HOME
DETAILS

53 വര്‍ഷത്തിന് ശേഷം നെതന്യാഹു സിറിയയില്‍; ബഫര്‍ സോണില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന് പ്രഖ്യാപനം

  
Web Desk
December 18, 2024 | 8:05 AM

Israeli Prime Minister Netanyahu Visits Syria for the First Time in 53 Years Reaffirms Security Stance

തെല്‍ അവീവ്: 53 വര്‍ഷത്തിന് ശേഷം ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സിറിയയില്‍.  സിറിയന്‍ അതിര്‍ത്തിയിലെ ബഫര്‍ സോണില്‍ നിന്ന് സൈന്യത്തെ തല്‍ക്കാലം പിന്‍വലിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. ഇസ്‌റാഈലിന്റെ സുരക്ഷ ഉറപ്പാക്കുന്ന മറ്റൊരു ക്രമീകരണം വരുന്നതുവരെ ഇക്കാര്യം ആലോചനയില്ലെന്ന്  പിന്‍വലിക്കണമെന്ന ആവശ്യം തള്ളി നെതന്യാഹു ആവര്‍ത്തിച്ചു. 

ഇസ്‌റാഈല്‍ കൈവശപ്പെടുത്തിയിരിക്കുന്ന ഗോലാന്‍ കുന്നുകളുടെ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെയുള്ള സിറിയയിലെ തന്നെ ഏറ്റവും ഉയരമുള്ള ഹെര്‍മോണ്‍ പര്‍വതത്തിലിരുന്നുകൊണ്ടാണ് നെതന്യാഹു ഈ പ്രഖ്യാപനം നടത്തുന്നത്.  53 വര്‍ഷം മുമ്പ് ഒരു സൈനികനായി താന്‍ ഇതേ പര്‍വത ശിഖരത്തിലായിരുന്നുവെന്നും നെതന്യാഹു പറഞ്ഞു. ആദ്യമായാണ്  ഒരു ഇസ്‌റാഈല്‍ നേതാവ് ഇത്രയും ദൂരം സിറിയയില്‍ എത്തുന്നത്. 

ഗോലാന്‍ കുന്നുകള്‍ പിടിച്ചെടുത്ത ഇസ്‌റാഈലിന്റെ നീക്കത്തിനെതിരെ ലോക രാജ്യങ്ങളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. 1974ലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നും അസദിനെ പുറത്താക്കിയതിനെത്തുടര്‍ന്ന് സിറിയയിലെ അരക്ഷിതാവസ്ഥ മുതലെടുത്ത് ഭൂമി പിടിച്ചെടുക്കുകയുമാണ് ഇസ്‌റാഈല്‍ ചെയ്യുന്നതെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം.  എന്നാല്‍ അസദിനെ പുറത്താക്കുന്നതിന് നേതൃത്വം നല്‍കിയ വിമത ഗ്രൂപ്പായ ഹയാത്ത് തഹ് രിര്‍ അല്‍ ഷാമില്‍ നിന്നോ മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നോ ഇതുവരെ പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല. കൂടാതെ ഗോലാന്‍ കുന്നുകളിലുള്ള ഇസ്‌റാഈലിന്റെ നിയന്ത്രണത്തില്‍ അമേരിക്ക ഇസ്‌റാഈലിനെ പിന്തുണക്കുന്നുമുണ്ട്. 


ഇസ്‌റാഈലിനെ ആക്രമിക്കാന്‍ സിറിയയെ ഇടത്താവളമാക്കാന്‍ അനുവദിക്കില്ല എന്ന ഒരു പ്രസ്താവന കഴിഞ്ഞ ദിവസം എച്ച്.ടി.എസ് നേതാവ് അബു മുഹമ്മദ് അല്‍ ജൂലാനിയുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. ഇസ്‌റാഈല്‍ സിറിയയില്‍ കനത്ത ആക്രമണം തുടരുന്നതിനിടെ തന്നെയാണ് ജൂലാനി ഈ പ്രസ്താവനയിറക്കിയത് എന്നതും ശ്രദ്ധേയമാണ്. 

1974 ലെ കരാര്‍ പ്രകാരം യു.എന്‍ മാര്‍ഗനിര്‍ദേശകര്‍ക്കൊപ്പമാണ് ഇസ്‌റാഈല്‍ വിഷയത്തില്‍ നിലപാടെന്നാണ് ജൂലാനി പറയുന്നത്. അതേസമയം, സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സൈനിക രഹിത മേഖല തുടരണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌റാഈലുമായി സംഘര്‍ഷത്തിനില്ലെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു. സിറിയന്‍ ജനതയ്ക്ക് യുദ്ധത്തില്‍നിന്ന് ഇടവേളയാണ് വേണ്ടത്. ഇസ്‌റാഈല്‍ ആക്രമണം നിര്‍ത്തുകയും അവര്‍ സൈന്യത്തെ പിന്‍വലിച്ച് പഴയനിലയില്‍ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബശ്ശാറുല്‍ അസദ് ഭരണകൂടത്തെ തകര്‍ത്ത് വിമതപക്ഷം സിറിയയില്‍ അധികാരം പിടിച്ച സാഹചര്യം മുതലെടുത്തായിരുന്നു ബഫര്‍ സോണില്‍ ഇസ്‌റാഈല്‍ സേനയുടെ കടന്നുകയറ്റം. സിറിയന്‍ മണ്ണില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ച് ലബനാനിലെ ഹിസ്ബുല്ലക്കെതിരെ നീങ്ങാനും ഇസ്‌റാഈലിന് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മതനിന്ദ ആരോപണം വ്യാജം; ബംഗ്ലാദേശില്‍ ഫാക്ടറി തൊഴിലാളി കൊല്ലപ്പെട്ടത് തൊഴില്‍ തര്‍ക്കത്തെത്തുടർന്നെന്ന് കുടുംബം

International
  •  7 days ago
No Image

എസ്.ഐ.ആർ: വോട്ടർപട്ടിക ഇന്ന് വരും: 24 ലക്ഷത്തോളം പേർ പട്ടികയ്ക്ക് പുറത്തായേക്കും

Kerala
  •  7 days ago
No Image

യുപിയിൽ പ്രാർത്ഥനായോഗത്തിനിടെ റെയ്ഡ്; മതപരിവർത്തനം ആരോപിച്ച് നാല് പേരെ അറസ്റ്റ് ചെയ്തു

National
  •  7 days ago
No Image

വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവം: കൂടുതൽ യാത്രക്കാർക്ക് യാത്രാ വൗച്ചറുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

National
  •  7 days ago
No Image

നിതീഷ് കുമാർ നിഖാബ് വലിച്ചുനീക്കിയ സംഭവം: അപമാനിതയായ വനിതാ ഡോക്ടർ ജോലിയിൽ പ്രവേശിച്ചില്ല; മൂന്ന് ലക്ഷം ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ജാർഖണ്ഡ്

National
  •  7 days ago
No Image

ദുബൈ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ മാര്‍ത്തോമ്മാ ശ്ലീഹാ ഓര്‍മ പെരുന്നാളാഘോഷിച്ചു

uae
  •  7 days ago
No Image

യു.എ.ഇയില്‍ ക്രിസ്മസ് - പുതുവര്‍ഷ വിപണി സജീവം; ഓഫറുകളുമായി ലുലു

uae
  •  7 days ago
No Image

വാളയാർ ആൾക്കൂട്ട കൊലപാതകം: റാം നാരായണന്റെ മൃതദേഹം ഇന്ന് ചത്തീസ്ഗഡിലേക്ക് കൊണ്ടുപോകും; ചിലവ് സർക്കാർ വഹിക്കും

Kerala
  •  7 days ago
No Image

മുല്ലപ്പെരിയാർ: ബലക്ഷയം നിർണയത്തിനായി പരിശോധന ഇന്ന്; ഫ്രാൻസിൽ നിന്നെത്തിച്ച ഉപകരണവുമായി വിദഗ്ധർ

Kerala
  •  7 days ago
No Image

ലക്ഷ്യം 100 സീറ്റുകൾ; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിന്റെ 'കേരള യാത്ര' ഫെബ്രുവരിയിൽ

Kerala
  •  8 days ago