HOME
DETAILS

കൈക്കൂലി വാങ്ങിയതാര്? സംശയമുന സര്‍വിസ് സംഘടനയിലേക്ക്

  
November 07, 2024 | 3:04 AM

Who took the bribe Doubtful service organization

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍പ്രസിഡന്റ് പി.പി ദിവ്യ പൊതുവേദിയില്‍ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് എ.ഡി.എം നവീന്‍ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്. ഔദ്യോഗിക ജീവിതത്തില്‍ ഒരിക്കല്‍പോലും കൈക്കൂലി വാങ്ങാത്തയാളെന്ന സല്‍പ്പേര് സൂക്ഷിച്ച ഉദ്യോഗസ്ഥനായിരുന്ന നവീന്‍ബാബുവിന് താൻ  അടുത്തവര്‍ഷം വിരമിക്കുന്നത് ജന്മനാട്ടില്‍ വച്ചാവണമെന്നത് ആഗ്രഹമുണ്ടായിരുന്നു. അതിനായി ഉന്നത ഉദ്യോഗസ്ഥരെയും വിവിധ സംഘടനാ നേതാക്കളെയും സമീപിച്ചങ്കിലും ഫലം കണ്ടില്ല. 

ഒടുവില്‍ പ്രമുഖ സര്‍വിസ് സംഘടന സ്ഥലംമാറ്റത്തിന് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ആ തുക പെട്രോള്‍പമ്പ് ഉടമ നല്‍കിയെന്നുമാണ് അന്വേഷണ സംഘത്തിനു ലഭിച്ചവിവരം. വിവാദ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞയുടന്‍ എ.ഡി.എം ജില്ലാ കലക്ടറെ ചേംബറില്‍ സന്ദര്‍ശിക്കുകയും തെറ്റുപറ്റിയെന്ന് ഏറ്റുപറയുകയും ചെയ്‌തെന്ന അരുണ്‍ കെ.വിജയന്റെ മൊഴിയും ഇക്കാര്യം സാധൂകരിക്കുന്നു. 

യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞയുടന്‍ ജില്ലാ കലക്ടര്‍ തലസ്ഥാനത്തെ ഉന്നതരെ ഇക്കാര്യം അറിയിച്ചിരുന്നു. കലക്ടറുടെ കോള്‍ ഡീറ്റെയില്‍സ് റെക്കാര്‍ഡില്‍(സി.ഡി.ആര്‍) ഇക്കാര്യം വ്യക്തമാക്കുന്ന രേഖകളുമുണ്ട്. പൊലിസിനുനല്‍കിയ മൊഴിയിലും കലക്ടര്‍ ഇക്കാര്യം പറയുന്നുണ്ട്. ഈ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവരുന്നതോടെ കേസ് വലിയ വഴിത്തിരിവിലെത്തുമെന്നുറപ്പ്.

എന്നാല്‍, പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പി.പി ദിവ്യ പരസ്യമായി നവീന്‍ ബാബുവിനെ ആക്ഷേപിച്ചപ്പോള്‍ നിശബ്ദത പാലിച്ച കലക്ടര്‍ പൊതുസമൂഹത്തിന്റെ പ്രതിഷേധത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ഇത്തരം ദുഃസൂചനകള്‍ നല്‍കുന്നതെന്നുമാണ് ഘടകകക്ഷിയിലെ പ്രമുഖനേതാവ് പ്രതികരിച്ചത്. കലക്ടര്‍ അരുണ്‍ കെ.വിജയനെ നുണപരിശോധനയ്ക്കു വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കലക്ടര്‍ക്ക് പ്രത്യേക ചോദ്യാവലി

കണ്ണൂര്‍: എ.ഡി.എം നവീന്‍ബാബു ജീവനൊടുക്കിയ കേസില്‍ കലക്ടര്‍ അരുണ്‍ കെ.വിജയന്റെ മൊഴിയില്‍ സമഗ്ര അന്വേഷണത്തിനൊരുങ്ങി പ്രത്യേകസംഘം. അടുത്തദിവസം കലക്ടറില്‍നിന്ന് ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ മൊഴിയെടുക്കും. ഇതിനായി, അന്വേഷണസംഘം പ്രത്യേക ചോദ്യാവലി തയാറാക്കിയിട്ടുണ്ട്. കലക്ടറുടെ മുന്‍മൊഴികള്‍ വിശദമായി പഠിച്ച ശേഷമാണ് ചോദ്യാവലി തയാറാക്കിയത്. ഗവ. പ്ലീഡര്‍ ഉള്‍പ്പെടെയുള്ള നിയമവിദഗ്ധരുമായി  നിരന്തരം ആശയവിനിമയം നടത്തിയാണ് അന്വേഷണസംഘം മുന്നോട്ടുപോകുന്നത്.

നവീന്‍ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയും അന്വേഷണസംഘം  അടുത്തദിവസം രേഖപ്പെടുത്തും. സംസ്ഥാനതലത്തില്‍തന്നെ വിവാദമായ കേസില്‍ മൊഴിയെടുക്കലും തെളിവെടുപ്പുകളും വിഡിയോ റെക്കോര്‍ഡിങ് ഉള്‍പ്പെടെ നടത്തി മുന്നോട്ടുപോകാനാണ് അന്വഷണ സംഘത്തിനുലഭിച്ച നിര്‍ദേശം. നിലവില്‍ പി.പി ദിവ്യയുടെ മൊഴിയെടുക്കലിൽ മാത്രമാണ് വിഡിയോ റിക്കോര്‍ഡിങ് നടന്നത്.

ദിവ്യയുടെ ജാമ്യഹരജിയില്‍ നാളെ തലശേരി സെഷന്‍സ് കോടതി വിധി പറയുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാനുള്ള സാധ്യത തള്ളുന്നില്ലെന്നും അന്വേഷണ പുരോഗതി വിലയിരുത്തിയശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നും നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ അഭിഭാഷക പി.എം സജിത പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട്ട് ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: മൂന്ന് പേർ അറസ്റ്റിൽ; രണ്ട് പേർക്കായി തിരച്ചിൽ ഊർജിതം

crime
  •  13 days ago
No Image

കേരള സിൻഡിക്കേറ്റ് യുഡിഎഫ് കൈപ്പിടിയിൽ; ഡിവൈഎഫ്ഐ നേതാവ് അടക്കം ആറ് ഇടത് അംഗങ്ങളെ സർക്കാർ ഒഴിവാക്കി

Kerala
  •  13 days ago
No Image

കാമികാസെ ഡ്രോണുകളും ഗൈഡഡ് മിസൈലുകളും; 52,000 കോടിയുടെ അത്യാധുനിക ആയുധങ്ങൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

National
  •  13 days ago
No Image

വ്യാജ സര്‍വകലാശാല ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് അധ്യാപക ജോലി; രണ്ട് പ്രവാസികള്‍ക്ക് ആറുമാസം തടവും നാടുകടത്തലും

bahrain
  •  13 days ago
No Image

സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീയെ അപമാനിച്ചു; ഒമാനില്‍ പ്രവാസിക്ക് തടവും നാടുകടത്തലും

oman
  •  13 days ago
No Image

തൃശൂരിൽ കോൾപാടത്ത് ബോട്ട് മറിഞ്ഞ് രണ്ട് പേരെ കാണാതായി

Kerala
  •  13 days ago
No Image

മുംബൈ സർവകലാശാലയിൽ വൻ മൂല്യനിർണ്ണയ വീഴ്ച; 29 നിയമ വിദ്യാർഥികൾക്ക് പൂജ്യം മാർക്ക്, പ്രതിഷേധത്തിനൊടുവിൽ 48 മണിക്കൂറിനുള്ളിൽ ഫലം തിരുത്തി

National
  •  13 days ago
No Image

യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഏറ്റെടുക്കുന്നത് നീട്ടി അൽഹിന്ദ്; കാരണം വിശദീകരിച്ച് കമ്പനി

uae
  •  13 days ago
No Image

യുഎഇയിൽ നാളെ കടുത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  13 days ago
No Image

കനത്ത മഴ തുടരുന്നു; തൃശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago

No Image

ബത്തേരിയില്‍ വന്‍ ഹാന്‍സ് വേട്ട; വീട്ടിലെ രഹസ്യ അറയില്‍ നിന്ന് 6,400 പാക്കറ്റ് പിടികൂടി

Kerala
  •  13 days ago
No Image

ഒന്‍പത് വര്‍ഷമായിട്ടും ഹാഷിമും ഹബീബയും എവിടെ? ദമ്പതികള്‍ക്ക് എന്ത് സംഭവിച്ചു? ഒന്‍പത് വര്‍ഷമായിട്ടും ദുരൂഹത ബാക്കി; ബാപ്പയ്ക്കും ഉമ്മയ്ക്കുമായി ഇന്നും കാത്തിരിക്കുന്ന രണ്ട് മക്കള്‍

Kerala
  •  13 days ago
No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; ഒടുവില്‍ മൗനം വെടിഞ്ഞ് ആര്‍എസ്എസ്; ദേശവിരുദ്ധ ശക്തികള്‍ ഹൈന്ദവ ധര്‍മത്തെയും ക്ഷേത്രത്തെയും അവഹേളിക്കുന്നുവെന്ന് കുറ്റപ്പെടുത്തല്‍

National
  •  13 days ago
No Image

പൊതുനിരത്തിലെ കന്നുകാലി ശല്യം: കർശന നടപടിയുമായി പാലക്കാട് നഗരസഭ; പിഴയടച്ചില്ലെങ്കിൽ കാലികളെ വിട്ടുനൽകില്ല

Kerala
  •  13 days ago