HOME
DETAILS

സംഭല്‍, ഗ്യാന്‍വാപി, ഈദ്ഗാഹ് മസ്ജിദുകള്‍: നടക്കുന്നത് അന്ന് ജി.എം ബനാത്ത്‌വാല കൊണ്ടുവന്ന ആരാധനാലയ നിയമത്തെ നോക്കികുത്തിയാക്കുന്ന നീക്കങ്ങള്‍

  
Web Desk
November 25, 2024 | 4:33 PM

a look on Places of Worship Act brought by GM Banatwala

ന്യൂഡല്‍ഹി: വരാണസിയിലെ ഗ്യാന്‍വാപി മസ്ജിദിനും മഥുരയിലെ ഈദ്ഗാഹ് മസ്ജിദിനും മേല്‍ സംഘ്പരിവാര്‍ അവകാശവാദം ഉന്നയിച്ചുകൊണ്ടിരിക്കുകയും ഇതേചൊല്ലിയുള്ള വ്യവഹാരം വിവിധ കോടതികളില്‍ നടന്നുകൊണ്ടിരിക്കെയുമാണ് ഉത്തര്‍പ്രദേശിലെ തന്നെ സംഭല്‍ ഷാഹി ജമാ മസ്ജിദും പിടിച്ചടക്കാനുള്ള നീക്കം തുടങ്ങിയത്. ഗ്യാന്‍വാപി, ഈദ് ഗാഹ് മസ്ജിദ് കേസുകളില്‍ ഉണ്ടായത് പോലെ സമാനതകളേറെയുള്ള ഗൂഢനീക്കമാണ് സംഭല്‍ പള്ളിയുടെ കാര്യത്തിലും ഉണ്ടായത്.
കഴിഞ്ഞ ചൊവ്വാഴ്ച കോടതി ഉത്തരവിട്ട അന്ന് രാത്രി തന്നെ ആദ്യ സര്‍വേ നടന്നു. വെളിച്ചക്കുറവ്മൂലം തടസ്സപ്പെട്ട സര്‍വെയാണ് ഞായറാഴ്ച രാവിലെ നടന്നത്. യു.പിയില്‍ ന്യൂനപക്ഷങ്ങള്‍ ഇരകളാക്കപ്പെട്ട ഏതൊരു സംഭവത്തെയും പോലെ ഇതിലും പൊലിസിന് നേരെ കല്ലേറുണ്ടാകുകയും, പൊലിസ് പ്രതിഷേധക്കാരെ വെടിവച്ചുകൊല്ലുകയുമായിരുന്നു. മുട്ടിന് താഴെയാണ് വെടിവയ്‌ക്കേണ്ടതെന്നതുള്‍പ്പെടെയുള്ള ചട്ടം പൊലിസ് പാലിച്ചില്ലെന്ന് കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളില്‍നിന്ന് വ്യക്തമാണ്. നെഞ്ചിന് നേരെ ഒന്നിലധികം ബുള്ളറ്റുകള്‍ കൊണ്ട മൃതദേഹങ്ങളുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്.
മുസ്ലിം ലീഗ് അധ്യക്ഷനായിരുന്ന ജി.എം ബനാത്ത് വാല കൊണ്ടുവന്ന ആരാധനാലയനിയമത്തെ നോക്കുകുത്തിയാക്കിയുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.ത 1991ലെ ആരാധനാലയ സംരക്ഷണനിയമം അനുസരിച്ച്, ഒരു ആരാധനാലയത്തിന് മേലും അവകാശവാദം ഉന്നയിക്കുന്നത് തടയുന്നുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ബാബരി മസ്ജിദ് ഒഴികെയുള്ള ഏത് ആരാധനാലയത്തിന്റെയും ഉടമകള്‍ ആരാണോ അവരില്‍ തന്നെ ഉടമസ്ഥത നിക്ഷിപ്തമാക്കുന്നതാണ് ഈ നിയമം. ഇത് നിലനില്‍ക്കെയാണ് അതിനു വിരുദ്ധമായ നടപടി കോടതിയില്‍ നിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്നത്. 

2024-11-2522:11:74.suprabhaatham-news.png
 
 

ബാബരി മസ്ജിദ് കേസില്‍ സുപ്രിംകോടതി ഈ നിയമം ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുകയുംചെയ്തു. രാജ്യത്തെ മറ്റുള്ള മസ്ജിദുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ ഇത് കീഴ്‌വഴക്കമായി അംഗീകരിക്കില്ലെന്നും മറ്റു മസ്ജിദുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ 1947 ആഗസ്ത് 15 നെ കട്ട് ഓഫ് ഡേറ്റ് ആയി നിജപ്പെടുത്തിയുള്ള ആരാധനാലയ നിയമം ആയിരിക്കും ബാധകമാകുകയെന്നും സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, പിന്നീട് ചീഫ്ജസ്റ്റിസായി വന്ന ഡി.വൈ ചന്ദ്രചൂഡ് ഈ കീഴ് വഴക്കം ലംഘിച്ചു. ആരാധാനലയ നിയമം നിലനില്‍ക്കെ തന്നെ പുതിയൊരു ആരാധനാലയം കൂടി അദ്ദേഹം തര്‍ക്കവിഷയമാക്കി.

കീഴ്‌ക്കോടതികളില്‍നിന്നാണ് ആരാധനാലയനിയമത്തെ നോക്കുകുത്തിയാക്കി മസ്ജിദുകള്‍ക്ക് മേല്‍ അവകാശവാദം ഉന്നയിച്ചുള്ള നടപടികള്‍ക്ക് സംഘ്പരിവാര്‍ തുടക്കമിട്ടത്. ബാബരി കേസ് പുറത്തുവന്ന് മാസങ്ങള്‍ക്കകം ഗ്യാന്‍വാപി കേസില്‍ കീഴ്‌ക്കോടതിയില്‍നിന്ന് ഹിന്ദുത്വവാദികള്‍ അനുകൂല ഉത്തരവ് നേടിയെടുത്തു. ഗ്യാന്‍വാപിയിലെ വുദുഖാന (കുളം) അടച്ചുപൂട്ടി രാജ്യത്തെ ഏതൊരു പള്ളിക്ക് മേലും ഇനി അവകാശവാദമുന്നയിക്കാന്‍ കഴിയുന്ന കീഴുവഴക്കവും ചന്ദ്രചൂഡ് ചീഫ്ജസ്റ്റിസായിരിക്കെ സൃഷ്ടിച്ചു.

ഇന്ത്യന്‍ തെളിവ് നിയമപ്രകാരം ഒരു ഭമൂിക്ക് മേല്‍ ആരാണോ ഉടമസ്ഥാവകാശം ഉന്നയിക്കുന്നത്, അവരാണ് അവകാശവാദത്തിന് തെളിവ് കൊണ്ടുവരേണ്ടത്. എന്നാല്‍ ഗ്യാന്‍വാപി കേസില്‍ ഹിന്ദുത്വവാദികളുടെ ഹരജിയെ പള്ളി കമ്മിറ്റി എതിര്‍ത്തപ്പോള്‍, ആരാധനാലയ നിയമത്തില്‍ സര്‍വ്വേ നടത്താന്‍ പാടില്ലെന്ന് പറയുന്നില്ലെന്നാണ് ജ. ചന്ദ്രചൂഡ് പറഞ്ഞത്. ചന്ദ്രചൂഡിന്റെ കാലത്താണ് 2023 ഓഗസ്റ്റില്‍ ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ നടത്താന്‍ സുപ്രിംകോടതി അനുമതി നല്‍കിയത്.
സമാന നടപടിയാണ് ഇപ്പോള്‍ യാതൊരു രേഖയും ഇല്ലാതെ സംഭല്‍ പള്ളിക്ക് മേല്‍ അവകാശവാദവുമായ രംഗത്തുവന്നത്. കീഴ്‌ക്കോടതിയാകട്ടെ പള്ളി കമ്മിറ്റിയെ കേള്‍ക്കുക പോലും ചെയ്യാതെ സര്‍വേ നടത്താന്‍ അനുമതിയും നല്‍കി.

Sambhal, Gyanvapi, Eidgah mosques a look on Places of Worship Act brought by G.M. Banatwala.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ സഹായമില്ലെങ്കില്‍ സമരമെന്ന് സ്വകാര്യ ബസുടമകള്‍; 19ന് ശേഷം സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് മുന്നറിയിപ്പ്

Kerala
  •  3 days ago
No Image

വീണാ ജോര്‍ജിനെതിരായ പ്രതിഷേധം; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഒഴിവാക്കി കുറ്റപത്രം

Kerala
  •  3 days ago
No Image

ബഹ്‌റൈനില്‍ ഇറാന്‍ ആക്രമണം; വാഹനങ്ങള്‍ക്കും വീടുകള്‍ക്കും നാശനഷ്ടം, 11 വയസുകാരിക്ക് പരുക്ക് 

International
  •  3 days ago
No Image

ഒമാന്‍ തീരത്ത് കപ്പല്‍ ആക്രമണം; കാണാതായ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു

International
  •  3 days ago
No Image

'ഫലസ്തീനിയന്‍ അടയാളങ്ങളെല്ലാം തുടച്ചുനീക്കുന്നു' വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശീയ ഉന്മൂലനം; നിസ്സംഗത അവസാനിപ്പിക്കണമെന്നും ലോകരാജ്യങ്ങളോട് ആംനസ്റ്റി

International
  •  3 days ago
No Image

'ഖനിയില്‍ നിന്ന് സ്വര്‍ണം നേരിട്ടെത്തിക്കും'; ലക്ഷങ്ങള്‍ തട്ടിയ കേസില്‍ 'കെ.ജി.എഫ് സ്വാമി' അറസ്റ്റില്‍

Kerala
  •  3 days ago
No Image

എഥനോള്‍ കലര്‍ത്തിയ പെട്രോളിന്റെ തീരുവ ഒഴിവാക്കി കേന്ദ്രം

National
  •  3 days ago
No Image

കൊട്ടിയൂരില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞു; 11 പേര്‍ക്ക് പരുക്ക്

Kerala
  •  3 days ago
No Image

ഒടുവില്‍ എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സി.പി.എം; ചുമതല പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക്

Kerala
  •  3 days ago
No Image

കൊല്ലം-തേനി എൻ.എച്ച്-183 വികസനത്തിന് ₹1,663.15 കോടി രൂപയുടെ ഭരണ-സാങ്കേതിക അനുമതി; കൊടിക്കുന്നിൽ സുരേഷ് എം.പി.

Kerala
  •  3 days ago