
തുടർന്ന് ഷംജീറിനെയും ധർമരാജനെയും വിശദമായി ചോദ്യം ചെയ്തതിൽനിന്നു കാറിലുണ്ടായിരുന്നത് 25 ലക്ഷമല്ല, 3.5 കോടി രൂപയായിരുന്നുവെന്നു തെളിഞ്ഞു. എറണാകുളത്തേക്കു വ്യാപാര ആവശ്യത്തിനു കൊണ്ടുപോയി എന്നാണ് ഇവർ പറഞ്ഞത്. ഇതിനുശേഷം എ.സി.പി വി.കെ രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം മെയ് 10ന് അന്വേഷണം ഏറ്റെടുത്തു.
പ്രതികളെയും സാക്ഷികളെയും ചോദ്യം ചെയ്തതിനെ തുടർന്ന് 1,16,04,701 രൂപയും 13,29,100 രൂപ വില വരുന്ന സ്വർണവും മൊബൈൽ ഫോണുകളും വാച്ചുകളും കണ്ടെത്തി. പ്രതികൾ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും ബാങ്കുകളിൽ നിക്ഷേപിച്ചിരുന്ന 17,00,000 രൂപയും അന്വേഷണസംഘം തിരിച്ചറിഞ്ഞു മരവിപ്പിച്ചു.
3.5 കോടിയിൽ 56,64,710 രൂപ പ്രതികൾ ചെലവഴിച്ചു. രണ്ടു കോടിയോളം രൂപ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പൊലിസ് ഇ.ഡിയെ അറിയിച്ചിട്ടുണ്ട്. 2021 മാർച്ച് ആറിനു സമാനമായ മോഷണം സേലത്തിനു സമീപം കൊങ്കണപുരത്തും നടന്നുവെന്ന് പ്രതികളിലൊരാളായ ധർമരാജൻ പൊലിസിനോടു പറഞ്ഞിരുന്നു. 4.4 കോടി രൂപയാണ് അന്ന് മോഷണം പോയത്. ധർമരാജന്റെ നിർദേശപ്രകാരം ബംഗളൂരുവിൽനിന്ന് പാലക്കാട്ടേക്കാണു പണം കൊണ്ടുവന്നിരുന്നത്.
പണം കൈമാറ്റം ഇങ്ങനെ
2021 മാർച്ച് 5: ഷംജീറും റഷീദും ചേർന്ന് രണ്ടു കോടി രൂപ തിരുവനന്തപുരത്തെ ബി.ജെ.പി ഓഫിസ് അറ്റൻഡർ ബിനീതിന് എത്തിച്ചുനൽകി.
മാർച്ച് 8: ബിനീതിന് 3.5 കോടി കൂടി നൽകി.
മാർച്ച് 12: ബി.ജെ.പി തൃശൂർ ജില്ലാ ട്രഷറർ സുജയ് സേനന് രണ്ടു കോടി എത്തിച്ചു.
മാർച്ച് 13, 14: സുജയ് സേനന് 3 കോടി എത്തിച്ചു.
മാർച്ച് 16: ധർമരാജൻ കെ.എസ്.ആർ.ടി.സി ബസിൽ ആലുവയിൽ എത്തി സോമശേഖരൻ എന്നു സംശയിക്കുന്ന ആളിന് അരക്കോടി കൈമാറി.
മാർച്ച് 18: ഷിജിൻ ലോറിയിൽ അരൂരിനു സമീപത്തുവച്ച് ബി.ജെ.പി ആലപ്പുഴ മേഖലാ സെക്രട്ടറി പദ്മകുമാറിന് 1.1 കോടി നൽകി.
മാർച്ച് 20: ഷിജിൻ, ധർമരാജൻ, ഷൈജു, ധനരാജ്, ഷാജി എന്നിവർ ഏഴു കോടി രൂപ ബംഗളൂരുവിൽനിന്നും മറ്റും ശേഖരിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കണ്ണൂർ ബി.ജെ.പി ഓഫിസിലെ ശരത്തിന് 1.4 കോടി, കോഴിക്കോട് ബി.ജെ.പി മേഖലാ സെക്രട്ടറി കെ.പി.സുരേഷിന് 1.5 കോടി, കോഴിക്കോട് ബി.ജെ.പി വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് ഒരു കോടി, ആലപ്പുഴ മേഖലാ സെക്രട്ടറി പദ്മകുമാറിന് 2.5 കോടി എന്നിങ്ങനെ നൽകി. '
മാർച്ച് 25: ഷിജിൻ 1.1 കോടി രൂപ ലോറിയിൽ തിരുവനന്തപുരത്ത് എത്തിച്ച് ധർമരാജനു നൽകി. അടുത്ത ദിവസങ്ങളിൽ ഷിജിൻ കർണാടകയിൽനിന്ന് 6.5 കോടി പാഴ്‌സൽ ലോറിയിൽ കേരളത്തിൽ എത്തിച്ചു. തുടർന്ന് കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ വിവിധ ബി.ജെ.പി നേതാക്കൾക്കു കോടികൾ എത്തിച്ചു നൽകി. മാർച്ച് മൂന്നിന് കാറിൽ ആലപ്പുഴയിലേക്കു കൊണ്ടുപോയ 3.5 കോടിയാണ് കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മാർഗദീപം ജ്വലിക്കാൻ മാർഗമില്ല; ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ സ്കോളർഷിപ്പ് സെക്ഷനിൽ ജീവനക്കാരുടെ ക്ഷാമം
Kerala
• 17 days ago
'വോട്ടർ അധികാർ' യാത്രയ്ക്ക് ഇന്ന് സമാപനം; റാലി ഇൻഡ്യാ സഖ്യത്തിന്റെ ശക്തി പ്രകടനമാകും
National
• 17 days ago
പുട്ടിനുമായുള്ള നരേന്ദ്രമോദിയുടെ കൂടിക്കാഴ്ച ഇന്ന്; റഷ്യ യുക്രൈൻ- സംഘർഷം ചർച്ചയായേക്കും
National
• 17 days ago
ഇന്ത്യ-അമേരിക്ക വ്യാപാര തർക്കം: നീത അംബാനിയുടെ 'ദി ഗ്രാൻഡ് ഇന്ത്യ ഫെസ്റ്റിവൽ' മാറ്റിവെച്ചു
International
• 17 days ago
ഇന്ത്യ-ചൈന വിമാന സർവീസ് ഉടൻ പുനരാരംഭിക്കും; മോദി-ഷി കൂടിക്കാഴ്ചയിൽ നിർണായക ധാരണ
National
• 17 days ago
വൻ കവർച്ച; കെഎസ്ആർടിസി ബസിൽ നിന്ന് യാത്രക്കാരിയുടെ 20 പവൻ സ്വർണം മോഷണം പോയി
Kerala
• 17 days ago
ഗ്രീൻഫീൽഡിനെ വീണ്ടും കോരിത്തരിപ്പിച്ച് സഞ്ജുവിന്റെ കൊടുങ്കാറ്റ്; കടവുകൾ തലപ്പത്ത്!
Cricket
• 17 days ago
ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിൽ: തുരങ്കത്തിൽ കുടുങ്ങിയ 19 തൊഴിലാളികളെയും രക്ഷപ്പെടുത്തി
National
• 17 days ago
പലരും വിരമിക്കുന്ന പ്രായത്തിൽ ചരിത്രനേട്ടം; സിറ്റിയെ വീഴ്ത്തി ഇംഗ്ലണ്ടുകാരന്റെ റെക്കോർഡ് വേട്ട
Football
• 17 days ago
തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരുക്കേൽപ്പിച്ചു; നാലുപേർ പൊലിസ് കസ്റ്റഡിയിൽ
Kerala
• 17 days ago
തിരുവല്ലയിൽ അമ്മയെയും മക്കളെയും കാണാതായ സംഭവം; ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി
Kerala
• 17 days ago
ഫ്രാൻസിന്റെ ലോകകപ്പ് ഹീറോയെ നോട്ടമിട്ട് അൽ നസർ; എതിരാളികളെ ഞെട്ടിക്കാൻ റൊണാൾഡോയും സംഘവും
Football
• 17 days ago
ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മലയാളികൾക്ക് സുരക്ഷ ഉറപ്പാക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
• 17 days ago
കണ്ണപുരം സ്ഫോടനക്കേസ്: പ്രതി അനൂപ് മാലിക്ക് റിമാൻഡിൽ; കച്ചവടക്കാരൻ, പ്രതിക്ക് രാഷ്ട്രീയ ബന്ധങ്ങളില്ലെന്ന നിഗമനത്തിൽ പൊലിസ്
Kerala
• 17 days ago
മോദി- ഷി ജിന്‍പിങ് കൂടിക്കാഴ്ച്ച; ചൈനീസ് ഭീഷണിക്ക് വഴങ്ങുന്നത് മോദി സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മ; വിമര്‍ശിച്ച് കോണ്‍ഗ്രസ്
International
• 17 days ago
ചൊവ്വാഴ്ച മുതൽ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 17 days ago
ദലിത് ചിന്തകന്‍ ഡോ ടി.എസ് ശ്യാംകുമാറിനെ വേട്ടയാടി സംഘപരിവാര്‍; വീട് കയറി അധിക്ഷേപിച്ചെന്ന് പരാതി
Kerala
• 17 days ago
സഞ്ജുവല്ല! ദ്രാവിഡ് രാജസ്ഥാൻ വിടാൻ കാരണം മറ്റൊരു താരം; റിപ്പോർട്ട്
Cricket
• 17 days ago
അഞ്ച് വർഷങ്ങൾക്ക് ശേഷം ഇതിഹാസം തിരിച്ചെത്തുന്നു; വമ്പൻ നീക്കത്തിനൊരുങ്ങി ഇന്ത്യ
Cricket
• 17 days ago
രൂപയുടെ മൂല്യം പിന്നെയും താഴേക്ക്, ഗൾഫിൽനിന്ന് നാട്ടിലേക്ക് പണം അയക്കുന്നതിൽ റെക്കോഡ് | Indian Rupee vs Gulf Currencies
Economy
• 17 days ago
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളെ കാണാതായി; തിരച്ചിൽ ഊർജിതം
Kerala
• 17 days ago