HOME
DETAILS

ഭോപാല്‍ ദുരന്തം: 40 വര്‍ഷത്തിന് ശേഷം മാലിന്യം നീക്കിത്തുടങ്ങി, നീക്കുന്നത്  377 ടണ്‍ വിഷാവശിഷ്ടങ്ങള്‍

  
Farzana
January 02 2025 | 08:01 AM

Bhopal Gas Tragedy 40 Years Later Toxic Waste Removal Begins Under Court Order

ഭോപാല്‍: ഭോപാല്‍ വാതകദുരന്തം നടന്ന് 40 വര്‍ഷങ്ങള്‍ക്കുശേഷം മാലിന്യങ്ങള്‍ നീക്കിത്തുടങ്ങി. പ്രദേശത്തെ 377 ടണ്‍ വിഷാവശിഷ്ടങ്ങളാണ് നശിപ്പിക്കുന്നതിനായി മാറ്റിത്തുടങ്ങിയത്. മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. 

12 കണ്ടെയ്‌നറുകളിലാണു വിഷാവശിഷ്ടങ്ങള്‍ മാറ്റുന്നത്. 250 കിലോമീറ്റര്‍ അകലെ ഇന്‍ഡോറിനു സമീപമുള്ള പീതാംപുറിലെ ഇന്‍സിനറേഷന്‍ പ്ലാന്റിലേക്കാണ് അവശിഷ്ടങ്ങള്‍ നീക്കുന്നത്. അതീവ സുരക്ഷയിലാണ് നടപടി. പീതാംപുര്‍ വരെയുള്ള പാതയില്‍ പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്.

സുപ്രിംകോടതിയില്‍ നിന്ന് പോലും നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടും ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് സൈറ്റ് വൃത്തിയാക്കാത്തതിന് ഡിസംബര്‍ മൂന്നിന് മധ്യപ്രദേശ് ഹൈക്കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു. മാലിന്യങ്ങള്‍ മാറ്റാന്‍ നാലാഴ്ചത്തെ സമയപരിധി നല്‍കുകയും ചെയ്തിരുന്നു. 

ജനുവരി മൂന്നിന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശമുണ്ട്. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്ന് ഹൈക്കോടതി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷമാലിന്യങ്ങള്‍ നീക്കിതുടങ്ങുന്നത്.

പൊലിസ് വാഹനങ്ങള്‍ക്കുപുറമെ ആംബുലന്‍സുകള്‍, അഗ്‌നിരക്ഷാസേനാ വാഹനങ്ങള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. എ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണു സുരക്ഷാക്രമീകരണങ്ങള്‍ നിരീക്ഷിക്കുന്നത്. മാലിന്യവുമായി പോകുന്ന കണ്ടെയ്‌നര്‍ ട്രക്കുകള്‍ക്ക് വഴി മധ്യേ നിര്‍ത്താന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാലിന്യം നീക്കം ചെയ്യുന്ന ഉദ്യോഗസ്ഥരെ ഓരോ 30 മിനിറ്റിലും ആരോഗ്യ പരിശോധനകള്‍ക്കും വിധേയരാക്കുന്നുണ്ട്. 30 മിനിട്ട് ഷിഫ്റ്റ് ആണ് ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ചിട്ടുള്ളത്.

വിഷാവശിഷ്ടങ്ങള്‍ 25 അടി ഉയരത്തില്‍ സ്ഥാപിച്ച പ്രത്യേക പ്ലാറ്റ്‌ഫോമിലാണു കത്തിക്കുക. പ്രത്യേക മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണിത്. മണിക്കൂറില്‍ 90 കിലോ വീതം കത്തിക്കുക എന്ന വേഗത്തില്‍ പോയാല്‍ 153 ദിവസമെടുക്കും 377 ടണ്‍ കത്തിത്തീരാന്‍. മണിക്കൂറില്‍ 270 കിലോ വീതം കത്തിച്ചാല്‍ 51 ദിവസം കൊണ്ട് പൂര്‍ണമായി കത്തിത്തീരും. 

1984 ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ രാത്രിയിലാണു ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് കീടനാശിനി ഫാക്ടറിയില്‍ നിന്ന് ഉയര്‍ന്ന വിഷാംശമുള്ള മീഥൈല്‍ ഐസോസയനേറ്റ് (എംഐസി) വാതകം ചോര്‍ന്നത്. ദുരന്തത്തില്‍ കുറഞ്ഞത് 5,479 പേര്‍ കൊല്ലപ്പെടുകയും അഞ്ചു ലക്ഷത്തിലേറെ പേര്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുകയും ചെയ്തിരുന്നു. ലോകത്തെ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളില്‍ ഒന്നാണിത്.

 

After 40 years, the cleanup process for toxic waste from the Bhopal Gas Tragedy has begun. Following an order from the Madhya Pradesh High Court, 377 tons of hazardous waste, including methyl isocyanate remnants, are being removed from the Union Carbide factory site.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല,  ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്‍

Kerala
  •  17 minutes ago
No Image

'ചില ഫ്‌ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്‍'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്

uae
  •  24 minutes ago
No Image

ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന്‍ ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്‍

International
  •  an hour ago
No Image

രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും 

uae
  •  an hour ago
No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  2 hours ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  2 hours ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  2 hours ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  3 hours ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  3 hours ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  3 hours ago