HOME
DETAILS

ഭോപാല്‍ ദുരന്തം: 40 വര്‍ഷത്തിന് ശേഷം മാലിന്യം നീക്കിത്തുടങ്ങി, നീക്കുന്നത്  377 ടണ്‍ വിഷാവശിഷ്ടങ്ങള്‍

  
Web Desk
January 02, 2025 | 8:00 AM

Bhopal Gas Tragedy 40 Years Later Toxic Waste Removal Begins Under Court Order

ഭോപാല്‍: ഭോപാല്‍ വാതകദുരന്തം നടന്ന് 40 വര്‍ഷങ്ങള്‍ക്കുശേഷം മാലിന്യങ്ങള്‍ നീക്കിത്തുടങ്ങി. പ്രദേശത്തെ 377 ടണ്‍ വിഷാവശിഷ്ടങ്ങളാണ് നശിപ്പിക്കുന്നതിനായി മാറ്റിത്തുടങ്ങിയത്. മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. 

12 കണ്ടെയ്‌നറുകളിലാണു വിഷാവശിഷ്ടങ്ങള്‍ മാറ്റുന്നത്. 250 കിലോമീറ്റര്‍ അകലെ ഇന്‍ഡോറിനു സമീപമുള്ള പീതാംപുറിലെ ഇന്‍സിനറേഷന്‍ പ്ലാന്റിലേക്കാണ് അവശിഷ്ടങ്ങള്‍ നീക്കുന്നത്. അതീവ സുരക്ഷയിലാണ് നടപടി. പീതാംപുര്‍ വരെയുള്ള പാതയില്‍ പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്.

സുപ്രിംകോടതിയില്‍ നിന്ന് പോലും നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടും ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് സൈറ്റ് വൃത്തിയാക്കാത്തതിന് ഡിസംബര്‍ മൂന്നിന് മധ്യപ്രദേശ് ഹൈക്കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു. മാലിന്യങ്ങള്‍ മാറ്റാന്‍ നാലാഴ്ചത്തെ സമയപരിധി നല്‍കുകയും ചെയ്തിരുന്നു. 

ജനുവരി മൂന്നിന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശമുണ്ട്. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്ന് ഹൈക്കോടതി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷമാലിന്യങ്ങള്‍ നീക്കിതുടങ്ങുന്നത്.

പൊലിസ് വാഹനങ്ങള്‍ക്കുപുറമെ ആംബുലന്‍സുകള്‍, അഗ്‌നിരക്ഷാസേനാ വാഹനങ്ങള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. എ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണു സുരക്ഷാക്രമീകരണങ്ങള്‍ നിരീക്ഷിക്കുന്നത്. മാലിന്യവുമായി പോകുന്ന കണ്ടെയ്‌നര്‍ ട്രക്കുകള്‍ക്ക് വഴി മധ്യേ നിര്‍ത്താന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാലിന്യം നീക്കം ചെയ്യുന്ന ഉദ്യോഗസ്ഥരെ ഓരോ 30 മിനിറ്റിലും ആരോഗ്യ പരിശോധനകള്‍ക്കും വിധേയരാക്കുന്നുണ്ട്. 30 മിനിട്ട് ഷിഫ്റ്റ് ആണ് ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ചിട്ടുള്ളത്.

വിഷാവശിഷ്ടങ്ങള്‍ 25 അടി ഉയരത്തില്‍ സ്ഥാപിച്ച പ്രത്യേക പ്ലാറ്റ്‌ഫോമിലാണു കത്തിക്കുക. പ്രത്യേക മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണിത്. മണിക്കൂറില്‍ 90 കിലോ വീതം കത്തിക്കുക എന്ന വേഗത്തില്‍ പോയാല്‍ 153 ദിവസമെടുക്കും 377 ടണ്‍ കത്തിത്തീരാന്‍. മണിക്കൂറില്‍ 270 കിലോ വീതം കത്തിച്ചാല്‍ 51 ദിവസം കൊണ്ട് പൂര്‍ണമായി കത്തിത്തീരും. 

1984 ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ രാത്രിയിലാണു ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് കീടനാശിനി ഫാക്ടറിയില്‍ നിന്ന് ഉയര്‍ന്ന വിഷാംശമുള്ള മീഥൈല്‍ ഐസോസയനേറ്റ് (എംഐസി) വാതകം ചോര്‍ന്നത്. ദുരന്തത്തില്‍ കുറഞ്ഞത് 5,479 പേര്‍ കൊല്ലപ്പെടുകയും അഞ്ചു ലക്ഷത്തിലേറെ പേര്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുകയും ചെയ്തിരുന്നു. ലോകത്തെ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളില്‍ ഒന്നാണിത്.

 

After 40 years, the cleanup process for toxic waste from the Bhopal Gas Tragedy has begun. Following an order from the Madhya Pradesh High Court, 377 tons of hazardous waste, including methyl isocyanate remnants, are being removed from the Union Carbide factory site.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ മഴ തുടരും: ഇന്ന് അഞ്ച് ജില്ലകളില്‍ യോല്ലോ  അലര്‍ട്ട് 

Kerala
  •  8 days ago
No Image

കുതിപ്പിന് പിന്നാലെ ഒന്നിടിഞ്ഞ്..: സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് നാലായിരത്തിലധികം രൂപയുടെ കുറവ്

Economy
  •  8 days ago
No Image

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു: 85.20 വിജയ ശതമാനം

National
  •  8 days ago
No Image

തെരഞ്ഞെടുപ്പ് പരാജയം, എൻ.സി.പിയിൽ നേതൃമാറ്റ തർക്കം; സംസ്ഥാന പ്രവർത്തകസമിതി യോഗം നാളെ കൊച്ചിയിൽ

Kerala
  •  8 days ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സംസ്ഥാന വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍

Kerala
  •  8 days ago
No Image

പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനായി ബി.ജെ.പിയിലും തര്‍ക്കം; ഒരാള്‍ക്ക് ഒരു പദവി നടപ്പാക്കണമെന്ന് വി. മുരളീധരന്‍

Kerala
  •  8 days ago
No Image

കരുത്ത് തെളിയിച്ച് വിജയ്; തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ട് നേടി ടി.വി.കെ സർക്കാർ

National
  •  8 days ago
No Image

മലപ്പുറം ജില്ലാ വിഭജനം യാഥാര്‍ഥ്യമാക്കണമെന്ന് എസ്.കെ.ജെ.എം മലപ്പുറം ഈസ്റ്റ് ജില്ല തഖ്‌വിയ സ്വദര്‍ സംഗമം

Kerala
  •  8 days ago
No Image

ഇന്ധനക്ഷാമം:  സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ച് പ്രധാനമന്ത്രി

National
  •  8 days ago
No Image

ശസ്ത്രക്രിയക്കായി സോണിയ ഗാന്ധി ആശുപത്രിയിൽ; ഈ വർഷം ചികിത്സ തേടുന്നത് മൂന്നാം തവണ

National
  •  8 days ago