HOME
DETAILS

ലബനാനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു; സ്വാഗതംചെയ്ത് ലോകനേതാക്കള്‍

  
Web Desk
November 27, 2024 | 2:33 AM

Ceasefire between Israel and Hezbollah begins

ബെയ്‌റൂത്ത്/ജറുസലം: ഒരുവര്‍ഷത്തിലേറെ നീണ്ടുനിന്ന ഇസ്‌റാഈല്‍- ലബനാന്‍ സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം. യുഎസ് - ഫ്രഞ്ച് മധ്യസ്ഥതയില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഇസ്‌റാഈലും ഹിസ്ബുല്ലയും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. വെടിനിര്‍ത്തല്‍ പ്രാദേശിക സമയം പുലര്‍ച്ചെ നാലുമണിയോടെ പ്രാബല്യത്തില്‍ വരികയുംചെയ്തു.

വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഇസ്‌റാഈലും ഹിസ്ബുല്ലയും തമ്മിലുള്ള കരാര്‍ പ്രകാരം 60 ദിവസത്തിനുള്ളില്‍ ലെബനാനില്‍ നിന്ന് ഇസ്‌റാഈല്‍ സൈന്യം പിന്‍വാങ്ങും. വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് പ്രഖ്യാപനം നടത്തിയത്. ലബനാന്‍ പാര്‍ലമെന്റ് ഇന്ന്വിഷയം ചര്‍ച്ചചെയ്യും.

ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷാ മന്ത്രിസഭയില്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു. വെടി നിര്‍ത്തല്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 60 ദിവസത്തെ വെടിനിര്‍ത്തല്‍ പദ്ധതിപ്രകാരം ഹിസ്ബുല്ല തെക്കന്‍ മേഖലയില്‍ നിന്ന് പിന്‍വാങ്ങി ലിറ്റനി നദിയുടെ വടക്കോട്ടു പിന്‍മാറും, ഇസ്രാഈല്‍ ലബനന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുകയും ചെയ്യും. കരാര്‍ ലംഘിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് നെതന്യാഹു പറഞ്ഞു. 

അതേ സമയം, ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് നടത്തിയ പ്രസംഗത്തില്‍ ഹിസ്ബുല്ലയെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള അവസരമായാണ് വെടിനിര്‍ത്തല്‍ കാണുന്നതെന്ന് വ്യക്തമാക്കി. 'ഈ സംഘര്‍ഷം ആരംഭിച്ച കാലത്തെ അപേക്ഷിച്ച് ഹിസ്ബുല്ല സംഘടന ഇപ്പോള്‍ വളരെ ദുര്‍ബലമായിരിക്കുന്നു. ഞങ്ങള്‍ അവരുടെ നിരവധി നേതാക്കളെ വധിച്ചു, അവരുടെ മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു. ആയിരക്കണക്കിന് പോരാളികളെ നിര്‍വീര്യമാക്കി. അതിര്‍ത്തിയിലുള്ള അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായും തകര്‍ത്തു. 'ഇറാന്‍ ഭീഷണി, സൈന്യത്തിന്റെ ക്ഷീണം, ആയുധങ്ങളുടെ കുറവ്, ഹമാസിനെ ഒറ്റപ്പെടുത്തല്‍ എന്നിവ കണക്കിലെടുത്താണ് ഈ വെടിനിര്‍ത്തല്‍ തീരുമാനം എടുത്തതെന്ന് നെതന്യാഹു വ്യക്തമാക്കി. 

വെടിനിര്‍ത്തല്‍ പദ്ധതിയെ ലോകനേതാക്കള്‍ സ്വാഗതംചെയ്തു. 

Ceasefire between Israel and Hezbollah begins



 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സീറ്റ് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയെന്ന് ആരോപണം; മാനനഷ്ട കേസ് ഫയല്‍ ചെയ്ത് കെ.സി വേണുഗോപാല്‍

Kerala
  •  7 days ago
No Image

കൊച്ചിയിൽ യുവാവിന് നേരെ ക്രൂരമായ 'ഹണി ട്രാപ്പ്' മോഡൽ മർദനവും കവർച്ചയും; വാരിയെല്ല് തകർത്തു, അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്തു

crime
  •  7 days ago
No Image

തകർന്നടിഞ്ഞ് ലിവർപൂൾ; ആർനെ സ്ലോട്ട് പുറത്തേക്കോ? സിറ്റിക്കെതിരായ തോൽവിയിൽ ആരാധകർ കടുത്ത അമർഷത്തിൽ

Football
  •  7 days ago
No Image

വറ്റി വരണ്ട് അരുവികൾ; കശ്മീർ വില്ലോയുടെ വിധി ഇനി എന്ത്? കാലാവസ്ഥാ വ്യതിയാനത്തിൽ തകരുന്ന ഒരു പാരമ്പര്യം

Cricket
  •  7 days ago
No Image

ടി-20യിൽ 400 അടിക്കാൻ സഞ്ജു; ചരിത്ര നേട്ടത്തിനരികെ ചേട്ടൻ

Cricket
  •  7 days ago
No Image

വ്യോമാക്രമണത്തെ ചെറുത്തു; അബൂദബി ബൊറൂജ് പെട്രോകെമിക്കല്‍സില്‍ തീപിടിത്തം, പ്രവര്‍ത്തനം നിര്‍ത്തിവച്ചു; ആശങ്ക വേണ്ടതില്ലെന്ന് അധികൃതര്‍

uae
  •  7 days ago
No Image

ഡ്രോണ്‍ പരിശോധനയിലും ഫലമുണ്ടായില്ല:ശരണ്യയെക്കുറിച്ച് യാതൊരു സൂചനയുമില്ലെന്ന് വനംവകുപ്പ്

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; ആറ് പേര്‍ക്ക് പുതുജീവനേകി കൃഷ്ണലാല്‍ യാത്രയായി

Kerala
  •  7 days ago
No Image

ചെന്നൈയുടെ രക്ഷകൻ തിരിച്ചെത്തുന്നു; ഇനി കളി കാര്യമാവും! 

Cricket
  •  7 days ago
No Image

ബ്രസീലില്‍ വിമാനം റസ്റ്ററന്റിന് മുകളിലേക്ക് തകര്‍ന്നുവീണു, പിന്നാലെ തീപിടിച്ചു; പൈലറ്റടക്കം 4 പേര്‍ കൊല്ലപ്പെട്ടു

International
  •  7 days ago