HOME
DETAILS

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

  
Web Desk
December 12, 2024 | 3:50 AM

5-Year-Old Dies After 57-Hour Rescue Operation from Well in Rajasthans Dausa

ജയ്പുര്‍: കടുത്ത ചൂടിനെ വകവെക്കാതെ 57 മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനം. കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനായ ഒരു നാട് മുഴുവന്‍ പ്രാര്‍ത്ഥനയാല്‍ ഉണര്‍ന്നിരുന്ന രണ്ടിലേറെ നാളുകള്‍. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. ജീവന്‍ നഷ്ടപ്പെട്ട നിലയിലാണ് കുഞ്ഞിനെ തിരിച്ചു കിട്ടിയത്. 

രാജസ്ഥാനിലെ ധൗസയില്‍ കുഴല്‍കിണറില്‍ വീണ അഞ്ച് വയസുകാരന്‍ മരിച്ചു. കടുത്ത ചൂടിനെ വകവെക്കാതെ 57 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടിയെ പുറത്ത് എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 

കാളിഖഡ് ഗ്രാമത്തിലെ വയലില്‍ കളിക്കുന്നതിനിടെ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് ആര്യന്‍ എന്ന അഞ്ചുവയസ്സുകാരന്‍ വീണു. ഒരു മണിക്കൂറിന് ശേഷം ആരംഭിച്ച രക്ഷാപ്രവര്‍ത്തനം അടുത്ത രണ്ടര ദിവസത്തോളം നീണ്ടു.

ജെ.സി.ബിയും ഡ്രില്ലിങ് മെഷീനുകളും പൈലിങ് റിഗ്ഗും ഉള്‍പ്പെടെ വിന്യസിച്ച് സമാന്തര തുരങ്കം കുഴിച്ച് കുട്ടിയെ രക്ഷിക്കാനായിരുന്നു ശ്രമം. പൈപ്പ് വഴി ഓക്‌സിജന്‍ നല്‍കുകയും സി.സി.ടി.വി ക്യാമറ ഉപയോഗിച്ച് ആരോഗ്യനില നിരീക്ഷിക്കുകയും ചെയ്തു. 160 അടിയോളം വരുന്ന ജലനിരപ്പ് ഉള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ രക്ഷാദൗത്യത്തിന് ഉണ്ടായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന്. ദേശീയ ദുരന്ത പ്രതികരണ സേന (എന്‍.ഡി.ആര്‍.എഫ്) ഉദ്യോഗസ്ഥര്‍ പറയുന്നു.

പുറത്തെടുത്തപ്പോള്‍ അബോധാവസ്ഥയിലാണെന്നാണ് കരുതിയത്. നൂതന ലൈഫ് സപ്പോര്‍ട്ട് സംവിധാനമുള്ള ആംബുലന്‍സില്‍ ആര്യനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഗ്രീന്‍ കോറിഡോര്‍ തയാറാക്കുകയും ചെയ്തിരുന്നു. എന്നാല്‍ വൈകാതെ കുട്ടി മരിച്ചതായി അറിയിക്കുകയായിരുന്നു.

സെപ്തംബറില്‍ ധൗസയിലെ ബാന്‍ഡികുയി പ്രദേശത്തെ 35 അടി താഴ്ചയുള്ള തുറന്ന കുഴല്‍കിണറില്‍ വീണ രണ്ട് വയസുകാരിയെ എന്‍.ഡി.ആര്‍.എഫും എസ്.ഡി.ആര്‍.എഫും ചേര്‍ന്ന് 18 മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവില്‍ രക്ഷപ്പെടുത്തിയിരുന്നു. 28 അടി താഴ്ചയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ സമാന മാര്‍ഗം തന്നെയാണ് സ്വീകരിച്ചത്.

A 5-year-old child, who fell into a well in Dausa, Rajasthan, was rescued after 57 hours of intense efforts despite scorching heat.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീഹാറിൽ കുടിയേറ്റ തൊഴിലാളികളെ ആൾക്കൂട്ടം തല്ലിക്കൊന്നതിൽ ബംഗാളിൽ വൻപ്രതിഷേധം; റോഡുകൾ ഉപരോധിച്ചു, സുരക്ഷാ സേനയെ വിന്യസിച്ചു

National
  •  3 days ago
No Image

മച്ചാഡോയുടെ നൊബേൽ മെഡൽ ഇനി ട്രംപിന്റെ കൈകളിൽ; 'അർഹൻ താനെന്ന്' ട്രംപ്' , 'അംഗീകാരം കൈമാറാനാവില്ലെന്ന്' സമിതി

International
  •  3 days ago
No Image

കുവൈത്തിൽ സിനിമാ സ്റ്റൈൽ 'ബോഡി ഡംപിംഗ്': മൃതദേഹം വീൽചെയറിൽ ഇരുത്തി ആശുപത്രിയിൽ ഉപേക്ഷിച്ചു; അജ്ഞാതനായി തിരച്ചിൽ

Kuwait
  •  3 days ago
No Image

ഒമാന്‍ ഘട്ടംഘട്ടമായി ഇലക്ട്രിക് വാഹനങ്ങളിലേക്ക്

oman
  •  3 days ago
No Image

സഊദി യാത്രികർക്ക് സന്തോഷ വാർത്ത; കോഡ്‌ഷെയർ കരാറിൽ ഒപ്പുവെച്ച് സഊദിയയും എയർ ഇന്ത്യയും

Saudi-arabia
  •  3 days ago
No Image

ഒമാനില്‍ മ്വാസലറ്റ് ബസ് സര്‍വീസിന് റെക്കോഡ് യാത്രക്കാര്‍ 

oman
  •  3 days ago
No Image

മനുഷ്യത്വം മരവിച്ച ഗ്രാമം; എച്ച്.ഐ.വി ബാധിതയായ അമ്മയുടെ മൃതദേഹം ഒറ്റയ്ക്ക് ചുമന്ന് പത്തു വയസ്സുകാരൻ, യുപിയിൽ നിന്നൊരു നൊമ്പരക്കാഴ്ച

Kerala
  •  3 days ago
No Image

ഷാര്‍ജയിലും വാടക വര്‍ധനവ്; പ്രവാസി മലയാളികളുടെ ഇഷ്ട കേന്ദ്രങ്ങളിലും വാടക കുതിപ്പ്

uae
  •  3 days ago
No Image

സായി അധികൃതർ ഭീഷണിപ്പെടുത്തി; പഴയ വാർഡനെ വിളിച്ചാൽ പുറത്താക്കുമെന്ന് മുന്നറിയിപ്പ്, കൊല്ലത്തെ മരണങ്ങളിൽ ദുരൂഹത ആരോപിച്ച് അമ്മ

Kerala
  •  3 days ago
No Image

ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി; അളങ്കാനല്ലൂർ ജെല്ലിക്കെട്ട് നേരിട്ട് കാണാനെത്തി സ്റ്റാലിൻ 

National
  •  3 days ago