HOME
DETAILS

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

  
Web Desk
December 12, 2024 | 3:50 AM

5-Year-Old Dies After 57-Hour Rescue Operation from Well in Rajasthans Dausa

ജയ്പുര്‍: കടുത്ത ചൂടിനെ വകവെക്കാതെ 57 മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനം. കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനായ ഒരു നാട് മുഴുവന്‍ പ്രാര്‍ത്ഥനയാല്‍ ഉണര്‍ന്നിരുന്ന രണ്ടിലേറെ നാളുകള്‍. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. ജീവന്‍ നഷ്ടപ്പെട്ട നിലയിലാണ് കുഞ്ഞിനെ തിരിച്ചു കിട്ടിയത്. 

രാജസ്ഥാനിലെ ധൗസയില്‍ കുഴല്‍കിണറില്‍ വീണ അഞ്ച് വയസുകാരന്‍ മരിച്ചു. കടുത്ത ചൂടിനെ വകവെക്കാതെ 57 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടിയെ പുറത്ത് എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 

കാളിഖഡ് ഗ്രാമത്തിലെ വയലില്‍ കളിക്കുന്നതിനിടെ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് ആര്യന്‍ എന്ന അഞ്ചുവയസ്സുകാരന്‍ വീണു. ഒരു മണിക്കൂറിന് ശേഷം ആരംഭിച്ച രക്ഷാപ്രവര്‍ത്തനം അടുത്ത രണ്ടര ദിവസത്തോളം നീണ്ടു.

ജെ.സി.ബിയും ഡ്രില്ലിങ് മെഷീനുകളും പൈലിങ് റിഗ്ഗും ഉള്‍പ്പെടെ വിന്യസിച്ച് സമാന്തര തുരങ്കം കുഴിച്ച് കുട്ടിയെ രക്ഷിക്കാനായിരുന്നു ശ്രമം. പൈപ്പ് വഴി ഓക്‌സിജന്‍ നല്‍കുകയും സി.സി.ടി.വി ക്യാമറ ഉപയോഗിച്ച് ആരോഗ്യനില നിരീക്ഷിക്കുകയും ചെയ്തു. 160 അടിയോളം വരുന്ന ജലനിരപ്പ് ഉള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ രക്ഷാദൗത്യത്തിന് ഉണ്ടായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന്. ദേശീയ ദുരന്ത പ്രതികരണ സേന (എന്‍.ഡി.ആര്‍.എഫ്) ഉദ്യോഗസ്ഥര്‍ പറയുന്നു.

പുറത്തെടുത്തപ്പോള്‍ അബോധാവസ്ഥയിലാണെന്നാണ് കരുതിയത്. നൂതന ലൈഫ് സപ്പോര്‍ട്ട് സംവിധാനമുള്ള ആംബുലന്‍സില്‍ ആര്യനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഗ്രീന്‍ കോറിഡോര്‍ തയാറാക്കുകയും ചെയ്തിരുന്നു. എന്നാല്‍ വൈകാതെ കുട്ടി മരിച്ചതായി അറിയിക്കുകയായിരുന്നു.

സെപ്തംബറില്‍ ധൗസയിലെ ബാന്‍ഡികുയി പ്രദേശത്തെ 35 അടി താഴ്ചയുള്ള തുറന്ന കുഴല്‍കിണറില്‍ വീണ രണ്ട് വയസുകാരിയെ എന്‍.ഡി.ആര്‍.എഫും എസ്.ഡി.ആര്‍.എഫും ചേര്‍ന്ന് 18 മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവില്‍ രക്ഷപ്പെടുത്തിയിരുന്നു. 28 അടി താഴ്ചയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ സമാന മാര്‍ഗം തന്നെയാണ് സ്വീകരിച്ചത്.

A 5-year-old child, who fell into a well in Dausa, Rajasthan, was rescued after 57 hours of intense efforts despite scorching heat.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അലി വീട്ടിലില്ലെങ്കില്‍ എനിക്ക് എന്റെ കൈകള്‍ അറുത്തുമാറ്റപ്പെട്ട പോലെയാണ്' കൊല്ലപ്പെട്ട ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ നേതാവ് അലി ലാരിജാനിയെ കുറിച്ച് പ്രിയതമ ഫരീദയുടെ വാക്കുകള്‍

International
  •  5 days ago
No Image

വര്‍ക്കലയില്‍ വി. ജോയിയുടെ ഫ്‌ലക്‌സ് ബോര്‍ഡുകളും കൊടിമരങ്ങളും നശിപ്പിച്ചു: പൊലീസില്‍ പരാതി നല്‍കി സി.പി.എം

Kerala
  •  5 days ago
No Image

ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ ഉൾപ്പെടെ മരണം 4 ആയി; കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു

oman
  •  5 days ago
No Image

സഊദി എയർപോർട്ടുകൾ ഗൾഫ് രാജ്യങ്ങളിലെ വിമാന കമ്പനികളുടെ ഒപ്പറേറ്റിങ് കേന്ദ്രങ്ങളാകുന്നു; ദമാമിൽ നിന്നടക്കം വിവിധ രാജ്യങ്ങളിലേക്ക് ഗൾഫ് വിമാന കമ്പനികളുടെ നേരിട്ടുള്ള സർവീസുകൾ

Saudi-arabia
  •  5 days ago
No Image

ഏപ്രിൽ 1 മുതൽ പാൻ കാർഡ് അപേക്ഷയിൽ മാറ്റം: ജനനത്തീയതി തെളിയിക്കാൻ അധിക രേഖ; പുതിയ നിബന്ധനകൾ അറിയാം

National
  •  5 days ago
No Image

പാചകവാതകക്ഷാമത്തിന് ആശ്വാസമായി 'പിക്സിസ് പയനിയർ'; 47,000 ടൺ എൽപിജിയുമായി അമേരിക്കൻ കപ്പൽ മംഗളൂരു തുറമുഖത്തെത്തി

National
  •  6 days ago
No Image

കടക്കെണിയിൽ കേരളം: 3700 കോടി രൂപ കൂടി വായ്പയെടുക്കാൻ സർക്കാർ; ഈ വർഷത്തെ ആകെ കടം 49,547 കോടി

Kerala
  •  6 days ago
No Image

ഏപ്രില്‍ 9ന് കേരളത്തില്‍ പൊതുഅവധി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  6 days ago
No Image

യുദ്ധഭീതി: മൂന്നാഴ്ചക്കിടെ എയര്‍ഇന്ത്യ റദ്ദാക്കിയത് പശ്ചിമേഷ്യയിലേക്കുള്ള 2500 സര്‍വിസുകള്‍

National
  •  6 days ago
No Image

വയനാട്ടില്‍ ജനവാസ മേഖലയില്‍ ഭീതിപരത്തിയ മുട്ടിക്കൊമ്പനെ മയക്കുവെടിവച്ചു, പിടികൂടാന്‍ ശ്രമം തുടരുന്നു

Kerala
  •  6 days ago