HOME
DETAILS

'നെതന്യാഹു ഞങ്ങളെ അവഗണിച്ചു' ബന്ദിയുടെ പുതിയ വീഡിയോ പുറത്തു വിട്ട് ഹമാസ്

  
Web Desk
December 01 2024 | 10:12 AM

Hamas Releases New Video of US-Israel Citizen Eden Alexander Criticizes Netanyahu and Biden

ഗസ്സ സിറ്റി: തങ്ങളുടെ കൂടെയുള്ള ബന്ദിയുടെ പുതിയ വിഡിയോ പുറത്തുവിട്ട് ഹമാസ്. അമേരിക്കന്‍-ഇസ്‌റാഈല്‍ പൗരത്വമുള്ള 20കാരനായ ഏദന്‍ അലക്‌സാണ്ടറിന്റെ വിഡിയോയാണ് ഹമാസ് പുറത്തുവിട്ടത്. ഗസ്സ അതിര്‍ത്തിയില്‍ സൈനിക സേവനത്തിലിരിക്കെയാണ് ഒക്‌ടോബര്‍ ഏഴിന് ഇയാള്‍ ബന്ദിയാക്കപ്പെടുന്നത്.

മൂന്നര മിനിറ്റ് നീണ്ടുനില്‍ക്കുന്നതാണ് വീഡിയോ.  തന്നെ തിരികെ എത്തിക്കാന്‍ ഇസ്‌റാഈല്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഏദന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട് വീഡിയോയില്‍.  തങ്ങളുടെ മോചനത്തിന് വേണ്ട നടപടിയെടുക്കാന്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടും ഇയാള്‍ ആവശ്യപ്പെടുന്നു.

നെതന്യാഹുവിനെതിരെ വിമര്‍ശനമുന്നയിക്കുന്നുണ്ട് ഇയാള്‍. നെതന്യാഹു തങ്ങളെ അവഗണിച്ചു എന്ന് ഇയാള്‍ കുറ്റപ്പെടുത്തുന്നു. തടവില്‍ കഴിയുന്ന ബന്ദികളെ നെതന്യാഹു അവഗണിച്ചതില്‍ നിരാശയുണ്ടെന്ന് ഏദന്‍ പറയുന്നു. ഭയവും ഒറ്റപ്പെടലും ഞങ്ങളെ കൊല്ലുകയാണ്. ഞങ്ങളെ മറക്കരുത്. സര്‍ക്കാര്‍ ചെയ്ത തെറ്റിന് ഞങ്ങള്‍ വിലകൊടുക്കുന്നത് യുക്തിക്ക് നിരക്കാത്തതാണ്. എല്ലാ ദിവസവും ജനം തെരുവിലിറങ്ങി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കണമെന്നും ഏദന്‍ പറഞ്ഞതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തങ്ങളുടെ സ്വാതന്ത്ര്യത്തിനായി ചര്‍ച്ച നടത്താന്‍ നിങ്ങളുടെ സ്വാധീനവും അമേരിക്കയുടെ മുഴുവന്‍ ശക്തിയും ഉപയോഗിക്കണമെന്നും ട്രംപിനോട് വിഡിയോയില്‍ അഭ്യര്‍ഥിക്കുന്നുണ്ട്. ബൈഡനെതിരെ ഇയാള്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ചെയ്ത തെറ്റുകള്‍  ആവര്‍ത്തിക്കരുതെന്നും ട്രംപിനോട് ആവശ്യപ്പെടുന്നു. 

'അദ്ദേഹം അയച്ച ആയുധങ്ങള്‍ ഇപ്പോള്‍ ഞങ്ങളെ കൊല്ലുകയാണ്. നിയമവിരുദ്ധമായ ഉപരോധം ഞങ്ങളെ പട്ടിണിക്കിടുന്നു. എന്റെ സഹ യുഎസ് പൗരനായ ഗോള്‍ഡ്‌ബെര്‍ പോളിനെപ്പോലെ മരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല' ഏദന്‍  അലക്‌സാണ്ടര്‍ പറയുന്നു.

വിഡിയോ പുറത്തുവന്നതോടെ പ്രതികരണവുമായി അലക്‌സാണ്ടറുടെ മാതാവ് യീല്‍ അലക്‌സാണ്ടര്‍ രംഗത്തുവന്നു. ബന്ദികളെ വീട്ടിലെത്തിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുങ്ങിയിട്ടുണ്ടെന്ന് നെതന്യാഹു തന്നെ ഫോണില്‍ വിളിച്ച് അറിയിച്ചതായി അവര്‍ പറഞ്ഞു. തെല്‍ അവീവില്‍ നടന്ന പ്രതിഷേധ പരിപാടിയിലായിരുന്നു യീലിന്റെ പ്രസ്താവന.

ഇതൊരു ഹോളിവുഡ് സിനിമയല്ല. 421 ദിവസമായി ഞങ്ങള്‍ മോശം സ്വപ്നത്തിലൂടെയാണ് കടന്നുപോകുന്നത്. പുതിയ വിഡിയോ എന്നെയും കുടുംബത്തെയും ഞെട്ടിപ്പിച്ചിട്ടുണ്ട്. ഇത് പ്രതീക്ഷ നല്‍കുന്നതാണ്. എന്നാലും ഏദന്റെയും മറ്റുള്ളവരുടെയും അവസ്ഥ എത്ര മോശമാണെന്ന് കാണിച്ചുതരുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ബന്ദികളെ എത്രയും പെട്ടെന്ന് തിരികെയെത്തിക്കണമെന്ന് യീല്‍ അലക്‌സാണ്ടര്‍ നെതന്യാഹുവിനോട് അപേക്ഷിക്കുകയും ചെയ്യുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലീസ് ഉദ്യോഗസ്ഥനെ പൊലീസ് ക്വാർട്ടേസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  3 days ago
No Image

ഇന്നും നാളെയും സംസ്ഥാനത്ത് സാധരണയേക്കാൾ ചൂടുകൂടും; നാളെ 6 ജില്ലകളിൽ നേരിയ മഴക്കും സാധ്യത

Kerala
  •  3 days ago
No Image

മോശം ഫുട്ബോൾ കളിക്കാനല്ല ഞാൻ റയൽ മാഡ്രിഡിൽ എത്തിയത്: എംബാപ്പെ

Football
  •  3 days ago
No Image

തിരുവനന്തപുരത്ത് ഓടുന്ന കാറിൽ അഭ്യാസ പ്രകടനം; 1 കോടിയിലധികം വിലയുള്ള ആഡംബര കാർ പിടിച്ചെടുത്ത് എംവിഡി

Kerala
  •  3 days ago
No Image

സിപിഎം വിശദീകരണ പൊതുസമ്മേളനം; കലാ രാജുവും മക്കളും യുഡിഎഫിൻ്റെയും കോൺഗ്രസിൻ്റെയും വലയിൽ

Kerala
  •  3 days ago
No Image

ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി; പന്തുകൊണ്ട് ക്രിക്കറ്റ് ലോകം കീഴടക്കി വൈഷ്ണവി ശർമ്മ

Cricket
  •  3 days ago
No Image

യുഎഇ; അറബി പഠിക്കണോ? ഇനി കാശു കളയേണ്ട, സൗജന്യമായി അറബി പഠിക്കാം

uae
  •  3 days ago
No Image

മൻഗഢ് ഗ്രാമത്തെപ്പറ്റി കേട്ടിട്ടുണ്ടോ? മഹാരാഷ്ട്രയുടെ അഭിമാനമുയർത്തി ഇന്ത്യയുടെ ആദ്യ തേൻ ​ഗ്രാമം റിപ്പബ്ലിക് ദിന പരേഡിലേക്ക്

National
  •  3 days ago
No Image

തെളിവെടുപ്പിനിടെ പൊലീസുകാരെ ബിയർ കുപ്പി പൊട്ടിച്ച് കുത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവച്ച് വീഴ്ത്തി

National
  •  3 days ago
No Image

വേണ്ടത് വെറും രണ്ട് വിക്കറ്റ്; ടി-20യിൽ ഒന്നാമനാവാൻ ഒരുങ്ങി അർഷ്ദീപ് സിംഗ്

Cricket
  •  3 days ago