HOME
DETAILS

ലബനാനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു; സ്വാഗതംചെയ്ത് ലോകനേതാക്കള്‍

  
Web Desk
November 27, 2024 | 2:33 AM

Ceasefire between Israel and Hezbollah begins

ബെയ്‌റൂത്ത്/ജറുസലം: ഒരുവര്‍ഷത്തിലേറെ നീണ്ടുനിന്ന ഇസ്‌റാഈല്‍- ലബനാന്‍ സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം. യുഎസ് - ഫ്രഞ്ച് മധ്യസ്ഥതയില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഇസ്‌റാഈലും ഹിസ്ബുല്ലയും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. വെടിനിര്‍ത്തല്‍ പ്രാദേശിക സമയം പുലര്‍ച്ചെ നാലുമണിയോടെ പ്രാബല്യത്തില്‍ വരികയുംചെയ്തു.

വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഇസ്‌റാഈലും ഹിസ്ബുല്ലയും തമ്മിലുള്ള കരാര്‍ പ്രകാരം 60 ദിവസത്തിനുള്ളില്‍ ലെബനാനില്‍ നിന്ന് ഇസ്‌റാഈല്‍ സൈന്യം പിന്‍വാങ്ങും. വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് പ്രഖ്യാപനം നടത്തിയത്. ലബനാന്‍ പാര്‍ലമെന്റ് ഇന്ന്വിഷയം ചര്‍ച്ചചെയ്യും.

ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷാ മന്ത്രിസഭയില്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു. വെടി നിര്‍ത്തല്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 60 ദിവസത്തെ വെടിനിര്‍ത്തല്‍ പദ്ധതിപ്രകാരം ഹിസ്ബുല്ല തെക്കന്‍ മേഖലയില്‍ നിന്ന് പിന്‍വാങ്ങി ലിറ്റനി നദിയുടെ വടക്കോട്ടു പിന്‍മാറും, ഇസ്രാഈല്‍ ലബനന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുകയും ചെയ്യും. കരാര്‍ ലംഘിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് നെതന്യാഹു പറഞ്ഞു. 

അതേ സമയം, ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് നടത്തിയ പ്രസംഗത്തില്‍ ഹിസ്ബുല്ലയെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള അവസരമായാണ് വെടിനിര്‍ത്തല്‍ കാണുന്നതെന്ന് വ്യക്തമാക്കി. 'ഈ സംഘര്‍ഷം ആരംഭിച്ച കാലത്തെ അപേക്ഷിച്ച് ഹിസ്ബുല്ല സംഘടന ഇപ്പോള്‍ വളരെ ദുര്‍ബലമായിരിക്കുന്നു. ഞങ്ങള്‍ അവരുടെ നിരവധി നേതാക്കളെ വധിച്ചു, അവരുടെ മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു. ആയിരക്കണക്കിന് പോരാളികളെ നിര്‍വീര്യമാക്കി. അതിര്‍ത്തിയിലുള്ള അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായും തകര്‍ത്തു. 'ഇറാന്‍ ഭീഷണി, സൈന്യത്തിന്റെ ക്ഷീണം, ആയുധങ്ങളുടെ കുറവ്, ഹമാസിനെ ഒറ്റപ്പെടുത്തല്‍ എന്നിവ കണക്കിലെടുത്താണ് ഈ വെടിനിര്‍ത്തല്‍ തീരുമാനം എടുത്തതെന്ന് നെതന്യാഹു വ്യക്തമാക്കി. 

വെടിനിര്‍ത്തല്‍ പദ്ധതിയെ ലോകനേതാക്കള്‍ സ്വാഗതംചെയ്തു. 

Ceasefire between Israel and Hezbollah begins



 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദിയുടെ റാലിക്ക് മുന്നോടിയായി ബംഗാളില്‍ ടിഎംസി-ബിജെപി സംഘര്‍ഷം; മന്ത്രിയുടെ വീടിന് നേരെ ആക്രമണം 

National
  •  4 days ago
No Image

കിരീടം നിലനിർത്താൻ മെസ്സിയും ചരിത്രം കുറിക്കാൻ റൊണാൾഡോയും; ലോകകപ്പിന് മുമ്പ് മിന്നും ഫോമിൽ ഇതിഹാസങ്ങൾ

Football
  •  4 days ago
No Image

ഗുജറാത്തില്‍ 2.05 ലക്ഷം കുട്ടികള്‍ക്ക് പോഷകാഹരക്കുറവ്; 1.69 ലക്ഷം പേര്‍ക്ക് ഭാരക്കുറവ്; സര്‍ക്കാര്‍ റിപ്പോര്‍ട്ട് 

National
  •  4 days ago
No Image

വീട്ടമ്മയുടെ മാല കവർന്ന് ആറ്റിൽ ചാടി പ്രതി; പിന്നാലെ ചാടി പൊലിസും, സിനിമയെ വെല്ലുന്ന സാഹസികത

crime
  •  4 days ago
No Image

കൊടുങ്ങല്ലൂരില്‍ നോട്ടമിട്ട് ട്വന്റി ട്വന്റിയും ബിഡിജെഎസും; തൃപ്പൂണിത്തറയില്‍ അനിശ്ചിതത്വം; ബിജെപിയില്‍ സീറ്റ് വിഭജന തര്‍ക്കമെന്ന് റിപ്പോര്‍ട്ട് 

Kerala
  •  4 days ago
No Image

ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം; 93,000 ടൺ എൽപിജിയുമായി 'ശിവാലികും' 'നന്ദ ദേവിയും' മറ്റന്നാൾ എത്തും, 22 കപ്പലുകൾ കൂടി വരാനുണ്ട്

National
  •  4 days ago
No Image

മയിലിനെ കല്ലെറിഞ്ഞു കൊലപ്പെടുത്തി; തിരുവനന്തപുരത്ത് നേപ്പാൾ സ്വദേശി പിടിയിൽ

Kerala
  •  4 days ago
No Image

ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; നാലു പ്രതികള്‍ പിടിയില്‍ 

Kerala
  •  4 days ago
No Image

കരൂരിൽ ട്രെയിനും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം; 25 വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

National
  •  4 days ago
No Image

പിഎസ്എല്ലിൽ നിന്നും ഐപിഎല്ലിലേക്കുള്ള കൂടുമാറ്റം; മുസറബാനിക്കെതിരെ നടപടിക്കൊരുങ്ങി പിസിബി

Cricket
  •  4 days ago