HOME
DETAILS

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

  
Farzana
November 12 2024 | 06:11 AM

Saudi Crown Prince Mohammed bin Salman Condemns Israels Actions in Gaza as Genocide at Arab Islamic Summit

റിയാദ്: ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന കൂട്ടക്കുരുതികള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി സഊദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യയാണെന്ന് അദ്ദേഹം തുറന്നടിച്ചു. ആദ്യമായാണ് വിഷയത്തില്‍ രാജകുമാരന്‍ ഇത്ര രൂക്ഷ പ്രതികരണം നടത്തുന്നത്. റിയാദില്‍ നടന്ന അറബ് ഇസ്‌ലാമിക് അസാധാരണ ഉച്ചകോടിയുടെ ഉദ്ഘാടന വേളയില്‍ സല്‍മാന്‍ രാജാവിനുവേണ്ടി നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

ഫലസ്തീന്‍ ജനതക്കെതിരെയുള്ള ഇസ്‌റാഈല്‍ ആക്രമണങ്ങളുടെ തുടര്‍ച്ചയുടെയും ലബനാനിലെ ആക്രമണങ്ങളുടെ വ്യാപ്തി വര്‍ധിച്ചതിന്റെയും അടിസ്ഥാനത്തിലാണ് ഉച്ചകോടി നടക്കുന്നത്.

നമ്മുടെ സഹോദരങ്ങളായ ഫലസ്തീന്‍ ജനതയ്‌ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഇസ്‌റാഈല്‍ തുടരുന്നതിന്റെയും സഹോദര റിപ്പബ്ലിക് ഓഫ് ലെബനന്റെ മേലുള്ള ആക്രമണങ്ങള്‍ കൂടുതല്‍ വ്യാപകമാക്കുന്നതിന്റേയും  പശ്ചാത്തലത്തിലാണ് മുന്‍ ഉച്ചകോടിയുടെ വിപുലീകരണമെന്നോണം ഈ ഉച്ചകോടി നടക്കുന്നത്. 1,50,000ത്തിലധികം രക്തസാക്ഷികള്‍, മുറിവേറ്റവരും കാണാതായവരുമായവര്‍. അതില്‍ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളും.  ഇങ്ങനെ ഫലസ്തീന്‍ ജനതയ്‌ക്കെതിരെ ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യയെ രാജ്യം അപലപിക്കുന്നു- അദ്ദേഹം പറഞ്ഞു. 

ഫലസ്തീന് ഐക്യരാഷ്ട്രസഭയില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിന് ഫലസ്തീനിലെയും ലബനാനിലെയും സഹോദരങ്ങള്‍ക്ക് നേരെ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നുവെന്നും പറഞ്ഞു.

ഇറാന്റെ പരമാധികാരത്തെ ബഹുമാനിക്കാനും അതിന്റെ ഭൂമി ആക്രമിക്കാതിരിക്കാനും ഇസ്‌റാഈലിനെ നിര്‍ബന്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫലസ്തീന്‍ ജനതക്കെതിരെ ഇസ്‌റാഈല്‍ നടത്തിയ വംശഹത്യയെ സഊദി അപലപിക്കുകയും നിരസിക്കുകയും ചെയ്യുന്നത് പുതുക്കുന്നു-കിരീടാവകാശി പറഞ്ഞു.

2023 നവംബര്‍ 11ന് റിയാദില്‍ നടന്ന സംയുക്ത അറബ്ഇസ്‌ലാമിക് ഉച്ചകോടിയുടെ വിപുലീകരണമാണ് ഈ ഉച്ചകോടി. 57 അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലെ നേതാക്കളും പ്രതിനിധികളും ഉച്ചകോടിയില്‍ പങ്കെടുത്തു.

At the expanded Arab Islamic Summit in Riyadh, Saudi Crown Prince Mohammed bin Salman denounced Israel’s actions in Gaza, labeling them as genocide against the Palestinian people. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

AMG പ്രേമികളെ ഇതിലെ: രണ്ട് പുതിയ AMG GTമോഡലുകൾ കൂടി പുറത്തിറക്കി ബെൻസ്

auto-mobile
  •  4 days ago
No Image

വീണാ ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് നിർദ്ദേശം

Kerala
  •  4 days ago
No Image

F1 : വണ്ടി പ്രന്തന്മാർ എന്തൊക്കെ അറിയിണം

National
  •  4 days ago
No Image

ഓപ്പറേഷന്‍ ഡി ഹണ്ട്: 113 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

Kerala
  •  4 days ago
No Image

ശക്തമായ കാറ്റിന് സാധ്യത: ജാഗ്രതാ നിര്‍ദേശം

Kerala
  •  4 days ago
No Image

കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി, പ്രൊഫ. അനിൽകുമാർ ചുമതലയേറ്റു

Kerala
  •  4 days ago
No Image

ചെങ്കടലിൽ യമൻ തീരത്തിന് സമീപം കപ്പലിന് നേരെ വെടിവയ്പ്പും ഗ്രനേഡ് ആക്രമണവും: യുകെ ഏജൻസി റിപ്പോർട്ട്

International
  •  4 days ago
No Image

അംബാനിയോട് ഏറ്റുമുട്ടാൻ അദാനി; ഗുജറാത്തിൽ പിവിസി പ്ലാന്റുമായി അദാനി ഗ്രൂപ്പ്

National
  •  4 days ago
No Image

ഫലസ്തീനിലെ അഭയാർത്ഥി ക്യാമ്പുകൾ ഇടിച്ചുനിരത്തി, സ്വകാര്യ കമ്പനികളുടെ വികസന പ്രവർത്തനങ്ങൾക്ക് ഇസ്റാഈൽ കൂട്ടുനിൽക്കുന്നതായി റിപ്പോർട്ട്

International
  •  4 days ago
No Image

രജിസ്ട്രാറെ പുറത്താക്കാന്‍ വിസിക്ക് അധികാരമില്ല; സിന്‍ഡിക്കേറ്റിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യങ്ങളാണ് സിന്‍ഡിക്കേറ്റ് ചെയ്തതെന്ന് മന്ത്രി ആര്‍ ബിന്ദു

Kerala
  •  4 days ago