
53 വര്‍ഷത്തിന് ശേഷം നെതന്യാഹു സിറിയയില്‍; ബഫര്‍ സോണില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന് പ്രഖ്യാപനം

തെല്‍ അവീവ്: 53 വര്‍ഷത്തിന് ശേഷം ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സിറിയയില്‍. സിറിയന്‍ അതിര്‍ത്തിയിലെ ബഫര്‍ സോണില്‍ നിന്ന് സൈന്യത്തെ തല്ക്കാലം പിന്‍വലിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. ഇസ്റാഈലിന്റെ സുരക്ഷ ഉറപ്പാക്കുന്ന മറ്റൊരു ക്രമീകരണം വരുന്നതുവരെ ഇക്കാര്യം ആലോചനയില്ലെന്ന് പിന്‍വലിക്കണമെന്ന ആവശ്യം തള്ളി നെതന്യാഹു ആവര്‍ത്തിച്ചു.
ഇസ്റാഈല്‍ കൈവശപ്പെടുത്തിയിരിക്കുന്ന ഗോലാന്‍ കുന്നുകളുടെ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെയുള്ള സിറിയയിലെ തന്നെ ഏറ്റവും ഉയരമുള്ള ഹെര്‍മോണ്‍ പര്‍വതത്തിലിരുന്നുകൊണ്ടാണ് നെതന്യാഹു ഈ പ്രഖ്യാപനം നടത്തുന്നത്. 53 വര്‍ഷം മുമ്പ് ഒരു സൈനികനായി താന്‍ ഇതേ പര്‍വത ശിഖരത്തിലായിരുന്നുവെന്നും നെതന്യാഹു പറഞ്ഞു. ആദ്യമായാണ് ഒരു ഇസ്റാഈല്‍ നേതാവ് ഇത്രയും ദൂരം സിറിയയില്‍ എത്തുന്നത്.
ഗോലാന്‍ കുന്നുകള്‍ പിടിച്ചെടുത്ത ഇസ്റാഈലിന്റെ നീക്കത്തിനെതിരെ ലോക രാജ്യങ്ങളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. 1974ലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നും അസദിനെ പുറത്താക്കിയതിനെത്തുടര്‍ന്ന് സിറിയയിലെ അരക്ഷിതാവസ്ഥ മുതലെടുത്ത് ഭൂമി പിടിച്ചെടുക്കുകയുമാണ് ഇസ്റാഈല്‍ ചെയ്യുന്നതെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. എന്നാല്‍ അസദിനെ പുറത്താക്കുന്നതിന് നേതൃത്വം നല്കിയ വിമത ഗ്രൂപ്പായ ഹയാത്ത് തഹ് രിര് അല്‍ ഷാമില്‍ നിന്നോ മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നോ ഇതുവരെ പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല. കൂടാതെ ഗോലാന്‍ കുന്നുകളിലുള്ള ഇസ്റാഈലിന്റെ നിയന്ത്രണത്തില്‍ അമേരിക്ക ഇസ്റാഈലിനെ പിന്തുണക്കുന്നുമുണ്ട്.
בהערכת מצב היום בשיא החרמון - ומכאן, עדכון ממני אליכם >> pic.twitter.com/z7koKABxfm
— Benjamin Netanyahu - בנימין נתניהו (@netanyahu) December 17, 2024
ഇസ്റാഈലിനെ ആക്രമിക്കാന്‍ സിറിയയെ ഇടത്താവളമാക്കാന്‍ അനുവദിക്കില്ല എന്ന ഒരു പ്രസ്താവന കഴിഞ്ഞ ദിവസം എച്ച്.ടി.എസ് നേതാവ് അബു മുഹമ്മദ് അല്‍ ജൂലാനിയുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. ഇസ്റാഈല്‍ സിറിയയില്‍ കനത്ത ആക്രമണം തുടരുന്നതിനിടെ തന്നെയാണ് ജൂലാനി ഈ പ്രസ്താവനയിറക്കിയത് എന്നതും ശ്രദ്ധേയമാണ്.
1974 ലെ കരാര്‍ പ്രകാരം യു.എന്‍ മാര്‍ഗനിര്‍ദേശകര്‍ക്കൊപ്പമാണ് ഇസ്റാഈല്‍ വിഷയത്തില്‍ നിലപാടെന്നാണ് ജൂലാനി പറയുന്നത്. അതേസമയം, സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സൈനിക രഹിത മേഖല തുടരണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്റാഈലുമായി സംഘര്‍ഷത്തിനില്ലെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു. സിറിയന്‍ ജനതയ്ക്ക് യുദ്ധത്തില്‍നിന്ന് ഇടവേളയാണ് വേണ്ടത്. ഇസ്റാഈല്‍ ആക്രമണം നിര്‍ത്തുകയും അവര്‍ സൈന്യത്തെ പിന്‍വലിച്ച് പഴയനിലയില്‍ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബശ്ശാറുല്‍ അസദ് ഭരണകൂടത്തെ തകര്‍ത്ത് വിമതപക്ഷം സിറിയയില്‍ അധികാരം പിടിച്ച സാഹചര്യം മുതലെടുത്തായിരുന്നു ബഫര്‍ സോണില്‍ ഇസ്റാഈല്‍ സേനയുടെ കടന്നുകയറ്റം. സിറിയന്‍ മണ്ണില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ച് ലബനാനിലെ ഹിസ്ബുല്ലക്കെതിരെ നീങ്ങാനും ഇസ്റാഈലിന് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ബി അശോകിന്റെ സ്ഥലംമാറ്റം നടപ്പാക്കുന്നത് നീട്ടി ട്രൈബ്യൂണല്‍
Kerala
• 2 days ago
കേരളത്തില്‍ SIR നടപടി ക്രമങ്ങള്‍ക്ക് തുടക്കം; ആദ്യ പരിശോധന അട്ടപ്പാടിയില്‍
National
• 2 days ago
മികച്ച റെക്കോർഡുണ്ടായിട്ടും ഇന്ത്യൻ ടീം അവനോട് ചെയ്യുന്നത് അന്യായമാണ്: മുൻ താരം
Cricket
• 2 days ago
'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പ്'; രാഹുലിനെ പരോക്ഷമായി കുത്തി വീണാ ജോര്‍ജ്
Kerala
• 2 days ago
വോട്ടര്‍പട്ടിക പരിഷ്കരണം: വിശദാംശങ്ങള്‍ എങ്ങനെ ഓണ്‍ലൈനായി ശരിയാക്കാം
National
• 2 days ago
'ഇസ്റാഈല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടിരിക്കുന്നു, കരകയറാന്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടി വരും' ഉപരോധങ്ങള്‍ തിരിച്ചടിയാവുന്നുണ്ടെന്ന് സമ്മതിച്ച് നെതന്യാഹു
International
• 2 days ago
ഫ്രഞ്ച് പടയുടെ ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു
Football
• 2 days ago
'ജനങ്ങളെ പരീക്ഷിക്കരുത്'; കടുപ്പിച്ച് ഹൈക്കോടതി, പാലിയേക്കര ടോള്‍ വിലക്ക് തുടരും
Kerala
• 2 days ago
വിചിത്രം! കളിക്കളത്തിൽ വിജയിയെ തീരുമാനിച്ചത് 'ഈച്ച'; അമ്പരന്ന് കായിക ലോകം
Others
• 2 days ago
കസ്റ്റഡി മര്‍ദ്ദനം നിയമസഭ ചര്‍ച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി, 2 മണിക്കൂര്‍ ചര്‍ച്ച
Kerala
• 2 days ago
സമസ്ത നൂറാം വാര്‍ഷികം; ശംസുല്‍ ഉലമാ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു
organization
• 2 days ago
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: സുരേഷ്ഗോപിക്കെതിരെ കേസ് ഇല്ല
Kerala
• 2 days ago
വൻതോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാനിടയാക്കും
National
• 2 days ago
തിരക്കേറിയ സമയങ്ങളിലേയ്ക്ക് മാത്രമുള്ള മൂന്നാം റൂട്ട്; പരീക്ഷണം വിജയം
uae
• 2 days ago
ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾ ഇന്ന് മുതൽ ഡൽഹിയിൽ; ചർച്ച നടക്കുന്നതിനിന് മുന്നോടിയായി ഇന്ത്യയെ വിമർശിച്ച് ട്രംപിന്റെ ഉപദേഷ്ടാവ്
National
• 2 days ago
അമീബിക് മസ്തിഷ്ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു
Kerala
• 3 days ago
ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം
Kerala
• 3 days ago
'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ
International
• 3 days ago
ഫലസ്തീനികളെ ചേര്‍ത്തുപിടിച്ച് ഓപറേഷന് ഷിവല്‍റസ് നൈറ്റ്3: ഹംദാന്‍ കാരുണ്യ കപ്പല്‍ അല്‍ അരീഷിലെത്തി
uae
• 2 days ago
ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം നിന്നു, വംശഹത്യക്കെതിരെ സംസാരിച്ചു; ഡോ. എം ലീലാവതിക്കെതിരെ സൈബര്‍ ആക്രമണം; സാംസ്കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മന്ത്രി ശിവന് കുട്ടി
Kerala
• 2 days ago
ഇടക്കാല ഉത്തരവ് അപൂര്‍ണമെന്ന് വ്യക്തിനിയമ ബോര്‍ഡ്; വഖ്ഫ് സംരക്ഷണ പ്രക്ഷോഭം തുടരും
National
• 2 days ago