HOME
DETAILS

ലബനാനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു; സ്വാഗതംചെയ്ത് ലോകനേതാക്കള്‍

  
Web Desk
November 27, 2024 | 2:33 AM

Ceasefire between Israel and Hezbollah begins

ബെയ്‌റൂത്ത്/ജറുസലം: ഒരുവര്‍ഷത്തിലേറെ നീണ്ടുനിന്ന ഇസ്‌റാഈല്‍- ലബനാന്‍ സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം. യുഎസ് - ഫ്രഞ്ച് മധ്യസ്ഥതയില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഇസ്‌റാഈലും ഹിസ്ബുല്ലയും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. വെടിനിര്‍ത്തല്‍ പ്രാദേശിക സമയം പുലര്‍ച്ചെ നാലുമണിയോടെ പ്രാബല്യത്തില്‍ വരികയുംചെയ്തു.

വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഇസ്‌റാഈലും ഹിസ്ബുല്ലയും തമ്മിലുള്ള കരാര്‍ പ്രകാരം 60 ദിവസത്തിനുള്ളില്‍ ലെബനാനില്‍ നിന്ന് ഇസ്‌റാഈല്‍ സൈന്യം പിന്‍വാങ്ങും. വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് പ്രഖ്യാപനം നടത്തിയത്. ലബനാന്‍ പാര്‍ലമെന്റ് ഇന്ന്വിഷയം ചര്‍ച്ചചെയ്യും.

ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷാ മന്ത്രിസഭയില്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു. വെടി നിര്‍ത്തല്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 60 ദിവസത്തെ വെടിനിര്‍ത്തല്‍ പദ്ധതിപ്രകാരം ഹിസ്ബുല്ല തെക്കന്‍ മേഖലയില്‍ നിന്ന് പിന്‍വാങ്ങി ലിറ്റനി നദിയുടെ വടക്കോട്ടു പിന്‍മാറും, ഇസ്രാഈല്‍ ലബനന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുകയും ചെയ്യും. കരാര്‍ ലംഘിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് നെതന്യാഹു പറഞ്ഞു. 

അതേ സമയം, ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് നടത്തിയ പ്രസംഗത്തില്‍ ഹിസ്ബുല്ലയെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള അവസരമായാണ് വെടിനിര്‍ത്തല്‍ കാണുന്നതെന്ന് വ്യക്തമാക്കി. 'ഈ സംഘര്‍ഷം ആരംഭിച്ച കാലത്തെ അപേക്ഷിച്ച് ഹിസ്ബുല്ല സംഘടന ഇപ്പോള്‍ വളരെ ദുര്‍ബലമായിരിക്കുന്നു. ഞങ്ങള്‍ അവരുടെ നിരവധി നേതാക്കളെ വധിച്ചു, അവരുടെ മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു. ആയിരക്കണക്കിന് പോരാളികളെ നിര്‍വീര്യമാക്കി. അതിര്‍ത്തിയിലുള്ള അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായും തകര്‍ത്തു. 'ഇറാന്‍ ഭീഷണി, സൈന്യത്തിന്റെ ക്ഷീണം, ആയുധങ്ങളുടെ കുറവ്, ഹമാസിനെ ഒറ്റപ്പെടുത്തല്‍ എന്നിവ കണക്കിലെടുത്താണ് ഈ വെടിനിര്‍ത്തല്‍ തീരുമാനം എടുത്തതെന്ന് നെതന്യാഹു വ്യക്തമാക്കി. 

വെടിനിര്‍ത്തല്‍ പദ്ധതിയെ ലോകനേതാക്കള്‍ സ്വാഗതംചെയ്തു. 

Ceasefire between Israel and Hezbollah begins



 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ ചൂടിന്റെ ശക്തി ഉയര്‍ന്ന് തന്നെ; ഈ ആഴ്ചയും കടുത്ത ചൂട് തുടരും; താപനില 47 ഡിഗ്രി വരെ; രാത്രി ഈര്‍പ്പം കൂടും | UAE Weather Updates

Weather
  •  23 days ago
No Image

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര സ്വകാര്യ ബസുകളെ തകര്‍ക്കുന്നു: കാസര്‍കോട് ജില്ലയില്‍ ഇന്നു ബസ് പണിമുടക്ക്

Kerala
  •  23 days ago
No Image

സപ്ലൈകോ വൻ കടക്കെണിയിൽ; വിതരണക്കാർക്ക് മാത്രം നൽകാനുള്ളത് 432  കോടി

Kerala
  •  23 days ago
No Image

വെങ്ങാനൂര്‍ സ്വര്‍ണ്ണത്തട്ടിപ്പ്: വിഷം കഴിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ യുവതിയും മരണത്തിന്കീഴടങ്ങി; പ്രതി സിന്ധുവിനെതിരെ കേസുകളുടെ പെരുമഴ

Kerala
  •  23 days ago
No Image

കിഫ്ബിയുടെ കടബാധ്യത 32,187 കോടി; മുൻ സി.ഇ.ഒ ശമ്പളയിനത്തിൽ കൈപ്പറ്റിയത് 3.42 കോടി     

Kerala
  •  23 days ago
No Image

അമേരിക്കയേക്കാൾ മുന്നിലല്ല, പിന്നിൽ; ശിശുമരണനിരക്കിൽ സംസ്ഥാനത്ത് വർധനവ്; കൂടുതലും നഗരപ്രദേശങ്ങളിൽ

Kerala
  •  23 days ago
No Image

കണക്കെടുപ്പിനിടെ പഠനം 'കണക്കാ'; അധ്യാപകർ കൂട്ടത്തോടെ സെൻസസ് ഡ്യൂട്ടിയിൽ; പ്രൈമറി സ്‌കൂളുകളിൽ അധ്യയനം പ്രതിസന്ധിയിൽ

Kerala
  •  23 days ago
No Image

ഏയ്, 'ജയിൽ ഓട്ടം'; സ്വന്തം വാഹനമില്ലാതെ 15 ജയിലുകൾ; തടവുകാരെ ആശുപത്രിയിലെത്തിക്കുന്നത് ഓട്ടോ അടക്കം സ്വകാര്യ വാഹനങ്ങളിൽ

Kerala
  •  23 days ago
No Image

പ്ലസ് വൺ ക്ലാസുകൾക്ക് ഇന്ന് തുടക്കം; മെറിറ്റിൽ 41,147 വിദ്യാർഥികൾ പുറത്ത്; പ്രവേശനം നേടിയത് 3.59 ലക്ഷം 

Kerala
  •  23 days ago
No Image

സൗദിയില്‍ 24 മണിക്കൂറും പ്രവര്‍ത്തനാനുമതി: ചില സ്ഥാപനങ്ങള്‍ക്ക് ഫീസ് ഒഴിവാക്കി

Saudi-arabia
  •  23 days ago