HOME
DETAILS

കൈക്കൂലി വാങ്ങിയതാര്? സംശയമുന സര്‍വിസ് സംഘടനയിലേക്ക്

  
November 07, 2024 | 3:04 AM

Who took the bribe Doubtful service organization

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍പ്രസിഡന്റ് പി.പി ദിവ്യ പൊതുവേദിയില്‍ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് എ.ഡി.എം നവീന്‍ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്. ഔദ്യോഗിക ജീവിതത്തില്‍ ഒരിക്കല്‍പോലും കൈക്കൂലി വാങ്ങാത്തയാളെന്ന സല്‍പ്പേര് സൂക്ഷിച്ച ഉദ്യോഗസ്ഥനായിരുന്ന നവീന്‍ബാബുവിന് താൻ  അടുത്തവര്‍ഷം വിരമിക്കുന്നത് ജന്മനാട്ടില്‍ വച്ചാവണമെന്നത് ആഗ്രഹമുണ്ടായിരുന്നു. അതിനായി ഉന്നത ഉദ്യോഗസ്ഥരെയും വിവിധ സംഘടനാ നേതാക്കളെയും സമീപിച്ചങ്കിലും ഫലം കണ്ടില്ല. 

ഒടുവില്‍ പ്രമുഖ സര്‍വിസ് സംഘടന സ്ഥലംമാറ്റത്തിന് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ആ തുക പെട്രോള്‍പമ്പ് ഉടമ നല്‍കിയെന്നുമാണ് അന്വേഷണ സംഘത്തിനു ലഭിച്ചവിവരം. വിവാദ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞയുടന്‍ എ.ഡി.എം ജില്ലാ കലക്ടറെ ചേംബറില്‍ സന്ദര്‍ശിക്കുകയും തെറ്റുപറ്റിയെന്ന് ഏറ്റുപറയുകയും ചെയ്‌തെന്ന അരുണ്‍ കെ.വിജയന്റെ മൊഴിയും ഇക്കാര്യം സാധൂകരിക്കുന്നു. 

യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞയുടന്‍ ജില്ലാ കലക്ടര്‍ തലസ്ഥാനത്തെ ഉന്നതരെ ഇക്കാര്യം അറിയിച്ചിരുന്നു. കലക്ടറുടെ കോള്‍ ഡീറ്റെയില്‍സ് റെക്കാര്‍ഡില്‍(സി.ഡി.ആര്‍) ഇക്കാര്യം വ്യക്തമാക്കുന്ന രേഖകളുമുണ്ട്. പൊലിസിനുനല്‍കിയ മൊഴിയിലും കലക്ടര്‍ ഇക്കാര്യം പറയുന്നുണ്ട്. ഈ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവരുന്നതോടെ കേസ് വലിയ വഴിത്തിരിവിലെത്തുമെന്നുറപ്പ്.

എന്നാല്‍, പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പി.പി ദിവ്യ പരസ്യമായി നവീന്‍ ബാബുവിനെ ആക്ഷേപിച്ചപ്പോള്‍ നിശബ്ദത പാലിച്ച കലക്ടര്‍ പൊതുസമൂഹത്തിന്റെ പ്രതിഷേധത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ഇത്തരം ദുഃസൂചനകള്‍ നല്‍കുന്നതെന്നുമാണ് ഘടകകക്ഷിയിലെ പ്രമുഖനേതാവ് പ്രതികരിച്ചത്. കലക്ടര്‍ അരുണ്‍ കെ.വിജയനെ നുണപരിശോധനയ്ക്കു വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കലക്ടര്‍ക്ക് പ്രത്യേക ചോദ്യാവലി

കണ്ണൂര്‍: എ.ഡി.എം നവീന്‍ബാബു ജീവനൊടുക്കിയ കേസില്‍ കലക്ടര്‍ അരുണ്‍ കെ.വിജയന്റെ മൊഴിയില്‍ സമഗ്ര അന്വേഷണത്തിനൊരുങ്ങി പ്രത്യേകസംഘം. അടുത്തദിവസം കലക്ടറില്‍നിന്ന് ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ മൊഴിയെടുക്കും. ഇതിനായി, അന്വേഷണസംഘം പ്രത്യേക ചോദ്യാവലി തയാറാക്കിയിട്ടുണ്ട്. കലക്ടറുടെ മുന്‍മൊഴികള്‍ വിശദമായി പഠിച്ച ശേഷമാണ് ചോദ്യാവലി തയാറാക്കിയത്. ഗവ. പ്ലീഡര്‍ ഉള്‍പ്പെടെയുള്ള നിയമവിദഗ്ധരുമായി  നിരന്തരം ആശയവിനിമയം നടത്തിയാണ് അന്വേഷണസംഘം മുന്നോട്ടുപോകുന്നത്.

നവീന്‍ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയും അന്വേഷണസംഘം  അടുത്തദിവസം രേഖപ്പെടുത്തും. സംസ്ഥാനതലത്തില്‍തന്നെ വിവാദമായ കേസില്‍ മൊഴിയെടുക്കലും തെളിവെടുപ്പുകളും വിഡിയോ റെക്കോര്‍ഡിങ് ഉള്‍പ്പെടെ നടത്തി മുന്നോട്ടുപോകാനാണ് അന്വഷണ സംഘത്തിനുലഭിച്ച നിര്‍ദേശം. നിലവില്‍ പി.പി ദിവ്യയുടെ മൊഴിയെടുക്കലിൽ മാത്രമാണ് വിഡിയോ റിക്കോര്‍ഡിങ് നടന്നത്.

ദിവ്യയുടെ ജാമ്യഹരജിയില്‍ നാളെ തലശേരി സെഷന്‍സ് കോടതി വിധി പറയുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാനുള്ള സാധ്യത തള്ളുന്നില്ലെന്നും അന്വേഷണ പുരോഗതി വിലയിരുത്തിയശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നും നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ അഭിഭാഷക പി.എം സജിത പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൈ 150 നോട്ട് ഔട്ട്; ചരിത്രം കുറിച്ച് ഇന്ത്യൻ നായകൻ

Cricket
  •  8 days ago
No Image

46 കുഞ്ഞുങ്ങള്‍, 20 സ്ത്രീകള്‍...വെടിനിര്‍ത്തല്‍ കാറ്റില്‍ പറത്തി ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരണം 100 കവിഞ്ഞു, 250ലേറെ ആളുകള്‍ക്ക് പരുക്ക്

International
  •  8 days ago
No Image

ബാറ്റെടുക്കും മുമ്പേ അർദ്ധ സെഞ്ച്വറി; പുത്തൻ നാഴികക്കല്ലിൽ തിളങ്ങി സഞ്ജു

Cricket
  •  8 days ago
No Image

എസ്.എസ്.എല്‍.സി പരീക്ഷ 2026 മാര്‍ച്ച് അഞ്ച് മുതല്‍; ഫലപ്രഖ്യാപനം മെയ് 8 ന്

Kerala
  •  8 days ago
No Image

ശ്രേയസിന് പിന്നാലെ മറ്റൊരു സൂപ്പർതാരവും പരുക്കേറ്റ് പുറത്ത്; ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  8 days ago
No Image

38ാം വയസിൽ ലോകത്തിൽ നമ്പർ വൺ; ചരിത്രത്തിലേക്ക് പറന്ന് ഹിറ്റ്മാൻ

Cricket
  •  8 days ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത കൂടുന്നു; 2024 മുതല്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്  279 പേര്‍

International
  •  8 days ago
No Image

പി.എം ശ്രീ: സി.പി.ഐയ്ക്ക് വഴങ്ങാന്‍ സര്‍ക്കാര്‍; പിന്‍മാറ്റം സൂചിപ്പിച്ച് കേന്ദ്രത്തിന് കത്ത് അയക്കും

Kerala
  •  8 days ago
No Image

കോടികള്‍ മുടക്കി ക്ലൗഡ് സീസിങ് നടത്തിയെങ്കിലും ഡല്‍ഹിയില്‍ മഴ പെയ്തില്ല, പാളിയത് എവിടെ? എന്തുകൊണ്ട്?

National
  •  8 days ago
No Image

ബഹ്‌റൈനിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

bahrain
  •  8 days ago