HOME
DETAILS

53 വര്‍ഷത്തിന് ശേഷം നെതന്യാഹു സിറിയയില്‍; ബഫര്‍ സോണില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന് പ്രഖ്യാപനം

  
Web Desk
December 18, 2024 | 8:05 AM

Israeli Prime Minister Netanyahu Visits Syria for the First Time in 53 Years Reaffirms Security Stance

തെല്‍ അവീവ്: 53 വര്‍ഷത്തിന് ശേഷം ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സിറിയയില്‍.  സിറിയന്‍ അതിര്‍ത്തിയിലെ ബഫര്‍ സോണില്‍ നിന്ന് സൈന്യത്തെ തല്‍ക്കാലം പിന്‍വലിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. ഇസ്‌റാഈലിന്റെ സുരക്ഷ ഉറപ്പാക്കുന്ന മറ്റൊരു ക്രമീകരണം വരുന്നതുവരെ ഇക്കാര്യം ആലോചനയില്ലെന്ന്  പിന്‍വലിക്കണമെന്ന ആവശ്യം തള്ളി നെതന്യാഹു ആവര്‍ത്തിച്ചു. 

ഇസ്‌റാഈല്‍ കൈവശപ്പെടുത്തിയിരിക്കുന്ന ഗോലാന്‍ കുന്നുകളുടെ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെയുള്ള സിറിയയിലെ തന്നെ ഏറ്റവും ഉയരമുള്ള ഹെര്‍മോണ്‍ പര്‍വതത്തിലിരുന്നുകൊണ്ടാണ് നെതന്യാഹു ഈ പ്രഖ്യാപനം നടത്തുന്നത്.  53 വര്‍ഷം മുമ്പ് ഒരു സൈനികനായി താന്‍ ഇതേ പര്‍വത ശിഖരത്തിലായിരുന്നുവെന്നും നെതന്യാഹു പറഞ്ഞു. ആദ്യമായാണ്  ഒരു ഇസ്‌റാഈല്‍ നേതാവ് ഇത്രയും ദൂരം സിറിയയില്‍ എത്തുന്നത്. 

ഗോലാന്‍ കുന്നുകള്‍ പിടിച്ചെടുത്ത ഇസ്‌റാഈലിന്റെ നീക്കത്തിനെതിരെ ലോക രാജ്യങ്ങളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. 1974ലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നും അസദിനെ പുറത്താക്കിയതിനെത്തുടര്‍ന്ന് സിറിയയിലെ അരക്ഷിതാവസ്ഥ മുതലെടുത്ത് ഭൂമി പിടിച്ചെടുക്കുകയുമാണ് ഇസ്‌റാഈല്‍ ചെയ്യുന്നതെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം.  എന്നാല്‍ അസദിനെ പുറത്താക്കുന്നതിന് നേതൃത്വം നല്‍കിയ വിമത ഗ്രൂപ്പായ ഹയാത്ത് തഹ് രിര്‍ അല്‍ ഷാമില്‍ നിന്നോ മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നോ ഇതുവരെ പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല. കൂടാതെ ഗോലാന്‍ കുന്നുകളിലുള്ള ഇസ്‌റാഈലിന്റെ നിയന്ത്രണത്തില്‍ അമേരിക്ക ഇസ്‌റാഈലിനെ പിന്തുണക്കുന്നുമുണ്ട്. 


ഇസ്‌റാഈലിനെ ആക്രമിക്കാന്‍ സിറിയയെ ഇടത്താവളമാക്കാന്‍ അനുവദിക്കില്ല എന്ന ഒരു പ്രസ്താവന കഴിഞ്ഞ ദിവസം എച്ച്.ടി.എസ് നേതാവ് അബു മുഹമ്മദ് അല്‍ ജൂലാനിയുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. ഇസ്‌റാഈല്‍ സിറിയയില്‍ കനത്ത ആക്രമണം തുടരുന്നതിനിടെ തന്നെയാണ് ജൂലാനി ഈ പ്രസ്താവനയിറക്കിയത് എന്നതും ശ്രദ്ധേയമാണ്. 

1974 ലെ കരാര്‍ പ്രകാരം യു.എന്‍ മാര്‍ഗനിര്‍ദേശകര്‍ക്കൊപ്പമാണ് ഇസ്‌റാഈല്‍ വിഷയത്തില്‍ നിലപാടെന്നാണ് ജൂലാനി പറയുന്നത്. അതേസമയം, സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സൈനിക രഹിത മേഖല തുടരണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌റാഈലുമായി സംഘര്‍ഷത്തിനില്ലെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു. സിറിയന്‍ ജനതയ്ക്ക് യുദ്ധത്തില്‍നിന്ന് ഇടവേളയാണ് വേണ്ടത്. ഇസ്‌റാഈല്‍ ആക്രമണം നിര്‍ത്തുകയും അവര്‍ സൈന്യത്തെ പിന്‍വലിച്ച് പഴയനിലയില്‍ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബശ്ശാറുല്‍ അസദ് ഭരണകൂടത്തെ തകര്‍ത്ത് വിമതപക്ഷം സിറിയയില്‍ അധികാരം പിടിച്ച സാഹചര്യം മുതലെടുത്തായിരുന്നു ബഫര്‍ സോണില്‍ ഇസ്‌റാഈല്‍ സേനയുടെ കടന്നുകയറ്റം. സിറിയന്‍ മണ്ണില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ച് ലബനാനിലെ ഹിസ്ബുല്ലക്കെതിരെ നീങ്ങാനും ഇസ്‌റാഈലിന് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം 17 കേസുകള്‍; ശിക്ഷാവിധി പൂജ്യം

National
  •  3 hours ago
No Image

സർക്കാർ ഓഫിസുകളിൽ പോസ്റ്ററുകൾക്കും ബാനറുകൾക്കും നിരോധനം; കർശന നിർദ്ദേശവുമായി ഭരണപരിഷ്കാര വകുപ്പ്; ലംഘിച്ചാൽ മേധാവികൾക്കെതിരേ നടപടി

Kerala
  •  3 hours ago
No Image

പൊന്നാനിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  3 hours ago
No Image

'കൊള്ള' പരാമർശം: കേരളത്തെ പഠിപ്പിക്കാൻ മോദി വരേണ്ട, യാഥാർത്ഥ്യം ജനങ്ങൾക്കറിയാം; ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

Kerala
  •  3 hours ago
No Image

ഇനി പോരാട്ടം മലബാറിൽ; രാഹുൽ ഗാന്ധി ഇന്ന് കണ്ണൂരിലും കോഴിക്കോട്ടും; ആദ്യ പരിപാടി കണ്ണൂർ പൊലിസ് മൈതാനിയിൽ

Kerala
  •  4 hours ago
No Image

മലയാളം പറഞ്ഞ്, സദസിനെ കൈയിലെടുത്ത് ബൃന്ദ കാരാട്ട്

Kerala
  •  4 hours ago
No Image

സ്ത്രീകൾക്ക് സൗജന്യ യാത്ര, വിദ്യാർഥിനികൾക്ക് പ്രതിമാസ ധനസഹായം; രാഹുൽ ഗാന്ധിയുടെ അഞ്ച് ഉറപ്പുകൾ ജനങ്ങളിലേക്ക്; ആലുവയിൽ ഇന്ദിരാ ഗ്യാരണ്ടി കാർഡ് വിതരണം ചെയ്ത് കെ.സി. വേണുഗോപാൽ

Kerala
  •  4 hours ago
No Image

"കേരളത്തിൽ ബി.ജെ.പി ജയിക്കാനല്ല, കോൺഗ്രസ് തോൽക്കാനാണ് മോദിയുടെ ആഗ്രഹം"; പത്തനംതിട്ടയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

Kerala
  •  4 hours ago
No Image

എൽ.പി.ജി വിഹിതം ഉയർത്തിയെന്ന് പ്രഖ്യാപനം, പക്ഷേ വിതരണമില്ല; ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ ഗ്യാസ് കമ്പനികൾക്ക് മുന്നിൽ സമരത്തിനൊരുങ്ങി കെ.എച്ച്.ആര്‍.എ

Kerala
  •  4 hours ago
No Image

ഹജ്ജ് തീർത്ഥാടകരുടെ ശ്രദ്ധക്ക്: ഹജ്ജ് സുവിധ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി; സഹായത്തിന് ഹെൽപ്പ് ലൈൻ

Kerala
  •  4 hours ago