HOME
DETAILS

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

  
Farzana
December 12 2024 | 03:12 AM

5-Year-Old Dies After 57-Hour Rescue Operation from Well in Rajasthans Dausa

ജയ്പുര്‍: കടുത്ത ചൂടിനെ വകവെക്കാതെ 57 മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനം. കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനായ ഒരു നാട് മുഴുവന്‍ പ്രാര്‍ത്ഥനയാല്‍ ഉണര്‍ന്നിരുന്ന രണ്ടിലേറെ നാളുകള്‍. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. ജീവന്‍ നഷ്ടപ്പെട്ട നിലയിലാണ് കുഞ്ഞിനെ തിരിച്ചു കിട്ടിയത്. 

രാജസ്ഥാനിലെ ധൗസയില്‍ കുഴല്‍കിണറില്‍ വീണ അഞ്ച് വയസുകാരന്‍ മരിച്ചു. കടുത്ത ചൂടിനെ വകവെക്കാതെ 57 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടിയെ പുറത്ത് എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 

കാളിഖഡ് ഗ്രാമത്തിലെ വയലില്‍ കളിക്കുന്നതിനിടെ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് ആര്യന്‍ എന്ന അഞ്ചുവയസ്സുകാരന്‍ വീണു. ഒരു മണിക്കൂറിന് ശേഷം ആരംഭിച്ച രക്ഷാപ്രവര്‍ത്തനം അടുത്ത രണ്ടര ദിവസത്തോളം നീണ്ടു.

ജെ.സി.ബിയും ഡ്രില്ലിങ് മെഷീനുകളും പൈലിങ് റിഗ്ഗും ഉള്‍പ്പെടെ വിന്യസിച്ച് സമാന്തര തുരങ്കം കുഴിച്ച് കുട്ടിയെ രക്ഷിക്കാനായിരുന്നു ശ്രമം. പൈപ്പ് വഴി ഓക്‌സിജന്‍ നല്‍കുകയും സി.സി.ടി.വി ക്യാമറ ഉപയോഗിച്ച് ആരോഗ്യനില നിരീക്ഷിക്കുകയും ചെയ്തു. 160 അടിയോളം വരുന്ന ജലനിരപ്പ് ഉള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ രക്ഷാദൗത്യത്തിന് ഉണ്ടായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന്. ദേശീയ ദുരന്ത പ്രതികരണ സേന (എന്‍.ഡി.ആര്‍.എഫ്) ഉദ്യോഗസ്ഥര്‍ പറയുന്നു.

പുറത്തെടുത്തപ്പോള്‍ അബോധാവസ്ഥയിലാണെന്നാണ് കരുതിയത്. നൂതന ലൈഫ് സപ്പോര്‍ട്ട് സംവിധാനമുള്ള ആംബുലന്‍സില്‍ ആര്യനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഗ്രീന്‍ കോറിഡോര്‍ തയാറാക്കുകയും ചെയ്തിരുന്നു. എന്നാല്‍ വൈകാതെ കുട്ടി മരിച്ചതായി അറിയിക്കുകയായിരുന്നു.

സെപ്തംബറില്‍ ധൗസയിലെ ബാന്‍ഡികുയി പ്രദേശത്തെ 35 അടി താഴ്ചയുള്ള തുറന്ന കുഴല്‍കിണറില്‍ വീണ രണ്ട് വയസുകാരിയെ എന്‍.ഡി.ആര്‍.എഫും എസ്.ഡി.ആര്‍.എഫും ചേര്‍ന്ന് 18 മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവില്‍ രക്ഷപ്പെടുത്തിയിരുന്നു. 28 അടി താഴ്ചയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ സമാന മാര്‍ഗം തന്നെയാണ് സ്വീകരിച്ചത്.

A 5-year-old child, who fell into a well in Dausa, Rajasthan, was rescued after 57 hours of intense efforts despite scorching heat.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  3 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  3 days ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  3 days ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  3 days ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  3 days ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  3 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  3 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  3 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  3 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  3 days ago