HOME
DETAILS

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

  
Web Desk
November 18, 2024 | 7:57 AM

Delhi Transport Minister Kailash Gehlot Joins BJP After Resigning from AAP

ന്യൂഡല്‍ഹി: ആം ആദ്മി നേതാവും ഡല്‍ഹി ഗതാഗത മന്ത്രിയമായിരുന്ന കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. കേന്ദ്ര മന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റേയും മറ്റ് ബി.ജെ.യപി നേതാക്കളുടേയും സാന്നിധ്യത്തിലാണ് ഗെലോട്ട് അംഗത്വം സ്വീകരിച്ചത്. പാര്‍ട്ടി ആസ്ഥാനത്ത് വെച്ചായിരുന്നു ചടങ്ങ്. 

കഴിഞ്ഞ ദിവസമാണ് ആം ആദ്മി പാര്‍ട്ടിയുടെ  പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഗെലോട്ട് രാജിവച്ചത്. പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനും മന്ത്രി അതിഷിക്കും അയച്ച രാജിക്കത്തില്‍, പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളും സമീപകാല വിവാദങ്ങളും സ്ഥാനമൊഴിയാനുള്ള കാരണങ്ങളായി ഗെലോട്ട് ചൂണ്ടിക്കാട്ടിയത്. 

'ജനങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധതയെ രാഷ്ട്രീയ അഭിലാഷങ്ങള്‍ മറികടന്നു, നിരവധി വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാതെ പോയി. ശുദ്ധമായ നദിയായി മാറ്റുമെന്ന് വാഗ്ദാനം ചെയ്ത യമുനയെ ഉദാഹരണമായി എടുക്കുക, പക്ഷേ അത് നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ യമുന നദി മുമ്പത്തെക്കാളും മലിനമായിരിക്കുന്നു' അദ്ദേഹം രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി.

കെജ്രിവാളിന്റെ കാലത്ത് നവീകരിച്ച മുഖ്യമന്ത്രിയുടെ വസതിയെ സൂചിപ്പിക്കാന്‍ ബി.ജെ.പി ഉപയോഗിക്കുന്ന പദമായ 'ശീഷ്മഹല്‍' എന്ന് വിളിക്കുന്നതിനേയും അദ്ദേഹം വിമര്‍ശിച്ചു. ഇത് പോലെയുള്ള ലജ്ജാകരവും വിചിത്രവുമായ വിവാദങ്ങള്‍ ആം ആദ്മിയില്‍ വിശ്വസിക്കുന്നുണ്ടോ എന്ന സംശയത്തിലേക്ക് എത്തിക്കുന്നു- ഗെലോട്ട് പറഞ്ഞു.


ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെയുള്ള ഗെലോട്ടിന്റെ രാജി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. ആഭ്യന്തരം, ഗതാഗതം, ഐടി, സ്ത്രീ-ശിശു വികസനം എന്നിവയുള്‍പ്പെടെ ഡല്‍ഹി സര്‍ക്കാരിലെ പ്രധാന പോര്‍ട്ട്‌ഫോളിയോകളുടെ ചുമതലയായിരുന്നു അദ്ദേഹത്തിന്.

 

ailash Gehlot, former Delhi Transport Minister and Aam Aadmi Party (AAP) leader, has officially joined the Bharatiya Janata Party (BJP) in the presence of central minister Manohar Lal Khattar and other BJP leaders. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്സവപ്പറമ്പുകൾ ലക്ഷ്യമിട്ട് ലഹരിവിൽപന; പത്തിയൂരിലെ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി മുൻ പ്രവാസി പിടിയിൽ

crime
  •  3 days ago
No Image

അൽ-നാസറിന് കനത്ത തിരിച്ചടി; പരിക്ക് ഗുരുതരം, ക്രിസ്റ്റ്യാനോ റൊണാൾഡോ ചികിത്സയ്ക്കായി സ്പെയിനിലേക്ക്

Football
  •  3 days ago
No Image

ബുംറയില്ലെങ്കിൽ ഇംഗ്ലണ്ട് ജയിച്ചേനെ'; ലോകകപ്പ് സെമിയിലെ ഇന്ത്യൻ വിജയത്തിന് പിന്നാലെ ബുംറയെ വാനോളം പുകഴ്ത്തി ഡെയ്ൽ സ്റ്റെയ്ൻ

Cricket
  •  3 days ago
No Image

എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങിന് നിയന്ത്രണം; ഇനി 21 ദിവസത്തെ 'ലോക്ക്ഇന്‍ പിരീഡ്', വിലയും വര്‍ധിച്ചു

Kerala
  •  3 days ago
No Image

സഊദിക്ക് നേരെ വന്‍ ഡ്രോണ്‍-മിസൈല്‍ ആക്രമണം: ഷൈബ എണ്ണപ്പാടവും വ്യോമതാവളവും ലക്ഷ്യമിട്ടെത്തിയ 16 ഡ്രോണുകള്‍ തകര്‍ത്തു | Iran - US- Israel War Live

Saudi-arabia
  •  3 days ago
No Image

ഭൂട്ടാൻ വാഹനക്കടത്ത്: മുഖ്യസൂത്രധാരൻ കൊച്ചിയിൽ അറസ്റ്റിൽ; ഭീകരബന്ധം സംശയിച്ച് എൻഐഎയും രംഗത്ത്

crime
  •  3 days ago
No Image

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ തുണി വച്ച് തുന്നിക്കെട്ടി; സി.എസ്.ഐ മിഷന്‍ ആശുപത്രിക്കെതിരെ പൊലിസ് കേസെടുത്തു

Kerala
  •  3 days ago
No Image

'സർക്കാർ കോർപ്പറേഷന് മുകളിൽ'; മാലിന്യ വിവാദത്തിൽ മേയർക്കും ബിജെപിക്കുമെതിരെ മന്ത്രി ശിവൻകുട്ടി

Kerala
  •  3 days ago
No Image

'ഇറാനെ ആക്രമിക്കുന്നത് നേരത്തെ അറിയിച്ചില്ല; ഇറാന്‍ ആക്രമണത്തില്‍നിന്ന് പ്രതിരോധിക്കാന്‍ സഹായിക്കുന്നുമില്ല'; യു.എസിനെതിരേ പരാതിയുമായി ഗള്‍ഫ് രാജ്യങ്ങള്‍ | Iran- US- Israel War Live Updates

International
  •  3 days ago
No Image

വേമ്പനാട്ട് കായലിന് കുറുകെ വിസ്മയം; സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലം ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

Kerala
  •  3 days ago